<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7641190658141536923</id><updated>2012-02-16T07:34:28.095-08:00</updated><title type='text'>നാട്ടുകവല</title><subtitle type='html'>നാട്ടുകവല നന്മകളാല്‍ സമൃദ്ധം</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://naattukavala.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default?max-results=100'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>56</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7641190658141536923.post-8642000758300338410</id><published>2008-06-18T15:54:00.000-07:00</published><updated>2008-06-18T16:09:46.052-07:00</updated><title type='text'>അടയാളം</title><content type='html'>ടെലഫോണ്‍ നിറുത്താതെ മണിയടിക്കുന്നതു കേട്ടാണ് എമ്മാനുവേലച്ചന്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നത്...ആരാണാവോ ഈ വെളുപ്പാംങ്കാലത്ത്! പാതിതുറന്നമിഴികളാല്‍ ചുമരിലെക്ലോക്കിലെക്കു പാളിനോക്കിയപ്പോള്‍ മണിഎട്ടേകാല്‍ ‌കഴിഞ്ഞിരിക്കുന്നു....  അപ്പോള്‍ തീരെവെളുപ്പാങ്കാലമെന്നു പറയാന്‍വയ്യ.  ഇന്നലെ രാത്രി ഒരുപാട് വൈകിയാണ് കിടന്നത്. ശനിയാഴ്ചകളില്‍ ചാപ്പലിലെ കുര്‍ബാന വൈകുന്നേരമായതിനാല്‍ അല്പം നേരം വൈകിഉണര്‍ന്നാല്‍ മതിയല്ലൊ എന്ന ധൈര്യത്തിലായിരുന്നു പാതിരാ കഴിഞ്ഞിട്ടും കമ്പ്യൂട്ടറിനുമുന്നില്‍ കുത്തിയിരുന്നത്.  ഉറക്കച്ചടവ് വിട്ടുമാറാത്ത കണ്ണുകള്‍ ഇരുകൈകള്‍കൊണ്ടും കൂട്ടിത്തിരുമ്മി അച്ചന്‍ ഒരു വേള കട്ടിലില്‍ ചടഞ്ഞിരുന്നു... പിന്നെ ഉറക്കെ ഒരു കോട്ടുവായിട്ടു. ഒട്ടും രസമല്ലാത്ത മട്ടില്‍ മേശമേലിരുന്നു ബഹളം വയ്ക്കുന്ന ടെലഫോണിനെ ഒന്നു നോക്കി, ഇരുന്ന ഇരുപ്പില്‍ ആയാസപ്പെട്ട് കൈയെത്തിച്ച് അതെടുക്കാന്‍ തുനിഞ്ഞപ്പോഴേക്കും മണിയടിനിലച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;അത്യാവശ്യമുള്ളവര്‍ വീണ്ടും വിളിക്കട്ടേ. അച്ചന്മാരും മനുഷ്യരല്ലെ...കക്കൂസിലായിരിക്കും എന്നോര്‍ത്തിട്ടെങ്കിലും അല്പം കഴിഞ്ഞ് വിളിക്കാമല്ലോ.  താഴെ മഠം‌വക ആശുപത്രിയില്‍ പിടിവിട്ട കേസുകള്‍ വല്ലതും വന്നിട്ടുണ്ടാകുമോ ആവോ... അന്ത്യകൂദാശകിട്ടാതെ ആരേലും അങ്ങേലോകത്തേക്കു പോയാല്‍ അതിന്റെ ഉത്തരവാദിത്യത്തില്‍ നിന്നും തനിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലാ. അങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ. &lt;br /&gt;&lt;br /&gt;&lt;br /&gt;രാവിലെ ഉറക്കമുണര്‍ന്നാല്‍ പല്ലുപോലും തേയ്ക്കുന്നതിനു മുമ്പെ ഒരു കാപ്പികുടിക്കണശീലം പണ്ടുണ്ടായിരുന്നു.  സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയാസപ്പെട്ടതു ഈ ശീലമൊന്നു മാറ്റിയെടുക്കാനായിരുന്നു. ആദ്യകാലത്ത് ആരും കാണാതെ പച്ചവെള്ളത്തില്‍ കാപ്പിപ്പൊടി കലക്കി കുടിച്ചിട്ടുണ്ട്. പലപ്രാവശ്യം പൗരോഹിത്യത്തിലേക്കുള്ള വിളിമറന്ന് പെട്ടിയും കിടക്കയുമെടുത്ത് തിരികെ പോരാന്‍ തുനിഞ്ഞതാ... അപ്പോഴെല്ലാം ഉള്ളിന്റെ ഉള്ളില്‍ നിന്നും ഒരു ചോദ്യം...'മാനുവേല്‍...ക്വോവാദീസ്?'. അതു ദൈവത്തിന്റെ വിളിയായ് തിരിച്ചറിഞ്ഞു... അങ്ങിനെ ശീലങ്ങളും ശീലക്കേടുകളും മാറിമറിഞ്ഞതിനൊപ്പം കാലക്രമത്തില്‍ മാനുവേല്‍‍ റവ. ഫാ‍. എമ്മാനുവേല്‍ ആയിമാറി.&lt;br /&gt;&lt;br /&gt;&lt;br /&gt;അച്ചന്‍ സാവധാനത്തില്‍ അടുക്കളയിലേക്ക് നടന്നു.  ഒരു കുശിനിക്കാരനുണ്ടായിരുന്നതിനെ ദുര്‍‌വാശികാട്ടി പിണക്കി അയക്കേണ്ടായിരുന്നു. അതുകൊന്ണ്ടിപ്പോള്‍ എന്തായി... ആഗ്രഹമുള്ള ആഹാരം വല്ലതും കഴിക്കണമെങ്കില്‍ വല്ല മാമോദീസായോ, കല്യാണമോ വരണം. ബാക്കി ദിവസങ്ങളില്‍ മഠത്തില്‍ നിന്നും സിസ്റ്റര്‍മാര്‍ കൊടുത്തയക്കുന്നതെന്താണെന്നുവച്ചാല്‍ അത്... മിക്കവാറും ദിവസങ്ങളില്‍ ഉരുളക്കിഴങ്ങായിരിക്കും.&lt;br /&gt;അച്ചന്‍ കാപ്പിക്കുള്ള വെള്ളമെടുത്ത് അടുപ്പത്ത് വച്ചതിനു ശേഷം വരാന്തയിലേക്കുവന്നു അവിടെ കിടന്ന ദിനപ്പത്രവും എടുത്തുകൊണ്ട് ബാത്തുറൂമില്‍ കയറി കതകടച്ചുകുറ്റിയിട്ടു. ശ്വസ്തമായ് ഇരുപ്പുറപ്പിച്ചു പത്രത്തിന്റെ തലക്കെട്ടുകളിലൂടെ കണ്ണോടിച്ചു തുടങ്ങിയതേ വീണ്ടും ടെലഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി...&lt;br /&gt;&lt;br /&gt; ഒരു പ്രകാരത്തില്‍ ഓടിപ്പിടഞ്ഞ് ടെലഫോണിനടുത്ത് എത്തിയപ്പോഴേക്കും മണിനാദം വീണ്ടുംമുറിഞ്ഞു.&lt;br /&gt;അശ്വസ്തയോടെ എന്തോ പിറുപിറുത്തുകൊണ്ട് അടുക്കളയിലെത്തിയ അച്ചന്‍ അറിയാതെ വിളിച്ചുപോയ്  'ജീസസ്സ്...'  വിരസമായ് ആരംഭിച്ച ഒരു പ്രഭാതത്തിന്റെ തുടര്‍ചലനങ്ങളെന്നപോലെ അടുപ്പത്ത് വച്ച വെള്ളം മുഴുവനും തിളച്ചുവറ്റിയിരിക്കുന്നു. ഇന്നിനി കട്ടന്‍ കാപ്പി വേണ്ട...&lt;br /&gt;&lt;br /&gt;&lt;br /&gt;ആരായിരിക്കും രാവിലെ രണ്ടുപ്രാവശ്യം വിളിച്ചത് എന്നോര്‍ത്തുകൊണ്ട് അച്ചന്‍ കിടപ്പുമുറിയിലേക്ക് തിരിച്ചുവന്നു.  ചുവരിലെ ക്ലോക്കില്‍ അപ്പോള്‍ ഒമ്പതുമണിയാവാന്‍ ഏതാനും മിനിറ്റുകളുടെ കുറവേ ഉണ്ടായിരുന്നൊള്ളു. മഠത്തില്‍ നിന്നും ബ്രേക്ഫാസ്റ്റ് കൊടുത്തയക്കാന്‍ ഇനിയും അരമണിക്കൂറുകൂടി കഴിയണം. ശനിയാഴ്ച ദിവസങ്ങളില്‍ അങ്ങിനെ മതിയെന്നു അച്ചന്‍ ആവശ്യപ്പെട്ടിട്ടാണ് അല്ലെങ്കില്‍ ബാക്കി ദിവസങ്ങളിലെപോലെ എട്ടുമണിക്കുതന്നെ കൊടുത്തയച്ചേനെ.&lt;br /&gt;&lt;br /&gt;&lt;br /&gt;മാനുവേലച്ചന്‍ നീണ്ട‌വെള്ളക്കുപ്പായമെടുത്ത് ധരിച്ച് തിടുക്കത്തില്‍ ബട്ടന്‍സുകള്‍ അതാതിന്റെ തുളകളില്‍ തിരുകിക്കയറ്റാന്‍ തുടങ്ങി. ഈ നീണ്ടകുപ്പായത്തിലെ എണ്ണമില്ലാത്ത കുടുക്കുകളാണോ പലരേയും പൗരോഹിത്യ ദൈവവിളി സ്വീകരിക്കുന്നതില്‍ നിന്നും അകറ്റിനിര്‍ത്തുന്നതെന്ന് മാനുവേലച്ചന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വീണ്ടും ടെലഫോണ്‍ ബെല്ലടിച്ചു...&lt;br /&gt;ഇപ്രാവശ്യം പിഴച്ചില്ലാ... മണിനാദം നിലയ്ക്കും‌മുമ്പെ അച്ചന്‍ ഫോണ്‍ കൈക്കലാക്കി...&lt;br /&gt;&lt;br /&gt;&lt;br /&gt;"ഹലോ...ഫാദര്‍ മനുവേല്‍ ഹിയര്‍..."&lt;br /&gt;&lt;br /&gt;"അച്ചോ...ഇതു കോണ്‍‌വെന്റീന്ന് റോസിലി സിസ്റ്ററാന്നെ...."&lt;br /&gt;&lt;br /&gt;"ങാഹാ.. എന്താ വിശേഷിച്ച്...പറയൂ..."&lt;br /&gt;&lt;br /&gt;"ഞങ്ങള്‍ കുറേനേരമായ് ട്രൈചെയ്യുന്നു...  ഒരത്യാവശ്യകാര്യമുണ്ട് അച്ചന്‍ എത്രയും പെട്ടെന്ന് ഇവിടെവരെ ഒന്നുവരണം...."&lt;br /&gt;&lt;br /&gt;"എന്താ സിസ്റ്റര്‍ ഇന്നാളത്തെപ്പോലെ കള്ളന്‍ കയറിയോ?..."&lt;br /&gt;&lt;br /&gt;ബീപ്..ബീപ് ...ബീപ്...   ഇല്ലാ അച്ചന്‍ ചോദിച്ചത് അവിടെ കേട്ടിട്ടില്ലാ. മറുതലയ്ക്കല്‍ ഫോണ്‍ വച്ച് പോയിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അപ്പോള്‍ ഇവരായിരുന്നു രാവിലെമുതല്‍ വിളിച്ചുകൊന്ടിരിക്കുന്നത്.  എന്താണാവോ ഇത്ര ഗുരുതരമായ പ്രശ്നം. ഒട്ടും സമയം കളയാതെ അച്ചന്‍ മഠത്തിലേക്കു പുറപ്പെട്ടു.&lt;br /&gt;കാലമത്ര നന്നല്ലാത്തതിനാല്‍ തീരെ ഒഴിച്ചുകൂടാന്‍ വയ്യാത്ത സാഹചര്യത്തില്‍ മാത്രമെ അച്ചന്‍ കോണ്‍‌വെന്റിലേക്ക് പോകാറൊള്ളു. ആഹാരം കഴിക്കാന്‍ അച്ചനു ഇവിടെ വന്നൂടെ  എന്ന മദറിന്റെ നിര്‍ദേശത്തെ വെറുംചിരിയാല്‍ നിരസിച്ചുകൊണ്ട് അച്ചന്‍ തൂക്കുപാത്രത്തില്‍ നേരം തെറ്റിയെത്തുന്ന തണുത്ത ആഹാരത്തില്‍ തൃപ്തനായി ജീവിക്കുന്നു.&lt;br /&gt;&lt;br /&gt;മാനുവേലച്ചന്‍ പടിക്കലെത്തിയപ്പോഴേക്കും മദര്‍ നേരിട്ടുവന്നു സ്വീകരിച്ചു...&lt;br /&gt;&lt;br /&gt;"എന്താ മദറെ പ്രശ്നം?.."&lt;br /&gt;&lt;br /&gt;"പ്രശ്നമൊന്നുമല്ലാ....അച്ചന്‍ വരു കാണിച്ചുതരാം ഒരു സന്തോഷ വര്‍ത്തമാനമാണ്."&lt;br /&gt;&lt;br /&gt;"അതെന്താണെന്നൊന്നു പറഞ്ഞൂടെ...."  കുന്നുകയറിതിടുക്കത്തില്‍ നടന്നതിന്റെ ക്ഷീണത്തില്‍ അച്ചന്‍ നിന്നു കിതച്ചു.&lt;br /&gt;&lt;br /&gt;"അച്ചനിങ്ങുവരുന്നെ... ഇതൊന്നുകണ്ടിട്ട് എന്താവേണ്ടെന്ന് വേഗം തീരുമാനിക്കണം..."&lt;br /&gt;&lt;br /&gt;&lt;br /&gt;മാനുവേലച്ചന്റെ കൈയില്പിടിച്ച് വലിച്ചുകൊണ്ട് മദര്‍ അകത്തേക്ക് പോയി. അടുക്കളയോടു ചേര്‍ന്നുള്ള ഊണൂമുറിയില്‍ കന്യാസ്ത്രീകളെല്ലാം വട്ടംകൂടിയിട്ടുണ്ട്. ഇവിടെ കാര്യമായിട്ടെന്തോ സംഭവിച്ചിരിക്കുന്നു എന്ന് അച്ചനു മനസിലായ്.&lt;br /&gt;&lt;br /&gt;"അച്ചനിതേലൊന്നു നോക്കിക്കെ..."&lt;br /&gt;&lt;br /&gt;മനുവേലച്ചന്‍ ചൂണ്ടുവിരല്‍കൊണ്ട് കണ്ണാടി മൂക്കിന്മെല്‍ നന്നായ് ഉറപ്പിച്ച് സൂക്ഷിച്ചുനോക്കി. മേശമേല്‍ വിരിച്ച വെള്ളത്തുണിയില്‍ ഒരു കരിഞ്ഞ ചപ്പാത്തിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;"എന്തായിത്...ചപ്പാത്തീയല്ലെ!!!...."  അച്ചനു കാര്യത്തിന്റെ ഗൗരവം തീരെ പിടികിട്ടിയില്ലാ...&lt;br /&gt;&lt;br /&gt;"ആ ചപ്പാത്തിയില്‍ എന്താണു കാണുന്നതെന്ന് ഒന്നുകൂടി സൂക്ഷിച്ചുനോക്കു.... അതില്‍ ക്രിസ്തുവിന്റെ പ്രതിരൂപം കാണുന്നില്ലെ  അച്ചോ?"&lt;br /&gt;&lt;br /&gt;&lt;br /&gt;ശരിയാണ്.  പരത്തിയപ്പോള്‍ അല്പം ഓവല്‍ഷെയ്പ്പ് ആയെങ്കിലും ചപ്പാത്തി കണ്ടാല്‍ കുറ്റം പറയാനൊക്കില്ല.പഴുത്ത തവയില്‍ ചുട്ടെടുത്ത നേരത്ത് ഒത്ത നടുഭാഗത്താണ് കരിവു പറ്റിയത്. ആ കരിവുപാടില്‍ നോക്കിയാല്‍ ക്രിസ്തു കുരിശില്‍ തൂങ്ങിക്കിടക്കുന്നതുപോലെയുണ്ട്. കുരിശിനു താഴെയായ് മൂന്നുനാലു ചെറിയ കരിവുകള്‍ ...അതു ക്രിസ്തുവിന്റെ മാതാവും പ്രിയ ശിഷ്യന്‍ യോഹന്നാനും മദ്ധലനാ മറിയവും ഒക്കെ ആയിരിക്കണം...അല്ലെങ്കില്‍ പീലാത്തോസിന്റെ പടയാളികള്‍...&lt;br /&gt;&lt;br /&gt;&lt;br /&gt;"ഇനി എന്താ നമുക്ക് ചെയ്യേണ്ടെ?...  അച്ചനോടു ചോദിച്ചിട്ടുവേണോലോ ഒരു തീരുമാനമെടുക്കാന്‍."&lt;br /&gt;&lt;br /&gt;"ഇതാര്‍ക്കാ ഈ ദര്‍ശനം ആദ്യമുണ്ടായത്?" അച്ചന്‍ ചോദിച്ചു...&lt;br /&gt;&lt;br /&gt;"റോസിലി സിസ്റ്ററിനാ..."&lt;br /&gt;&lt;br /&gt;"ഇന്നു ആഹാരമുണ്ടാക്കുന്നത് എന്റെ ഊഴമായിരുന്നു.  എല്ലാം സാധാരണപോലെ, മാവുകുഴച്ചുവച്ചിട്ട് കറിക്കുള്ളതെല്ലാം റെഡിയാക്കി അടുപ്പത്തുവച്ചു. പിന്നെ മാവ് പരത്തി ചപ്പാത്തി ചുട്ടുതുടങ്ങി... മൂന്നാമത്തെ ചപ്പാത്തി ചുട്ടപ്പോഴാണ് അത്ഭുതം സംഭവിച്ചത്. " റോസിലി സിസ്റ്റര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;മാനുവേലച്ചന്‍ കസേര വലിച്ചിട്ടിരുന്ന് കരിഞ്ഞ ചപ്പാത്തിയെ സൂക്ഷിച്ച് വീക്ഷിച്ചു... കര്‍ത്താവ്  അപ്പോഴും കുരിശില്‍ തന്നെ ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;"മറ്റു രണ്ടുചപ്പാത്തികള്‍ കൊണ്ടുവരു ..."&lt;br /&gt;&lt;br /&gt;ആദ്യം ചുട്ട രണ്ടുചപ്പാത്തികളും അച്ചന്‍ സസൂഷ്മം നിരീക്ഷിച്ചു... അതിലും കരിഞ്ഞപാടുകള്‍ ഉണ്ടായിരുന്നു...പക്ഷേ ഒന്നും ഉറപ്പിച്ചു പറയാന്‍ പറ്റുന്നില്ലാ...ഒരുപക്ഷെ ഗലീലിയ കടലാവാം... താബോര്‍ മലയാവാം... അല്ലെങ്കില്‍ ജറുസലേം പട്ടണം മൊത്തത്തിലായ്ക്കൂടെന്നുമില്ലാ.&lt;br /&gt;&lt;br /&gt;&lt;br /&gt;"കറി ഇന്നും ഉരുളക്കിഴങ്ങുതന്നെ ആയിരിക്കുമല്ലോ ഇല്ലെ, അതിന്റെ അവസ്ഥയില്‍ അതിസ്വോഭാവികമായ എന്തെങ്കിലും മാറ്റങ്ങള്‍ കാണുന്നുണ്ടോ? "  അച്ചന്‍ അതു ചോദിച്ചപ്പോഴാണ് കറിയില്‍ എന്തെങ്കിലും അടയാളം ഉണ്ടോ എന്നു നോക്കിയില്ലല്ലോ എന്ന് കന്യാസ്ത്രീജനങ്ങള്‍ക്കും തോന്നിയത്. പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.കറിക്കലം മൊത്തമായ് മേശമേല്‍ എത്തി. അപ്പോഴും അതില്‍നിന്നും ചെറുതായ്  ദിവ്യചൈതന്യമെന്നപോലെ  ആവിപറക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;മാനുവേലച്ചന്‍ പ്ലേയ്റ്റില്‍ ഒന്നിനുമുകളില്‍ ഒന്നായ് ചപ്പാത്തികളടുക്കി. ഇപ്പോള്‍ ക്രൂശിതനായ ക്രിസ്തു ഏറ്റവും മുകളില്‍. പിന്നെ ഉരുളക്കിഴങ്ങുകറി രണ്ടുവട്ടം അച്ചന്‍ ചപ്പാത്തിക്കുമുകളിലൊഴിച്ചു. പണ്ട് പടയാളികള്‍ ക്രിസ്തുവിന്റെ മുഖത്ത് തുപ്പിയതിലും ക്രൂരമായ ഒരു പ്രവൃത്തി...&lt;br /&gt;അച്ചന്‍ തിടുക്കത്തില്‍ മൂന്നു ചപ്പാത്തിയും അകത്താക്കി.&lt;br /&gt;&lt;br /&gt;&lt;br /&gt;ചപ്പാത്തി പരത്തുന്ന കോലുവച്ച് അച്ചനെ തലക്കടിച്ചുകൊല്ലാന്‍പോലും കഴിയാതെ  മദറമ്മ  മരവിച്ചു നിന്നുപോയ്.&lt;br /&gt;&lt;br /&gt;&lt;br /&gt;കൈകഴുകി തുടച്ചിട്ട് അച്ചന്‍ എല്ലാവരോടുമായ് ഇത്രയും പറഞ്ഞു...&lt;br /&gt;"കരിഞ്ഞ ചപ്പാത്തിയിലല്ലാ ദൈവത്തെ തിരയേണ്ടത്...കരയുന്നമനുഷ്യനിലാണ്. നമ്മുടെ ആശുപത്രിയില്‍ എത്രയോ രോഗികള്‍ കിടന്ന് വേദനിക്കുന്നു. അവരുടെ ഇടയിലൊക്കെപോയ് തിരയൂ ദൈവത്തെ...."&lt;br /&gt;&lt;br /&gt;മാനുവേലച്ചന്‍ തിരിഞ്ഞുനോക്കാതെ പടികളിറങ്ങി, അനുദിനജീവിതത്തിന്റെ തിരക്കുകളിലേക്ക്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-8642000758300338410?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/8642000758300338410/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=8642000758300338410' title='50 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/8642000758300338410'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/8642000758300338410'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2008/06/blog-post_18.html' title='അടയാളം'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>50</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-2696306455192044347</id><published>2008-06-08T15:23:00.000-07:00</published><updated>2008-12-11T22:50:48.756-08:00</updated><title type='text'>ഞാനും കോരപ്പനെതിരെ....പ്രതിഷേധം</title><content type='html'>നാട്ടുകവലയില്‍  പണ്ട് ചെല്ലപ്പനാശാരി എന്നൊരു മിടുമിടുക്കന്‍ തച്ചനുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;കുറേക്കാലം വിദേശരാജ്യങ്ങളിലും ജോലിചെയ്തിട്ടുള്ള  ഇയാളായിരുന്നു ഖത്തറിലെ സുല്‍ത്താന്റെ കൊട്ടാരം പുതുക്കിപണുതപ്പോള്‍ കമ്പ്ലീറ്റ് കൊത്തുപണികള്‍ക്കും നേതൃത്തം കൊടുത്തിരുന്നത്.&lt;br /&gt;&lt;br /&gt;ഒരു ദിവസം ആശാരി ഉച്ചപ്പണിയും കഴിഞ്ഞ് വിശന്നുവലഞ്ഞ് വീട്ടില്‍  ആഹാരം കഴിക്കാന്‍ വന്നപ്പോള്‍ കെട്ടിയവള്‍ കാലില്‍ ഒരു കെട്ടുമായ് ഇരിക്കുന്നു.  ചോറും കറിയും ഉണ്ടാക്കീട്ടുമില്ലാ...&lt;br /&gt;&lt;br /&gt;ആശാരി കാര്യമെന്താണെന്നുതിരക്കിയപ്പോഴല്ലെ...അയല്പക്കത്തെ  കോരപ്പന്‍ മുതലാളീടെ പട്ടി അടുക്കളയില്‍ അതിക്രമിച്ചുകയറി അരിയെല്ലാം കട്ടുതിന്നുത്രെ...&lt;br /&gt;(പിത്തശൂലേടെ അസ്ക്യത കൂടണസമയത്തെ ചില ദുശ്ശീലങ്ങളെ!!!)&lt;br /&gt;&lt;br /&gt;അരിതിന്നതോ പോട്ടെ; ഈ പട്ടി അടുക്കളേന്ന് ഹാളിലുവന്ന് അവിടെ വെറുതെ ടി.വീം കണ്ടിരുന്ന ആശാരിച്ചീടെ കണ്ണങ്കാലിന്മേലൊരു കടീം...&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ ജാതിപട്ടികളെ ഇങ്ങനെ തുറന്നുവിടുന്നതു ശരിയാണോ?...&lt;br /&gt;ഇതിനെയൊക്കെ ഒന്നുപൂട്ടിക്കെട്ടിക്കൂടെ?...&lt;br /&gt;&lt;br /&gt;വളരെ മാന്യമായ് ഈ പ്രശ്നം കോരപ്പന്മുതലാളിയുടെ മുമ്പില്‍ അവതരിപ്പിച്ച് മുകളില്‍ ചോദിച്ച രണ്ടെ രണ്ടുചോദ്യങ്ങള്‍ ചോദിച്ചു തിരിച്ചുപോരാന്‍ ചെന്ന ചെല്ലപ്പനാശാരീടെ നേരെ "ഗീര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്..." എന്ന് മുറുമുറുത്തുകൊണ്ട് ശുനകന്‍ കുതിച്ചുചാടീ...&lt;br /&gt;&lt;br /&gt;കോരപ്പന്‍ മുതലാളിയാകട്ടെ പട്ടീനെ പിടിച്ചുമാറ്റാതെ പൂമുഖത്തിരുന്ന് ചെല്ലപ്പനാശേരിയെ തെറിവിളിച്ചുകൊണ്ടിരുന്നു..  "@$ò§àçàù@..... "(ഇങ്ങനെതന്നെയല്ലെ തെറികള്‍ എഴുതുന്നത്?....)&lt;br /&gt;&lt;br /&gt;&lt;br /&gt;അന്നുതൊട്ടാണ് മലയാള ഭാഷയില്‍ " അരീം തിന്നു ആശാരിച്ചീനേം കടിച്ചു...എന്നിട്ടും നായ്ക്ക് മുറുമുറുപ്പ്" എന്ന പഴംചൊല്ല് ഉണ്ടായത്....&lt;br /&gt;&lt;br /&gt;ചെല്ലപ്പനാശാരി എന്തുചെയ്യൂന്ന്‌പറ...വീതുളിയെടുക്കാതെ!!!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ദേ ...ഇതുകണ്ടപ്പോള്‍ എനിക്ക് വല്യവിഷമം ഒന്നും തോന്നീലാ.  പിത്തശൂലയുള്ള ആരാണ്ട് എന്റെ ബ്ലോഗിലും ഒന്നു കമ്മി... അത്രേചിന്തിച്ചൊള്ളു )  &lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_UM71ETzHIPU/SExc-gEMF4I/AAAAAAAAAJA/tH_8jYZ3Sk0/s1600-h/sganapat4.jpg"&gt;&lt;img id="BLOGGER_PHOTO_ID_5209641097789970306" style="CURSOR: hand" alt="" src="http://1.bp.blogspot.com/_UM71ETzHIPU/SExc-gEMF4I/AAAAAAAAAJA/tH_8jYZ3Sk0/s320/sganapat4.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt; (ഈമൂന്നാം മണിക്കൂറില്‍  ഗൂഗിള്‍ കാച്ചീന്നു ഇതു പൊക്കിയെടുത്തുതന്നെ  &lt;a href="http://kunjans.blogspot.com/"&gt;http://kunjans.blogspot.com/&lt;/a&gt; നു&lt;br /&gt;   ചെല്ലപ്പനാശാരീടെപേരിലും വൈഫിന്റെപേരിലും എന്റെ വ്യെക്തിപരമായ പേരിലും നന്ദി ....)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാല്‍ ഈ സംഭവങ്ങള്‍!!!!!&lt;br /&gt;&lt;br /&gt;&lt;a href="http://entenaalukettu.blogspot.com/2008/06/blog-post.html"&gt;http://entenaalukettu.blogspot.com/2008/06/blog-post.html&lt;/a&gt;&lt;br /&gt;&lt;br /&gt; ന്റെമ്മോ...കഡിനകുഡിനകഠോരകിഡോരം..&lt;br /&gt;&lt;br /&gt;എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തട്ടെ...&lt;br /&gt;&lt;br /&gt;" അരീം തിന്നു ആശാരിച്ചീനേം കടിച്ചു...എന്നിട്ടും...എന്നിട്ടും ...കൈസറേ !!!!!!!!!&lt;br /&gt;&lt;br /&gt;&lt;br /&gt;Protest against content theft ...&lt;br /&gt;&lt;br /&gt;There were reports about content thefts by kerals.com few days back.  I immediately thought it was going to be a mass protest and the accused people will make atleast a public apology. However, things did not so smooth. According to Inchi, they have already threatened many people and banned people from viewing their site. As far as i understand people are not ready even to admit that they made a mistake. While that itself is kind of sad, what is more shocking is that many people who complained already got some threatening emails. (and many more.. read ). I believe this is major violation of copyright as well as human rights.. I strongly protest against these people and offer my full moral support for all the people who is actively doing the struggle.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-2696306455192044347?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/2696306455192044347/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=2696306455192044347' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/2696306455192044347'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/2696306455192044347'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2008/06/blog-post.html' title='ഞാനും കോരപ്പനെതിരെ....പ്രതിഷേധം'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_UM71ETzHIPU/SExc-gEMF4I/AAAAAAAAAJA/tH_8jYZ3Sk0/s72-c/sganapat4.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-1108578845350662896</id><published>2008-01-18T16:21:00.000-08:00</published><updated>2008-01-18T16:52:40.779-08:00</updated><title type='text'>തേങ്ങാക്കച്ചവടക്കാരന്റെ മകള്‍ ജന്നിഫര്‍</title><content type='html'>&lt;span style="font-size:130%;"&gt;കിട്ടന്‍ കണിയാരുടെ പ്രവചനങ്ങളില്‍ നാട്ടുകവലയിലാര്‍ക്കും തീരെമതിപ്പില്ലായിരുന്നെങ്കിലും എന്റെ അനുഭവം നേരെമറിച്ചാണ്. കണിയാരുപറഞ്ഞിട്ടുള്ളകാര്യങ്ങള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ എന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഏഴാംക്ലാസില്‍ പഠിക്കണകാലത്താണെന്നുതോന്നുന്നു ‍ കടവില്‍ കുളിക്കാന്‍പോയപ്പോള്‍ കൂട്ടുകാരന്‍ ഷുക്കൂറുമായൊരു വാക്കേറ്റം... വാക്കേറ്റം മൂത്ത് കയ്യാങ്കളിയായ്... എന്റെ വാസനസോപ്പെടുത്ത് അവന്‍ മുതിരപ്പുഴയുടെ വിരിമാറിലേക്ക് ഒരു ഏറുകൊടുത്തു... നടുതേഞ്ഞു പാലം പോലായ സോപ്പാരുന്നെങ്കിലും മേത്ത് കൊള്ളിക്കാതെ തേച്ചാല്‍ ഒരു മൂന്നുമാസക്കാലംവരെ പാട്ടും പാടി ഉപയോഗിക്കാരുന്നു...&lt;br /&gt;&lt;br /&gt;എനിക്ക് എന്നെപിടിച്ചാല്‍ കിട്ടാതായിപ്പോയി.... കൈപ്പാങ്ങിനു കിട്ടിയത് അലക്കി പാറപ്പുറത്തുവിരിച്ചിരുന്ന ഷുക്കൂറിന്റെ കളസം... അവന്റെ ബാപ്പ കഴിഞ്ഞവരവിനു ഖത്തറീന്നുകൊണ്ടുവന്നത്... സുല്‍ത്താന്മാരൊക്കെ ഉപയോഗിക്കണ ടൈപ്പ് പള പളാന്നുള്ളത്... ക്ഷണനേരത്തിനുള്ളില്‍ എന്റെ സോപ്പുപോയതിന്റെം അപ്പുറത്ത് ഷുക്കൂറിന്റെ കളസവും മുങ്ങിത്താണു..&lt;br /&gt;&lt;br /&gt;&lt;br /&gt;ഷുക്കൂറ് കരഞ്ഞുകൊണ്ട് അവന്റെ വീട്ടിലേക്ക് ഓടി... പണ്ട് ആര്‍ക്കമിഡീസ് ഓടിയ അതെ പാറ്റേണില്‍.ഒരു ചെറിയ വ്യതാസമുണ്ടായതെന്താന്നുവച്ചാല്‍ ആര്‍ക്കമിഡീസ് വിളിച്ചുകൂവിയത് 'യൂറേക്കാ യൂറേക്കാന്ന് ..' ഷുക്കൂറു വിളിച്ചുകൂവിയതു 'സുബേറിക്കാ... സുബേറിക്കാന്ന്' , അത്രമാത്രം.&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാനും ഷുക്കൂറുമായ് വാക്കേറ്റമുണ്ടായപ്പോള്‍ കിട്ടന്‍ കണിയാന്‍ കടവിലുണ്ടായിരുന്നു... പാറപ്പുറത്തിരുന്ന് മെല്ലിച്ചശരീരത്തില്‍ ആയാസപ്പെട്ട് എണ്ണതേച്ച് പിടിപ്പിക്കുകയായിരുന്നു മൂപ്പര്. എഴുന്നേറ്റുവന്നൊരുതടസ്സം പിടിക്കുകയാവട്ടെ, കൊള്ളാവുന്ന ഉപദേശങ്ങളുപറഞ്ഞു ഞങ്ങളെ പിന്തിരിപ്പിക്കുകയാകട്ടെ ഒന്നും ചെയ്തില്ലാ പൊട്ടന്‍ കണിയാര്...&lt;br /&gt;&lt;br /&gt;എല്ലാം കഴിഞ്ഞപ്പോള്‍ എന്നോടായ് ഒരു പ്രവചനം .......&lt;br /&gt;&lt;br /&gt;'നിനക്ക് അപ്പന്റെകയ്യീന്നു നല്ല ചുട്ടയടികിട്ടാനുള്ള യോഗം കാണുന്നു...'&lt;br /&gt;&lt;br /&gt;ദക്ഷിണപോലും വാങ്ങാതെ നടത്തിയ ആ പ്രവചനം അക്ഷരം പ്രതി ഫലിച്ചു... ഷുക്കൂറിന്റെ കളസം നിമജ്‌ജനം ചെയ്തവകയില്‍ എനിക്ക് അപ്പന്റെകൈയില്‍ നിന്നും വേണ്ടുവോളം കിട്ടി...&lt;br /&gt;(ഷുക്കൂറിന്റെ ഇക്കാ സുബൈറിന്റെ കൈയ്യില്‍നിന്നുകൂടി കിട്ടുമെന്നു കരുതിയതാണ്. പക്ഷെ എന്റെ ഭാഗ്യത്തിനു 'പകരത്തിനു പകരം' എന്ന പ്രതികാരമുറയാണ് അവമ്മാരു പ്ലാന്‍ ചെയ്തത്. കുറേ വര്‍ഷങ്ങളോളം രണ്ടാളും തക്കം പാര്‍ത്തു എന്റെ പിന്നാലെ നടന്നു നോക്കി.... മണ്ടന്മാര്‍, ഞാന്‍ പിന്നെം എത്രയോ വര്‍ഷംകഴിഞ്ഞാ അവരന്വേഷിച്ചുനടന്ന സാധനമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങിയത്... )&lt;br /&gt;&lt;br /&gt;കിട്ടന്‍ കണിയാരുടെ രണ്ടാമത്തെ പ്രവചനം വന്നത് ഒരു പഞ്ഞകര്‍ക്കിടമാസത്തില്‍ നനഞ്ഞുപായലുപിടിച്ചുകിടന്ന‍ പ്ലാവിന്മേല്‍ ഞാന്‍ ചക്കപറിക്കാന്‍ വലിഞ്ഞുകേറിക്കൊണ്ടിരിക്കുകയായിരുന്നു ...&lt;br /&gt;&lt;br /&gt;'വീഴും ചെക്കാ വീഴും ചെക്കാ...'&lt;br /&gt;&lt;br /&gt;വീണു...പുതമണ്ണിലായിരുന്നതിനാല്‍ വല്യ ഏനക്കേടില്ലാതെ തന്നെത്താന്‍ എഴുന്നേല്‍ക്കാന്‍ പറ്റി.&lt;br /&gt;'വീഴും ചക്ക വീഴും ചക്ക' എന്നായിരുന്നു ഞാന്‍ കേട്ടത് ... അല്ലെങ്കില്‍ കണിയാനെ ധിക്കരിച്ച് ഞാനൊരുസാഹസ പ്രവൃത്തിക്ക് മുതിരില്ലായിരുന്നു....&lt;br /&gt;&lt;br /&gt;പിന്നൊരു ഓണത്തിന്റെയന്നു ജയന്റെ 'മനുഷ്യമൃഗം' സിനിമ കാണാന്‍ ഓടിയപ്പോള്‍ കിട്ടന്‍ കണിയാരു പ്രവചിച്ചു '&lt;br /&gt;&lt;br /&gt;'ഓടണ്ടാ... ടിക്കറ്റ് കിട്ടൂല്ലാ' അതും കൃത്യമായ് ഫലിച്ചു.&lt;br /&gt;&lt;br /&gt;പത്താംക്ലാസില്‍ ഞാന്‍ തോക്കുമെന്ന് ക്ലാസ്ടീച്ചര്‍ പുഷ്പലത.. ജയിക്കുമെന്ന് കിട്ടന്‍ കണിയാന്‍.... അവസാനം ടീച്ചറു തോറ്റു ഞാനും കണിയാനും ജയിച്ചു.&lt;br /&gt;&lt;br /&gt;ഇതുകൂടാതെ താരതമ്യേന ലഘുവായ മറ്റനേകം പ്രവചനങ്ങളും എന്നേക്കുറിച്ചുനടത്തി കിട്ടന്‍ കണീയാന്‍ വിജയശ്രീ ലാളിതനായിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;പിന്നീടുള്ള കുറേവര്‍ഷങ്ങള്‍ ഞാന്‍ ഉപരിപഠനത്തിന്റെ പേരിലും, ഉദ്യേഗത്തിന്റെ പേരിലും ‍ നാട്ടുകവലയ്ക്ക് പുറത്തായിരുന്നതിനാല്‍ കണിയാര്ക്ക് പ്രവചനങ്ങള്‍ നടത്തി എന്നെ കഷ്ടപ്പെടുത്താന്‍ അവസരം കിട്ടിയില്ലാ.&lt;br /&gt;&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ നേരില്‍കാണുകയുണ്ടായി ..അപ്പോഴേക്കും കിട്ടന്‍ കണിയാന്‍ അവശനായിരുന്നു...വടികുത്തി കിതച്ച് കിതച്ച് മലകയറുന്നു... എന്നെ കണ്ടപ്പോള്‍ ആളു തിരിഞ്ഞുനിന്നു.... കുടിശികയെല്ലാം ചേര്‍ത്ത് ഒരു ബംബര്‍ പ്രവചനമങ്ങ് നടത്തി...&lt;br /&gt;&lt;br /&gt;&lt;br /&gt;'കുഞ്ഞെ...നെന്റെ ജീവിതത്തിലേക്ക് ഐശ്വര്യദേവതകേറി വിളയാടാന്‍ പോകുന്നു...'&lt;br /&gt;&lt;br /&gt;അന്ന് ആദ്യമായ് ഞാന്‍ കണിയാര്‍ക്ക് ദക്ഷിണകൊടുത്തു. നല്ല പ്രവചനം നടത്തിയതിനു മാത്രമായിട്ടല്ലാ... അന്നുകൊടുത്തില്ലായെങ്കില്‍ പിന്നെ ഒരിക്കലും കൊടുക്കാന്‍ പറ്റിയില്ലങ്കിലോ എന്ന തോന്നലുകൊണ്ടും കൂടിയായിരുന്നു ...&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രവചനം കഴിഞ്ഞിട്ട് ഒരാഴ്ചപോലും കഴിയുന്നതിനുമുമ്പെ ഐശ്വര്യദേവതയുടെ ചില അനക്കങ്ങള്‍ കണ്ടുതുടങ്ങി.... ഇമെയില്‍ വഴിയാണ് ഐശ്വര്യദേവത എന്നെത്തെടിയെത്തിയത്... അതും ഞാനുമായ് വിവാഹബന്ധത്തിനുപോലും തയ്യാറായിട്ട്.&lt;br /&gt;&lt;br /&gt;ആ ദേവതയുടെ പേര് ജന്നിഫര്‍...&lt;br /&gt;&lt;br /&gt;ഐശ്വര്യവുമായ്‌വരുന്ന ദേവതയാണെങ്കില്‍കൂടി ആകുട്ടിയുടെ ജീവിതത്തില്‍ കുറേനാളായിട്ട് ദുരന്തങ്ങളുടെ സീരിയല്‍ എപ്പിസോഡുകളായ് അരങ്ങേറുകയാണ് ...&lt;br /&gt;&lt;br /&gt;അവളുടെ കദനകഥകള്‍ വിവരിച്ചെഴുതിയ ഇമെയില്‍ വായിച്ചപ്പോല്‍ രണ്ടുതുള്ളിക്കണ്ണീര്‍ അടര്‍ന്നുകീബോഡില്‍ വീണു... കംമ്പ്യൂട്ടര്‍വരെ എന്താചെയ്യേണ്ടതെന്നറിയാതെ ഹാങ്ങായ്നിന്നുപോയ്...അത്രയ്ക്കും ടച്ചിംഗായിരുന്നു...&lt;br /&gt;&lt;br /&gt;സെനഗലിലെ ഒരു പാവം കോടീശ്വരനായിരുന്ന ഡോ. ജൂഡ് കതക്കാനയുടെ ഒരേയൊരു മകളാണ് ജന്നീഫര്‍. കതക്കാനയുടെ മെയിന്‍ബിസിനസ്സ് തേങ്ങാക്കച്ചവടവും ഹോബി തെങ്ങുകയറ്റവുമായിരുന്നു. ഒരിക്കല്‍ തന്റെ തെങ്ങിന്‍തോട്ടത്തിലൂടെ ഉലാത്തിക്കൊണ്ടിരുന്നപ്പോള്‍ ഒരു തേങ്ങ തലയില്‍ വീണ് കതക്കാനയുടെ കഥകഴിയുന്നു.&lt;br /&gt;&lt;br /&gt;ഒരു നിയോഗംപോലെ സെനഗലില്‍ പിറ്റേദിവസംമുതല്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആ യുദ്ധത്തില്‍ ജന്നീഫറിനു അവളുടെ അമ്മയെയും നഷ്ടപ്പെട്ടു. കോടിക്കണക്കിനു തേങ്ങയും അതിനടുത്ത കൊപ്ര, പിണ്ണാക്ക്, വെളിച്ചെണ്ണ, ചിരട്ട, ചൂട്ട്, ഈര്‍ക്കിളിച്ചൂല്,‍ മടല്,കോഞ്ഞാട്ട എല്ലാം ഇട്ടെറിഞ്ഞ് ജന്നീഫറിനു ജീവനുംകൊണ്ട് ഓടേണ്ടിവന്നു.&lt;br /&gt;&lt;br /&gt;ജന്നീഫറിന്റെ ഓട്ടം അവസാനിച്ചത് ഒരു റെഫ്യൂജിക്യാമ്പിലാണ്.&lt;br /&gt;&lt;br /&gt;ക്യാമ്പിന്റെ നടത്തിപ്പുകാരന്‍ ഫാദര്‍ വളരെ നല്ലമനുഷ്യന്‍ ..ജന്നീഫറിനോട് മാത്രം എന്തൊരു ഇഷ്ടമാണ് അച്ചന്. അച്ചന്റെ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, കുപ്പായം, കുരിശ് എന്തുവേണമെങ്കിലും ജന്നീഫറിനെടുത്ത് ഉപയോഗിക്കാം...&lt;br /&gt;&lt;br /&gt;അച്ചന്റെ പരിപാവനമായ ലാപ്ടോപ്പില്‍ എന്തെങ്കിലുമൊരു വഴികാണിച്ചുതരണേ ദൈവമെ എന്നുപറഞ്ഞു ജന്നിഫര്‍ ക്ലിക്കിയപ്പോള്‍ ആദ്യം പൊങ്ങിവന്നത് 'ശാതീ.കോമില്‍' മാസങ്ങളായ് പച്ചതൊടാതെ കിടന്ന എന്റെ പ്രൊഫൈല്‍..... ആവഴിക്കാണ് എന്നെക്കണ്ടെത്തിയതെന്ന് അവള്‍പറയുന്നു...കിട്ടന്‍ കണിയാരുടെ പ്രവചനമാണെന്ന് ഞാനും കരുതുന്നു.&lt;br /&gt;&lt;br /&gt;ജന്നീഫറിന്റെ പപ്പ മകളുടെ കല്യാണാവശ്യത്തിനായ് ബാങ്കില്‍ ഒരു ചെറിയ തുക നിക്ഷേപിച്ചിരുന്നു. പക്ഷെ മകളെ ഒരുത്തനുകൈപിടിച്ചുകൊടുക്കാതെ കാലത്തെ പോയ് കൃത്യമായ് തേങ്ങയ്ക്കടിയില്‍ തലവച്ചുകൊടുത്തു പാവം. അയാള്‍ ബാങ്കില്‍ നിക്ഷേപിച്ച പണമാകട്ടേ ജന്നീഫറിനു എടുക്കാനോ ഉപയോഗിക്കാനോ പറ്റില്ലാ. സെനഗലില്‍ അഭയാര്‍ത്ഥികള്‍ക്ക് കാശ് കൈകാര്യം ചെയ്യാന്‍ അവകാശമില്ലന്നാണ് നിയമം. തേങ്ങക്കച്ചവടത്തിലൂടെ ഉണ്ടാക്കിയ കാശെല്ലാം പട്ടിയുടെമുമ്പില്‍ മുഴുവന്‍തേങ്ങയെന്നപോലെ ബാങ്കില്‍ കിടക്കുന്നു.&lt;br /&gt;&lt;br /&gt;ആ കാശെല്ലാം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതില്‍ വിരോധമുണ്ടോ എന്നാണ് ജന്നിഫര്‍ ആശങ്കയോടെ എന്നോടു ചോദിക്കുന്നത്... കൂടുതലൊന്നുമില്ലാ എല്ലാംകൂടിതൂത്തുവാരിയെടുത്താല്‍ ഒരു ഏഴര മില്യന്‍ ഡോളര്‍..&lt;br /&gt;&lt;br /&gt;പണം എന്റെ അക്കൗണ്ടില്‍ വന്നുകഴിഞ്ഞാല്‍ ജന്നീഫറിനു ടിക്കറ്റിനും യാത്രചെലവിനുമുള്ള കാശ് അയച്ചുകൊടുക്കണം. പാവം കുട്ടി.... ചുണ്ണാമ്പുമലയുടെ മുകളിലിരുന്നിട്ട് ഒരുകഷണം ചോക്ക് തരൂ ചേട്ടാന്ന് .... എന്നോട്.&lt;br /&gt;&lt;br /&gt;നല്ലൊരു മറുപടി അയക്കണമല്ലോ... ഫസ്റ്റ് ഇമ്പ്രഷന്‍ ....&lt;br /&gt;&lt;br /&gt;പ്രിയ ജനീഫര്‍&lt;br /&gt;&lt;br /&gt;കത്തുവായിച്ചു എന്റെ കരളലിഞ്ഞുപോയ്...&lt;br /&gt;(കരളലിഞ്ഞെന്നെഴുതിയാല്‍ ഞാനൊരു കള്ളുകുടിയനാണെന്ന് അവള്‍ കരുതുമോ? ... എന്തായാലും കിടക്കട്ടെ എഴുതിയതല്ലെ.)&lt;br /&gt;മോളുടെ കതക്കാന പപ്പയുടെ അകാലനിര്യാണത്തില്‍ ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഞാന്‍ ഇനി ആരെ അമ്മായിഅപ്പാന്നുവിളിക്കും... എന്റെ ഭാഗ്യദോഷം. ആഫ്രിക്കന്‍ തേങ്ങയ്ക്ക് നല്ല വലിപ്പമാണല്ലെ... ഞാന്‍ ഓര്‍ക്കുകയായിരുന്നു... പപ്പ തേങ്ങാബിസിനസ്സ് എന്റെ നാട്ടിലായിരുന്നു നടത്തിയിരുന്നതെങ്കില്‍ ഒരിക്കലും തേങ്ങതലയില്‍ വീണ് ദുര്‍മരണപ്പെടില്ലായിരുന്നു....ഇവിടെ തെങ്ങിനെല്ലാം മണ്ടരിബാധയാണുകുട്ടി...തേങ്ങയെല്ലാം ടെന്നീസുബോളുപോലായ്പ്പോയ്...ങും...&lt;br /&gt;&lt;br /&gt;ആ റവറന്‍ ഫാദറിനെ എന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കണം... ഡോളറെല്ലാം ട്രാന്‍സ്ഫര്‍ ചെയ്തുകഴിഞ്ഞ് നമുക്ക് എന്തെങ്കിലുമൊരു സമ്മാനം ഫാദറിനു കൊടുക്കണം...ഇത്രയും സഹായിച്ച ആളല്ലെ. ഒരു പാര്‍ക്കര്‍ പേനയോ...കുന്തുരിക്കമിട്ടുവയ്ക്കണപാത്രമോ...മെഴുകുതിരിക്കാലോ എന്താ ഇഷ്ടമാകണേന്നുവച്ചാല്‍ അത്....&lt;br /&gt;&lt;br /&gt;മറുപടി അയക്കാന്‍ താമസിക്കരുതെ ചേട്ടന്‍ കാത്തിരിക്കും....&lt;br /&gt;&lt;br /&gt;എന്റെ മെസ്സെജ് അവിടെ എത്തുന്നതിനും മുമ്പെ ജന്നിഫറിന്റെ മറുപടിവന്നുകഴിഞ്ഞു!!!&lt;br /&gt;&lt;br /&gt;ഫോട്ടോസഹിതം.നാമമാത്രവസ്ത്രധാരിണിയായ കറുത്ത സുന്ദരി... കോടീശ്വരിയാണെന്നുപറഞ്ഞിട്ടെന്തുകാര്യം. അത്യാവശ്യത്തിനു വസ്ത്രം‌പോലുമില്ല.&lt;br /&gt;&lt;br /&gt;ഇനി ഒരു പക്ഷെ സെനഗലില്‍ കല്യാണാലോചനയ്ക്ക് ഇമ്മാതിരി ഫോട്ടോകളായിരിക്കും അയക്കേണ്ടത്.&lt;br /&gt;ഒരുകണക്കിനു നോക്കിയാല്‍ നന്നായേയുള്ളു. നരിയാണിതൊട്ട് ഉച്ചന്തലവരെ വിശകലനം ചെയ്യാന്‍ പറ്റും....&lt;br /&gt;&lt;br /&gt;നമ്മുടെ നാട്ടുനടപ്പനുസരിച്ചാണു കാര്യങ്ങള്‍ചെയ്യണതെന്നുവച്ചാല്‍ ‍ എന്തെങ്കിലും ഡിഫറ്റുണ്ടെങ്കില്‍ കല്യാണംകഴിഞ്ഞിട്ടല്ലെ അറിയാന്‍ പറ്റു.&lt;br /&gt;&lt;br /&gt;&lt;br /&gt;പൈലിച്ചേട്ടന്റെ മകനു പറ്റിയ അബദ്ധം ഒന്നുമാത്രമോര്‍ത്താല്‍ മതി...&lt;br /&gt;പെണ്ണുകാണാന്‍ പോയപ്പോള്‍ അവലോസുണ്ടയിലുനോക്കിയിരുന്നു... കല്യാണം കഴിഞ്ഞപ്പോള്‍ പെണ്ണിന്റെ ദേഹത്തുമുഴുവന്‍ ചുണങ്ങാണെന്നും പറഞ്ഞ് മോചനത്തിനു നടക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;സുബൈറിനു മലപ്പുറ്ത്തുനിന്നും കല്യാണമുറപ്പിച്ചപ്പോള്‍ പെണ്ണിന്റെ ഫോട്ടോ ഞങ്ങളെയൊക്കെ കാണിച്ചുതന്നു.... മൊത്തം പറുതയിട്ടുമൂടിനില്‍ക്കുന്നു... പെണ്ണാണോ..പെണ്ണിന്റെ ഉമ്മയാണോ അതോ ബാപ്പയാണോ...പടച്ചോനുമാത്രമറിയാം. ഈ കേസിലൊക്കെ ചുണങ്ങുകള്‍ കണ്ടുപിടിക്കപ്പെടുമ്പോഴേക്കും വല്ലാണ്ട് താമസിച്ചുപോയിട്ടുണ്ടാവും.&lt;br /&gt;&lt;br /&gt;&lt;br /&gt;ഫോട്ടത്തോടൊപ്പം ജന്നിഫറിന്റെ വളരെ പ്രധാനപ്പെട്ട ഒരു മെസ്സെജും ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;എന്റെ മധുരഹൃദയ സുന്ദരാ... എന്നുപറഞ്ഞുതുടങ്ങിയ കത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെയായിരുന്നു...&lt;br /&gt;&lt;br /&gt;അവളുടെ അപ്പന്‍ പണംകൊണ്ടുപോയ് പണ്ടാരമടങ്ങിയിരിക്കണത് റോയല്‍‍ബാങ്ക് ഓഫ് സ്കോട്ട്ലണ്ടിലാണ്... അവിടെ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ഓപ്പീസറായ് 'ഡോ. ഗുഡ്വിന്‍ റെഡ് ഇഫ്മായില്‍' എന്ന ഒരു സായിപ്പ്...&lt;br /&gt;&lt;br /&gt;അങ്ങേര്‍ക്ക് ഞാന്‍ ഒരു മെസ്സെജ് അത്യാവശ്യമായിട്ട് അയക്കണം. ചത്തുപോയ എന്റെ അമ്മായിഅപ്പന്റെ പേരിലുള്ള നിക്ഷേപങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടുകവല സഹകരണബാങ്കിലെക്ക് മാറ്റണമെന്നും പറഞ്ഞ്.... ആ മൂപ്പിലാന്റെ ഇമെയില്‍ അഡ്രസ്സ് &lt;/span&gt;&lt;a href="mailto:"&gt;&lt;span style="font-size:130%;"&gt;'ഗുഡ്‌വിന്‍@റെഡിഫ്മായില്‍.കോം'&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;റെഡ് ഇഫ്മായിലിനു അപ്പോള്‍ തന്നെ ഒരു മെയില്‍ പൂശി.&lt;br /&gt;&lt;br /&gt;&lt;br /&gt;കാര്യങ്ങള്‍ സീരിയസ്സായ് വരുകയാണ് ഇനി പതുക്കെ വീട്ടില്‍ പറയണം. കല്യാണാലോചനയുടെ പേരില്‍ ബ്രോക്കറുമാര്‍ എല്ലാആഴ്ചയും വീട്ടില്‍ വന്ന് ഭക്ഷണവുംകഴിച്ച് വഴിച്ചെലവിനുള്ള കാശും കൊണ്ടുപോകുന്നുണ്ട് അതു നിര്‍ത്തണം.&lt;br /&gt;&lt;br /&gt;ഞാനൊരു പെണ്ണിനെ സ്വന്തനിലയില്‍ കണ്ടെത്തിയെന്നുകേള്‍ക്കുമ്പോള്‍ അപ്പച്ചന്‍ പൊട്ടിത്തെറിക്കും എന്നുകരുതിയ ഞാന്‍ മണ്ടനായ്...അപ്പച്ചന്‍ പൊട്ടിത്തെറിച്ചില്ലാന്നുമാത്രമല്ല ഒന്നു ചീറ്റിയതുപോലുമില്ല...&lt;br /&gt;&lt;br /&gt;'നന്നായ്... എപ്പോഴാ പെണ്ണിനെകാണാന്‍ ഞങ്ങള്‍ പോകേണ്ടത് ?' അപ്പച്ചന്റെ ചോദ്യം&lt;br /&gt;&lt;br /&gt;&lt;br /&gt;നല്ല കാര്യമായ്...പെണ്ണിനെ കാണാന്‍ ...സെനഗലിലെ റെഫ്യൂജി ക്യാമ്പിലോട്ട് അപ്പച്ചന്‍, അമ്മ, അപ്പൂപ്പന്‍ ചേട്ടന്‍, ചേട്ടന്റെ ഭാര്യ, കുട്ടിയാന്റി, മറിയാമച്ചിയാന്റി, കുഞ്ഞ്പ്പന്‍‌ചാച്ചന്‍ ... എല്ലാവരെയും കൂട്ടി പോകുന്നത് ഞാന്‍ ഭാവനയില്‍ കണ്ടുനോക്കി.&lt;br /&gt;&lt;br /&gt;&lt;br /&gt;ജന്നിയുടെ പപ്പ മരിച്ചിട്ടില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇതൊക്കെ ആര്‍ഭാടമായ്തന്നെ നടന്നേനെ...&lt;br /&gt;&lt;br /&gt;പെണ്ണിന്റെ ആള്‍ക്കാര്‍ വിമാനത്തിനു കൊച്ചിയില്‍ വന്നിറങ്ങി കുറേ ഹെലികോപ്റ്റര്‍ വാടകയ്ക്ക് വിളിച്ച് നാട്ടുകവല പാറപ്പുറത്തുവന്നിറങ്ങുന്നതും... ആറടിപ്പൊക്കമെങ്കിലും മിനിമമുള്ള അമ്മായിഅപ്പനും നീഗ്രോ ബന്ധുജനങ്ങളും കട്ടിളപ്പടിയില്‍ തലമുട്ടാതെ ഞങ്ങളുടെ വീട്ടിലേക്ക് കുനിഞ്ഞുകടക്കുന്നതും. എന്നെ കാണുമ്പോള്‍ മകളുടെ കണ്ടെത്തല്‍ ഒട്ടും മോശമായില്ലല്ലോ എന്ന ചാരിതാര്‍ത്യത്തില്‍ എന്നെ മാറിമാറി കെട്ടിപ്പിടിച്ച് അവശനാക്കുന്നതും ...&lt;br /&gt;&lt;br /&gt;സെനഗലിലെ കതക്കാനയുടെ കൊട്ടാരത്തിലേക്ക് ഞാനും എന്റെ ബന്ധുജനങ്ങളും അഭയാര്‍ത്ഥികളെപ്പോലെ പെണ്ണുകാണാന്‍ ചെല്ലുന്നതും...ആഫ്രിക്കന്‍ കാപ്പികുടിക്കുന്നതും (ആഫ്രിക്കയില്‍ കാപ്പിയുണ്ടോ? അതോ കാപ്പിരിമാത്രമെയൊള്ളൊ...ആ ) ഇതു പഴയ കാലമൊന്നുമല്ലാലൊ...കുട്ടികള്‍ക്ക് എന്തെങ്കിലും തനിച്ചു പറയാനോ പിടിക്കാനോ ഉണ്ടെങ്കില്‍ ആയിക്കോട്ടെ നമുക്ക് ആ മരുഭൂമിയിലേക്ക് മാറി നിന്നു സംസാരിക്കാം എന്നും പറഞ്ഞ് ഞങ്ങളെ തനിച്ചാക്കി എല്ലാ മാരണങ്ങളും കൊട്ടാരത്തില്‍ നിന്നും പുറത്തെയ്ക്ക് ഒഴിവായ്ത്തന്നു സഹായിക്കുന്നതും.... മനോഹര സ്വപ്നങ്ങള്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;പിറ്റെന്നു മെയില്‍ തുറന്നപ്പോള്‍ ജന്നിയുടെ മറുപടി...&lt;br /&gt;&lt;br /&gt;സുന്ദരേട്ടാ... പപ്പായുടെ കാശ് ഏട്ടന്റെ അക്കൗണ്ടിലേക്ക് മറിക്കാന്‍ ചില നിയമനടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്.... ജന്നീഫര്‍ പറയുന്നതെന്താന്നുവച്ചാല്‍...&lt;br /&gt;&lt;br /&gt;&lt;br /&gt;അമ്മായിഅപ്പന്‍ കാര്‍ന്നോരു തെങ്ങിന്തോട്ടത്തിലൂടെ നടന്നപ്പോള്‍ തേങ്ങയാണോ പട്ടയാണോ തലയില്‍ വീണത് അതോ ആരെങ്കിലും പുറകില്‍നിന്നും കല്ലിനു വീക്കികൊന്നതാണോ എന്നുള്ളതിനു കോടതിയില്‍ നിന്നും ലീഗലൈസുചെയ്ത് സര്‍ട്ടിഫിക്കേറ്റ് കിട്ടണം ...അത് വാങ്ങി ബാങ്കില്‍ കൊടുത്താലെ റെഡ് ഇഫ്മായില്‍ പണം വിട്ടുതരു. ഒന്നും രണ്ടും ഡോളറിന്റെ കളിയല്ലാലൊ... കുറച്ചു നൂലാമാലകളൊക്കെ ഇല്ലങ്കിലാ ഒരു പ്രയാസം തോന്നുക.&lt;br /&gt;&lt;br /&gt;&lt;br /&gt;കോടതിയില്‍ പോയ് സര്‍ട്ടിഫിക്കേറ്റ് റെഡിയാക്കാന്‍ ഒരു വക്കീലിനെയും ജന്നിഫര്‍ തന്നെ കണ്ടെത്തിയിരുന്നു...അയാളുടെ പേര് ബാരിസ്റ്റര്‍ മക്കിന്‍ ജിം മായില്‍, ഇമെയില്‍ അഡ്രസ് &lt;/span&gt;&lt;a href="mailto:ബാരി‌_മക്കിന്‍@ജിമെയില്‍.കോം"&gt;&lt;span style="font-size:130%;"&gt;ബാരി‌_മക്കിന്‍@ജിമെയില്‍.കോം&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;. അയാള്‍ക്കും ഞാന്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞ് മെയില്‍ അയക്കണം... കേരളത്തിലെപ്പോലെ തന്നെ സെനഗലിലും ആണുങ്ങളാണ് മെയിന്‍ കാര്യങ്ങള്‍ഡീലുചെയ്യേണ്ടത്...&lt;br /&gt;&lt;br /&gt;വക്കീലിനും ജന്നി പറഞ്ഞപ്രകാരത്തില്‍ മെയില്‍ അയച്ചു...&lt;br /&gt;&lt;br /&gt;ദിവസങ്ങള്‍ അടുത്തുവന്നുകൊണ്ടിരിക്കയാണ്. കല്യാണത്തിനു മുന്‍പെ വീടൊന്ന് കെട്ടിമേഞ്ഞ് ചുവരിലൊക്കെ ഇത്തിരി വെള്ളവലിക്കണം.... പുതിയ വീടു പണിയുന്നതൊക്കെ പെണ്ണുവന്നിട്ട്, അവളുടെ ഇഷ്ടംകൂടി നോക്കിയിട്ട് വേണം.&lt;br /&gt;&lt;br /&gt;&lt;br /&gt;അപ്പച്ചനോട് സംസാരിക്കാന്‍ അന്നുവൈകുന്നേരം വീട്ടില്‍ വിളിച്ചപ്പോള്‍ അമ്മൂമ്മ മാത്രമെ വീട്ടിലുണ്ടായിരുന്നൊള്ളു...&lt;br /&gt;&lt;br /&gt;'ടാ...നീ കണ്ടുപിടിച്ച പെണ്ണിന്റെ വീട്ടിലു വല്ലതുമൊള്ളതാണോ.... അതോ തൊലിവെളുപ്പുമാത്രം നോക്കികെട്ടാനാണോ നിന്റെ പ്ലാന്‍...'&lt;br /&gt;&lt;br /&gt;'തൊലിവെളുപ്പോ...അമ്മൂമ്മ എന്തു വര്‍ത്താനാ ഈ പറയണെ...'&lt;br /&gt;&lt;br /&gt;ഞാന്‍ കെട്ടണ പെണ്ണ് എന്നിലും കറുത്തതായിരിക്കണം എന്ന് എനിക്ക് പണ്ടിനാലെ നിര്‍ബന്ധമുണ്ട്... ഇതെന്റെ ഭാഗ്യത്തിനു ഒത്തുകിട്ടുകേം ചെയ്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;'തൊക എന്തുകിട്ടുമെടാ?' അമ്മൂ പ്രധാനവിഷയത്തിലേക്ക് കടന്നു..&lt;br /&gt;&lt;br /&gt;&lt;br /&gt;ഏഴര മില്യന്‍.... ഡോളറ്&lt;br /&gt;&lt;br /&gt;അത്രേയൊള്ളോ.... വടക്കേതിലെ പൗലോസിനു അഞ്ചുലക്ഷോം മാരുതിക്കാറും കിട്ടിയല്ലോ....&lt;br /&gt;&lt;br /&gt;ഏഴരമില്യന്‍ ഡോളറെവിടെ പൗലോസിന്റെ ലക്ഷവും കാറുമെവിടെ.... ഞാന്‍ വിവരിച്ചുകൊടുക്കാന്‍ പോയില്ലാ. ഇഡ്യന്‍ രൂപയിലാക്കി പറഞ്ഞാല്‍ അമ്മൂമ്മ ആനിമിഷം ചുമരിന്മേലോട്ട് കയറും എന്നത് ഉറപ്പ്. പിന്നെ എന്റെ കല്യാണം ഒരു വെജിറ്റബിള്‍ ദുരന്തമായ് മാറ്റേണ്ടിവരും...‍&lt;br /&gt;&lt;br /&gt;&lt;br /&gt;ജന്നീഫര്‍ വന്നിട്ടുവേണം നാട്ടുകവലയില്‍ തൊഴിലില്ലാതെ നടക്കുന്ന എന്റെ കൂട്ടുകാരന്‍ ആന്റപ്പന്‍, ചാക്കോച്ചി, ഇബ്രാഹിംകുട്ടി എന്നിവര്‍ക്കും ആഫ്രിക്കയില്‍ നിന്നും പെണ്ണാലോചിക്കാന്‍.... അവിടെ തേങ്ങാക്കച്ചവടക്കാര്‍ വേറെ കാണാതിരിക്കുമോ... തേങ്ങ പൊഴിയാതിരിക്കുമോ. നാട്ടുകവല ഇന്‍ഡോആഫ്രിക്കന്‍ സം‌യുക്തസംരംഭമായ് വളര്‍ന്നുവികസിക്കുന്നതും പാല്‍ക്കാപ്പിക്കളറുള്ള പുതിയ തലമുറ കവലയിലാകെ ഓടിനടക്കുന്നതും സ്വപ്നംകണ്ട് ഞാന്‍ ഉറങ്ങി.&lt;br /&gt;&lt;br /&gt;&lt;br /&gt;പിറ്റേന്ന് ബാരിസ്റ്റര്‍ ജിം‌മെയിലിന്റെ മെസ്സെജുണ്ടായിരുന്നു... കോടതി ചെലവിലേക്കായ് ഒരു രണ്ടായിരത്തി അഞ്ഞൂറ് ഡോളര്‍ എത്രയും പെട്ടന്ന് അയച്ചുകൊടുക്കണം പോലും...&lt;br /&gt;&lt;br /&gt;കഷ്ടകാലത്തിനു എന്റെ കൈയിലുണ്ടായിരുന്ന കാശെല്ലാം വീട് വെള്ളപൂശാനും ഓലകെട്ടിമേയാനുമായ് നാട്ടിലെക്ക് അയച്ചുകൊടുത്തതെയൊള്ളു... അല്ലെങ്കിലും രണ്ടായിരത്തഞ്ഞൂറ് ഡോളര്‍ എന്നുപറയണത് എന്നെക്കൊണ്ട് തനിയെ എടുത്തുപൊക്കാന്‍ പറ്റാത്ത തുകയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;കാശ് പെട്ടന്ന് അയക്കണം...&lt;br /&gt;എന്റെ മുമ്പില്‍ ഒരു വഴിയെ കണ്ടൊള്ളു... ജന്നീഫറിന്റെ കെയര്‍ ടേക്കറായ റവ. ഫാ.യോട് കടംചോദിക്കുക...&lt;br /&gt;അപ്പോള്‍ തന്നെ മെയിലയച്ചു... പണം കിട്ടുമ്പോള്‍ വേണമെങ്കില്‍ മൂവായിരത്തഞ്ഞൂറ് തിരിച്ചുകൊടുക്കാലോ...&lt;br /&gt;&lt;br /&gt;&lt;br /&gt;പിറ്റേന്ന് റവറന്‍ ഫാദറിന്റെ ഒട്ടും റവറന്റല്ലാത്താ മറുപടികിട്ടി.... അതെന്താന്ന് എഴുതാന്‍പറ്റില്ല. ഫാദര്‍ ദേഷ്യപ്പെട്ടതിലും കാര്യമുണ്ട്... ഒരു രണ്ടായിരത്തഞ്ഞൂറ് ഡാളര്‍ എടുക്കാനില്ലാത്തവനൊക്കെ എങ്ങിനെ ഒരു പെണ്ണിനെ പിടിച്ചുകൊടുക്കും... അങ്ങെരാണല്ലോ ജന്നിയുടെ രക്ഷാധികാരി.&lt;br /&gt;&lt;br /&gt;&lt;br /&gt;ഫാദര്‍ മുര്‍കോപിയാണെങ്കിലും ഞങ്ങളെ സഹായിക്കാതിരിക്കില്ലാ എന്നുഞാന്‍ വിശ്വസിക്കുന്നു...&lt;br /&gt;&lt;br /&gt;...............&lt;br /&gt;&lt;br /&gt;കുറെ നാളായ് ജന്നിയുടെ മെസ്സെജ് കിട്ടിയിട്ട്.... അവള്‍ എന്നെത്തേടി ഇന്ത്യയിലേക്ക് പോന്നു എന്നാണ് തോന്നുന്നത്. പാവം വിമാനത്തിനുപോരാന്‍ കാശില്ലാഞ്ഞിട്ട് കരമാര്‍ഗ്ഗമായിരിക്കും വരുന്നത്. എത്രനാളെടുക്കുമാവോ ഇങ്ങെത്താന്‍. ഓര്‍ത്തിട്ടൊരു സമാദാനവുമില്ലാ.&lt;br /&gt;&lt;br /&gt;&lt;br /&gt;കോപ്പറേറ്റീവ് ബാങ്കിലെ എന്റെ അക്കൗണ്ട് ബാലന്‍സ് ഇപ്പോഴും നൂറ്റി ഇരുപത്തിമൂന്നുരൂപ അമ്പതുപൈസയില്‍ തന്നെ നില്‍ക്കുന്നു....&lt;br /&gt;&lt;br /&gt;തേങ്ങെം കൊപ്രേം വെളിച്ചെണ്ണയുമൊക്കെയായിട്ടാവും അമ്മായപ്പന്‍ നിക്ഷേപിച്ചുവച്ചിരിക്കുന്നത്. ട്രാന്‍സ്ഫറായ് വരാന്‍ കുറേ കാലമെടുക്കുമായിരിക്കും.&lt;br /&gt;കാത്തിരിക്കാം....&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-1108578845350662896?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/1108578845350662896/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=1108578845350662896' title='38 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/1108578845350662896'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/1108578845350662896'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2008/01/blog-post_18.html' title='തേങ്ങാക്കച്ചവടക്കാരന്റെ മകള്‍ ജന്നിഫര്‍'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>38</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-4324194696382268391</id><published>2008-01-12T12:56:00.000-08:00</published><updated>2008-01-12T13:13:16.235-08:00</updated><title type='text'>ഹെയര്‍സ്റ്റൈല്‍...</title><content type='html'>പട്ടണത്തിലെ കാളേജില്‍നിന്നും ഓണാവധിക്ക് നാട്ടില്‍ വന്നത് ഒത്തിരി പ്രതീക്ഷകളോടെയായിരുന്നു. എന്നാല്‍ നാട്ടുകവലയില്‍ ബസ്സിറങ്ങിയപ്പോള്‍മുതല്‍ തുടങ്ങി പ്രശ്നങ്ങള്‍...&lt;br /&gt;&lt;br /&gt;പരിഷ്കാരമെന്തെന്നറിയാത്ത എന്റെ നാട്ടുകാരായ പുവ്വര്‍ കണ്ട്രി ഫെല്ലോസ് എന്നെനോക്കി അടക്കം പറയാനും ചിരിക്കാനുമാരംഭിച്ചു...&lt;br /&gt;&lt;br /&gt;'ഇതെവിടെന്നുകിട്ടിയെടാ ഈ ചാക്ക്...!!!'&lt;br /&gt;ചായക്കടയില്‍നിന്നും കുഞ്ഞൗസേപ്പ് വിളിച്ചുചോദിക്കുകയാണ്...&lt;br /&gt;കോറസായ് പലതരം വൃത്തികെട്ട ശബ്ദത്തിലുള്ള ചിരികള്‍.&lt;br /&gt;&lt;br /&gt;എന്റെ ജീന്‍സിനെ പരിഹസിക്കുന്നതാണ്.&lt;br /&gt;&lt;br /&gt;മൂട് വെട്ടിക്കീറിയ പഴന്ചന്‍കൈലിയും മുട്ടോളം ഇറങ്ങിക്കിടക്കുന്ന വരയന്‍ അണ്ടര്‍‍‌വെയറും കിഴുത്തവീണ ബനിയനും ധരിച്ചുനടക്കുന്നവരാണ് 'മേഡ് ഇന്‍ തായ്‌ലാന്‍ഡ്' ജീന്‍സിട്ടുവന്നിരിക്കുന്ന എന്നെ കളിയാക്കിചിരിക്കുന്നത്...&lt;br /&gt;&lt;br /&gt;&lt;br /&gt;ബോട്ട്‌ജെട്ടിക്കടുത്തുള്ള ഫുഡ്പാത്തില്‍ കച്ചവടക്കാരന്‍ മലപോലെ കൂട്ടിയിട്ടിരിക്കുന്ന ആയിരക്കണക്കിനു ജീന്‍സുകള്‍. അതിനിടയില്‍ എത്രനേരം തിരഞ്ഞിട്ടാണ് എന്റെ അരവണ്ണത്തിനോട് അല്പമെങ്കിലും നീതിപുലര്‍ത്തുന്നതൊരെണ്ണം കണ്ടുകിട്ടിയത്, അതും പഴയത്. ഭൂകമ്പബാധിത പ്രദേശത്തെ കെട്ടിടങ്ങളുടെ നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ ദിവസം‌മുഴുവനും സ്വന്തം ഭാര്യയെ തേടിനടന്നിട്ട് ഒടുവില്‍ അമ്മായിഅമ്മയെ കണ്ടെത്തിയ ബോലാറാമിന്റെ ദുരവസ്തയാണ് അപ്പോള്‍ എനിക്കോര്‍മ്മ വന്നത്;&lt;br /&gt;&lt;br /&gt;എന്നാലും നാട്ടുകവലയിലെ ജീനുകളെപ്പറ്റിയോ ജീന്‍സുകളെപ്പറ്റിയോ ഗ്രാഹ്യമില്ലാത്ത ജനങ്ങളുടെഇടയില്‍ ഒരു പത്തുദിവസം വീശിനടക്കാന്‍ ഇതൊക്കെ ധാരാളം എന്നുകരുതിവന്നപ്പോഴാണ്.... തലയ്ക്കുനട്ടപ്ര അടിക്കുന്ന ചോദ്യം...&lt;br /&gt;&lt;br /&gt;ഇതെവിടെന്നുകിട്ടിയെടാ ഈ ചാക്ക്...!!!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വീട്ടില്‍ വന്നുകയറിയപ്പോള്‍ അതിലും ഗുരുതരമായ പ്രശ്നങ്ങളാണ്...&lt;br /&gt;&lt;br /&gt;ഇതെന്താടാ നിന്റെ തലയില്‍? അപ്പൂപ്പന്‍ ചോദിക്കുന്നു..&lt;br /&gt;&lt;br /&gt;എന്റെ തലയില്‍ ഒന്നുമില്ലാലോ... എന്താ ചോദിച്ചെ?&lt;br /&gt;&lt;br /&gt;'നിന്റെ തലയ്ക്കകത്തെകാര്യമല്ലാ ചോദിച്ചെ... ഈ മുടിയെന്താ കാണിച്ചുവച്ചേക്കുന്നേന്നാ ചോദിച്ചെ...'&lt;br /&gt;&lt;br /&gt;'ഓ... അതോ... അതാണു ലേറ്റസ്റ്റ്ഫാഷന്‍...'&lt;br /&gt;&lt;br /&gt;'ഡീയേയ്...കുഞ്ഞേലിയേ.... ദേണ്ടെ നിന്റെ എളേമോന്‍ ഭാഷ്യനും തലയിലേറ്റിവന്നിരിക്കുന്നു....'&lt;br /&gt;&lt;br /&gt;&lt;br /&gt;അടുക്കളയില്‍ എന്തോ തിരക്കിട്ട് ചമച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ ശ്രദ്ധ എന്റെ ലേറ്റസ്റ്റ് ഹെയര്‍ സ്റ്റൈലിലേക്ക് തിരിക്കാനാണ് കാര്‍ന്നോരുടെ ശ്രമം.&lt;br /&gt;&lt;br /&gt;മുടിയുടെ ഇരുവശങ്ങളും പുതുതായ് ക്യാമ്പില്‍ പ്രവേശിച്ച പട്ടാളക്കാരന്റെ സ്റ്റൈലില്‍ തലയോട്ടി കാണാവുന്നവിധത്തില്‍ പറ്റെവെട്ടിയിട്ട്...മുന്‍‌വശത്തുള്ളമുടി നീളത്തില്‍ ലിയനാര്‍ഡോ ഡിസ്കാപ്രിയോ സ്റ്റൈലില്‍ മുറിച്ച്...പിന്‍ഭാഗം പ്രത്യേകിച്ചൊരു സ്റ്റൈലുമില്ലാതെ സ്വതന്ത്രമായ് നീട്ടിയിട്ടിരിക്കുന്ന നൂതനമായ ഒരു ഹെയര്‍സ്റ്റൈലാണ് ഞാനും പരിഷ്കാരികളായ എന്റെ കോളേജ്മേറ്റ്സും ആകാലയളവില്‍ സ്വീകരിച്ചിരുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;അമ്മ ആദ്യദര്‍ശനത്തില്‍ ഒന്നും പറഞ്ഞില്ലാ...താടയ്ക്ക് കൈയുംകൊടുത്ത് രണ്ടുമിനിറ്റ് നോക്കിനിന്നു....&lt;br /&gt;ഇഷ്ടപ്പെട്ടോ... അതോ ഇഷ്ടപ്പെട്ടില്ലെ.... ഒന്നും മനസ്സിലാക്കാന്‍ പറ്റാത്ത വല്ലാത്തൊരു നില്പ്.&lt;br /&gt;&lt;br /&gt;&lt;br /&gt;'അപ്പന്‍ വന്ന് കാണനേനുമുമ്പെ ഈ അങ്കവാലൊക്കെ കൊണ്ടോയ് മുറിച്ചുകളഞ്ഞോ ...ന്നിട്ട് വീട്ടിലേക്ക് കയറിയാമതി..' അമ്മയ്ക്ക് തീരെ ഇഷ്ടായില്ലാ...&lt;br /&gt;&lt;br /&gt;'തീരെ മനസ്സില്ലാ...&lt;br /&gt;ഞാന്‍ പട്ടണത്തിലെ കാളേജില്പഠിക്കുന്നു എന്നൊരു വിചാരമുണ്ടോ അമ്മയ്ക്ക്...&lt;br /&gt;നാടോടുമ്പോള്‍ നടുകെഓടണമെന്നാ പ്രമാണം...സൈഡിലൂടെ ഓടാനെങ്കിലും എന്നെ അനുവദിച്ചുകൂടെ...&lt;br /&gt;&lt;br /&gt;അങ്കവാലെന്നുപറഞ്ഞ് അപമാനിച്ച ഈ സാധനം മുറിച്ചുകളഞ്ഞിട്ട് ഞാന്‍ പത്തുദിവസം കഴിയുമ്പോള്‍ എങ്ങിനെ എന്റെ കൂട്ടുകാരുടെ ഇടയിലേക്ക് തിരികെപോകും.മനീഷ്കുമാറിന്റെയും അജീഷ്മോന്റെയും തോളത്തുഞാനെങ്ങിനെ കൈയിടും... കാമ്പസില്‍ എങ്ങിനെ തലഉയര്‍ത്തിനടക്കും...'&lt;br /&gt;&lt;br /&gt;ഇങ്ങനെയൊന്നും പറഞ്ഞില്ലാ...മനസ്സില്‍ ഓര്‍ത്തതെയൊള്ളു.&lt;br /&gt;കാരണം മുറ്റത്ത് അപ്പോഴും മുള്ളവള്ളി പടര്‍ന്നുനില്‍ക്കുന്നുണ്ടായിരുന്നു.... കുറേവര്‍ഷങ്ങള്‍ക്കുമുമ്പെ ഈ ഹെയര്‍കട്ട് പ്രശ്നത്തിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍'വേഗം പോയ് വെട്ടിച്ച് കളയെടാ......' എന്നലറിക്കൊണ്ട് മുല്ലവള്ളിപൊട്ടിച്ച് അമ്മ എന്റെ പൃഷ്ടഭാഗത്തിട്ടു രണ്ടുപൂശുതന്നതിന്റെ ചൂട് ഇപ്പോഴും അനുഭവപ്പെടുന്നു. അതിന്റെ തിണര്‍പ്പ് ചാക്കുപോലുള്ള് ജീന്‍സിനുപുറത്തൂടെ കൈയോടിച്ചിട്ടും അനുഭവപ്പെടുന്നതുപോലെ തോന്നി.&lt;br /&gt;&lt;br /&gt;ഓര്‍മ്മകള്‍ മുടിയിഴകളില്‍ പിടിച്ച് പഴയകാലത്തിന്റെ ഏടുകളിലേക്ക് വലിഞ്ഞുകയറുകയാണ്...&lt;br /&gt;&lt;br /&gt;........................................&lt;br /&gt;&lt;br /&gt;മുല്ലവള്ളിയും ഗന്ദരാജനും നന്ത്യാര്‍‌വട്ടവും തെച്ചിയും പിന്നെ പേരറിയാവുന്നതും അറിയാന്‍പാടില്ലാത്തതുമായ മറ്റുപൂച്ചെടികളും സമൃദ്ധമായ് വളരുന്ന ഞങ്ങളുടെ വീട്ടുമുറ്റത്തും പരിസരങ്ങളിലും കഷ്ടപ്പെട്ടു പിച്ചവയ്ക്കുന്ന എന്റെ ശൈശവം.&lt;br /&gt;&lt;br /&gt;എന്നെ പൊക്കിയെടുത്ത് തോളത്തിരുത്തി മൂന്നുകിലോമീറ്റര്‍ അകലെയുള്ള ബാര്‍ബര്‍ഷോപ്പിലേക്ക് അപ്പച്ചന്‍ കൊണ്ടുപോയത് ഓര്‍ക്കുന്നു.&lt;br /&gt;കുതിരപ്പുറത്തിരിക്കുന്നതുപോലെ ഉയരമുള്ള ഒരു കസേരയില്‍ ഇരുത്തിയതും വെള്ളത്തുണികൊണ്ട് കസേരയോട്ചേര്‍ത്ത് അനങ്ങാനാവാത്തവിധം ബന്ധിച്ചതും...&lt;br /&gt;&lt;br /&gt;'പറ്റെവെട്ടിയേരെ ഗുരുസ്വാമി ....' അപ്പച്ചന്‍ നിര്‍ദ്ധേശംകൊടുത്തു&lt;br /&gt;&lt;br /&gt;സ്നില്‍...സ്നില്‍ സ്നില്‍ സ്നില്‍.....സ്ന്..സ്ന്..സ്ന് ...സ്നില്‍ സ്നില്‍...&lt;br /&gt;&lt;br /&gt;ഗുരുസ്വാമി പറ്റെവെട്ടി...&lt;br /&gt;&lt;br /&gt;എന്നിട്ടും തൃപ്തിയാകാതെ ഗുരുസ്വാമി പച്ചക്കുതിരയുടെ ഷേപ്പുള്ള ഒരു യന്ത്രം പുറത്തെടുത്തു തലയുടെപുറകില്‍ വച്ചു&lt;br /&gt;&lt;br /&gt;' ക്ണിക്കും..ക്ണിക്കും..ക്ണിക്കും..'&lt;br /&gt;&lt;br /&gt;മുടിയെല്ലാം പറിച്ചെടുക്കുന്നപോലെ...കണ്ണുനിറഞ്ഞൊഴുകിപ്പോയി...&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;തോളത്ത് എടുത്ത്കൊണ്ടുപോകുന്ന പരുവം കഴിഞ്ഞപ്പോള്‍ അപ്പച്ചന്‍ കൈപിടിച്ച് നടത്തികൊണ്ടുപോകാന്‍ തുടങ്ങി...&lt;br /&gt;&lt;br /&gt;ബാര്‍ബര്‍ഷാപ്പിലെ കുതിരപ്പുറംമ്പോലുള്ള കസേരയില്‍ ഇരുത്തി..&lt;br /&gt;&lt;br /&gt;'പറ്റെവെട്ടിയേരെ ഗുരുസ്വാമി....' പഴയ നിര്‍ദ്ധേശം..&lt;br /&gt;&lt;br /&gt;പഴയ ഗുരുസ്വാമി, പഴയ വെള്ളത്തുണി കെട്ട്, പഴയകത്രിക, പഴയ പച്ചക്കുതിരയന്ത്രം...&lt;br /&gt;സ്നില്‍...സ്നില്‍ സ്നില്‍ സ്നില്‍.....സ്ന്..സ്ന്..സ്ന് ...സ്നില്‍ സ്നില്&lt;br /&gt;&lt;br /&gt;‍ക്ണിക്കും..ക്ണിക്കും..ക്ണിക്കും&lt;br /&gt;&lt;br /&gt;എല്ലാം പഴയതുപോലെ തുടര്‍ന്നു....&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സ്കൂളില്‍ പോകുന്നപ്രായമായപ്പോഴാണ് പ്രശ്നങ്ങളാരംഭിച്ചത്.&lt;br /&gt;മുടിനീട്ടിയും, ഭംഗിയായ് മുറിച്ചും ക്ലാസിലെത്തുന്ന സഹപാഠികളെ അസൂയയോടെ നോക്കിനിന്നുപോയിട്ടുണ്ട്. മാമാട്ടികുട്ടിയമ്മ സ്റ്റൈലിന്റെ ഓള്‍ഡ്‌വെര്‍ഷനായ 'ബ്രൂസിലികട്ട്' അതായിരുന്നു അക്കാലത്തെ എന്റെ ദിവാസ്വപ്നം.&lt;br /&gt;&lt;br /&gt;&lt;br /&gt;ബാര്‍ബര്‍ഷോപ്പിലെ പഴയ കുതിരപ്പുറം കസേരയില്‍ കയറിയിരിക്കുമ്പോള്‍ ക്ഷുരകന് നിര്‍ദ്ധേശം കൊടുക്കാന്‍ അപ്പച്ചന്‍ അക്കാലത്തും മറന്നിരുന്നില്ലാ...&lt;br /&gt;&lt;br /&gt;'പറ്റെവെട്ടിയേരെ ഗുരുസ്വാമി ....'&lt;br /&gt;ഓ..കഷ്ടമുണ്ടെ. തയ്യല്‍ക്കാരന്റെ അടുത്ത് വര്‍ഷത്തിലൊരിക്കലാണ് ഒരു ട്രൗസറും ഷര്‍ട്ടും തുന്നിക്കാന്‍ ചെല്ലുന്നത്... അവിടെ അപ്പച്ചന്‍പറയും 'രണ്ടിഞ്ച് കൂട്ടിയിട് ..രണ്ടിഞ്ച് കൂട്ടിയിട്...'തയ്യല്‍ക്കാരനോട് പറയുന്നത് ജീവിതത്തിലൊരിക്കലെങ്കിലും ബാര്‍ബറോട് പറഞ്ഞിരുന്നെങ്കില്‍...&lt;br /&gt;&lt;br /&gt;&lt;br /&gt;അല്പംകൂടി തിരിച്ചറിവായപ്പോള്‍ അപ്പച്ചന്‍ കേള്‍ക്കാതെ ഞാന്‍ ബാര്‍ബറോട് പറഞ്ഞുതുടങ്ങി...&lt;br /&gt;&lt;br /&gt;'ഒരു ബ്രൂസിലിക്കട്ട്...'&lt;br /&gt;&lt;br /&gt;'ആമാ...'&lt;br /&gt;&lt;br /&gt;സ്നില്‍...സ്നില്‍ സ്നില്‍ സ്നില്‍.....സ്ന്..സ്ന്..സ്ന് ...സ്നില്‍ സ്നില്&lt;br /&gt;&lt;br /&gt;‍ക്ണിക്കും..ക്ണിക്കും..ക്ണിക്കും ...എല്ലാം പഴയതുപോലെതന്നെ&lt;br /&gt;&lt;br /&gt;പ്രതീക്ഷകൈവെടിയാതെ അടുത്തപ്രാവശ്യം പറയും...&lt;br /&gt;&lt;br /&gt;'ഒരു സ്റ്റെപ്കട്ട്..'&lt;br /&gt;&lt;br /&gt;'ആമാ...'&lt;br /&gt;&lt;br /&gt;അതിനടുത്ത പ്രാവശ്യം&lt;br /&gt;&lt;br /&gt;'ഒരു ഡിസ്കോ കട്ട്'&lt;br /&gt;&lt;br /&gt;'ആമാ...'&lt;br /&gt;&lt;br /&gt;ആമാ...ആമാ... വെട്ടെല്ലാംകഴിഞ്ഞ് കണ്ണാടിയില്‍ നോക്കുമ്പോള്‍ തലയിലെഴുത്തുവരെ വായിക്കാന്‍ സാധിക്കും...'ജീവിതത്തിലൊരിക്കലും സ്വന്ത ഇഷ്ടപ്രകാരം മുടിമുറിക്കാന്‍യോഗമില്ലാത്തവന്‍' എന്നാണെന്റെ തലയിലെഴുത്ത് ...&lt;br /&gt;&lt;br /&gt;സില്‍ക്കിനു സമയായ എന്റെ ഹെയര്‍സ്റ്റൈലെല്ലാം ക്ഷുരകന്‍ അടിച്ചുകൂട്ടി കണ്ട അണ്ടന്റെയും അഴകോടന്റെയും രോമങ്ങളോട് ചേര്ക്കുമ്പോള്‍ ഉള്ളില്‍ ചോരപൊടിയുന്നുണ്ടാവും.&lt;br /&gt;&lt;br /&gt;&lt;br /&gt;ഓരോപ്രാവശ്യവും മുടിവെട്ടിന്റെ പേരില്‍ പുത്രാവകാശ ധ്വംസനം നടത്തിക്കഴിഞ്ഞതിനു ശേഷം കോമ്പന്‍സേഷനായ് തൊട്ടടുത്തുള്ള പരമുനായരുടെ ചായക്കടയില്‍നിന്നും ചൂടന്‍പരിപ്പുവടവാങ്ങിത്തരുമായിരുന്നു അപ്പച്ചന്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;സ്വന്തം ഗുരുനാഥനെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുത്ത യൂദാസിന്റെ മുമ്പില്‍ മുപ്പതുവെള്ളിക്കാശ് ......എന്റെമുമ്പിലെ പ്ലേറ്റില്‍ ആവിപറക്കുന്ന പരിപ്പുവടകള്‍ ...&lt;br /&gt;കുറ്റബോധത്തോടെയല്ലെ അതു തിന്നാന്‍ സാധിക്കൂ.....&lt;br /&gt;&lt;br /&gt;പിന്നെ പരമുനായരുടെ പരിപ്പുവടയ്ക്ക് എല്ലാ വേദനകളും ശമിപ്പിക്കാനുള്ള ഒരു ഹീലിംഗ്പവ്വര്‍ ഉണ്ടായിരുന്നുവെന്നകാര്യം സമ്മതിക്കാതിരിക്കാന്നാവില്ലാ.&lt;br /&gt;&lt;br /&gt;&lt;br /&gt;*******&lt;br /&gt;&lt;br /&gt;ഗുരുസ്വാമിയുടെ ഷൗരക്കടയ്ക്ക് ചില പരിഷ്കാരങ്ങളൊക്കെ വന്നിരിക്കുന്നു. ഫ്രന്‍ഡെല്ലാം ഗ്ലാസിട്ടിരിക്കുന്നു. ഒരു കാസറ്റ്പ്ലെയര്‍ ഫുള്‍ടൈം തമിഴ്പാട്ട് പാടിക്കൊണ്ടിരിക്കുന്നു...കുതിരപ്പുറമ്പോലുള്ള മരക്കസേരകള്‍ക്കുപകരം. കറങ്ങുന്ന സിംഹാസനങ്ങള്....&lt;br /&gt;&lt;br /&gt;ഗുരുസ്വാമി വെട്ടെല്ലാംനിര്‍ത്തി മേല്‍നോട്ടം മാത്രമായിരിക്കുന്നു...കൂലിക്കാരു രണ്ടുപേരാണ് ഇപ്പോള്‍ സ്നില്‍... സ്നില്‍... സ്നില്‍... വയ്ക്കുന്നത്&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാന്‍ കസേരയില്‍ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും കറങ്ങിനോക്കി...കുഴപ്പമില്ലാ രസമുണ്ട്. ഞാന്‍ വലുതായ് ജോലിയൊക്കെ കിട്ടിക്കഴിഞ്ഞ് ഇതുപോലൊരു കസേര വീട്ടില്‍ വാങ്ങിയിടും...ഷൗരക്കടതുടങ്ങാനല്ലാ ...വെറുതെയിരുന്ന് റിലാക്സ്ചെയ്യാന്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;വെള്ളത്തുണിയിട്ട് വരിഞ്ഞുകെട്ടിയിട്ട് കൂലിക്കാരന്‍ പയ്യന്‍ ചോദിച്ചു...&lt;br /&gt;&lt;br /&gt;'എന്നാസ്റ്റൈല്‍ വേണം?'...&lt;br /&gt;&lt;br /&gt;'നിന്റെ കൈയ്യില്‍ എന്തൊക്കെയുണ്ട് ?'&lt;br /&gt;&lt;br /&gt;മഷ്റൂം, അപ്പാച്ചി, രജനി, അമിതാബച്ചന്‍,&lt;br /&gt;&lt;br /&gt;........&lt;br /&gt;&lt;br /&gt;'പറ്റെയങ്ങുവെട്ടിയേരെ..... വേഗം വേണം നായരുടെ കടയില്‍ പരിപ്പുവട തീരുന്നതിനുമുമ്പെ ....'&lt;br /&gt;&lt;br /&gt;അവന്റെ ഒരു മഷ്റൂമും അമിതാബച്ചനും.....&lt;br /&gt;എനിക്ക് വീട്ടില്‍ കയറേണ്ടേടാ തമിഴാ..&lt;br /&gt;&lt;br /&gt;&lt;br /&gt;അങ്ങിനെ ലിയനാര്‍ഡോ ഡിസ്കാപ്രിയോയും മാമാട്ടിക്കുട്ടിയമ്മയും എന്റെ തലയില്‍നിന്നും ഇറങ്ങി ഗുരുസ്വാമിയുടെ ഷൗരക്കടയുടെ ഒരുമൂലക്ക് സാധാരണക്കാരുടെ രോമങ്ങള്‍ക്കൊപ്പം കൂട്ടുകൂടിയപ്പോള്‍ ഞാന്‍ പരമുനായരുടെ ചായക്കട ലക്ഷ്യമാക്കിനടന്നു....&lt;br /&gt;&lt;br /&gt;പരിപ്പുവടതിന്നിട്ട് നേരെ വീട്ടിലേയ്ക്കും......&lt;br /&gt;&lt;br /&gt;അനുസരണയുള്ള കുഞ്ഞാടായ്...&lt;br /&gt;&lt;br /&gt;-------------------------&lt;br /&gt;&lt;a href="http://gorgazola.blogspot.com/"&gt;&lt;strong&gt;http://gorgazola.blogspot.com/&lt;/strong&gt;&lt;/a&gt;&lt;strong&gt; (ഇതു എന്റെ പുതിയ പാചകബ്ലോഗാണുകേട്ടോ....സൂ വിന്റെ കറിവേപ്പിലപോലെ, സാന്‍ഡോസിന്റെ അലുമിനിയക്കലം‌പോലെ... പേരു ഗൊര്‍ഗന്‍സോള....)&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-4324194696382268391?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/4324194696382268391/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=4324194696382268391' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/4324194696382268391'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/4324194696382268391'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2008/01/blog-post_12.html' title='ഹെയര്‍സ്റ്റൈല്‍...'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-597178601888724717</id><published>2008-01-04T14:44:00.000-08:00</published><updated>2008-01-04T15:08:40.752-08:00</updated><title type='text'>ഫോക്സ് പ്രോ...</title><content type='html'>അങ്ങ് അമേരിക്കാവില്‍ ആഷ്ടന്_ടെറ്റും, ഫോക്സ് സോഫ്ട്‌വെയറും കടിപിടി ആരംഭിക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ  ഞങ്ങളുടെ നാട്ടുകവലയില്‍ ഫോക്സുകള്‍ കടിപിടികൂടിയിരുന്നു.  ഫുള്‍ട്ടന്‍ സായ്‌വും ബില്‍ ‍സായ്‌വും ഫോക്സ് പ്രോഎന്നു ചിന്തിച്ചിട്ടുപോലുമില്ലാത്ത കാലത്തുപോലും മിക്കരാത്രികളിലും  ഞങ്ങളുടെ വീട്ടിലെ കോഴിക്കൂടിനടിയില്‍  ഫോക്സ് പ്രോ അരങ്ങേറിയിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;നാട്ടുകവലയിലെ ചിമ്മാരുമറിയംപാറയുടെ ചരിവുകളില്‍ ധാരാളം അള്ളുകളുണ്ട്, പരിസരങ്ങളില്‍ ഇടതൂര്‍ന്നുവളരുന്ന തെരുവപ്പുല്ലിന്റെ മറവും...കുറുക്കന്മാര്‍ക്ക് സ്വൈരവിഹാരത്തിനു മറ്റെന്തുവേണം.&lt;br /&gt;&lt;br /&gt;&lt;br /&gt;ആയിരത്തിതൊള്ളായിരത്തി എമ്പതുകളുടെ തുടക്കത്തില്‍ നാട്ടുകവലയില്‍ കുറുക്കന്മാരുടെ ശല്യം ഗണ്യമായ് വര്‍ദ്ധിക്കുകയുണ്ടായ്. ഫാമിലിയെപ്പറ്റിയോ ഫാമിലിപ്ലാനിംഗിനെപ്പറ്റിയോ യാതൊരുവിധ ധാരണയോ മതിപ്പോ ഇല്ലാത്ത കുറുക്കന്മാരായിരുന്നു അക്കാലത്തുണ്ടായിരുന്നവയില്‍  ഏറിയപങ്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;എന്റെ അമ്മൂമ്മയുടെ അഭിപ്രായം കാടുകയറിപ്പോകുന്ന കണ്ടന്‍ പൂച്ചകളാണ് പിന്നീട് കുറുക്കന്മാരായ്  കോഴിമോഷണത്തിനു തിരിച്ചുവരുന്നതെന്നാണ്. ഇതൊരു കിറുക്കന്‍ ചിന്താഗതിയാണെന്നു പറഞ്ഞ് ഞാന്‍ തര്‍ക്കിക്കും.  &lt;br /&gt;&lt;br /&gt;&lt;br /&gt;പലകാലത്തായ് ഞങ്ങളുടെ വീട്ടില്‍നിന്നും പ്രായപൂത്തിയായ കണ്ടന്‍പൂച്ചകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രത്യക്ഷരായിട്ടുണ്ട്.... പുരുഷന്‍, ഹനുമാന്‍, മണിക്കുട്ടന്‍...എന്നിവര്‍ അവരില്‍ പ്രമുഖര്‍.   ചോറും വിളമ്പിവച്ച് എത്രയോ ദിവസം കാത്തിരുന്നിട്ടുണ്ട് ഞങ്ങള്‍....  കാടുകയറിപ്പോയ കണ്ടന്മാര്‍ ഞങ്ങളെ മണ്ടമാരാക്കി....ആരും തിരിച്ചുവന്നിട്ടില്ലാ.  &lt;br /&gt;&lt;br /&gt;ദിവസവും ഇറച്ചിക്കറിവയ്ക്കുന്ന അലിമാമായുടെ വീട്ടില്‍നിന്നും കാടുകയറിപ്പോയ കണ്ടന്‍പൂച്ചപോലും ഇതുവരെ തിരിച്ചുവന്നിട്ടില്ലാ;  അമ്പുപെരുന്നാളും   ക്രിസ്മസ്സും ഒഴികെയുള്ളദിവസ്സങ്ങളില്‍  കപ്ലങ്ങയും കുമ്പളങ്ങളും ചക്കുക്കുരുവും കറിവയ്ക്കുന്ന ഞങ്ങളുടെ വീട്ടിലെ പൂച്ചകള്‍ മടങ്ങിവരണമെന്നാഗ്രഹിച്ചാല്‍ അതിനെ അത്യാഗ്രഹം എന്നല്ലെ പറയാന്‍പറ്റു...&lt;br /&gt;&lt;br /&gt;&lt;br /&gt;കുടുമ്പജീവിതം മടുത്ത് എല്ലാം ഇട്ടെറിഞ്ഞിട്ട്  വാനപ്രസ്ഥത്തിനു പോവുകയാണ്  കണ്ടന്‍പൂച്ചകള്‍ .... അവരാണ്ര്  രാത്രിയില്‍ വന്നു കോഴികളെ പിടിക്കുന്നതെന്ന് അമ്മൂമ്മ....&lt;br /&gt;&lt;br /&gt;മുഴുത്ത ടര്‍ക്കിക്കോഴിയെ ഫ്രീയായിട്ട്  കൊടുക്കാന്നുപറഞ്ഞാല്പോലും അവര്‍ തിരിച്ചുവരില്ലാന്ന് ഞാന്‍.... &lt;br /&gt;കാരണം കുടുമ്പജീവിതം അത്രകണ്ട് മടുത്തിട്ടാണ് അവര്‍ വീടുവിട്ടുപോയത്.....&lt;br /&gt;&lt;br /&gt;ഞങ്ങളുടെയൊക്കെ വീടല്ലെ പൂച്ചകളെ കുറ്റം പറഞ്ഞിട്ട് കാര്യോണ്ടോ? കാട്ടില്‍കയറാന്‍ പേടിയായിട്ടാ അല്ലെങ്കില്‍ ഞാനൊക്കെ എത്രപ്രാവശ്യം വാനപ്രസ്ഥത്തിനുപോയേനെ...&lt;br /&gt;&lt;br /&gt;&lt;br /&gt;ചുരുക്കത്തില്‍ പറഞ്ഞാല്‍ കോഴിക്കള്ളന്മാരു കുറുക്കന്മാരുകാരണം രാത്രി മനസമാധാനത്തോടെ ഉറങ്ങാന്‍ പറ്റിയിരുന്നില്ലാ എന്നതാണ് സത്യം.  മകരമാസത്തിലെ മരംകോച്ചുന്ന തണുപ്പില്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി നല്ല സ്വപ്നവും കണ്ടുറങ്ങുമ്പോഴായിരിക്കും...&lt;br /&gt;&lt;br /&gt;കീ....ഈ...യോ.....കീ....ഈ...യോ.....&lt;br /&gt;&lt;br /&gt;കോഴിക്കൂട്ടില്‍നിന്നും  അപകടസയറണ്‍മുഴങ്ങുന്നു. ...&lt;br /&gt;&lt;br /&gt;ഈ സയറണ്‍ കേള്‍ക്കുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്  ഏതോ ഒരു കോഴിയുടെ കാലിന്മേല്‍  ഫോക്സ് പ്രോ ആരംഭിച്ചിരിക്കുന്നു. &lt;br /&gt;&lt;br /&gt;അപൂര്‍വ്വം  ചിലദിവസങ്ങളില്‍ കോഴിയുടെ കഴുത്തിലായിരിക്കും കുറുക്കന്‍ പ്രോഗ്രാം തുടങ്ങുന്നത് ..... അപ്പോള്‍ യാതൊരു ബഹളവും കേള്‍ക്കില്ലാ...നമുക്ക് സുഖമായ് ഉറങ്ങാം,  നേരം വെളുക്കുന്നതുവരെ ...നേരം‌വെളുക്കുമ്പോള്‍ 'എന്റെ ദിവസോം മുടങ്ങാതെ മുട്ടയിടണ കോഴിഒന്നുപോയെ.... ' എന്നും പറഞ്ഞ് ചങ്കത്തിടിച്ച് അമ്മയുടെ വക സൈറണ്‍ ആരംഭിക്കും......&lt;br /&gt;&lt;br /&gt;&lt;br /&gt;കീ....ഈ...യോ.....  എന്നു കോഴി സൈറണ്‍ കൊടുത്താല്‍ ഉടന്‍തന്നെ &lt;br /&gt;&lt;br /&gt;ഹൂയ്‌യ്‌യ്....ഹൂയ്‌യ്‌യ്....ഹൂയ്‌യ്‌യ്.... ........ എന്നും വിളിച്ച് അമ്മ ചാടിയെഴുന്നേല്‍ക്കുന്നു...&lt;br /&gt;&lt;br /&gt;വെളക്കെവിടെടീ......... വടിയെവിടെടീ...............  അലറിക്കൊണ്ട് അപ്പച്ചന്‍ അതിനൊപ്പം....&lt;br /&gt;&lt;br /&gt;'പിടിയെടാ..പിടിയെടാ ' പാറപ്പുറത്ത് ചിരട്ട ഉറയ്ക്കുന്നതിനു സമാനമായ റഫ്  ആന്‍ഡ് ടഫ് വോയ്സില്‍  വിളിച്ച് പട്ടാളമപ്പൂപ്പന്‍. &lt;br /&gt;(പിടിയെടാ എന്നുപറയുന്നത്  കുറുക്കനോട് കോഴിയെ പിടിക്കാനല്ലാ...കൈസറിനോട് കുറുക്കനെപിടിക്കാനാണ്.... വെറുതെ ഒരു ആഗ്രഹത്തിനു പറയുന്നെന്നെയുള്ളു...)&lt;br /&gt;&lt;br /&gt;&lt;br /&gt;ബഹളക്കാരുടെ സംഘം വടിയും  വിളക്കും ഒക്കെയായ് ചെല്ലുമ്പോഴേക്കും പലപ്പോഴും കോഴിക്കൂടിനടിയിലിരുന്ന്  ഫോക്സ് തന്റെപ്രോഗ്രാം മുഴുവന്‍  എററൊന്നുമില്ലാതെ റണ്‍ ചെയ്തിട്ടുണ്ടാകുമെന്നുമാത്രമല്ല   കോഴിയേംകൊണ്ട് വടക്കോട്ട് അതിവേഗം റണ്‍ ‍ചെയ്തിട്ടുമുണ്ടാവും...&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രോഗ്രാമില്‍ ചില മൈനര്‍ പ്രോംബ്ലംസ് ഒക്കെ വരുന്ന ദിവസങ്ങളില്‍  ചിലപ്പോള്‍ കോഴിയുടെ കാല് അല്ലെങ്കില്‍ നെഞ്ചില്‍നിന്നൊരു പീസ് ഒക്കെ കടിച്ചെടുത്തിട്ട്  ഫോക്സ് തടിതപ്പും....  അതൊരു നല്ലകാര്യമായിട്ടാണ് എനിക്ക് തോന്നിയിരുന്നത്....കുമ്പളങ്ങാ കറിക്കുപകരം പിറ്റേന്ന് വികലാംഗകോഴിക്കറിയുണ്ടാവും...  'എന്റെ ദിവസോം മുടങ്ങാതെ മുട്ടയിടണ കോഴിഒന്നുപോയെ.... ' എന്നും പറഞ്ഞ് അമ്മ ഇടയ്ക്കിടയ്ക്ക് ചങ്കത്തിടിക്കുന്നതൊഴിച്ചാല്‍  കൂട്ടാന്‍  കുഴപ്പമില്ലാ...  &lt;br /&gt;അതിപ്പോള്‍ പൂവന്‍ കോഴിയാണ് കുറുക്കന്‍പിടിച്ചുപോണതെങ്കിലും അമ്മ ഈ മുട്ടയുടെ കാര്യം പറഞ്ഞാണ് ചങ്കത്തിടിക്കാറ്...&lt;br /&gt;&lt;br /&gt;&lt;br /&gt;പാതിരായില്‍ കുറുക്കനെ പിടിക്കാന്‍ പോയ അമ്മ, അപ്പച്ചന്‍, അപ്പൂപ്പന്‍ മൂവര്‍  സംഘം മടങ്ങിവരുന്ന വഴിയില്‍ 'ഞാനൊന്നും അറിഞ്ഞില്ലെ നാരായണാ.....' എന്നമട്ടില്‍ തിണ്ണയില്‍ കിടന്നുറങ്ങുന്നു കൈസര്‍ ....&lt;br /&gt;&lt;br /&gt;'പ്ലാം.....'&lt;br /&gt;കൊടുക്കും അപ്പച്ചന്‍ വടിവീശി അവന്റെ നടുമ്പുറത്തിനൊന്ന്....&lt;br /&gt;'തിന്നുമുടിക്കാന്‍ മാത്രം കൊള്ളാം....അസ്സത്ത്..'&lt;br /&gt;&lt;br /&gt;&lt;br /&gt;കാര്യം ശരിയാണ്. കൈസറിന്റെ കൈയാണോ, കാലാണോ, വാലാണോ വളരുന്നെതെന്നോര്‍ത്ത് വളര്‍ത്തികൊണ്ടുവന്നപ്പോള്‍  ഞങ്ങള്‍ക്കും ചില സ്വപ്നങ്ങളുണ്ടായിരുന്നു....ആവശ്യനേരത്ത് കുരയ്ക്കുകയും  അത്യാവശ്യമാണെങ്കില്‍ കടിക്കുകയും ചെയ്യുന്ന ഒരു ശുനകനായ് അവന്‍ വളര്‍ന്നുവരുമെന്ന സ്വപ്നം.&lt;br /&gt;&lt;br /&gt;&lt;br /&gt;കൈസറാകട്ടെ  വായില്‍ കോലിട്ടുകുത്തിയാല്പോലും കടിക്കില്ലാത്ത ജനുസ്... വെറുതെ തമാശയ്ക്കുപോലുമൊന്ന്  കുരയ്ക്കില്ലാ...   പക്ഷെ ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ, കൈസറിന്റെ സ്നേഹം...  ഇത്രയും ശക്തിയില്‍ വാലാട്ടുന്ന മറ്റൊരു നായെ ഞാന്‍ ഇന്നുവരെ ലോകത്തെവിടെയും കണ്ടിട്ടില്ലാ.  &lt;br /&gt;&lt;br /&gt;കുറുക്കന്‍ വന്നാലും കോഴിവന്നാലും കള്ളന്‍ വന്നാലും കത്തനാരുവന്നാലും ഈ വാലുകൊണ്ടുള്ള അഭ്യാസം മാത്രമെ കൈസറിനു വശമൊള്ളു.&lt;br /&gt;&lt;br /&gt;കുറുക്കനോടുള്ള കലി പട്ടിയുടെ പുറത്ത് തീര്‍ക്കുന്ന അപ്പച്ചനോടും കൈസറ്  വാലുവീശി ടാങ്ക്സ് പറയുന്നു....   മറ്റേതുപട്ടികളാണെങ്കിലും പല്ലെല്ലാം കടിച്ചുപിടിച്ച് 'ഗ്‌ഗ്‌ഗ്‌ര്‍‌‌ര്‍‌ര്‍‌ര്‍.....' എന്നെങ്കിലും കേള്‍പ്പിച്ചേനെ. &lt;br /&gt;&lt;br /&gt;ഉറങ്ങിക്കിടക്കണ വളര്‍ത്തുനായുടെ നടുംപുറംനോക്കിയടിച്ചത് വല്യമിടുക്കായിപ്പോയ്.... ചുണയുണ്ടെങ്കില്‍  ആ കുറുക്കനിട്ടൊന്നടിക്ക് കാണട്ടെ...  എന്നു ചോദിക്കണമട്ടില്‍ ഒരിക്കലും കൈസര്‍ അപ്പച്ചനെ നോക്കിയിട്ടേയില്ലാ...&lt;br /&gt;&lt;br /&gt;&lt;br /&gt;തിണ്ണയില്‍നിന്നും വീടിനകത്തെയ്ക്ക് കയറുന്ന അപ്പച്ചനു വന്‍‌തോതില്‍ പ്രകോപനം ഉണ്ടാക്കികൊണ്ട് ചുരുണ്ടുകൂടികിടന്നുറങ്ങുന്നു ചേട്ടന്‍... ചേട്ടനോട് ചേര്‍ന്നുമറ്റൊരു ചുരുളായ് ഞാന്‍...&lt;br /&gt;&lt;br /&gt;'ഈ ബഹളമെല്ലാമുണ്ടായിട്ട് കിടന്നുറങ്ങുന്നകണ്ടില്ലേ.... യെവമ്മാരെ കട്ടിലോടുകൂടി ചവിട്ടിമറിക്കാന്‍ തോന്നുന്നു....' അപ്പച്ചന്‍ പല്ലിറുമ്മി.&lt;br /&gt;&lt;br /&gt;ഇങ്ങനെ പറയാറെയുള്ളു...ഒരിക്കലും കട്ടിലുചവിട്ടിമറിച്ചിട്ടില്ലാ. അതത്ര ഏഴുപ്പവുമല്ലാലൊ.&lt;br /&gt;&lt;br /&gt;&lt;br /&gt;ചേട്ടന്‍ ഉറക്കം അഭിനയിച്ചുകിടക്കുന്നു എന്ന സത്യം എനിക്കും, ഞാന്‍ ഉറക്കം നടിക്കുന്നു എന്നു ചേട്ടനും അറിയാം.   ഈ തണുപ്പത്ത് എഴുന്നേറ്റുചെന്നാലും ചെന്നില്ലങ്കിലും സംഭവിക്കാനുള്ളതു സംഭവിക്കും...കാരണം ഫോക്സ്പ്രോ എന്നുപറയുന്നത് വളരെ ഫാസ്റ്റ് പ്രോഗ്രാമാണ്...&lt;br /&gt;&lt;br /&gt;കുറുക്കന്‍ കടിച്ചു ചാവാനാ കോഴിയുടെ വിധിയെങ്കില്‍  കുട്ടികള്‍‍ക്കെന്തുചെയ്യാന്‍ കഴിയും.   കോഴിയുടെ തലവര  മനുഷ്യരായിട്ട് മാറ്റിവരയ്ക്കാന്‍ കഴിയുമോ.  മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയണ ഒരേയൊരു കാര്യം  മോശമായ വരയുള്ള ആ തലയങ്ങുമൊത്തമായ് വെട്ടിമാറ്റുക എന്നതുമാത്രം. തലയില്ലാത്ത കോഴിയുടെ തലവരയ്ക്ക്  പ്രശക്തിയില്ലല്ലോ... കറിക്ക് പ്രശസ്തി കൂടുകയും ചെയ്യും.&lt;br /&gt;&lt;br /&gt;&lt;br /&gt;പിറ്റേന്ന് നേരം വെളുക്കുമ്പോഴെ അനുശോജനവുമായ് അയല്‍‌വാസി ഗോപാലന്‍ വൈദ്യന്‍ വരും.&lt;br /&gt;&lt;br /&gt;ഇന്നലെ രാത്രി ബഹളം കേട്ടല്ലോ... കൊണ്ടുപോയോ?...&lt;br /&gt;&lt;br /&gt;'ഒന്നും പറയണ്ടെന്റെ വൈദ്യരെ... ദിവസ്സോം മുടങ്ങാതെ മുട്ടയിടുന്ന കോഴിയാരുന്നു... ഒരു രണ്ട് രണ്ടര കിലോയ്ക്ക് ഒരു കുറവുമില്ലാ....  ' &lt;br /&gt;&lt;br /&gt;അമ്മ പറഞ്ഞത് പാവം കുറുക്കനെങ്ങനും കേട്ടിരുന്നെങ്കില്‍ സമയവും കാലവും നോക്കാതെ അവന്‍ കൂക്കിവിളിച്ചേനെ.....ഒരുരാത്രി മെനക്കേടിനു കിട്ടിയത് ഒരുകിലോപോലുമില്ലാത്ത കോഴിയും രണ്ടരക്കിലോ പേരുദോഷവും...'&lt;br /&gt;&lt;br /&gt;&lt;br /&gt;'കോഴിക്കൂടിനടിയില്‍ ഒരു എലിക്കത്രിക കെണിച്ചുവച്ചുനോക്കിക്കൂടെ?... '&lt;br /&gt;&lt;br /&gt;&lt;br /&gt;' ഓ ഒരുകാര്യവുമില്ലെന്നെ.... എത്രപ്രാവശ്യം ചെയ്തിരിക്കുന്നു. അവസാനം ഇവിടുത്തെ പൂച്ചതന്നെ പോയ്ചാടി..'&lt;br /&gt;&lt;br /&gt;&lt;br /&gt;' അതിപ്പോള്‍ എന്താ പറയ്കാ... കുറുക്കനോളം കൗശലമുള്ളൊരു ജീവി ഭൂമിയില്‍ വേറെയില്ലാ...കെണിയിലൊക്കെ വീഴ്ത്താന്‍ വല്യപാടാ..'&lt;br /&gt;&lt;br /&gt;&lt;br /&gt;'കല്‍ക്കട്ടായീന്ന് മോന്റെ കത്ത് വന്നോ...  അവരീവര്‍‍ഷം വരുന്നൊണ്ടോ?..'&lt;br /&gt;&lt;br /&gt;'ഒന്നും പറയണ്ടാകുഞ്ഞെ അവിടുത്തെകാര്യമെല്ലാം വല്യകഷ്ടത്തിലാ... എണ്ണിച്ചുട്ട അപ്പം‌പോലെ കിട്ടണ മാസശംബളം എന്തിനാ തികയ്കാ... അവന്റെ പെണ്ണുമ്പിള്ളയ്ക്കാണേല്‍ ചുരുക്കി ചെലവുചെയ്ത് ജീവിക്കാനും അറിയില്ലാ...ഇപ്പോള്‍ കുട്ടികള്‍ സ്കൂളിലും കൂടി പോയ്ത്തുടങ്ങീലെ ...ഒന്നും മിച്ചമില്ലാന്നാ അവന്‍ പറയണത്.... വീട്ടിലേക്കൊരു പത്തുപൈസാ അയച്ചിട്ട് മാസം അഞ്ച്ചാറായ്... ഉം...അവരുടെകാര്യങ്ങളെങ്കിലും മുടക്കില്ലാതെ നടക്കണെന്നുകേട്ടാമതിയാരുന്നു...'&lt;br /&gt;&lt;br /&gt;&lt;br /&gt;' ഈ ചെക്കന്‍ ഈ കണ്ടനാട്ടിലൊക്കെ പോയ്ക്കിടന്നു ഇത്ര കഷ്ടപ്പെടണതെന്തിനാ... പത്തും പലതുമൊന്നുമില്ലാലോ ഒറ്റമോല്ലെയുള്ളു ... കൂലിപ്പണിയെടുത്തായാലും സ്വന്തം നാട്ടില്‍ കഴിയണ സുഖംകിട്ടോ അന്യനാട്ടില്‍... അവനിവിടെയുണ്ടെങ്കില്‍  വയസായ കാര്‍ന്നോന്മാര്ക്കൊമൊരു തുണയാകില്ലെ ...'&lt;br /&gt;&lt;br /&gt;&lt;br /&gt;'അതൊക്കെ പറഞ്ഞുകൊടുത്തു ചെയ്യിക്കണ്ടപ്രായം കഴിഞ്ഞില്ലെ....ഇനി അവര്‍ക്ക് സ്വയം തോന്നിചെയ്യണെങ്കില്‍ ചെയ്യട്ടെ... എന്നാല്‍  ഞാനിറങ്ങണു മോളെ...' ഗോപാലന്‍ വൈദ്യര്‍ പോകാനിറങ്ങുകയാണ്..&lt;br /&gt;&lt;br /&gt;&lt;br /&gt;'എന്താ ഇത്ര തിടുക്കം...പശുവിനെ കറക്കാനാളു പോയിട്ടുണ്ട്. അല്പം കൂടി നിന്നാല്‍  ചായകുടിച്ചിട്ടുപോകാം...'&lt;br /&gt;&lt;br /&gt;&lt;br /&gt;'വേണ്ട മോളെ... അല്പം തിടുക്കമുണ്ട്, ഞാന്‍ ഇത്തിരി പച്ചമരുന്നു തേടിയിറങ്ങീതാ.. ഒരു മരുന്നുകാച്ചാന്‍..' വൈദ്യര്‍ ചായപോലുംകുടിക്കാതെ കൊച്ചുവെളുപ്പാന്‍ കാലത്ത് പച്ചമരുന്ന് തേടിയിറങ്ങി....&lt;br /&gt;&lt;br /&gt;എന്തിനാണാവോ ഗോപാലന്‍ വൈദ്യര്‍ ഇങ്ങനെ മരുന്നു കാച്ചി കൂട്ടണത്....നാട്ടുകവലയിലെയൊ പരിസരപ്രദേശത്തെയൊ ഒരുമനുഷ്യനും ഇങ്ങരുടെ അടുത്ത് ചികിത്സയ്ക്കോ മരുന്നിനോ വരാറില്ലാ.. അവസാനമായ് വന്നത്  കടപ്ലാരി അന്നതള്ളയാണ് - രണ്ടുവര്‍ഷം മുമ്പെ,  രോഗം മുടിപൊഴിച്ചില്‍. ചികിത്സയൊക്കെ കഴിഞ്ഞു... ഇപ്പോള്‍ പള്ളിയില്‍ പോകുമ്പോള്‍ മാത്രമല്ലാ കുളിക്കുമ്പോള്‍ പോലും തലയില്‍നിന്നും പുതമുണ്ട് മാറ്റാറില്ലാ...&lt;br /&gt;&lt;br /&gt;&lt;br /&gt;കഴിഞ്ഞ ആഴ്ച കറുമ്പിപിടയെ കുറുക്കന്‍ പിടിച്ചുപോയതിന്റെ പിറ്റേന്നും വൈദ്യര്‍ പച്ചമരുന്നുപറിക്കാന്‍ കാട്ടില്‍ പോയിരുന്നു.&lt;br /&gt;&lt;br /&gt;അന്ന് കറ്റാര്‍വാഴയുടെ പോളയെടുക്കാനാണ് പോയത്. കറ്റാര്‍‌വാഴയുടെ പോളയിട്ട് കാച്ചുന്ന പ്രത്യെകതരം എണ്ണ മുടിവളരാന്‍ അത്യുത്തമമാണത്രെ... വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലങ്കില്‍ ഉള്ളം‌കൈയില്പോലും രോമം വളരുമത്രെ...&lt;br /&gt;&lt;br /&gt;ഈ മരുന്ന് ആ കടപ്ലാരി തള്ളയുടെ തലയില്‍ ഇത്തിരിതേച്ചുകൊടുത്താല്‍ എന്താ ഈ വൈദ്യര്‍ക്ക്.... ഒരുപക്ഷെ തലയില്‍ എണ്ണതേയ്ക്കാന്‍ ചെല്ലുന്ന വൈദ്യരുടെ തലതന്നെ പോയെന്നിരിക്കും.... അത്രയ്ക്ക് ദേഷ്യത്തിലാണ് തള്ളമ്മ.&lt;br /&gt;&lt;br /&gt;&lt;br /&gt;'വൈദ്യരിന്നു ദശപുഷ്പം അന്യേഷിച്ചാണ് പോയേക്കണത്...'  വല്യേട്ടന്‍ പറഞ്ഞു...&lt;br /&gt;&lt;br /&gt;'എന്താ ദശപുഷ്പം എന്നുവച്ചാല്‍....'&lt;br /&gt;&lt;br /&gt;'ദശയെന്നാല്‍ മാംസം.....അപ്പോള്‍ ദശപുഷ്പം മാംസപുഷ്പം.....മാംസപുഷ്പം കിട്ടാന്‍ വല്ല കശാപ്പുകടയിലും പോകാതെ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്  വൈദ്യരെന്തിനാണാവോ കാടുകയറുന്നത്..' കൊച്ചേട്ടന്‍ പറഞ്ഞു...&lt;br /&gt;&lt;br /&gt;&lt;br /&gt;'പോടാ മണ്ടാ....ദശമെന്നാല്‍ പത്ത് എന്നാണ് അര്‍ത്ഥം....ദശപുഷ്പം എന്നാല്‍ പത്തുപുഷ്പം എന്നും...' വല്യേട്ടന്‍&lt;br /&gt;&lt;br /&gt;പത്തുപൂവ് പറിക്കാന്‍ വൈദ്യര്‍ക്ക് കാട്ടില്‍തന്നെ പോണോ? നാട്ടിലെങ്ങും കിട്ടില്ലെ.?...  ഈ വര്‍ഷം മകരമാസത്തിലും ഓണമുണ്ടോ ... പൂക്കളമിട്ടുകളിക്കാന്‍?&lt;br /&gt;&lt;br /&gt;നൂറുനൂറു സംശയങ്ങള്‍....&lt;br /&gt;&lt;br /&gt;&lt;br /&gt;ആരുടെയെങ്കിലും കോഴിയെ കുറുക്കന്‍ പിടിക്കുന്നതിനു പിന്നാലെയുള്ള വൈദ്യരുടെ പച്ചമരുന്ന് പര്യവേഷണത്തില്‍ എന്തൊക്കെയൊ ദുരൂഹത തോന്നിയിട്ടാണ് വല്യേട്ടന്‍ വൈദ്യരു പോയ വഴിക്ക് നിരീഷണത്തിനിറങ്ങിയത്... വല്യേട്ടനോടൊപ്പം ഞാനുംകൂടി...ദശപുഷ്പം കാണുക എന്ന ഒറ്റ ലക്ഷ്യമേ എനിക്കുണ്ടായിരുന്നൊള്ളു.&lt;br /&gt;&lt;br /&gt;&lt;br /&gt;കോഴിയുടെ പപ്പുംതൂവലും ചിതറിക്കിടക്കുന്ന വഴിച്ചാലുനോക്കി  വൈദ്യര്‍ മുന്നേറുകയാണ്. മേച്ചില്പുല്ലുകള്‍ വകഞ്ഞുമാറ്റി...ചിലന്തിവലകള്‍ തകര്‍ത്ത്...&lt;br /&gt;&lt;br /&gt;&lt;br /&gt;ചിമ്മാരുമറിയംപാറപ്പുറത്തെത്തിയപ്പോള്‍ വൈദ്യര്‍ പിന്നില്‍ കാല്പെരുമാറ്റം കേട്ട് തിരിഞ്ഞുനോക്കുകയും ഞങ്ങളെ കണ്ടെത്തുകയും ചെയ്തു.... മുഖത്തും തലയിലും നെഞ്ചത്തും ചിലന്തിവലകള്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന വൈദ്യരെ കാണാന്‍ നല്ല രസമുണ്ടായിരുന്നു.....ആദ്യത്തെ സ്പൈഡര്‍മാന്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;'എന്താ രണ്ടാളുംകൂടി....' വൈദ്യര്‍ ഒരു വളിച്ച ചിരി പാസാക്കി..പിന്നെ പാറപ്പുറത്തിരുന്നു മുറുക്കാന്‍ പൊതി അഴിച്ചു വിസ്തരിച്ചു മുറുക്കാന്‍ ആരംഭിച്ചു....&lt;br /&gt;&lt;br /&gt;&lt;br /&gt;'ഞങ്ങള്‍ക്ക് ആ ദശപുഷ്പം ഒന്നു കണ്ടാല്‍ കൊള്ളാമായിരുന്നു...' ചേട്ടന്‍ പറഞ്ഞു&lt;br /&gt;&lt;br /&gt;'ക്രാ....ഭൂ....  ' രണ്ടുവിരല്‍ ചുണ്ടിചേര്ത്തുപിടിച്ച് നീട്ടിത്തുപ്പി വൈദ്യര്‍ പാറപ്പുറം മെനകേടാക്കി...&lt;br /&gt;&lt;br /&gt;'അതു മക്കളെ...അങ്ങിനെ കാണാനും മാത്രമൊന്നുമില്ലാ...കൊറേ പച്ചമരുന്നുകള്‍...പൂവാംകുറുന്തല്‍, മുയല്‍ചെവിയന്‍, കറുക, നിലപ്പന, കുഞ്ഞുണ്ണി, വിഷ്ണുക്രാന്തി, ചെറുപൂള, തിരുതാളി, ഉഴിഞ്ഞ, മുക്കൂറ്റി..... മനസ്സിലായോ വല്ലതും...'&lt;br /&gt;&lt;br /&gt;&lt;br /&gt;കുഞ്ഞുണ്ണിയെ മാത്രം മനസിലായ്....വേറെ ആരേം അറിയില്ലാ....&lt;br /&gt;&lt;br /&gt;&lt;br /&gt;'എല്ലാമൊന്നും ഈകാട്ടില്‍ കിട്ടില്ലാ....നിലപ്പനയും മുയല്‍ചെവിയനും കിട്ടാതിരിക്കില്ലാ...എന്നാല്‍ മക്കളിവിടെയിരിക്ക്...ഞാന്‍ തോഴോട്ടിറങ്ങി നോക്കട്ടെ...'  വൈദ്യര്‍ കീഴ്ക്കാം തൂക്കായ ചരിവിലൂടെ താഴേക്ക് കഷ്ടപ്പെട്ടിറങ്ങിപ്പോയ്..&lt;br /&gt;&lt;br /&gt;&lt;br /&gt;രാവിലെ ഇത്രിടം വരെ കഷ്ടപ്പെട്ടുവന്നിട്ട് വെറുതെ മടങ്ങാന്‍ ഞങ്ങള്‍ക്കും പ്രയാസം...നിലെപ്പനയെങ്കില്‍ നിലപ്പന മുയല്‍ചെവിയനെങ്കില്‍ അത്...എന്തെങ്കിലും കണ്ടിട്ടേ മടങ്ങുന്നൊള്ളു എന്ന തീരുമാനത്തില്‍ ഞങ്ങള്‍ വീണ്ടും വൈദ്യരറിയാതെ വൈദ്യരെ പിന്തുടര്‍ന്നു....&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഏറെ താമസിയാതെ പാറക്കെട്ടിന്റെ താഴെ ചെരിവില്‍  മണ്ണില്‍ കുത്തിയിരുന്ന് മാന്തുന്ന വൈദ്യരെ ഞങ്ങള്‍ കണ്ടെത്തി. കല്ലുകള്‍‍ക്കിടയില്‍ മറഞ്ഞിരുന്ന് ഞങ്ങള്‍ അയാള്‍ എന്താണ് ചെയ്യുന്നതെന്നുനോക്കി.  &lt;br /&gt;&lt;br /&gt;അള്ളുകള്‍ക്ക്  എതിര്‍‌വശത്തായ് ഇളകിയ മണ്ണില്‍ വൈദ്യര്‍ രണ്ടുകൈകൊണ്ടും ഉത്സാഹിച്ച് മാന്തുകയാണ്.&lt;br /&gt;ഏതെങ്കിലും ഔഷധസസ്സ്യത്തിന്റെ വേരായിരിക്കും വൈദ്യര്‍ തിരയുന്നതെന്നുകരുതിയ ഞങ്ങള്‍ക്ക് തെറ്റി.... മണ്ണുമാന്തി വൈദ്യര്‍ പൊക്കിയെടുത്തത് തലേന്നു രാത്രിവരെ ഞഞ്ഞളുടെ കോഴിക്കൂടിനലങ്കാരവും കുറുക്കന്മാര്‍ക്ക് പ്രലോഭനവുമായിരുന്നു ഞങ്ങളുടെ സ്വന്തം കോഴിയുടെ ചേതനയറ്റശരീരം...&lt;br /&gt;&lt;br /&gt;ഷോക്ക്....&lt;br /&gt;&lt;br /&gt;തലേന്നുരാത്രി ഞങ്ങളുടെ ഉറക്കം കെടുത്തിയത്.... കൈസറിനു അപ്പച്ചന്റെ കൈയില്‍നിന്നും തല്ലുവാങ്ങിക്കൊടുത്തത്... അമ്മയെകൊണ്ട് കാലത്തുമുതല്‍ നെഞ്ചത്തിടിപ്പിച്ചത്....എന്താണ് കുറുക്കാ ഈ പ്രോഗ്രാമിന്റെ അര്‍ത്ഥം ... ഈമണ്ണില്‍കൊണ്ടുവന്നു കുഴിച്ചുമൂടാനാണോ  ഇത്രവലിയ സാഹസം കാട്ടണത്?....&lt;br /&gt;&lt;br /&gt;&lt;br /&gt;വൈദ്യരുടെ കയ്യിലിരുന്ന കോഴിപ്പിടയുടെ ശരീരം ഞാനൊന്നേ നോക്കിയൊള്ളു... സുന്ദരിയായ പുള്ളിപ്പിടയെ കുറുക്കന്‍ കടിച്ചുകീറി ആകെ വികൃതമാക്കിയിരിന്നു. ചോരയും പൂഴിമണ്ണും കൂടിക്കലര്‍ന്ന്... കണ്ടാല്‍ അറപ്പുളവാക്കുന്ന രീതിയില്‍...  &lt;br /&gt;&lt;br /&gt; കേവലം നിസാരമായ ഒരു പൂവ് പൊഴിഞ്ഞ് വീണുകിടക്കണകണ്ടപ്പോള്‍ 'ശ്രീഭൂവിലസ്തിരം അസംശയ‌മിന്നുനിന്റെ ആഹൂതിയെങ്ങുപുനരെങ്ങുകിടപ്പതോര്‍ത്താല്' എന്നു പാടിയ ആശാനെങ്ങാനും ഈ കാഴ്ച കണ്ടിരുന്നെങ്കില്‍  മനോഹരമായ മറ്റൊരുകവിത മലയാളത്തിനു കിട്ടുകില്ലായിരുന്നൂന്നാരറിഞ്ഞു...&lt;br /&gt;&lt;br /&gt;&lt;br /&gt;കോഴിയെ കൂടയിലിട്ട് തിരിഞ്ഞുനടക്കണ വൈദ്യരോട്  വല്യേട്ടന്റെ വക ചോദ്യം ഉടനെയുണ്ടായ്....&lt;br /&gt;&lt;br /&gt;'ദശപുഷ്പം കിട്ടിയോ വൈദ്യരെ?'....&lt;br /&gt;&lt;br /&gt;&lt;br /&gt;ശബ്ദംകേട്ടഭാഗത്തെയ്ക്ക് നോക്കിയ വൈദ്യര്‍ക്ക്  പാറയുടെ മറവില്‍ ഒളിച്ചിരിക്കുന്ന ഞങ്ങളുടെ തലമാത്രമെ കാണാന്‍ കഴിയുകയൊള്ളു...&lt;br /&gt;&lt;br /&gt;&lt;br /&gt;പണ്ട് സ്നാപക യോഹന്നാന്റെ തല വെള്ളിപ്പാത്രത്തിലിരുന്ന് ചില ചോദ്യങ്ങള്‍ ചോദിച്ച് ഹേറോദേശ് രാജാവിനെ പേടിപ്പിച്ചപോലെ പാറപ്പുറത്ത് കാണപ്പെട്ട വല്യേട്ടന്റെ തല വൈദ്യരെയും വല്ലാതെ പേടിപ്പിച്ചു..&lt;br /&gt;&lt;br /&gt;'യ്യോ കുഞ്ഞേ ആരോടും പറയരുതെ...ദാരിദ്ര്യം കൊണ്ടാണെ.... നാണംകെടുത്തരുത്...'&lt;br /&gt;&lt;br /&gt;&lt;br /&gt;ആരുടെയെങ്കിലും കോഴികളെ കുറുക്കന്‍ പിടിക്കുന്നതിന്റെ പിറകേയുള്ള  വൈദ്യരുടെ പച്ചമരുന്നു പര്യവേഷണ രഹസ്യത്തിന്റെ ചുരുളുകളങ്ങിനെ അഴിയുകയായി...&lt;br /&gt;&lt;br /&gt;&lt;br /&gt; കുറുക്കന്റെ മനശാസ്ത്രം നന്നായ് അറിയാവുന്ന വൈദ്യര്‍ പറഞ്ഞുതുടങ്ങി....&lt;br /&gt;&lt;br /&gt;ഇരയെപിടിച്ചാല്‍ ഒറ്റദിവസം കൊണ്ട് അതിനെ തിന്നുതീര്‍ക്കാതെ പിറ്റെദിവസത്തെയ്ക്ക് സൂക്ഷിച്ചുവയ്ക്കുന്ന ബുദ്ധിശാലികളാണ് കുറുക്കന്മാര്‍.  ഇരയുടെ ശരീരഭാഗത്തിലെ എളുപ്പം ചീത്തയാകുന്ന ആന്തരാവയവങ്ങളാണ് കുറുക്കന്‍ ആദ്യദിവസം ആഹരിക്കുന്നത്.  ബാക്കിഭാഗം പെട്ടെന്ന് ചീത്തയാകാതിരിക്കാനായിട്ട്  മണ്ണില്‍ കുഴിച്ചിടുകയാണ്....&lt;br /&gt;&lt;br /&gt;'ഭൂമിയിലെ ജീവികളിലേക്കുംവച്ച് ഏറ്റവും കൗശലമുള്ള ജീവിയാണുമക്കളെ കുറുക്കന്‍...  'ഫോക്സ്പ്രൊയ്ക്ക് ഗോപാലന്‍ വൈദ്യരുടെ വക ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍.........&lt;br /&gt;&lt;br /&gt;&lt;br /&gt;മണ്ണില്‍ കുഴിച്ചിട്ട കോഴിയെ മാന്തിയെടുത്ത് ശാപ്പിടാന്‍ തിരികെവരുന്ന പാവം&lt;br /&gt;കുറുക്കനെക്കുറിച്ചായിരുന്നു ആ ദിവസ്സം മുഴുവന്‍  എന്റെ വിചാരം...  കുറേ നേരം മണ്ണില്‍ മാന്തിയിട്ടും കോഴിയെ കിട്ടാതെവരുമ്പോല്‍ ഇളിഭ്യനായ് മടങ്ങുന്ന പാവം കുറുക്കന്‍...&lt;br /&gt;&lt;br /&gt;&lt;br /&gt;ഭൂമിയിലെ ജീവികളിലേക്കുംവച്ച് ഏറ്റവും കൗശലമുള്ള ജീവിയേതാണു  എന്നുചോദിച്ചാല്‍......  രണ്ടാമതൊന്നു ആലോചിക്കാതെ  ആ കുറുക്കന്‍ മറുപടി പറഞ്ഞേനെ .....&lt;br /&gt;&lt;br /&gt;&lt;br /&gt;'ഗോപാലന്‍ വൈദ്യന്‍!!!...അല്ലാതാരാ.'&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-597178601888724717?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/597178601888724717/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=597178601888724717' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/597178601888724717'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/597178601888724717'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2008/01/blog-post.html' title='ഫോക്സ് പ്രോ...'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-3994085628425196642</id><published>2007-12-30T16:40:00.000-08:00</published><updated>2007-12-30T17:07:15.441-08:00</updated><title type='text'>ബ്രിജ്‌വിഹാരത്തിലൊരു പുതുവത്സരം</title><content type='html'>ഡിസംബറിലെ ഒടുക്കത്തെആഴ്ച....&lt;br /&gt;മാസവും വര്‍ഷവും എല്ലാം ഒന്നിച്ചുതീരാന്‍പോണു. &lt;br /&gt;&lt;br /&gt;തീരാതെകിടക്കണത്  ജോലികളുമാത്രം. പഴയവര്ഷത്തിന്റെ ഫയലുകള്‍ എങ്ങനെയെങ്കിലും ചുരുട്ടികെട്ടി ക്ലോസുചെയ്യാനായ് ഡിപ്പാര്‍ട്ടുമെന്റ്മൊത്തമായ്  ആഞ്ഞുപിടിക്കണനേരം ...&lt;br /&gt;&lt;br /&gt;&lt;br /&gt;മരുമകളോടുള്ള ദേഷ്യം തീര്‍ക്കാന്‍ വാഴക്കൂമ്പില്‍ അറഞ്ഞുകൊത്തുന്ന അമ്മായിയമ്മയെപ്പോലെ കീബോര്‍ഡില്‍ വിരലുകള്‍ കൊത്തിയിരിക്കുന്ന നേരത്താണ് ആപ്പിസിലെ പ്യൂണ്‍ അന്നത്തെ മെയിലില്‍ വന്നതും, സാമാന്യം വലിപ്പമുള്ളതുമായ ഒരു എന്‍വലപ്പ് എന്റെ ടേബിളിലോട്ട്  വലിച്ചെറിഞ്ഞിട്ട് പോയത്...മാക്സിമം ബഹുമാനത്തോടെ.&lt;br /&gt;&lt;br /&gt;&lt;br /&gt;കീബോഡില്‍നിന്നും കൈയെടുക്കാതെതന്നെ ഞാനൊന്നു പാളിനോക്കി...  വന്നുപതിച്ച സംഭവം ഒരു കല്യാണ ക്ഷണപത്രമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ഏതുപൊട്ടനും മനസ്സിലാലും...എനിക്കും മനസ്സിലായി.&lt;br /&gt;കവറിനു മുകളില്‍തന്നെ സ്വര്‍ണ്ണ‌വര്‍ണ്ണത്തില്‍ വലിയ അക്ഷരത്തില്‍  എഴുതിയിരുന്നത് 'വെഡിംഗ്' എന്നാണോ 'വെല്‍ഡിംഗ്' എന്നാണോ എന്ന് വായിക്കാന്‍ പറ്റുന്നില്ലാ...&lt;br /&gt;&lt;br /&gt;&lt;br /&gt;വിലകുറഞ്ഞ പ്രിംന്റിംഗായതിനാലാണെന്നുതോന്നുന്നു ദീര്‍ഘയാത്രക്കിടയില്‍ അക്ഷരങ്ങള്‍ പൊടിഞ്ഞും തേഞ്ഞും പോയിരിക്കുന്നു....  ഇതൊക്കെതന്നെ ധാരാളം, അല്ലെങ്കില്‍തന്നെ ഒരു കല്യാണംനടത്തുമ്പോള്‍ എന്തൊക്കെയാ ചെലവുകള്‍.... ഒരു ഇന്‍‌വിറ്റെഷന്‍ കാര്ഡ് പ്രിന്റ്ചെയ്യാന്‍ വേണ്ടിമാത്രം നൂറും നൂറ്റമ്പതും  മുടക്കുന്നതുകൊണ്ടെന്തുനേട്ടം...  സമയാസമയത്ത് ആ പാചകക്കാരനു നൂറും നൂറ്റമ്പതും (ഒഴിച്ച്)കൊടുത്താല്‍ സദ്യയെങ്കിലും വെടിപ്പാകും...&lt;br /&gt;&lt;br /&gt;&lt;br /&gt;വെല്‍‍ഡിംഗിന്റെ താഴെയായ് രണ്ട് ഇണക്കുരുവികളുടെ ചിത്രമാണ്...അതും ഗോള്‍ഡ് കളര്‍, കൊക്കുരുമുകയാണോ കൊത്തുകൂടുകയാണോന്ന് നിശ്ചയമില്ലാ...  സാരമില്ല അതെല്ലാം കല്യാണം കഴിഞ്ഞ് മനസ്സിലാക്കാവുന്നതല്ലെയൊള്ളു.&lt;br /&gt;&lt;br /&gt;അതിനടിയിലായ് ........ .&lt;br /&gt;&lt;br /&gt;'മോളിക്കുട്ടി വിത്ത് ജോസുകുട്ടി'&lt;br /&gt;&lt;br /&gt;യ്യോ.....&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാന്‍ ഭാവിജീവിതത്തെക്കുറിച്ചു നെയ്തുകൂട്ടണ സീരിയല്‍ സ്വപ്നങ്ങളിലെ നായികയല്ലെ ഈ മോളിക്കുട്ടി. ജസ്റ്റ് പത്തുമിനിറ്റുമുമ്പെ ഞാന്‍  സ്വപ്നത്തിന്റെ ഒരു എപ്പിസോഡ് അവസാനിപ്പിച്ചതെയൊള്ളാരുന്നു... അടുത്ത എപ്പിസോഡില്‍ മോളിക്കുട്ടിയെ പതിവു വേഷമായ ചുരിദാര്‍ മാറ്റി ജീന്‍സും ടോപ്പും ധരിപ്പിച്ചാലോ എന്നു ചിന്തിച്ചിരുന്നപ്പോഴാ ഉല്‍ക്കപോലെ  അവളുടെ കല്യാണക്കുറിവന്നുപതിച്ചത്...&lt;br /&gt;&lt;br /&gt;&lt;br /&gt;എന്റെമാത്രം സ്വന്തമെന്നുകരുതി ഞാന്‍ ഇത്രനാളും സ്നേഹിച്ചുനടന്ന  മോളിക്കുട്ടിയെ ഏതോ ഒരു വിത്ത്‌‌ജോസൂട്ടി വെല്‍ഡ് ചെയ്യാന്‍ പോകുന്നു.......&lt;br /&gt;&lt;br /&gt;തലയ്ക്കുമുകളില്‍ പിടിപ്പിച്ചിരുന്ന അലമാരയാണോ അതിനും മുകളില്‍ പിടിപ്പിച്ചിരിക്കുന്ന എയര്‍കണ്ടീഷണറാണോ ...എന്താണെന്നറിയില്ലാ, എന്തോ എന്റെ തലയില്‍ വന്നുപതിക്കുന്നതുപോലെ തോന്നി....  കണ്ണില്‍ ഇരുട്ടുകയറി,  അതുതോന്നലായിരുന്നില്ലാ... ഞാന്‍ നിലംപതിച്ചു...&lt;br /&gt;&lt;br /&gt;........&lt;br /&gt;&lt;br /&gt;മുഖത്ത് അതിശക്തമായ് വെള്ളം വന്നുപതിച്ചപ്പോഴാണ് വളരെ അപൂര്‍വ്വമായ് മാത്രം അനുഭവപ്പെടാറുള്ള ബോധം തിരിച്ചുവന്നത്.... വെള്ളം കുടയുന്നത് പ്രിയപ്പെട്ടകൂട്ടുകാരന്‍ മനു ആയിരിക്കണം..... ഇത്രശക്തിയില്‍ വെള്ളമടിക്കാന്‍ മറ്റാര്‍ക്കാണു കഴിയുക....&lt;br /&gt;&lt;br /&gt;മനു എന്നെ പിടിച്ച് കസേരയില്‍ ഇരുത്തി...&lt;br /&gt;&lt;br /&gt;'ഡാ കുഞ്ഞെ... ആ കഴുവര്‍‍ടെമോള്  നിന്നെവലിപ്പിച്ചിട്ട് പോയിക്കളഞ്ഞു ഇല്ലെ?.....'&lt;br /&gt;&lt;br /&gt; മനു..അവന്‍ കല്യാണക്കുറി കണ്ടിരിക്കുന്നു.... എന്റെ ജീവിതത്തിലേക്ക് പവര്‍കട്ടുമായ് വന്നുകയറിയ ആ കുറിമാനത്തെ ഒരിക്കല്‍കൂടി ഞാന്‍ പാളിനോക്കി... ഒരിക്കല്‍കൂടി ബോധംകെട്ടുവീഴാനുള്ള ശേഷിയില്ലാതെ കസേരയില്‍ ചാഞ്ഞിരുന്നു...&lt;br /&gt;&lt;br /&gt;എന്നാലും മോളിക്കുട്ടി ...അവള്‍ക്കെങ്ങിനെ എന്നോടിങ്ങനെയൊക്കെ പെരുമാറാന്‍ തോന്നി....&lt;br /&gt;&lt;br /&gt;&lt;br /&gt;'ഡാ ചെക്കാ.... നിന്നെയൊക്കെ ശീലയൂരിയടിക്കണം.... ആ എന്തിരവള്‍ക്ക്‌വേണ്ടി കാശെത്രപൊടിച്ചെടാ  നീ... നിന്നോടന്നുഞാന്‍ പറഞ്ഞതല്ലെ?...... '  മനു ഉറഞ്ഞുതുള്ളുകയാണ്. &lt;br /&gt;&lt;br /&gt;'ക്യാ ഹോഗയാ യാര്‍?...'  എച്ച്.ആര്‍.ഡി ഡിവിഷനിലെ മനോജ് ഗുപ്ത... ആളുകള്‍ കൂടുകയാണ്&lt;br /&gt;&lt;br /&gt;' ഓ... ഒന്നുമില്ലമച്ചു... ഇവന്റെ ഗേള്‍ഫ്രന്‍ഡിന്റെ കല്യാണത്തിന്റെ ഇന്‍‌വിറ്റേഷന്‍ വന്നതാ...' മനു എത്ര നിസ്സാരമായിട്ടാണ് സംസാരിക്കുന്നത്...&lt;br /&gt;&lt;br /&gt;&lt;br /&gt;മനോജ് ഗുപ്ത മിഴിച്ചുനില്‍ക്കുന്നു..... മലയാളത്തില്‍ പറഞ്ഞിട്ട് മനസ്സിലാകാഞ്ഞിട്ടോ.. അതോ ഇതിലൊക്കെ എന്താണിത്ര വിഷമിക്കാന്‍ എന്നുകരുതിയിട്ടോ... അറിയില്ലാ.&lt;br /&gt;&lt;br /&gt;' കോയീബാത്ത് നഹിയാര്‍ ...ചിന്താമത്കരോ ......'  എന്റെ തോളത്തുതട്ടി മനോജ് ഗുപ്ത പറഞ്ഞ സാന്ത്വന വാക്കുകള്‍ക്കും എന്റെഉള്ളിലെ നീറ്റല്‍ കുറയ്ക്കുവാന്‍ കഴിഞ്ഞില്ലാ....ഒരു തമിഴത്തി പെണ്ണിനെ പ്രണയിച്ച് വിവാഹം കഴിച്ച് വീട്ടുകാരുടെയും നാട്ടുകാരുടെയും ഇടയില്‍നിന്നും പുറത്താക്കപ്പെട്ട ഗുപ്താപയ്യന്‍ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞതായിരിക്കാം... ഒരപകടമൊഴിവായതോര്‍ത്തു സന്തോഷിക്കാന്‍....&lt;br /&gt;&lt;br /&gt;പക്ഷെ&lt;br /&gt;&lt;br /&gt;മോളിക്കുട്ടി...അവള്‍ക്കെങ്ങിനെ എന്നോട് ഇങ്ങനെ പെരുമാറാന്‍ കഴിഞ്ഞു....&lt;br /&gt;&lt;br /&gt;&lt;br /&gt;'അവള്‍ നാട്ടില്പോകുമ്പോള്‍ ഇരുപതിനായിരം രൂപ കടംകൊടുക്കണമെന്നു നേരത്തെ പറഞ്ഞിരുന്നല്ലോ ....കൊടുത്തോ?....'  മനു രഹസ്യമായ് ചോദിച്ചു..&lt;br /&gt;&lt;br /&gt;'ഇല്ലാ കൊടുക്കാന്‍ പറ്റിയില്ലാ... അവള്‍ക്ക് നാട്ടില്‍നിന്നും  ഫോണ്‍‌വന്നിട്ട് പെട്ടന്നങ്ങുപോകേണ്ടിവന്നില്ലെ...അപ്പനുസുഖമില്ലാന്നുംപറഞ്ഞ്....  ഞാന്‍ രാവിലെ ബാങ്കില്‍നിന്നും കാശുമെടുത്ത് റയില്‍‌വെ സ്റ്റേഷന്‍വരെ ചെന്നതാ ... അപ്പോഴേക്കും ട്രെയിന്‍ വിട്ടു...'&lt;br /&gt;&lt;br /&gt;&lt;br /&gt;'ഭാഗ്യം ...കെയെസാര്‍ട്ടീസിയെലൊക്കെ ചാടിതൂങ്ങുന്നപോലെ തൂങ്ങാതിരുന്നത്... ഇവിടന്നു വിട്ടാല്‍ അങ്ങു ഫരീദാബാദിലേ നിര്‍ത്തു... ഏതായാലും നീവാ... ലഞ്ച് കഴിച്ചിട്ട് വന്നിട്ട് ബാക്കി പറയാം..... '  മനു&lt;br /&gt;&lt;br /&gt;&lt;br /&gt;ലഞ്ച്കഴിക്കാന്‍.... എന്നോട് ....ആപ്പിസിലെ ഗഡ്‌വാളിപ്പെണ്ണ് ശിവാനി ഒരുദിവസം ഗുഡ്മോണിംഗ് പറഞ്ഞിട്ട് മറുപടി പറയാതെപോയതിനാല്‍ ലഞ്ച്കഴിക്കാനാവാതെ വിഷമിച്ച എന്നെപ്പോലുള്ള ലോലഹൃദയനോട്... അതും മോളിക്കുട്ടിയുടെ കല്യാണക്കുറി കൈപ്പറ്റിയിട്ട് മണിക്കൂറുകള്‍ പോലും കഴിയും മുമ്പെ... ലഞ്ച് കഴിക്കാമെന്ന്!!!....&lt;br /&gt;&lt;br /&gt;അവനതു പറഞ്ഞില്ലങ്കിലെ അത്ഭുതമൊള്ളു.... പണ്ട് നെഹ്റുപ്ലേസില്‍ ഭൂമികുലുക്കമുണ്ടായന്ന് എല്ലാവരും ഇറങ്ങി ഓടിയപ്പോഴും കൂളായിട്ടിരുന്നു ശാപ്പാടടിച്ചവനല്ലെ...&lt;br /&gt;&lt;br /&gt;&lt;br /&gt;'കണ്ടവളുമാര്‍ക്ക് പത്തും ഇരുപതും ആയിരം കൊണ്ടുകൊടുത്തിട്ട് മൂന്നുരൂപായുടെ ഛോലാകുല്‍ചവാങ്ങിക്കഴിച്ച് ജീവിക്കണ യെവനെയൊക്കെ  ശീലയൂരിയടിക്കണം....ഒരിക്കലും നനയ്ക്കാത്തശീലയൂരി ....'   മനു ദേഷ്യപ്പെട്ടാണുപോയത്...&lt;br /&gt;&lt;br /&gt;&lt;br /&gt;മനുപോയപ്പോള്‍ സജിമോന്‍ വന്നു .... &lt;br /&gt;&lt;br /&gt;കേരളത്തില്‍ ചൂടുകൂടുതലാണെന്നുപറഞ്ഞ്  ജോലി രാജിവച്ച് മദ്രാസില്‍ ജോലിതേടിപ്പോയവന്‍  ...അവിടെനിന്നും ഡല്‍ഹിയില്‍ എത്തിയവന്‍...&lt;br /&gt;&lt;br /&gt;അല്പനേരം തനിച്ചിരുന്നു വിരഹിക്കാന്‍ എന്നെഅനുവദിക്കാതെ സജിമോന്‍ ചോദ്യങ്ങളാരംഭിച്ചു...&lt;br /&gt;&lt;br /&gt;'എന്നാ അവളുടെ കല്യാണം?...'&lt;br /&gt;&lt;br /&gt;'നാളെകഴിഞ്ഞ്'&lt;br /&gt;&lt;br /&gt;'അപ്പോള്‍ കല്യാണത്തിനിനി വെറും രണ്ടേ രണ്ടുദിവസം മാത്രമെ ബാക്കിയൊള്ളു...  കേരള എക്സ്പ്രസിനു കയറി നാട്ടിലെത്താന്‍ തന്നെ മൂന്നുദിവസം വേണം...   ഏഴായിരം രൂപമുടക്കാന്‍ പറ്റുമോ?..'&lt;br /&gt;&lt;br /&gt;'എന്തിനാ സജിമോനെ...'&lt;br /&gt;&lt;br /&gt;'പറന്ന് പോണം...  വിമാനത്തിനു....എന്നാലെ കല്യാണത്തിനു മുമ്പെ നാട്ടിലെത്താന് പ്റ്റു....'&lt;br /&gt;&lt;br /&gt;എഴായിരം രൂപയും പൊടിച്ച് വിമാനത്തിലേറി മോളിക്കുട്ടിയുടെ കല്യാണത്തിനു മുമ്പെ അവിടെ എത്തിയിട്ട്?... സദ്യയുണ്ട്പോരാനൊ..? അതോ  ദൂരെമാറിനിന്നു  ' മാനസ മൈനേ വറൂ...' എന്ന് പാടാനോ..?&lt;br /&gt;&lt;br /&gt;&lt;br /&gt;പാടാനാണെങ്കില്‍ ഇവിടിരുന്ന് ആ മുഹൂര്‍ത്തം നോക്കി പാടിയാലും പോരെ...എനിക്കൊന്നും മനസ്സിലായില്ലാ...'&lt;br /&gt;&lt;br /&gt;'ആ കല്യാണം മൊടക്കണം...' സജിമോന്‍ സീരിയസാണ് ...&lt;br /&gt;&lt;br /&gt;അത് അവന്റെ കണ്ണുകളില്‍ നോക്കിയാല്‍ മനസ്സിലാകും...&lt;br /&gt;സജിമോന്‍ ഒരു വാക്ക് പറഞ്ഞാല്‍ രജനീകാന്തിനേക്കാളും കഷ്ടമാണ്...&lt;br /&gt;&lt;br /&gt;'അവള്അയച്ച പഴയ് ലെറ്ററുകളും ഫോട്ടോകളും ഒക്കെ എടുത്തിട്ടുവേണം പോകാന്‍...പെട്ടന്നുതന്നെ അതിന്റെ കുറെ ഫോട്ടോകോപ്പികളും എടുക്കണം...ഒറിജിനല്‍ എപ്പോഴും നമ്മുടെ കയ്യില്‍ സൂക്ഷിക്കണം... നാട്ടിലെത്തിയാല്‍ നേരെ  അവളെകെട്ടാന്‍പോണചെറുക്കന്റെവീട്ടില്‍ചെന്ന് ഒരു ഫോട്ടോകോപ്പി ചുമരിലൊട്ടിക്കണം.... ബാക്കിയുള്ളത് വിതരണം ചെയ്യണം....അടുത്തവീടുകളിലും ... കവലയിലും...'&lt;br /&gt;&lt;br /&gt;&lt;br /&gt;സജിമോന്‍ പറയണതിലും കാര്യമുണ്ട് പക്ഷെ എന്തുചെയ്യാനാ മോളിക്കുട്ടി എനിക്ക് ആകെപ്പാടെ ഒരേയൊരു കത്തെ അയച്ചിട്ടൊള്ളു... അതവളുടെ കല്യാണക്കുറിയാണ്... (അതേലെയ്ക്കു നോക്കിയപ്പോള്‍ പിന്നെം തലചുറ്റാന്‍ തുടങ്ങി...)&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരേഫ്ലാറ്റിലെ അടുത്തടുത്ത മുറികളില്‍ താമസിച്ചിരുന്നവരായതിനാല്‍ ആത്മഗതങ്ങള്‍പോലും പരസ്പരം കേള്‍ക്കാന്‍പറ്റുന്ന് അകലമല്ലെ ഉണ്ടായിരുന്നൊള്ളു....പിന്നെ എങ്ങിനെ കത്തെഴുതാന്‍.&lt;br /&gt;&lt;br /&gt;ലാല്‍ക്കിലയിലൊക്കെപോയ് മതിലില്‍ ചാരിനിന്നു കുറച്ചു നല്ല ഫോട്ടോസൊക്കെ  എടുക്കാന്‍  പ്ലാന്‍ചെയ്തിരുന്നപ്പോഴാ അവളുടെ അപ്പനുവലിവുകൂടിയതുംപറഞ്ഞ് ഫോണ്‍‌വന്നതും അവള്‍ നാട്ടിലേക്ക് പോയതും...&lt;br /&gt;&lt;br /&gt;&lt;br /&gt;'വേറെ എന്തെങ്കിലും തെളിവുകളുണ്ടോ സുന്ദരാ തന്റെകയ്യില്‍... ഒന്നോര്‍ത്തുനോക്കിക്കെ... ടൈം ഈസ് നോട്ട് ഫ്ലെക്സിബിള്‍...വേഗം വേണം...' സജിമോന് എങ്ങിനെയെങ്കിലും എന്നെ സഹായിക്കണമെന്നുണ്ട്..&lt;br /&gt;&lt;br /&gt;&lt;br /&gt;'ശര്‍മ്മാജിയുടെ പലചരക്കുകടയില്‍നിന്നും എന്റെ അക്കൗന്‍ഡില്‍ മോളിക്കുട്ടി പലപ്പോഴായ് വാങ്ങിയ അരി, പാല്‍, പഞ്ചസാര മറ്റ് അല്ലറചില്ലറ സാധനങ്ങള്‍....അതിനു പറ്റുബുക്കില്‍ തെളിവുണ്ട്... അതിന്റെ ഫോട്ടോകോപ്പിയെടുപ്പിച്ചാലോ?.....'&lt;br /&gt;&lt;br /&gt;&lt;br /&gt;' അതുമതിയാകും...കോപ്പിയെടുത്ത് ശര്‍മ്മാജിയെകൊണ്ട്  അറ്റസ്റ്റ് ചെയ്യിപ്പിച്ചിട്ട് നാലായിട്ട്‌മടക്കി..... ബാക്കിഞാന്‍ പറയുന്നില്ലാ...' സജിമോന്‍ എന്റെ കേസുവിട്ടു ലേഡീസ് കൂടുതലുള്ള ഡിപ്പാര്‍ട്ടുമെന്റുനോക്കി റൗന്‍ഡ്‌സിനുപോയി.&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാന്‍ തനിയെ വിരഹിച്ചിരിക്കാന്‍ തയ്യാറെടുത്തതും മനു തിരിച്ചെത്തി....&lt;br /&gt;&lt;br /&gt;'അവന്റെ ഒരു മോളിക്കുട്ടി....കളഞ്ഞിട്ട് പോടെയ്.......'  ആഹാരംകഴിഞ്ഞുവന്നപാടെ കൂടുതല്‍ ശക്തിയായ് ശകാരം ആരംഭിച്ചു...&lt;br /&gt;&lt;br /&gt;അവനതുപറയാം...  പത്തനംതിട്ടകളക്ടറാപ്പീസിന്റവിടന്ന്  കോട്ടയംനാഗമ്പടംമൈതാനംവരെ ചങ്ങലപിടിക്കാനും‌മാത്രം കാമുകിമാരുള്ള അവന് ഒന്നല്ല പത്തെണ്ണം ഒരുമിച്ചുകെട്ടിപ്പോയാലും നോപ്രോബ്ലം.&lt;br /&gt;&lt;br /&gt;&lt;br /&gt;'എടാ കുഞ്ഞെ...  നിന്നോട് ഞാന്‍ നേരത്തെപറഞ്ഞതല്ലെ  ആവശ്യമില്ലാത്തപണിക്ക് പോകരുതെന്ന് ....ഇനിയിരുന്നു മോങ്ങാതെ സ്വന്തംകാര്യംനോക്ക്....ബി പ്രാക്ടികല്‍ ....'  മനു&lt;br /&gt;&lt;br /&gt;&lt;br /&gt;'നീ എന്തുതേങ്ങാന്നാ പറഞ്ഞത്...' എനിക്കും ദേഷ്യം വന്നു...&lt;br /&gt;&lt;br /&gt;'മോളിക്കുട്ടിക്ക് എന്നോടുള്ള വികാരം പ്രണയമല്ലാതെ മറ്റൊന്നുമല്ലെന്ന്  ചില നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുകയും  ഒരു  ക്വാളിറ്റി ടെസ്റ്റിലൂടെ അതെന്റെമുമ്പില്‍ തെളിയിക്കുകയും ചെയ്തത് നീതന്നെയല്ലേടാ ദുഷ്ടാ... എന്നിട്ടിപ്പം അവളുകാലുമാറിയ ഒപ്പം നീ വാക്കുമാറ്റുന്നോ?'&lt;br /&gt;&lt;br /&gt;സംഭവം ഇങ്ങനെ....&lt;br /&gt;&lt;br /&gt;മോളിക്കുട്ടി പതിവായ് നേരംപരപരാന്നു വെളുക്കുന്നതിനുമുമ്പെ എഴുന്നേല്‍ക്കുന്ന പ്രകൃത്ക്കാരിയാണ്...വളര്‍ത്തുദോഷം&lt;br /&gt;നേരത്തെവെളുക്കാന്‍ നേരം‌പോലും മടിക്കുന്ന  വിന്റര്‍‍സീസണില്‍  പരപരാന്ന് അവള്‍ തേങ്ങാചിരകുന്നതിന്റെ ശബ്ദംകേട്ടാണ് സൂര്യനുദിച്ചിരുന്നത്.&lt;br /&gt;&lt;br /&gt;മടിച്ചിപ്പാറുക്കളായ അവളുടെ സഹമുറിയത്തികള്‍ ..'നാശം...നാശം' എന്നു പുലമ്പീട്ട് ഇംഗ്ലീഷ്‌വല്യക്ഷരം 'ജി' പോലെ കിടന്നുറങ്ങുമ്പോഴും മോളിക്കുട്ടി അടുക്കളയില്‍ ജോലികള്‍ ചെയ്തുകൊണ്ടെയിരിക്കും.... &lt;br /&gt;&lt;br /&gt;&lt;br /&gt;കാപ്പി തയ്യാറായാല്‍ മോളിക്കുട്ടി വല്യവെട്ടുഗ്ലാസ്സില്‍ നിറയെ ആവിപറക്കുന്ന കാപ്പിയും പകര്‍ന്ന് എന്നെവന്നു വിളിക്കും... കട്ടിലില്‍ കിടന്നുതന്നെ ഞാന്‍ കാപ്പിവാങ്ങി ഒരുകവിള്‍ കുടിക്കുന്നതുപോലെ ആക്ട്ചെയ്തിട്ട് ...'കൊള്ളാം നന്നായിരിക്കുന്നു'  എന്നുപറയും. &lt;br /&gt;&lt;br /&gt;&lt;br /&gt;മോളിക്കുട്ടി പോയ്ക്കഴിയുമ്പോല്‍ കാപ്പികൊണ്ടുപോയ് കമഴ്ത്തിക്കളഞ്ഞിട്ട് ഓടിവന്ന് ഗ്ലാസ് കട്ടിലിനടിയില്‍ വയ്ക്കുകയും വീണ്ടും കിടന്ന് ഉറങ്ങുകയും ചെയ്യും... കാപ്പിമോശമായിട്ടല്ലാ.... എനിക്ക് കാപ്പിയും ചായയും പണ്ടിനാലെ അലര്‍ജിയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രഭാതത്തില്‍ ബഡ്കോഫിയുമായ് വന്ന് സ്നേഹത്തോടെ വിളിക്കുന്ന മോളിക്കുട്ടി....ആ സുന്ദര നിമിഷങ്ങളെ കേവലം അലര്‍ജിയുടെ പേരുപറഞ്ഞ് നഷ്ടപ്പെടുത്താന്‍ മനസ്സുവരാത്തതിനാല് ഞാന്‍ ഈ രഹസ്യം വെളിപ്പെടുത്താനും‌പോയില്ലാ.&lt;br /&gt;&lt;br /&gt;&lt;br /&gt;അങ്ങിനെയിരിക്കെ ഒരുദിവസം  ബ്രിജ്‌വിഹാരം മനു എന്റെവീട്ടില്‍ വരുന്നു... ഓള്ഡ് മങ്കിവേണം, പൊന്മന്കുഞ്ഞ് എവിടെ, കല്യാണിപോലുമില്ലെ  എന്നൊക്കെ മനുചോദിക്കുന്നുണ്ട് ഞാനതൊന്നും കേള്‍‍ക്കാത്തമട്ടില്‍ നടന്നു... മോളിക്കുട്ടിയെങ്ങാനുമറിഞ്ഞാല്‍ മോശമല്ലെ....&lt;br /&gt;&lt;br /&gt;&lt;br /&gt;പതിവുപോലെ  അത്താഴത്തിനു നായരുചേട്ടന്റെ കടയിലേക്ക് പോകാന്‍ തീരുമാനമായ്. സരളച്ചേച്ചീടെ  കൈകൊണ്ട് കാലാക്കിയത് കഴിക്കാന്‍ വേണ്ടിക്കൂടിയാണ് മനു വല്ലപ്പോഴും ശ്രീനിവാസപുരത്തെയ്ക്ക് വരുന്നതുതന്നെ.&lt;br /&gt;&lt;br /&gt;അപ്പോഴാണ് മോളിക്കുട്ടി കടന്നുവന്നത്.&lt;br /&gt;&lt;br /&gt;'ആഹാരം ഇപ്പോള്‍ തരാട്ടോ...കറിക്കൊന്നു വറുത്തിടേണ്ട താമസ്സം മാത്രം...'  കുണുങ്ങി ചിരിച്ചിട്ട് അവള്‍ കറിക്ക് കടുക് വറുക്കാന്‍ പോയി...&lt;br /&gt;&lt;br /&gt;'അളിയാ...ഇതാണോ നീ പറഞ്ഞ ബഡ്കോഫീ... സെറ്റപ്പ്  കൊള്ളാലോ...' മനു&lt;br /&gt;&lt;br /&gt;&lt;br /&gt;ചോറ് വിളമ്പിയതും മോളിക്കുട്ടിതന്നെ....&lt;br /&gt;സൈഡില്‍ മീന്‍ കറിയും  മീന്‍ വറുത്തതുമുണ്ടായിരുന്നു... &lt;br /&gt;നാം മലയാളികളാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒന്നാംന്തരം വടുകപ്പുളിയന്‍ നാരങ്ങാ അച്ചാറും വേപ്പിലക്കട്ടിയും പിന്നീട് വിളമ്പി....&lt;br /&gt;അടുത്തതായ് നാം ഇപ്പോള്‍ കേരളത്തിലല്ലാ ഡല്‍ഹിയിലാണെന്ന് എന്നോര്‍മ്മിപ്പിക്കുവാന്‍ ആലു ഗോപിസുക്കാ,  എന്തുവിചാരിച്ചാലും പ്രശ്നമില്ലാ എന്നമട്ടില്‍  പഞ്ചാബി പപ്പടംപൊള്ളിച്ചതും വച്ചിട്ട് ഞങ്ങള്‍ ഊണുകഴിയുന്നതുവരെ അവള് വാതില്പ്പടിയില്‍ ചാരിനിന്നു...&lt;br /&gt;&lt;br /&gt;' സൂപ്പര്‍ മച്ചാ...സൂപ്പര്‍... ' മനു ശരിക്കും കഴിച്ചു...ഞാനും&lt;br /&gt;&lt;br /&gt;'ഒരുപാടു നാളായ് പെങ്ങളെ ഇത്രയും രുചികരമായ് ആഹാരം കഴിച്ചിട്ട്... കോന്നീലെ സ്വന്തം‌വീട്ടിലിരുന്നു കഴിച്ചപോലെ തോന്നി...'  സാധാരണഗതിയില്‍ എന്തുവെട്ടിയരിഞ്ഞു വേവിച്ചുകൊടുത്താലും സൂപ്പര്‍ ..സൂപ്പര്‍ എന്നു പറയുന്ന മനു മോളിക്കുട്ടിക്ക് കോമ്പ്ലിമെന്റ് പറഞ്ഞത് കാര്യമായിത്തന്നെയാണെന്നു ഞാന്‍ കരുതുന്നു. &lt;br /&gt;&lt;br /&gt;&lt;br /&gt;രാവിലെ പതിവുപോലെ ബഡ്കോഫി വന്നു...രണ്ടാള്‍ക്കും.&lt;br /&gt;&lt;br /&gt;'അളിയാ ...നീ കള്ളുകുടി നിര്‍ത്തി കാപ്പികുടി തുടങ്ങിയോ.... ഓരോരോ മാറ്റങ്ങളെ....'  മനു&lt;br /&gt;&lt;br /&gt;' അളിയാ പതുക്കെ ...അവളുകേള്‍ക്കല്ലെ.  ഞാന്‍ കാപ്പികുടിക്കില്ലാന്നുള്ളകാര്യം അവള്‍ക്കറിയില്ലാ...ഞാന്‍ പതിവായ് കാപ്പി കമിഴ്ത്തിക്കളയുകയാ...'&lt;br /&gt;&lt;br /&gt;&lt;br /&gt;' ഇന്നേതായാലും കമഴ്ത്തണ്ടാ ...രണ്ടുഗ്ലാസ് കാപ്പിയൊക്കെ കുടിക്കാനുള്ള ആളില്ലെ ഞാന്‍....' മനു അവനു കൊടുത്ത കാപ്പികുടികഴിഞ്ഞ് എന്റെ വീതം കാപ്പിയും വാങ്ങിക്കുടിച്ചു.....&lt;br /&gt;&lt;br /&gt;'സുന്ദരാ എത്രനാളായ് ഈ കാപ്പിയില്‍ കലക്കിയ പ്രണയം തുടങ്ങിയിട്ട്..'&lt;br /&gt;&lt;br /&gt;'പ്രണയം! .... ഇതുവരെ അതങ്ങോട്ട് ഉറപ്പായിട്ടില്ലാ..'&lt;br /&gt;&lt;br /&gt;&lt;br /&gt;'എന്നാല്‍ ഉറപ്പിച്ചോ  ...  ആ പെങ്കൊച്ചിനു നിന്നോട് പ്രണയമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. വന്നപ്പോള്‍ തൊട്ട് ഞാന്‍ ശ്രദ്ധിക്കുന്നതാ... ഈ കാപ്പികുടിച്ചപ്പോള്‍ എനിക്കുറപ്പായ്... '  മനുവെന്നാല്‍ മനശാസ്ത്രം അറിയാവുന്നവന്‍ എന്നര്‍ത്ഥം... കുറഞ്ഞപക്ഷം സ്ത്രീകളുടെ.&lt;br /&gt;&lt;br /&gt;'അതെന്താ കാപ്പികുടിച്ചപ്പോള്‍ പ്രത്യേകിച്ചൊരുറപ്പുവരാന്‍ കാര്യം?...' എനിക്ക് മനസിലായില്ലാ&lt;br /&gt;&lt;br /&gt;'അവള്‍ എനിക്കുതന്ന കാപ്പിയില്‍ പാലും പഞ്ചസാരയും കുറവായിരുന്നു....നിനക്കുവേണ്ടി തന്നതില്‍ ആവിശ്യത്തിലധികം പഞ്ചസാരയും പാലും....' മനുവിന്റെ നിഗമനം....&lt;br /&gt;&lt;br /&gt;&lt;br /&gt;സബ്ജറ്റ് നോളജുള്ള എന്റെ ഉറ്റചങ്ങാതിയുടെ ക്വാളിറ്റി ടെസ്റ്റ് റിസല്‍ട്ട് കിട്ടിയ ശേഷമാ ഞാന്‍ ആഞ്ഞ് പ്രണയിക്കാന്‍ തുടങ്ങിയത്. എന്നിട്ടിപ്പോള്‍ എന്തായി. നാളെകഴിഞ്ഞ് അവള്‍ വിത്ത് ജോസൂട്ടി...പഞ്ചസാര കൂടുതല്‍ കലക്കിയാല്‍ പ്രണയമല്ലാ പ്രമേഹമാണെന്ന് ഞാനറിഞ്ഞപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു........&lt;br /&gt;&lt;br /&gt;ഓഫീസില്‍ സംഭവം പരക്കാന്‍ തുടങ്ങി‍...  കാഴ്ചബംഗ്ലാവിലെ മൃഗത്തെ നോക്കിക്കാണുന്നപോലെ  പെണ്ണുങ്ങള്‍  ചില്ലുവാതിലിനു വെളിയില്‍നിന്നും എന്നെ നോക്കുകയും അടക്കംപറഞ്ഞു ചിരിക്കുകയും ചെയ്യാന്‍ തുടങ്ങിയപ്പോല്‍ ഹാഫ് ഡേ ലീവെഴുതിക്കൊടുത്ത് ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി.&lt;br /&gt;&lt;br /&gt;&lt;br /&gt;വീട്ടില്‍ വന്ന് കഞ്ഞിയും വെള്ളവും കുടിക്കാതെ സുഖമായിട്ട് വിരഹിച്ചുകിടന്നു.  പിറ്റേന്ന് ലീവ് ഒരു ദിവസത്തെയ്ക്ക് കൂടിനീട്ടിയെടുത്ത് വിരഹിച്ചു.  അതിനുപിറ്റേന്ന് ലീവ് വീണ്ടും ഒരു ദിവസത്തെയ്ക്കുകൂടി നീട്ടുകയും  വെറുതെ മനോവിചാരങ്ങളെ കുട്ടനാട്ടുള്ള മോളിക്കുട്ടിയുടെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്തു...&lt;br /&gt;&lt;br /&gt;കല്യാണം ഇപ്പോള്‍ കഴിഞ്ഞകാണും...  സദ്യകഴിക്കുകയായിരിക്കും... ബിരിയാണിയായിരിക്കും... ബിരിയാണികഴിക്കുമ്പോള്‍ അവള്‍  എന്നെ ഓര്ക്കുമായിരിക്കുമോ?..... ഗോവിന്ദപുരിയില്‍നിന്നും ഞാന്‍ പാഴ്സല്‍ വാങ്ങിക്കൊണ്ടുവന്നുകൊടുത്ത ബിരിയാണിയെക്കുറിച്ച് എന്തായാലും ഓര്‍ക്കാതിരിക്കില്ല....കുറഞ്ഞപക്ഷം കഴിച്ചുകൊണ്ടിരിക്കുന്ന കല്യാണ ബിരിയാണിയുമായ് ഒരു താരതമ്യപഠനത്തിനെങ്കിലും...&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാന്‍  എഴുന്നേറ്റു കണ്ണാടിയില്‍ നോക്കി....&lt;br /&gt;&lt;br /&gt;കണ്ണ് നന്നായ് കുഴിഞ്ഞിട്ടുണ്ട്...കൊള്ളാം. പക്ഷെ മുഖത്ത് രോമവളര്‍ച്ച അത്രയങ്ങട് പോരാ, പാരമ്പര്യം....&lt;br /&gt;&lt;br /&gt;മുഖത്ത് കൂടിയഅളവില്‍ നിരാശതളംകെട്ടിനിര്‍ത്താന്‍ കരുത്തുള്ള രോമങ്ങളില്ലാത്തതില്‍  എനിക്ക് കടുത്ത നിരാശതോന്നി.&lt;br /&gt;&lt;br /&gt;&lt;br /&gt;വൈകുന്നേരമായപ്പോള്‍ മനു എന്നെകാണാന്‍ വന്നു...&lt;br /&gt;&lt;br /&gt;'..?£;$%&amp;amp;$%$.... ' വന്നപാടെ കുറെ നല്ല പേരുകള്‍ എന്നെ വിളിച്ചു.&lt;br /&gt;&lt;br /&gt;'നിനക്കറിയാമോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത?....'  മനു ചോദിച്ചു&lt;br /&gt;&lt;br /&gt;'ഇന്ന് എന്റെ എല്ലാമെല്ലാ മായിരുന്ന മോളിക്കുട്ടി.....  ' എനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലാ&lt;br /&gt;&lt;br /&gt;&lt;br /&gt;'മോളിക്കുട്ടി  ...അവളോട് പോകാന്‍പറ അളിയാ.....'മോളി കുട്ടി'പോയാ 'മോളി വല്യതു'വരും...ഇല്ലങ്കില്‍ നമ്മളുവരുത്തും...  ...  ഇന്ന് ഡിസംബര്‍ മുപ്പത്തിയൊന്ന്... ഗെറ്റ് റെഡിമാന്‍... ലെറ്റ്സ് ഗോ ബ്രിജ് ‌വിഹാരം...  നമുക്ക് രണ്ട് ബിയറടിച്ച് പഴയ വര്‍ഷത്തെ യാത്രയാക്കാം.... രണ്ട് സ്മാളടിച്ച് പുതിയവര്‍ഷത്തെ സ്വീകരിക്കാം....കമാണ്‍... ക്യുക്ക്...ക്യുക്ക്...' മനു വിളിച്ചു...സ്നേഹത്തോടെ.&lt;br /&gt;&lt;br /&gt;&lt;br /&gt;എല്ലാം മറക്കാന്‍ എനിക്കും ഒരു യാത്ര ആവശ്യമായിരുന്നു...&lt;br /&gt;കാപ്പിയുടെ പൊള്ളുന്ന ഓര്‍മ്മയില്‍നിന്നും കള്ളിന്റെ കുളിരുള്ള റിയാലിറ്റിയിലേക്ക്.&lt;br /&gt;പഴയ വര്‍ഷത്തില്‍നിന്നും പുതിയവര്‍ഷത്തിലേക്ക്.&lt;br /&gt;&lt;br /&gt;മനുവിന്റെ ബൈക്കിന്റെ പിന്‍സീറ്റില്‍...  രണ്ടുകൈകൊണ്ടും അവനെ വട്ടമിട്ടുപിടിക്കാന് ശ്രമിച്ചിട്ട് പിടികൂടാത്തതിനാല്‍  വെറുതെ ഫോര്‍മാലിറ്റിക്ക് തോളത്തുകൈവച്ചിരുന്നു... ബൈക്ക് ബ്രിജ്‌വിഹാരത്തിലേക്ക് കുതിക്കുകയാണ്.... &lt;br /&gt;&lt;br /&gt;ചെളിവെള്ളം ഒഴുകുന്ന യമുനാനദി ക്രോസ് ചെയ്തപ്പോള്‍ എന്നിലെ കവി ഉണര്‍ന്നു...&lt;br /&gt;&lt;br /&gt;ബ്രിജ്ജ്‌വിഹാരം വിളിക്കുന്നു....&lt;br /&gt;വിരഹിക്കാനിനി നേരമില്ലാ&lt;br /&gt;പോയ്മറയുന്ന പഴയവര്‍ഷത്തില്&lt;br /&gt;‍നിന്‍ഓര്‍മ്മകള്‍കൂട്ടിപ്പൊതിയുന്നുഞാന്‍&lt;br /&gt;...............................&lt;br /&gt;&lt;br /&gt;മഹാകവി മുന്നിലിരുന്നിട്ടാണോന്നറിയില്ലാ പതിവുപോലുള്ള ഒഴുക്കുകിട്ടാത്തതിനാല്‍ കവിത നിര്‍ത്തി....&lt;br /&gt;&lt;br /&gt;&lt;br /&gt;ബ്രിജ്‌വിഹാര്‍ ഇതാ കണ്മുമ്പില്‍ ....&lt;br /&gt;&lt;br /&gt;മദ്യഷാപ്പിന്റെ പിന്നിലെ ചായ്പ്പില്‍ ഡിസംബറിന്റെ തണുപ്പിനെ വകവയ്ക്കാതെ ഞങ്ങള്‍ തണുത്തബിയറില്‍ ആരംഭിച്ചു...&lt;br /&gt;&lt;br /&gt;കിംഗ്ഫിഷര്‍ കിട്ടിയില്ലാ....&lt;br /&gt;&lt;br /&gt;പകരം കല്യാണി വന്നു...&lt;br /&gt;&lt;br /&gt;' കല്യാണീ തഗണം മൂന്ന് ഗുരു രണ്ടോട് ചേരുകില്‍..' എന്നാണത്രെ ശാസ്ത്രം പറയുന്നത് ..&lt;br /&gt;അതുതെറ്റിക്കുന്നത് ശരിയല്ലാത്തതിനാല്‍  തഗണം തിഗുണം രണ്ടാമത്തെകുപ്പിയും ഫിനിഷ്ചെയ്തു....&lt;br /&gt;&lt;br /&gt;'അളിയാ....മോളിക്കുട്ടി ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നുണ്ടോ?...'  മനുചോദിച്ചു...&lt;br /&gt;&lt;br /&gt;'ചെറുതായിട്ട്...'&lt;br /&gt;&lt;br /&gt;'എന്നാല്‍ അളിയന്‍ ഇവിടിരുന്നു  ഒരു വിരഹ ഗാനം പാടിക്കോ...ഞാന്‍ ടപ്പേന്ന് വന്നേക്കാം....പിന്നെ വ്യോളിയം കൂടരുതെട്ടോ ഇത് ഡല്‍ഹിയല്ലാ...സ്റ്റേറ്റ് മാറിയാണ്...'&lt;br /&gt;&lt;br /&gt;മൂത്രമൊഴിക്കാനാണോ എന്തോ മനു പെട്ടന്നി‌റങ്ങി ഓടുന്നകണ്ടു...&lt;br /&gt;&lt;br /&gt;&lt;br /&gt;തിരിച്ചുവന്നപ്പോള്‍ മനുവിനെ എനിക്ക് നാലായ് തോന്നി..  രണ്ടുബിയറിനു ഇത്രയും കിക്കുണ്ടായാല്‍  ബിയറുണ്ടാക്കിയ കമ്പനിക്കാരനുനഷ്ടം എനിക്ക് ലാഭം.... ഞാന്‍ കണ്ണുതിരുമ്മി ഒന്നുകൂടി നോക്കി... വെറുതെ തോന്നിയതാ...മനു അവന്റെ മൂന്നുകൂട്ടുകാരെയും കൂട്ടി തിരിച്ചുവന്നതാണ്.&lt;br /&gt;&lt;br /&gt;'ഒരു ചെകുത്താന്‍ പോയ് അവനിലും ശക്തരായ ഒന്നിലതികം ചെകുത്താന്മാരുമായ് മടങ്ങിവരും...' എന്ന ബൈബിള്‍ വാക്യം എനിക്കോര്‍മ്മവന്നു. ബാറിലിരുന്ന് ബൈബിള്‍ പറയാന്‍ കൊള്ളാത്തതിനാല്‍ മിണ്ടിയില്ല.&lt;br /&gt;&lt;br /&gt;പ്രസന്നന്‍, കണ്ണന്‍, ഗുരുജി.... ത്രയം&lt;br /&gt;&lt;br /&gt;&lt;br /&gt;ഇവമ്മാരെ കണ്ടതെ ബാറുകാരന്‍ ഗോഡൗണിലിരിക്കണകുപ്പിമുഴുവന്‍ എടുത്തിട്ടുവരാന്‍ ആളെവിട്ടുകഴിഞ്ഞു...&lt;br /&gt;&lt;br /&gt;' അളിയമ്മാരെ... സുന്ദനു ഒരു പ്രണയ നൈരാശ്യം നമുക്കതൊന്നു മാറ്റിക്കൊടുക്കണ്ടെ...' മനു&lt;br /&gt;&lt;br /&gt;'ഒന്നെയൊള്ളോ.... പുവര്‍ ബായ്....മിനിമം ഒന്‍പത് പ്രണയനൈരാശ്യമെങ്കിലും കാണും ഈ കണ്ണന്റെ കൈവശം.... പ്രസന്നനാണെങ്കില്‍ ഇപ്പോള്‍ എണ്ണമൊന്നും നിശ്ചയമേയില്ലാ....'  ഗുരുജി...&lt;br /&gt;&lt;br /&gt;'പ്രസന്നനു പണ്ടും എണ്ണം നിശ്ചയമില്ലാ...'  കണ്ണന്‍ &lt;br /&gt;&lt;br /&gt;കൂട്ടുകാരിലേറ്റംതലയെടുപ്പ് ഗുരുജിക്കാണ്... മനുവിന്റെ അകന്ന ബന്ധുവും ബ്രിജ്‌വിഹാരത്തിലെ സഹലകലാവല്ലവനുമായ രാധാകൃഷ്ണന്‍നായര്‍, നാട്ടുകാരുടെ പ്രിയങ്കരനായ ഗുരുജി.....&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാന്‍ ബ്രിജ്‌വിഹാരത്തില്‍ ആദ്യംമായ് ചെന്നകാലത്ത് ഗുരുജി ഏതോ ഒരു സ്കൂളിലെ ഡാന്‍സ് മാസ്റ്ററായിരുന്നു...  സോമപാനത്തിന്റെ കൂടുതലുകൊണ്ട് ക്ലാസിക്കല്‍ഡാന്‍സ് സിനിമാറ്റിക് ഡാന്‍സായ് മാറിപ്പോയതിനാല്‍   ജോലി നഷ്ടമായഹതഭാഗ്യന്‍. &lt;br /&gt;&lt;br /&gt;എന്നാല്‍ പ്രതിഭയുള്ളവനെ പിടിച്ചുകെട്ടാനാര്‍ക്കുകഴിയും ...ഒരാഴ്ചക്കുള്ളില്‍ തൊട്ടടുത്ത സ്കൂളില്‍ ഡ്രില്‍ മാസ്റ്ററായിട്ടാണ് ഗുരുജി പ്രത്യക്ഷപ്പെടുന്നത്..  പിറ്റെമാസം വേറൊരുസ്കൂളിലെ കളരിപ്പയറ്റ്മാഷ്,  പിന്നെ കരാട്ടെ മാഷ്, .....&lt;br /&gt;&lt;br /&gt;&lt;br /&gt;'മാഷ്ക്ക് ഇപ്പോള്‍ എന്താണ് പൊസിഷന്‍?...' ഞാന്‍ ഗുരുജിയോട് ചോദിച്ചു&lt;br /&gt;&lt;br /&gt;'ഞാനിപ്പോള്‍ യോഗാസനം... '&lt;br /&gt;&lt;br /&gt;'അതല്ലാ ...ഞാന്‍ ചോദിച്ചത് എന്തുജോലിയാണ്‍ ഇപ്പോള്‍ ചെയ്യുന്നതെന്നാണ്...'&lt;br /&gt;&lt;br /&gt;&lt;br /&gt;'അതുതന്നെയാ പറഞ്ഞത്...ഞാന്‍ ഇപ്പോള്‍ ഗംഗാറാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യോഗാദ്ധ്യാപകനാണ്..... '&lt;br /&gt;&lt;br /&gt;ചാരായ ഷാപ്പിലെ ഓള്‍ഡ് സ്റ്റോക്കും കീശയും കാലിയായപ്പോല്‍ പഴയവര്ഷം ബ്രിജ്‌വിഹാറിനെ അനുഗ്രഹിച്ചിട്ട് കടന്നുപോയി....&lt;br /&gt;&lt;br /&gt;&lt;br /&gt;പുതിയ വര്‍ഷം പിറന്നപ്പോള്‍ ഞങ്ങള്‍ അതിനെ വരവേല്‍ക്കാനായ് കുറച്ചുനേരം പാര്‍ക്കിലൂടെ നടന്നു....&lt;br /&gt;&lt;br /&gt;&lt;br /&gt;പിന്നെ പുതിയവര്‍ഷത്തില്‍ അല്പംകൂടി ഡീസന്റായിരിക്കണം എന്ന ആഗ്രഹത്തോടെ വിദേശമദ്യം മാത്രം കിട്ടുന്ന ബാറിലെയ്ക്ക് നടന്നു. &lt;br /&gt;&lt;br /&gt;അവിടെനിന്നും എന്തൊക്കെയൊ കഴിച്ചു... കൈകഴുകാനായ് കൊടുത്ത ചൂടുവെള്ളത്തില്‍ ഗുരുജി നാരങ്ങയും സോപ്പും ചേര്‍ത്തു... പിന്നെ അറിഞ്ഞോ അറിയാതെയോ അതും കുടിച്ചു.   ഞങ്ങള്‍ ആദരവോടെ  അദ്ധേഹത്തെ നമിച്ചു... &lt;br /&gt;&lt;br /&gt;&lt;br /&gt;വീണ്ടും പാര്‍ക്കില്‍...&lt;br /&gt;&lt;br /&gt;മനുവും പ്രസന്നനും കണ്ണനും പാര്‍ക്കിലൂടെ സീനറികണ്ടു നടന്നപ്പോള്‍.... നടന്നാല്‍ വീണുപോകുന്നു എന്നതിനാല്‍  ഗുരുജി ഒരു ബഞ്ചില്‍ ഇരുന്നു...യോഗാഭ്യാസത്തില്‍ താല്പര്യമുള്ളതിനാല്‍ ഞാന്‍ ഗുരുജിയോടൊപ്പം കൂടി .&lt;br /&gt;&lt;br /&gt;യോഗാഭ്യാസത്തിന്റെ ഹീലിംഗ്പവ്വറിനെപ്പറ്റി ഗുരുജി സംസാരിച്ചുതുടങ്ങി...&lt;br /&gt;ആസനങ്ങള്‍ എല്ലാംതെന്നെ  ദു:ഖങ്ങളെ  അകറ്റാന്‍ പര്യാപ്തമാണെന്നും ... ഉള്ളിലുള്ള എല്ലാവിഷമങ്ങളെയും പുറത്തുകളയാന്‍ ശീര്ഷാസനം  അത്യുത്തമമാണെന്നും ഗുരുജി പറഞ്ഞു....&lt;br /&gt;&lt;br /&gt;&lt;br /&gt;ചെറുപ്പത്തില്‍  കൊയ്ത്തുകഴിഞ്ഞ പാടത്ത് വൈകുന്നേരങ്ങളില്‍ കുട്ടുകാരൊത്ത്  ചിലകസര്‍ത്തുകള്‍ കാട്ടിനടന്നകാലം എനിക്കോര്‍മ്മവന്നു.  തലനിലത്തുകുത്തി കാലുമേലോട്ടുയര്‍ത്തി നില്‍ക്കാന്‍ പരിശീലിച്ചിരുന്നല്ലോ.. അതുതന്നെയാണോ  ഇങ്ങേരുപറയുന്ന ഈ ശീര്‍ഷാസനം.&lt;br /&gt;&lt;br /&gt;&lt;br /&gt;ഉള്ളിലെ ദുഖം ഈ ആസനത്തിലൂടെ പുറത്തുപോകുമെങ്കില്‍ അതൊരു നല്ലകാര്യമാണല്ലോ എന്നോര്‍ത്ത്  ഞാനൊരല്പനേരം പാര്‍ക്കില്‍ ഉച്ചിയുംകുത്തിനിന്നു......&lt;br /&gt;&lt;br /&gt;രണ്ടുമിനിറ്റു കഴിഞ്ഞില്ലാ.... ഉള്ളിലുള്ളതെല്ലാം പുറത്തുവന്നു...    ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി... ഉള്ളില്‍നിന്നും പുറത്തുപോയ ദു:ഖം  ദുരന്തമായിത്തീരുന്നതിനുമുമ്പെ ഞങ്ങള്‍ സ്ഥലം കാലിയാക്കി....&lt;br /&gt;&lt;br /&gt;&lt;br /&gt;മനുവിന്റെ വീട്ടില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ നേരം വെളുപ്പിനുമൂന്നുമണി...&lt;br /&gt;&lt;br /&gt;പിറ്റേന്ന് എപ്പോഴാണുണര്‍ന്നതെന്നെനിക്കറിയില്ലാ...&lt;br /&gt;&lt;br /&gt;ഉണര്‍ന്നപ്പോല്‍ ബ്രിജ്‌വിഹാരത്തിലെ മലയാളികളില്‍ പലരും മനുവിന്റെ വീട്ടിലുണ്ട്...  വീണ്ടും പുതിയ ആളുകള്‍പലരും വരുന്നു... പോകുന്നു...അടക്കം പറയുന്നു..&lt;br /&gt;&lt;br /&gt;'നല്ല ഉറക്കമാണെന്നാ തോന്നുന്നെ...ശ്ശ്ശ്ശ് പതുക്കെ ശബ്ദമുണ്ടാക്കാതെവാ...'&lt;br /&gt;&lt;br /&gt;'അങ്ങോട്ടിത്തിരി മാറെടോ ഞങ്ങള്‍ക്കും കാണണ്ടെ...'&lt;br /&gt;&lt;br /&gt;'ഇങ്ങേരാ ഇന്നലെ പാര്‍ക്കില്‍ ഉച്ചിയും കുത്തിനിന്നു വാളുവെച്ചത്....'&lt;br /&gt;&lt;br /&gt;'ഓഹോ... ആദ്യമായിട്ട ഇങ്ങനെ ഒരു സംഭവം കേള്‍ക്കണത്..'&lt;br /&gt;&lt;br /&gt;&lt;br /&gt;ബ്രിജ് വിഹാരത്തിലെ മലയാളി പ്രജകള്‍ ഒരു എന്നെക്കാണാനാണ് തള്ളിത്തള്ളിവരുന്നതെന്നറിഞ്ഞപ്പോള്‍ ഞാന്‍ ചാടിയെഴുന്നേറ്റു... &lt;br /&gt;&lt;br /&gt;ബഷീറിക്കാന്റെ റബര്മൂക്കന്‍ അമ്മയോട് പറഞ്ഞതുപോലെ ഞാനും പറഞ്ഞുപോയ്...&lt;br /&gt;'ഈ മൂശാട്ടകളെ ആട്ടിപുറത്ത്ചാടിച്ചിട്ട് വാതിലടച്ചെ....'&lt;br /&gt;&lt;br /&gt;........&lt;br /&gt;&lt;br /&gt;പിറ്റേന്ന് ബ്രിജ്‌വിഹാരത്തില്‍നിന്നും തിരിച്ചുപോകാനിറങ്ങുമ്പോള്‍ മനുചോദിച്ചു....&lt;br /&gt;&lt;br /&gt;&lt;br /&gt;'അളിയാ...ഇപ്പോള്‍ എന്തെങ്കിലും പ്രയാസം മനസ്സില്‍...ഇനിയും മോളിക്കുട്ടിയുടെ ഓര്‍മ്മകള്‍ മനസ്സില്‍ ബാക്കി നില്‍ക്കുന്നുണ്ടോ?...'&lt;br /&gt;&lt;br /&gt;'ഹേയ്... തീരെയില്ലാ, മോളിക്കുട്ടിയെ ഓര്‍ത്തിനി ജോസുകുട്ടി പ്രയാസപ്പെട്ടോളും .. പക്ഷെഎനിക്ക് വേറൊരു&lt;br /&gt;&lt;br /&gt;പ്രയാസമുണ്ട്....'&lt;br /&gt;&lt;br /&gt;അതെന്താ?...&lt;br /&gt;&lt;br /&gt;&lt;br /&gt;ബ്രിജ്‌വിഹാരത്തില്‍ നിന്നും തിരിച്ചുപോകാനുള്ള പ്രയാസം...&lt;br /&gt;നിന്നെവിട്ട് പിരിയാനുള്ള പ്രയാസം...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-3994085628425196642?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/3994085628425196642/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=3994085628425196642' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/3994085628425196642'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/3994085628425196642'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2007/12/blog-post.html' title='ബ്രിജ്‌വിഹാരത്തിലൊരു പുതുവത്സരം'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-914911501186491240</id><published>2007-12-17T15:07:00.001-08:00</published><updated>2007-12-17T15:48:20.439-08:00</updated><title type='text'>ചിമ്മാരുമറിയം - 27</title><content type='html'>&lt;strong&gt;മണ്ണിന്റെമറിയം മണ്ണിലലിയുന്നു&lt;/strong&gt;&lt;br /&gt;&lt;br /&gt;നാട്ടുകവലയിലെ ജീവിതം വിരസമായ് തോന്നിയ നാളുകളൊന്നില്‍ പുതിയ മേച്ചില്പുറങ്ങള്‍തേടിയുള്ള മറ്റൊരു സാഹസികയാത്രയ്ക്ക് എക്സ് മിലട്ടറി വര്‍ഗ്ഗീസ് കോപ്പുകൂട്ടിത്തുടങ്ങി.&lt;br /&gt;&lt;br /&gt;അന്നത്തെ ജീവിതത്തിനായുള്ള അപ്പം തേടി കവലയിലെത്തിയ കുടിയേറ്റക്കാര്‍.... ഇപ്പോള്‍ അവര്‍ നാളെത്തെയും മറ്റെന്നാളെത്തയും ജീവിതത്തിന്റെ പിറകെ പായുന്നതിരക്കിലാണ്,   ഇന്നലകളെ മറന്നുള്ള ഓട്ടം, ഇന്നത്തെ ജീവിതത്തെ  പാടെ ഉപേക്ഷിച്ച ഓട്ടം.&lt;br /&gt;&lt;br /&gt;ജറുസലെം ദേവാലയത്തിനുള്ളില്‍ കച്ചവടം നടത്തിയിരുന്നവര്‍ക്കിട്ട് ചാട്ടാവാറിനു നല്ല പൂശുകൊടുത്തിട്ട്  - കുഞ്ഞുങ്ങളെ എന്റെ പിതാവിന്റെ ഭവനം നിങ്ങള്‍ മാര്‍ക്കറ്റാക്കിമാറ്റിയോ?...  എന്നുചോദിക്കുന്ന യേശുക്രിസ്തുവിനെ മിക്കരാത്രിയിലും വര്‍ഗ്ഗീസ് സ്വപ്നം കണ്ടിരുന്നു.&lt;br /&gt;പകല്‍ വെറുതെ കുത്തിയിരുന്നു ആ സ്വപനത്തിന്റെ വ്യാഖ്യാനമായ്  ദിവാസ്വപ്നങ്ങള്‍ കാണുന്നതും ആയിടെ വര്‍ഗ്ഗീസ് പതിവാക്കിയിരുന്നു -&lt;br /&gt;&lt;br /&gt;ഒരു ചാട്ടാവാറുമായ്‌ ചിമ്മാരുമറിയം പാറപ്പുറത്തുനിന്ന് ഇറങ്ങിവരുന്നു... നാട്ടുകവലയില്‍ ആര്‍ത്തിപ്പണ്ടാരങ്ങളായ് രൂപാന്തരം സംഭവിച്ച  അന്തേവാസികളെ അടിച്ചോടിച്ച് കവല ശുദ്ധീകരിക്കുന്നു... ഓടാന്‍ ശേഷിയില്ലാത്തവരെ കഴുത്തില്‍ കല്ലുകെട്ടി മുതിരപ്പുഴയില്‍ താഴ്ത്തുന്നു.....&lt;br /&gt;&lt;br /&gt;കവലയില്‍ ഒന്നും സംഭവിച്ചില്ലാ...&lt;br /&gt;&lt;br /&gt;ചിമ്മാരുമറിയം ചാട്ടയെടുത്തില്ലാ.  യാതൊരു ഭാവവ്യത്യാസവും കൂടാതെ അവര്‍ പതിവുപോലെ ഇളം‌വെയിലും കാഞ്ഞ് ഉയര്‍ന്ന പാറപ്പുറത്തിരുന്നു.  നാട്ടുകവലയുടെ ഭാവപ്പകര്‍ച്ചയില്‍ അസ്വഭാവികമായ് അവര്‍ ഒന്നും കണ്ടിരുന്നില്ലാന്നുതോന്നും.&lt;br /&gt;&lt;br /&gt;നടുന്നതൊരുവന്‍..&lt;br /&gt;നനയ്ക്കുന്നത് മറ്റൊരുവന്‍..&lt;br /&gt;വളര്‍ത്തുന്നത് വേറൊരുവന്‍...&lt;br /&gt;&lt;br /&gt;&lt;br /&gt;വര്‍ഗ്ഗീസിനുണ്ടോ ഇതൊക്കെ മനസിലാവുന്നു... പൊതുവെ സഞ്ചാരപ്രിയനായതുകൊണ്ടും ഒരുകാര്യത്തിലും ഉറച്ചുനില്‍ക്കുന്ന സ്വഭാവം പണ്ടിനാലെ ഇല്ലാത്തതിനാലും  എങ്ങോട്ടെങ്കിലും പോയേതീരു എന്നനിലപാടിനു മാറ്റമില്ലാതെ നടക്കുന്ന ആദിവസങ്ങളിലാണ് തികച്ചും അശുഭകരമായ ഒരു സംഭവം നാട്ടുകവലയിലുണ്ടായത്.&lt;br /&gt;&lt;br /&gt;കല്ലാറുകുട്ടിപുഴയില്‍ മീന്‍പിടിക്കാന്‍ പോയിട്ട് വെള്ളച്ചാമി കാട്ടുവഴിയിലൂടെ രാത്രി തപ്പിതടഞ്ഞുവരുന്നതിനിടയില്‍ ഇരുട്ടിന്റെ മറപറ്റിനിന്നു ആരോ ചാമിയെ വെട്ടിപരുക്കേല്പിച്ചു. കൊല്ലാനായ് വെട്ടിയതായിരിക്കണം.  കൊടുവാളിനുള്ള വെട്ട് തോളെല്ലിനാണ് കൊണ്ടത്.&lt;br /&gt;&lt;br /&gt;അല്പം മാറി വെട്ട് മൂക്കിനായിരുന്നു കൊണ്ടിരുന്നതെങ്കില്‍ തികച്ചും സര്‍.സി.പി സ്റ്റൈല്‍ ആകുമായിരുന്നു...കഴുത്തിനായിരുന്നെങ്കില്‍ ഡഡ്ബോഡി സ്റ്റൈലും... ചാമിയുടെ ആയുസിന്റെ ബലംകൊണ്ടായിരിക്കണം വെട്ടു പ്രതീക്ഷിച്ചത്ര മെച്ചമായില്ല. &lt;br /&gt;&lt;br /&gt;ഇരുട്ടിന്റെ മറവില്‍ ക്ഷണനേരത്തിനിടയില്‍ സംഭവിച്ചതാകയാല്‍ വെളളച്ചാമിക്ക് പ്രതികരിക്കാന്‍ പോലും സമയം കിട്ടിയില്ലാ.  ആരോടും ശത്രുതയില്ലാത്തതിനാലും തന്നോട് ആര്‍ക്കും ശത്രുത ഉണ്ടാകാനുള്ള കാര്യമില്ലാത്തതിനാലും തന്നെ വെട്ടിയത് മനുഷ്യരാരുമാവില്ലാ.... താന്‍ കൊന്നൊടുക്കിയ കാട്ടുമൃഗങ്ങളുടെ ദുരാത്മാവുകളായിരിക്കും  എന്നാണ് വെള്ളച്ചാമി വിശ്വസിച്ചിരുന്നത് (കാട്ടുമൃഗങ്ങള്‍ക്കും ആത്മാവോ!!! മണ്ടന്‍)&lt;br /&gt;&lt;br /&gt;തന്റെ കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായ വെള്ളച്ചാമിക്ക് വെട്ട്‌കിട്ടിയപ്പോള്‍ പട്ടാളക്കാരനായിരുന്ന  വര്‍ഗ്ഗീസിനു പ്രതികരിക്കാതിരിക്കാനായില്ലാ.  അടുത്തവെട്ടുവരുന്നതിനുമുമ്പെ എത്രയും പെട്ടന്ന് ഈ നാടുതന്നെവിടാനുള്ള തീരുമാനത്തിലൂടെ എക്സ് മിലട്ടറി ആ പ്രതികരണം നടപ്പാക്കി.&lt;br /&gt;&lt;br /&gt;ചിമ്മാരുമറിയത്തെ കണ്ട് യാത്രപറയണം. എങ്ങോട്ടാണ് പോകുന്നതെന്നുചോദിച്ചാല്‍ പറയാന്‍ മറുപടിയില്ലാ എന്നതാണ് പ്രശ്നം. പട്ടാളത്തിലേയ്ക്കുതന്നെ തിരിച്ചുപോവുകയാണെന്നുപറയാം...&lt;br /&gt;&lt;br /&gt;&lt;br /&gt;വര്‍ഗ്ഗീസ് ചിമ്മാരുമറിയത്തിന്റെ ഏറുമാടത്തിനോടടുത്തപ്പോള്‍ തന്നെ ബഹളം കേള്‍ക്കുന്നുണ്ടായിരുന്നു...&lt;br /&gt;ഏറുമാടത്തിനു താഴെയുള്ള പാറപ്പുറത്ത് മറിയം ഇരിക്കുന്നു....നാലുചുറ്റും കടന്നല്‍കൂടിളകിയപോലെ  ബാക്കിയുള്ള ചിമ്മാരു ഫാമിലി മൊത്തം.&lt;br /&gt;&lt;br /&gt;'ഇവനാരാന്നു നിനക്കറിയ്വോ???'&lt;br /&gt;&lt;br /&gt;ചിമ്മാരു കുടുമ്പത്തിലെ തലമൂത്ത ചേട്ടായ് പൗലോയെ ചൂണ്ടി ചോദിക്കുകയാണ്... ചോദ്യം സാക്ഷാല്‍ ചിമ്മാരുമറിയത്തോടുതന്നെ...&lt;br /&gt;&lt;br /&gt;വലിയ പാടത്തിന്റെ നടുവില്‍ കിളികളെവിരട്ടാന്‍ കോലം‌വയ്ക്കുന്നതുപോലെ പൗലോയെ മുമ്പില്‍ നിര്‍ത്തിയിട്ടുണ്ട്. &lt;br /&gt;&lt;br /&gt;ആരെപ്പേടിപ്പിക്കാനാണാവോ ഈ കോലം ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിച്ചത്...&lt;br /&gt;കതിരുവിളഞ്ഞ പാടത്തു കോലംനാട്ടുമ്പോള്‍ കിളികള്‍ പേടിക്കും ....&lt;br /&gt;'ചട്ടിത്തലയും കീറിയ ഷര്‍ട്ടും പാന്റ്സും ഉള്ളില്‍ വയ്ക്കോലുമായ്  മുതലാളി വരമ്പില്‍ നില്‍ക്കുന്നു....ഓടിക്കൊടാ ഓടിക്കോടാ' എന്നും പറഞ്ഞ് കിളികള്‍ പ്രാണനും‌കൊണ്ട് പറന്നകലും...&lt;br /&gt;എന്നാല്‍ സത്യാവസ്ഥ അതൊന്നുമല്ലല്ലോ... മുതലാളി മഞ്ഞും തണുപ്പുമടിക്കാതെ വീട്ടിലിരുന്നു ചരടുവലിക്കുന്നു.....ഒന്നുമറിയാതെ കോലം വരമ്പത്തുനില്‍ക്കുന്നു....വിളകൊയ്യുന്നതുവരെ...അതിനുശേഷം കുപ്പയ്ക്കൊപ്പം കത്തിച്ചാമ്പലാകാനുള്ള ജന്മം.&lt;br /&gt;&lt;br /&gt;പൗലോയെ കോലംകെട്ടിച്ചു മുന്നില്‍നിറുത്തിയതിനുപിന്നില്‍ നാട്ടുകവലയിലെ പുതുമടിശീലക്കാര്‍ക്കും ഇതുപോലെ ഒരു ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്.  ചിമ്മാരുമറിയത്തെ വിചാരണചെയ്യുക.&lt;br /&gt;&lt;br /&gt;'ഇവനാരാണെന്ന് പറയെടീ....'  ചിമ്മാരു ഔസേപ്പ് കോമരം‌പോലെ തുള്ളുകയാണ്..&lt;br /&gt;&lt;br /&gt;സംഭവസ്ഥലത്തിനോട് അതികം അടുക്കുന്നതു പന്തിയല്ലായെന്നു ബുദ്ധിമാനായ വര്‍ഗ്ഗീസിനു ആരും പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടകാര്യമില്ലാത്തതിനാല്‍ വഴിയരുകിലെ വലിയ താന്നിമരത്തിനു പിന്നില്‍ എക്സ് ജവാന്‍ ഒളിച്ചുനിന്നു.....&lt;br /&gt;&lt;br /&gt;പട്ടാളത്തിലാരുന്നപ്പോള്‍ അതീവ രഹസ്യമായി നടന്നിട്ടുള്ള ചില കോറ്ട്ട്മാര്‍ഷ്വലുകള്‍ ഒളിച്ചുനിന്നു കേട്ടിട്ടുള്ള ആളാണ്... പിന്നെയാ ഇത്.&lt;br /&gt;&lt;br /&gt;&lt;br /&gt;'നിനക്കാ തമിഴനുമായിട്ടെന്താ ഏര്‍പ്പാട്?....'&lt;br /&gt;&lt;br /&gt;'വന്ന കാലംതൊട്ട് ചോദിക്കണോന്നോര്‍ത്തു ഞങ്ങളിരിക്കണതാ...പിന്നെ അന്നത്തെ ഗതികേടുകൊണ്ട് മിണ്ടാതെ നടന്നുന്നെയൊള്ളു....ഇനി ഇതിങ്ങനെവിട്ടാല്‍ പറ്റില്ലാലോ..'&lt;br /&gt;&lt;br /&gt;'ഞങ്ങളുടെവീട്ടിലും മക്കളും മക്കളുടെ മക്കളും പേരക്കുട്ടികളും ഒക്കെ വളര്‍ന്നുവരുന്നുണ്ട്... നാത്തൂന്റെ ഈ ദുര്‍നടപ്പുകാരണം അവര്‍ക്കൊരു നല്ലജീവിതം കിട്ടുമോ...'&lt;br /&gt;&lt;br /&gt;നാത്തൂന്മാരുടെ പരാതി...&lt;br /&gt;&lt;br /&gt;'ആ പാണ്ടി ഇന്നലെ രക്ഷപെട്ടതുപോലെ  ഇനി രക്ഷപെടൂന്നുകരുതണ്ടാ......'അതു പറഞ്ഞതാരാണെന്നു വ്യക്തമായില്ലാ എന്നാലും കാര്യങ്ങള്‍ ഏകദേശം വ്യക്തമാവുകയാണ് ....&lt;br /&gt;&lt;br /&gt;വെള്ളച്ചാമിയെ അപായപ്പെടുത്താല്‍ ശ്രമിച്ചത് ചിമ്മാരുകുടുമ്പക്കാരാണ്.&lt;br /&gt;&lt;br /&gt;നാട്ടുകവലയില്‍ ആദ്യമായ്  മനുഷ്യന്‍ മനുഷ്യനുനേരെ കൊല്ലാനായ്  ആയുധമുയര്‍ത്തിയ സംഭവം അതായിരുന്നു.&lt;br /&gt;&lt;br /&gt;ഇനി എന്തും സംഭവിക്കാം...&lt;br /&gt;&lt;br /&gt;മറിയം ഇപ്പോള്‍ ഒരു പെണ്‍പുലിയായ് ചാടിയെഴുന്നേല്‍ക്കാം.... മുറിവേറ്റ പുലിയെപ്പോലെ അവള്‍ ചാടിവീണ് തന്റെ ശത്രുക്കളെ കടിച്ചുകീറുമായിരിക്കാം...&lt;br /&gt;വര്‍ഗ്ഗീസ് കാട്ടുചെടികള്‍ക്കിടയിലൂടെ സസൂക്ഷ്മം നോക്കിയിരുന്നു.....&lt;br /&gt;പക്ഷെ ഒന്നും സംഭവിച്ചില്ലാ....&lt;br /&gt;&lt;br /&gt;മറിയം നിസംഗതയോടെ എല്ലാം കേട്ടിരിക്കുന്നു...&lt;br /&gt;ശക്തിയുടെ ഹേതുവായിരുന്ന നീണ്ടമുടി മുറിച്ചുമാറ്റപ്പെട്ടപ്പോള്‍ ദുര്‍ബലനായ് മാറിയ സാംസനെപ്പോലെ ക്ഷീണിതയായ് കാണപ്പെട്ടു ചിമ്മാരുമറിയം...&lt;br /&gt;മറിയത്തിന്റെ ശക്തിയെല്ലാം ഊറ്റിയെടുത്ത് നാട്ടുകവല വളര്‍ന്നു വലുതായ്...മറിയത്തെ വിചാരണചെയ്യാനും മാത്രം ശക്തമായ്.&lt;br /&gt;&lt;br /&gt;&lt;br /&gt;കെട്ടിയ പുരുഷനെ എവിടേയ്ക്കൊ പറഞ്ഞുവിട്ടിട്ട് ഒരു തമിഴനോടൊപ്പം കാട്ടില്‍ ഒന്നിച്ചുതാമസിച്ചു എന്നതുകൂടാതെ മറിയത്തിനെതിരെയുള്ള ആരോപണങ്ങള്‍ വീണ്ടും പലതുമുയര്‍ന്നുവന്നു....&lt;br /&gt;കാടുവെട്ടിത്തെളിച്ചതു കൂടപ്പിറപ്പുകള്‍ക്കു മാത്രമായ് നല്‍കാതെ കണ്ണില്‍ കണ്ട അലവലാതികള്‍ക്കൊക്കെ വീതം‌വച്ചുകൊടുത്തു എന്നതായിരുന്നു ഏറ്റവും ഗുരുതരമായ ആരോപണം.&lt;br /&gt;&lt;br /&gt;ഇന്നത്തോടെ നിര്‍ത്തിക്കോണം തോന്ന്യാസം....മര്യാദക്കല്ലങ്കില്‍ കൊന്നു കുഴിച്ചുമൂടും...&lt;br /&gt;അന്ത്യശാസനവും പുറപ്പെടുവിച്ച് പ്രമാണിമാര്‍ അവരവരുടെ വഴിക്കു മടങ്ങി.  പൈലോയുടെ കാര്യം പിന്നീടാരും ഓര്‍ത്തില്ലാ.&lt;br /&gt;&lt;br /&gt;എന്താ ചെയ്യേണ്ടതെന്നറിയാതെ പൗലോ കുറച്ചുനേരം പകച്ചുനിന്നു. അയാള്‍ക്കൊന്നും മനസ്സിലായില്ലാ. എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നകന്നു.&lt;br /&gt;സ്നേഹമുള്ള ആങ്ങളമാരും പരിപാരങ്ങളും തിരിച്ചുപോയ്കഴിഞ്ഞിട്ടും മറിയം ഇരുന്നിടത്തുനിന്നും എഴുന്നേറ്റില്ലാ...&lt;br /&gt;&lt;br /&gt;ദാരിദ്രത്തിന്റെയും പീഡകളുടെയും വന്‍‌കടലില്‍ മറിയം മുങ്ങിത്താണപ്പോല്‍ ഒരു കച്ചിത്തുരുമ്പിട്ടുകൊടുത്തു  പോലും സഹായിക്കാത്ത ആങ്ങളമാര്‍...   സങ്കടങ്ങളുടെ പെരുമഴ അവള്‍ ഒറ്റയ്ക്കുതോര്ത്തിയുണക്കിയപ്പോഴും, പ്രതിസന്ധിയുടെ കരകാണാക്കടല്‍ ഒറ്റയ്ക്കു നീന്തിക്കടന്നപ്പോഴും കൂടെക്കാണാതിരുന്ന കൂടപ്പിറപ്പുകള്‍. &lt;br /&gt;&lt;br /&gt;........&lt;br /&gt;&lt;br /&gt;മറിയത്തിന്റെ ശക്തിക്ഷയം ഏറ്റവും കൂടുതല്‍ ചിന്താക്കുഴപ്പത്തിലാക്കിയത് വെള്ളച്ചാമിയെ ആയിരുന്നിരിക്കണം.   ദൈവീകപരിവേഷം നഷ്ടമായ മറിയത്തെയും നാട്ടുകവലെയെയും ഉപേക്ഷിച്ച് വെള്ളച്ചാമിയും നാടുവിട്ടു... ഒരുപക്ഷെ  മറിയം വെള്ളച്ചാമിയോട് കവലവിട്ടുപോകാന്‍ പറഞ്ഞിട്ടുണ്ടാകാം... അല്ലെങ്കില്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള ഒരു ഒളിച്ചോട്ടവുമായിരിക്കാം.&lt;br /&gt; മറിയം തീര്‍ത്തും ഒറ്റപ്പെട്ടനാളുകളായിരുന്നു പിന്നീട്...&lt;br /&gt;&lt;br /&gt;അവളുടെ ക്ഷേമാന്വേഷണങ്ങള്‍ക്കായ് ആരും വരാനുണ്ടായിരുന്നില്ല. ആഹാരം കഴിക്കാനുള്ള വകതേടി മറിയം വീടുവിട്ടുപോയില്ല...  ആരും കൊണ്ടുവന്നുകൊടുത്തതുമില്ല.&lt;br /&gt;&lt;br /&gt;വളരെ അപൂര്‍വ്വമായ് മാത്രം ചിരിക്കുന്ന എന്നാല്‍ ഒരിക്കലും കരയാത്ത പ്രകൃതമായിരുന്നു ചിമ്മാരുമറിയത്തിന്റെത്.  അതു മനസ്സിലാക്കിയിട്ടാണെന്നുതോന്നുന്നു പ്രകൃതി കരയാനാരംഭിച്ചു.&lt;br /&gt;&lt;br /&gt;ഹൈറേഞ്ചിന്റെ ചരിത്രത്തിലെ അവസാനത്തെ നൂല്‍മഴ്യായിരുന്നു അത്.  നീണ്ട ഇരുപത്തെട്ടുദിവസങ്ങള്‍ തോരാതെപെയ്ത നൂല്‍‍മഴ.  മാംസത്തില്‍നിന്നും അസ്തിയിലേക്കും അവിടെ നിന്ന് മജ്ജയിലേക്കും തണുപ്പിന്റെ സൂചിമുനകള്‍ തറയ്ക്കുന്ന നൂല്‍‍മഴ.&lt;br /&gt;&lt;br /&gt;നാട്ടുകവലയിലും പരിസരങ്ങളിലുമുള്ള ജനങ്ങള്‍ വീടിനു വെളിയില്പോലും ഇറങ്ങാന്‍ മടിച്ച് അടുപ്പിന്റെ ചുവട്ടില്‍ ചടഞ്ഞുകൂടിയിരിക്കുന്ന ദിവസങ്ങള്‍. കാട്ടുമൃഗങ്ങള്‍പോലും ഇരതേടാനാവാതെ മാളങ്ങളിലും മരച്ചുവടുകളിലും ചുരുണ്ടുകൂടിയ ദിവസങ്ങള്‍.&lt;br /&gt;&lt;br /&gt;കാറ്റോ കോളോ ഇടിയോ മിന്നലോ ഒന്നുമില്ലാതെ... ആകാശത്തുനിന്നും നേര്‌രേഖയില്‍ വലിച്ച നേര്‍ത്ത വെള്ളിക്കമ്പികള്‍ പോലെ മഴ... തോരാതെ... തോരാതെ...&lt;br /&gt;&lt;br /&gt;&lt;br /&gt;കെട്ടിമേയാതെയും അറ്റകുറ്റപ്പണികള്‍ നടത്താതെയും കിടന്നിരുന്ന ചിമ്മാരുമറിയത്തിന്റെ ജീര്‍ണ്ണിച്ച ഏറുമാടത്തില്‍ ഒരു തടസവുമില്ലാതെ മഴയിറങ്ങിച്ചെന്നു. വെള്ളിനൂലുകള്‍ കൊണ്ട് ചിമ്മാരുവിനെ മഴപൊതിഞ്ഞു.... മറിയത്തിനു കുളിരുതോന്നിയില്ലാ. മഴയെന്നും അവളുടെ ലഹരിയായിരുന്നു.&lt;br /&gt;എല്ലാവരും ഉപേക്ഷിച്ചപ്പോള്‍ ആയിരം കൈകളുമായ് തന്നെ തഴുകാന്‍..തനിക്കുവേണ്ടിമാത്രം വിരുന്നുവന്ന മഴ... മറിയം  വഴുക്കുന്ന ഏണിയിലൂടെ ഏറുമാടത്തില്‍നിന്നും ആയാസപ്പെട്ട് താഴെയിറങ്ങി...വിശാലമായ പാറപ്പുറത്തു നിന്നും ഇരുന്നും കിടന്നും കൊതിതീരെ മഴനഞ്ഞു... ഉള്ളിന്റെയുള്ളില്‍ കത്തിജ്വലിച്ചുനിന്ന ജീവന്റെകനല്‍ കെടുവോളം... ആകനല്‍ വമിക്കുന്ന ചൂടാറിത്തണുക്കുവോളം ....&lt;br /&gt;.........&lt;br /&gt;മഴതുടങ്ങി പതിനെട്ടാംദിവസം. നാട്ടുകവലയിലെ ഭേതപ്പെട്ട പ്രജകളിലൊരുവന്‍  കൊച്ചൗസേപ്പ് മഴയെ വകവയ്ക്കാതെ വീടിനു വെളിയിലിറങ്ങി... വീട്ടിലെ ആഹാരസാധനങ്ങളെല്ലാം തീര്‍ന്നതിനാലാണ്  അല്ലെങ്കില്‍ പുറത്തിറങ്ങില്ലാരുന്നു.  ഒരുചുവട് കപ്പപിഴുതെടുത്താല്‍   കുട്ടികള്‍ക്കും ഭാര്യകുട്ടിയമ്മയ്ക്കും തനിക്കും ഒരാഴ്ചതിന്നാലും തീരാത്തത്ര കിട്ടും.  വീടിന്റെ മുറ്റത്തിനുതാഴെ നല്ലൊന്നാന്തരം കപ്പ പാകമായ് നില്‍ക്കുന്നുണ്ട് അതിലൊന്ന് പിഴുതെടുത്ത് വീട്ടിലേക്ക് കയറിപോകേണ്ട കൊച്ചൗസേപ്പിന്റെ മനസ്സില്‍ അപ്രതീക്ഷിതമായ് ഒരു പ്രലോഭനം വന്നിടിച്ചു.&lt;br /&gt;&lt;br /&gt;വെള്ളച്ചാമി നാടുവിട്ടുപോയിട്ട് കുറേദിവസങ്ങളായല്ലോ... ചിമ്മാരുമറിയത്തിന്റെ ഏറുമാടത്തിനു താഴെ ചാമി കുറെ കൃഷികളൊക്കെ നടത്തിയിട്ടുണ്ടായിരുന്നു. അവകാശി ഒളിച്ചോടിയ നിരാശയില്‍ നില്‍ക്കുന്ന മരച്ചീനികള്‍ക്കും വേണ്ടെ ഒരു ശാപമോക്ഷം.... ചുരുക്കത്തില്‍ പറഞ്ഞാല്‍ മഴയുടെ മറവില്‍ ഒരു ചെറിയ കപ്പമോഷണം അത്രയെ കൊച്ചൗസേപ്പ് കരുതിയിരുന്നൊള്ളു.   പക്ഷെ  പ്രകൃതിയുടെ ഒരു വിളിയായിരുന്നു അതെന്ന് കൊച്ചൗസേപ്പ് കരുതിയിട്ടുണ്ടാവാനെ സാധ്യതയില്ലാ....&lt;br /&gt;&lt;br /&gt;വെള്ളച്ചാമിയുടെ വളപ്പില്‍ കയറാനോ കപ്പപറിക്കാനൊ ഒന്നും  കൊച്ചൗസേപ്പിനു കഴിഞ്ഞില്ലാ...&lt;br /&gt;ചിമ്മാരുമറിയത്തിന്റെ അഴുകിത്തുടങ്ങിയ ദേഹം പാറപ്പുറത്ത് കിടക്കുന്നത് കണ്ട് കൊച്ചൗസേപ്പ് പേടിച്ചലറിപ്പോയ്...&lt;br /&gt;&lt;br /&gt;താമസിയാതെ ഓലക്കുടയും ശീലക്കുടയും ഒക്കെപിടിച്ച് പലരും വന്നു...പല അഭിപ്രായങ്ങള്‍ പറഞ്ഞു തണുപ്പുസഹിക്കാനാവാതെ പലരും തിരിച്ചുപോയ് ...അപ്പോഴും മൃതദേഹം അവിടെത്തന്നെകിടക്കുന്നു... മഴവെള്ളത്തില്‍ കലര്‍ന്ന് അല്പാല്പമായ് അത് നാട്ടുകവലയുടെ മണ്ണില്‍ കലരുകയാണ്...&lt;br /&gt;എനിക്കീമണ്ണില്‍തന്നെ ചേര്‍ന്നാല്‍മതിയെന്ന് നെടുങ്ങാടിയച്ചനോട് ഒരിക്കല്‍ ചിമ്മാരുമറിയം പറഞ്ഞത്  അറമ്പറ്റുകയാണ്.'&lt;br /&gt;&lt;br /&gt;ചിമ്മാരു സഹോദരന്മാര്‍ കുറെസമയത്തിനു ശേഷം മൃതദേഹം മറവുചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു...അതിപ്രകാരമായിരുന്നു.&lt;br /&gt;&lt;br /&gt;കരടിവര്‍ഗ്ഗീസ് എന്നറിയപ്പെടുന്ന ഒരാള്‍ അക്കാലത്ത് നാട്ടുകവലയുടെ തൊട്ടടുത്ത പ്രദേശമായ വെള്ളത്തൂവലില്‍ താമസിച്ചിരുന്നു. കാട്ടിലെ വന്‍‍മരങ്ങളില്നിന്നും  തേനെടുക്കുകയാണ് ഇയാളുടെപ്രധാനജോലി. അതാണെന്നുതോന്നുന്നു കരടി എന്ന വിളിപ്പേരിനുപിന്നില്‍. ഒഴിവുസമയങ്ങളില്‍ പുഴയില്‍നിന്നും മീന്‍പിടിച്ചു വില്‍‍ക്കുന്നതും കരടിവര്‍ഗ്ഗീസിന്റെ തൊഴില്‍തന്നെ എന്നാല്‍ ഇതിനെല്ലാം പുറമെ ശവക്കുഴിവെട്ട്എന്ന  മഹത്തായകര്‍‍മ്മവും കരടിവര്‍ഗ്ഗീസ് നിര്‍വ്വഹിച്ചിരുന്നു, എപ്പോഴുമില്ലാ ആരെങ്കിലും മരിക്കുമ്പോള്‍ മാത്രം. &lt;br /&gt;&lt;br /&gt;വെട്ടുകൂലിക്കുപുറമെ നിര്‍ബന്ധമായും കൊടുക്കേണ്ട വാറ്റുചാരായം കുടിച്ചിട്ട് കരടിവര്‍ഗ്ഗീസ് എന്തുകൊണ്ടാണ് താന്‍ ശവക്കുഴികള്‍ വെട്ടുന്നതെന്ന്  നാട്ടുകാരോട് വെളിപ്പെടുത്തും. &lt;br /&gt;&lt;br /&gt;'ജീവിച്ചിരിക്കുന്നവര്‍ക്ക് തന്നെത്താനെ കെടക്കാനിടമുണ്ടാക്കാം...എന്നാല്‍ മരിച്ചോര്ക്ക് തന്നെത്താനെ കുഴിവെട്ടി അതിലിറങ്ങികിടക്കാന്‍ പറ്റൂല്ലാലോ അതുകൊണ്ട് ഞാന്‍ അവരെ സഹായിക്കുന്നു...'&lt;br /&gt;&lt;br /&gt;ചിമ്മാരുമറിയത്തിനുവേണ്ടി കുഴിവെട്ടുക മാത്രമല്ലാ ശരീരം പഴമ്പായില്‍ പൊതിഞ്ഞു  അലലെയുള്ള പള്ളി‌സ്മശാനം വരെ എത്തിക്കുക എന്ന ദൗത്യവും നിര്‍ബന്ധപൂര്‍വ്വം കരടിയുടെ തലയില്‍ വച്ചുകെട്ടി വേണ്ടപ്പെട്ടവര്‍.&lt;br /&gt;&lt;br /&gt;മഴ...സഹിക്കാന്‍ വയ്യാത്തതണുപ്പ്...അഴുകിയ ജഢം...കരടിവര്‍ഗ്ഗീസിന്റെ എതിര്‍‌വാതങ്ങളെ പണവും നാട്ടുകവലയുടെ ലഹരിയായ മറ്റത്തിറോസ വാറ്റിയെടുക്കുന്ന ഡബിള്‍സ്ടോംഗ് ചാരായവും കൊടുത്ത് ചിമ്മാരു സഹോദരന്മാര്‍ ഒതുക്കി.&lt;br /&gt;&lt;br /&gt;കരടിവര്‍ഗ്ഗീസ്  അയാളുടെ ഏതാനും ശിങ്കിടികളുടെ പിന്‍ബലത്തില്‍ ...  അവരെല്ലാവരും മൊത്തമായ് മറ്റത്തിറോസയുടെ വാറ്റുചാരായത്തിന്റെ പിന്‍ബലത്തില്‍.... ഒരു പഴംചാക്കില്‍  മറിയത്തിന്റെ ശരീരം വാരിക്കെട്ടി ഒരു പലകയില്‍ വച്ചുകെട്ടി മലയുടെ അടിവാരത്തിലേക്ക് എടുത്തുകൊണ്ടുപോയ്....&lt;br /&gt;&lt;br /&gt;&lt;br /&gt;പള്ളിയിലേക്ക് ഞങ്ങള്‍ എത്തിക്കോളാം എന്നുപറഞ്ഞ് ബന്ധുക്കളും നാട്ടുകാരും എല്ലാം വീടുകളിലേക്ക് മടങ്ങി. ഉത്തരവാദിത്യപ്പെട്ട ഒരാളും ആ മൃതശരീരത്തെ അനുഗമിച്ചില്ലാ... അപ്പോഴും മഴകൂടെയുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;മനസില്ലാമനസോടെ  വീട്ടുകാരില്‍ചിലരും ചുരുക്കംചില നാട്ടുകാരും പള്ളിവരെ പോവുകയുണ്ടായി. അവിടെ കരടിയുമില്ലാ കുഴിയുമില്ലാ അച്ചനുമില്ലാ കപ്യാരുമില്ലാ മറിയത്തിന്റെ ദേഹവുമില്ലാ.... തണുപ്പത്ത് മനുഷ്യനെ മെനക്കെടുത്തീന്നും പറഞ്ഞ് പിറുപിറുത്ത് എല്ലാവരും അവരവരുടെ മാളങ്ങളിലെക്ക് തിരിച്ചുകയറി....&lt;br /&gt;&lt;br /&gt;മറിയത്തിന്റെ ശരീരം എന്തുചെയ്തെന്നതിനെപ്പറ്റി ആരും പിന്നീട് അന്വേഷിച്ചില്ലാ...അതിനെപ്പറ്റി ഓര്‍ത്തതുമില്ലാ.  ഇരുപത്തെട്ടാംപക്കം മഴമാറി മാനം തെളിഞ്ഞപ്പോള്‍ എല്ലാവരും ജീവിതത്തിന്റെ തിരക്കിലേക്ക് വീണ്ടും ഊളിയിട്ടിറങ്ങി.&lt;br /&gt;....................................&lt;br /&gt;&lt;br /&gt;ചായക്കടയിലെ കേള്വിക്കാരുടെയിടയില്‍ ചരിത്രം പറഞ്ഞുനിര്‍ത്തുന്നതിനിടയില്‍ പലപ്പോഴും പട്ടാളമപ്പൂപ്പന്റെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചിരുന്നു....  അപ്പൂപ്പന്റെ മാത്രമല്ല മറ്റുപലരുടെയും...&lt;br /&gt;&lt;br /&gt;മറിയത്തിന്റെ ശരീരവുമായ് പോയവഴിക്ക് സഹിക്കാന്‍ വയ്യാത്ത തണുപ്പിനാല്‍ കരടിവര്‍ഗ്ഗീസിനെഒറ്റയ്ക്കാക്കി കൂട്ടുകാരെല്ലാം കടന്നുകളഞ്ഞെന്നും തനിക്കൊറ്റയ്ക്ക് മൃതശരീരം പള്ളിസെമിത്തെരിവരെ എത്തിക്കാനുള്ള ആവതില്ലാത്തതിനാല്  തൊട്ടടുത്തുണ്ടായിരുന്ന ചതുപ്പിലെക്ക് ചിമ്മാരുമറിയത്തിന്റെ ദേഹം താഴ്ത്തിക്കളഞ്ഞെന്നും വര്‍ഗ്ഗീസ് വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തിയതായ് പട്ടാളമപ്പൂപ്പന്‍ അന്നവിടെ വെളിപ്പെടുത്തി......&lt;br /&gt;&lt;br /&gt;നാട്ടുകവലവിട്ട് എങ്ങോട്ടും പോകാന്‍ കൂട്ടാക്കാത്ത ചിമ്മാരുമറിയത്തിന്റെ ഉറച്ചതീരുമാനവും കടുത്ത ആഗ്രഹവുംകാരണമായിരിക്കാം ഇങ്ങനെയൊക്കെ സംഭവിച്ചത്.&lt;br /&gt;&lt;br /&gt;അമ്മഞ്ചേരി ജോസുചേട്ടന്‍ ക്ലബുതുറക്കാനെത്തി....&lt;br /&gt;&lt;br /&gt;ചായക്കടയില് നിന്നും ക്ലബിലേക്കുനടക്കുന്നതിനിടയിലും ക്ലബിന്റെ അസ്തിവാരം താങ്ങി ചതുപ്പില്‍കിടക്കുന്ന ചിമ്മാരുമറിയത്തിന്റെ അസ്തികൂടമാണ് എന്റെ മനസ്സില്‍ നിറഞ്ഞുനിന്നത്....മറ്റുചിന്തകളിലേക്ക് മനസുതിരിച്ചാലും കുറേക്കാലത്തെക്ക് മറിയത്തിന്റെ അസ്തികൂടം എന്റെ ചിന്തകളെ വിടാതെ പിന്തുടര്‍ന്നു....&lt;br /&gt;&lt;br /&gt;പിന്നീടുള്ള ദിവസങ്ങളില്‍ ലൈബ്രറിയിലെ  അലമാരത്തട്ടുകളില്‍ ഞാന്‍ ഒരിക്കലും കണ്ടെത്താനാവില്ലായെന്നറിയാമെങ്കിലും വെറുതെ തിരഞ്ഞിരുന്നു....&lt;br /&gt;ചിമ്മാരുമറിയത്തിന്റെ ആരും എഴുതാത്ത ജീവചരിത്രം...............&lt;br /&gt;&lt;br /&gt;(അവസാനിച്ചു)&lt;br /&gt;&lt;br /&gt;&lt;br /&gt;____________________________________________&lt;br /&gt;&lt;br /&gt;പിന്‍കുറിപ്പ്-&lt;br /&gt;&lt;br /&gt;ഇടുക്കി പദ്ധതിപൂര്‍ത്തിയായ് അതികനാള്‍ കഴിയുന്നതിനുമുമ്പെ നാട്ടുകവലയിലെ പുതുമടിശീലക്കാരെല്ലാം ചിമ്മാരുമറിയത്തിന്റെ വിയര്‍പ്പുവീണമണ്ണ് കിട്ടിയ കാശിനുവിറ്റ് ഹൈറേഞ്ചുവിട്ടു...&lt;br /&gt;&lt;br /&gt;പഴയതലമുറയില്‍ പെട്ട ഏതാനും പാവപ്പെട്ട കര്‍ഷകരെകൂടാതെ മറിയത്തിന്റെ കാലശേഷം വന്നുപെട്ട പുതുപ്പാര്‍ട്ടികളാണിന്നു നാട്ടുകവലയില്‍ ഏറിയപങ്കും.   മറിയം കണ്ടെത്തി തന്റെ ചോരയും നീരും കൊടുത്ത് വളര്‍ത്തിയെടുത്ത സ്വപ്നഭൂമിയിലെ പച്ചപ്പ് ഇന്നും നിലനില്‍ക്കുന്നുവെങ്കിലും കാര്‍ഷികമേഘലയുടെ മൊത്തത്തിലുള്ള പരാജയം നാട്ടുകവലയുടെ മക്കളായ ഞങ്ങളുടെ ജീവിതവും ദുസഹമാക്കി... &lt;br /&gt;പുതിയ തലമുറ കുടിയിറക്കത്തിലാണ്...&lt;br /&gt;പ്രവാസത്തിലേക്കുള്ള കുടിയിറക്കം.&lt;br /&gt;&lt;br /&gt;ചിമ്മാരുമറിയം സംഭമാണോ എന്നു ചോദിച്ചവരോട്....&lt;br /&gt;&lt;br /&gt;ഏതെങ്കിലും ടിയേറ്റഗ്രാമങ്ങളില്‍ പോകാന്‍ അവസരംകിട്ടിയാല്‍ പഴയതലമുറയില്പെട്ട ആരോടെങ്കിലും കഥകള്‍ ചോദിക്കുക.... അല്പം ക്ഷമയോടെ അവരെകേള്‍ക്കുക....എത്രയെത്ര മറിയാമ്മമാരെയും മറിയപ്പന്മാരെയുംകുറിച്ച് നിങ്ങള്‍ക്കു അവര്‍ പറഞ്ഞുതരും.&lt;br /&gt;&lt;br /&gt;ഈ കഥ പെട്ടെന്നുനിര്‍ത്തല്ലെ എന്നുപറഞ്ഞവരുടെ (ചുരുക്കമെങ്കിലും)  സ്നേഹത്തിനുമുമ്പില്‍  എനിക്ക് വാക്കുകളില്ലാ... ജോലിസമയത്തുകിട്ടുന്ന ഇടവേളകളിലാണ് ഞാന്‍ എഴുതിയിരുന്നത്....  ഇപ്പോള്‍ പഴയതുപോലെ  സമയംകിട്ടുന്നില്ലാ...  അതിനാലാണ് തുടര്‍ക്കഥ സമയനിഷ്ടയോടെ കൊണ്ടുപോകാന്‍ എനിക്കിക്ക് കഴിയാതെപോയതും കൂടുതല്‍ ലക്കങ്ങളിലേക്ക് നീട്ടാനാവാതെ ഇവിടെ ചുരുക്കത്തില്‍ അവസാനിപ്പിക്കേണ്ടിവന്നതും. &lt;br /&gt;&lt;br /&gt;സമയംകിട്ടുന്നമുറയ്ക്ക് നാട്ടുകവലയുടെ പറയാത്ത കഥകളുമായ് ഞാന്‍ ഇനിയും വരും...അതില്‍ ചിമ്മാരുമറിയവും ഇതുവരെ പറയാത്തതും പറഞ്ഞതുമായ മറ്റനേകം ആളുകളും വരാനിരിക്കുന്നു&lt;br /&gt;ഇതെന്റെ അംബതാമത്തെ പോസ്റ്റാണ്&lt;br /&gt;ബ്ലോഗിന്റെ ഒന്നാം വാര്‍ഷികം എന്നും പറയാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-914911501186491240?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/914911501186491240/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=914911501186491240' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/914911501186491240'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/914911501186491240'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2007/12/27.html' title='ചിമ്മാരുമറിയം - 27'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-8052430789449804326</id><published>2007-12-04T13:11:00.000-08:00</published><updated>2007-12-04T13:26:42.969-08:00</updated><title type='text'>ചിമ്മാരുമറിയം - 26</title><content type='html'>&lt;strong&gt;ചുരുളഴിയുന്ന രഹസ്യം.... (ചിമ്മാരുമറിയം - 26)&lt;/strong&gt;&lt;br /&gt;&lt;br /&gt;നാട്ടുകവല 1988 ഒരു സായാഹ്നം.&lt;br /&gt;&lt;br /&gt;മന്നാത്തച്ചന്‍ വടിയും കുത്തിപ്പിടിച്ച് വളരെ കഷ്ടപ്പെട്ട് കുന്നിറങ്ങിവരുന്നു.. താഴ്വരയിലെ ചിമ്മാരുമറിയം ലൈബ്രറി കം റിക്രിയേഷന്‍ ക്ലബിലോട്ട് ചീട്ട്‌കളിക്കാനുള്ള യാത്രയിലാണ്.&lt;br /&gt;&lt;br /&gt;'കിളവനു വീട്ടില്‍ കുത്തിയിരുന്നാല്പോരെ...വയസാങ്കാലത്ത് വഴിയിലെങ്ങാനും വീണുകിടന്ന് മനുഷ്യരെക്കൊണ്ട് മക്കളെ ചീത്തവിളിപ്പിക്കാന്‍...' &lt;br /&gt;മന്നാത്തച്ചന്റെ പതിവു സായാഹ്ന സവാരിയെ മരുമകള്‍ തുറിച്ചുനോക്കി അമര്‍ഷത്തോടെ ഇങ്ങനെ പ്രതികരിക്കുമ്പോള്‍....&lt;br /&gt;&lt;br /&gt;'വൈകുന്നേരങ്ങളില്‍ അപ്പന്‍ മലകയറിയിറങ്ങുന്നത് ഒരു നല്ല എക്സര്‍സൈസല്ലെ...  രക്തയോട്ടംകൂടി ശരീരത്തിനു ബലംകിട്ടും..പിന്നെ റമ്മികളിയില്‍നിന്നും മാനസീകോല്ലാസവും...'&lt;br /&gt;പട്ടാളക്കാരനായ മകന്റെ അഭിപ്രായം ഇങ്ങനെയാണ്.&lt;br /&gt;കഴിഞ്ഞപ്രാവശ്യം അവധിക്കുവന്നപ്പോള്‍ ക്ലബിലെക്ക് നാലുകസേരയും പിന്നെ വിന്നറിന്റെ ആറുകുത്ത് കാര്‍ഡ്സും സംഭാവനചെയ്യുകയും ചെയ്തിട്ടാണ് ജയ് ജവാന്‍ അതിര്‍ത്തിയിലേക്ക് മടങ്ങിയത്.&lt;br /&gt;&lt;br /&gt;മക്കള്‍ സിന്ദാബാദ്...മരുമക്കള്‍ മൂര്‍ദ്ധാബാദ് എന്ന് വയസാങ്കാലത്ത് കാര്‍ന്നോരെക്കൊണ്ട് കഷ്ടപ്പെട്ടു വിളിപ്പിക്കേണ്ട വല്ലകാര്യമുണ്ടാരുന്നോ....&lt;br /&gt;&lt;br /&gt;താഴ്വരയിലേക്കുള്ള യാത്രാമദ്ധ്യേ പഴയതടിപ്പാലം... പാലത്തിനടിയിലൂടെ കുണുങ്ങിയൊഴുകുന്നു അമ്മായിത്തോട്..മുതിരപ്പുഴയാറിന് നാട്ടുകവലയുടെവക ഒരുചെറിയസപ്പോര്‍ട്ട്.   അതങ്ങനെ സദാസമയവും പതഞ്ഞൊഴുകുകയാണ്....&lt;br /&gt;&lt;br /&gt;മന്നാത്തച്ചന്‍ പതിവുപോലെ പാലത്തിന്റെ കൈവരിയില്‍ ചാരിനിന്നു....ക്രമംതെറ്റിയ ശ്വാസതാളം ചിട്ടപ്പെടുത്താനുള്ള പുറപ്പാടില്‍ ആഞ്ഞാഞ്ഞ് വലിച്ചു.&lt;br /&gt;&lt;br /&gt;'ആരെങ്കിലുമൊക്കെ എവിടേങ്കിലും കുളിക്വോ നനയ്ക്വോ ചെയ്യണൊണ്ടാവും... അല്ലാണ്ടിത്ര പതയാന്‍ കാര്യമില്ലാ...'  എന്ന റീസണബിളായ ഒരു കമന്റ് അമ്മായിത്തോടിനെ നോക്കി പാസാക്കുകയും ചെയ്തു.   &lt;br /&gt;&lt;br /&gt;മന്നാത്തച്ചന്‍ ആള്പഴഞ്ചനാണെങ്കിലും നാട്ടുകവലയ്ക്ക് പുതുസാണ്....ചിമ്മാരുമറിയത്തിന്റെ കാലശേഷം വന്നുപെട്ടവരില്‍ ഒരാള്‍.  ഇയാള്‍ വരുന്നതിനുമുമ്പും ഈ തോടിങ്ങനെ പതഞ്ഞൊഴുകിയിരുന്നു...നാട്ടുകവലയിലെ  അന്തേവാസികള്‍ സോപ്പുപയോഗിക്കാതെകുളിച്ചിരുന്നകാലത്തും...പിന്നീട് തീരെ പതയില്ലാത്ത അലക്കുസോപ്പ് തേച്ചുകുളിച്ചിരുന്നകാലത്തും...&lt;br /&gt;&lt;br /&gt;അക്കാലത്ത് തോടിനു പ്രത്യേകമായ ഒരു പേരില്ലായിരുന്നു എന്ന ഒരു കുറവുമാത്രമെ ഉണ്ടായിരുന്നൊള്ളു...&lt;br /&gt;&lt;br /&gt;പേരുവന്നത് അടുത്തകാലത്ത് ...കാരണഭൂതയായത് കാരയ്ക്കല്‍ അമ്മായി എന്ന് എല്ലാവരാലും വിളിക്കപ്പെട്ടിരുന്ന കാരയ്ക്കലെ കമലാക്ഷി....  തോടിനു പേരുവീഴാനുള്ള വീഴ്ചക്കിടയില്‍ കമലാക്ഷിചേച്ചിക്ക് നഷ്ടമായത് ഒരു മുഴുത്തതേങ്ങാമുറിയും സ്വന്തം ജീവനും...&lt;br /&gt;&lt;br /&gt;പെര്‍മിഷ്ന്‍ ചോദിക്കാതെ തന്റെ അടുക്കളിയില്‍ കയറി, ചിരവകാണാത്ത ഒന്നാന്തരം ഒരു തേങ്ങാമുറിയും കടിച്ചെടുത്തോണ്ട് ഓടിയ പത്മനാഭനാശാരീടെ പെറ്റ് ടിപ്പൂ...   ടിപ്പൂന്റെപിറകെ  'നീയോ ഞാനോ' ന്നും ചോദിച്ചോണ്ട് ഓടിയ കാരയ്ക്കല്‍ അമ്മായി ഈ തോടുചാടുന്നതിനിടയിലാണ്  കാലുവഴുതി കല്ലില്‍ തലയടിച്ചുവീണത്.  അമ്മായീടെ ദേഹീ ദേഹത്തില്‍നിന്നും മേലോട്ട് ഒരുമിന്നല്‍‌പിണര്‍ക്കണക്കെ പാഞ്ഞപ്പോള്‍ ടിപ്പൂ കപ്പത്തോട്ടം‌വഴി അവന്റെ ജീവനുംകൊണ്ട് ഒരു മിന്നല്പിണര്‍പോലെ പായുകയായിരുന്നു...-&lt;br /&gt;&lt;br /&gt;ഏതായാലും പരേതയോടുള്ള ആദരസൂചകമായ് നാട്ടുകവലനിവാസികള്‍  പേരും‌പെരുമയുമൊന്നും ഇല്ലാതെ വര്‍ഷങ്ങളോളം ഒഴുകിയ തോടിനു അമ്മായിത്തോടെന്ന പേരുചാര്‍ത്തിക്കൊടുക്കുകയും ചെയ്തു.... ദൈവാനുഗ്രഹത്താല്‍ ആപേര് ഇന്നും അങ്ങിനെതന്നെ നിലനില്‍ക്കുന്നു... അമ്മായിചാടിയതിലും ഗംഭീരമായ ഒരു ചാട്ടം ഇനി ആരെങ്കിലും ചാടുന്നവരെ അതങ്ങനെതന്നെ നിലനില്‍ക്കുകയും ചെയ്യും.&lt;br /&gt;&lt;br /&gt;അമ്മായിത്തോടിന്റെ കരയിലിരുന്ന് മന്നാത്തച്ചന്‍ ആയാസപ്പെട്ട് ശ്വാസം‌വലിക്കുന്നതിനിടയിലാണ് പട്ടാളമപ്പൂപ്പനും ഞാനും എന്റെ കൂട്ടുകാരന്‍ കല്ലൂട്ടിചാക്കോച്ചിയും കുന്നിറങ്ങിവരുന്നത്...&lt;br /&gt;ശനിയാഴ്ച ആയതിനാല്‍ ലൈബ്രറിയില്‍നിന്നും എന്തെങ്കിലും പുസ്തകം എടുത്ത്കൊണ്ടുവരാം എന്നുള്ള ലക്ഷ്യമാണ് എനിക്കും ചാക്കോച്ചിക്കും. &lt;br /&gt;&lt;br /&gt;ലൈബ്രറി തുടങ്ങിയ അന്നുതൊട്ട്  അമ്മഞ്ചേരി ജോസേട്ടനാണ് നടത്തിപ്പുകാരന്‍. കോട്ടയം പുഷ്പനാഥിനും ഏറ്റുമാനൂര്‍ ശിവകുമാറിനും അപ്പുറത്ത് മറ്റൊരു സാഹിത്യകാരനില്ലാ എന്നശക്തമായ വിശ്വാസം കാലങ്ങളായ് വച്ചുപുലര്‍ത്തുന്ന ജോസേട്ടന്റെ ഭരണകാലത്ത് എവിടെത്തിരിഞ്ഞങ്ങ് നോക്കിയാലും അവിടെല്ലാം മാന്ത്രീക നോവലുകളല്ലാതെ മറ്റൊന്നും തടഞ്ഞിരുന്നില്ലാ.&lt;br /&gt;&lt;br /&gt;നാട്ടുകവലയിലെ കുട്ടികള്‍ക്ക് അക്കാലങ്ങളില്‍ രാത്രി‍കാളകളായിരുന്നു...അഥവാ കാളരാത്രികളായിരുന്നു. കറുത്ത ളോഹയിട്ട് ഇരുളിന്റെ മറവില്‍നിന്നും ഇറങ്ങിവരുന്ന വിക്ടറച്ചന്‍...കൈയ്യിലെ ആറാമത്തെ എക്സ്ടാ വിരലില്‍നിന്നും പേനാകത്തിപോലുള്ള നഖം ഒരുകാരണവുമില്ലാതെപുറത്തിറക്കി മനുഷ്യന്റെ കൊരവള്ളിക്കു കുത്തിക്കയറ്റുന്നതും സര്‍ബത്തുകുടിക്കണപോലെ ഈസിയായ് ചോരവലിച്ചുകുടിക്കണതും....&lt;br /&gt;&lt;br /&gt;പിന്നെ ചുണ്ണാമ്പിങ്ങ് എടുത്തുതന്നിട്ട് നീയൊക്കെ മൂത്രമൊഴിച്ചാമതി... എന്നുംപറഞ്ഞ് മുറ്റത്തുനില്‍ക്കണ യക്ഷികളും... അക്കാലത്തു പേടിച്ചിട്ട് ഞങ്ങള്‍കുട്ടികളും ചുരുക്കം ചില മുതിര്‍ന്നവരും രാത്രികാലങ്ങളില്‍ വീടിനുള്ളില്‍ ബക്കറ്റുകള്‍ക്ക് ഓവര്‍ടൈം ഡ്യൂട്ടികൊടുത്തിരുന്നു....&lt;br /&gt;&lt;br /&gt;രാത്രിചെലവഴിക്കാന്‍ അല്പം പ്രയാസമുണ്ടെങ്കിലും എന്തെങ്കിലും വായിച്ച്‌വളര്‍ന്നില്ലെങ്കില്‍ മോശമാണല്ലോ എന്ന ഒറ്റകാരണത്താലാണ്  ഞങ്ങള്‍ ലൈബ്രറിയിലേക്ക് പിന്നേം പിന്നേം പോണത്.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ തടിപ്പാലത്തിങ്കല്‍ എത്തുമ്പോഴും മന്നാത്തച്ചന്‍ ട്രാക്ക്‌തെറ്റിത്തന്നെയാണ് ശ്വാസംവലിച്ച് നില്‍ക്കുന്നത്..&lt;br /&gt;&lt;br /&gt;'അളിയോ...ഇറക്കമിറങ്ങുമ്പോള്‍ ഇതാണ്‌വലിയെങ്കില്‍ തിരിച്ചുകയറുമ്പോള്‍ എന്തായിരിക്കും...വീട്ടിലിരുന്നൂടെ.' പട്ടാളമപ്പൂപ്പന്‍ മന്നാത്തച്ചനു  ഇരയിട്ടു...&lt;br /&gt;&lt;br /&gt;'നീപോടാ.....കഴു.....'  കാര്‍ന്നോര്‍ക്ക് ബാക്കി പറയാന്‍ പറ്റീലാ...&lt;br /&gt;ശ്വാസതടസ്സംകൊണ്ട് ദോഷങ്ങളുള്ളതുപോലെ ചില ഗുണങ്ങളുമുണ്ടെന്ന് അന്ന് തീരുമാനമായ്.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ ക്ലബിന്റെ പരിസരത്തെത്തിയപ്പോല്‍ പതിവുകാരില്‍ പലരും നേരത്തെതന്നെ എത്തിയിട്ടുണ്ട്...  ജോസേട്ടന്‍ ഇതുവരെ എത്തിയിട്ടുമില്ലാ...ക്ലബ്തുറന്നിട്ടുമില്ലാ... അങ്ങേരെവിടെയോ പ്രേതത്തെ ഒഴിപ്പിച്ചോണ്ട്‌വരാന്‍ പോയതാണെന്ന് തോന്നുന്നു. ലൈബ്രറിയില്‍ കൊണ്ടുവന്ന് കുടിയിരുത്താന്‍.&lt;br /&gt;&lt;br /&gt;'വാ അളിയാ...ഒരുകാലിച്ചായകുടിച്ചിട്ടുവരാം....  നിനക്കുവേണോടാ..?' പട്ടാളമപ്പൂപ്പന്‍ കുട്ടിയമ്മയുടെ ചായക്കടയെ ലക്ഷ്യമാക്കി നീങ്ങുന്നതിനിടയില്‍ എനിക്കും കിട്ടി ഒരോഫര്‍...&lt;br /&gt;&lt;br /&gt;&lt;br /&gt;'ഇങ്ങേര്‍ക്ക് കുട്ടിയമ്മേടെ ശീലകഴുകിയവെള്ളം രണ്ടുനേരം കുടിച്ചില്ലായെങ്കില്‍ ഉറക്കം വരില്ലാ..'  ഇത് അമ്മൂമ്മയുടെ വക അപ്പൂപ്പനെക്കുറിച്ചുള്ള സ്റ്റേറ്റ്മെന്റ്. &lt;br /&gt;&lt;br /&gt;സംഭവം നൂറുശതമാനവും ശരിയുമണ് ... അപ്പൂപ്പനു മന്നാത്തച്ചനെപ്പോലെ ചീട്ടുകളിയിലോ...ജോസേട്ടനെപ്പോലെ മന്ത്രവാദനോവലുകളിലോ... ക്ഷീണം പാപ്പനെപ്പോലെ സ്പോര്‍ട്ട്സിലോ കാര്യമായ താല്പര്യം ഒന്നുംതന്നെ ഉണ്ടായിരുന്നില്ലാ. മലയിറങ്ങുന്നതിന്റെ മുഖ്യ ലക്ഷ്യം രണ്ടുനേരവും മുടങ്ങാതെ സേവിച്ചിരുന്ന കുട്ടിയമ്മയുടെ ശീലകഴുകിയ ചായവെള്ളംതന്നെ...&lt;br /&gt;(അക്കാലത്ത് ചായക്കടകളില്‍ ഒരുത്രം ശീലയില്‍ ചായപ്പൊടിയിട്ടാരുന്നു ചായ ഉണ്ടാക്കിയിരുന്നെ....മറ്റൊയാതോരുതരം ശീലയെയും കുറിച്ചല്ലാ മുകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്....അമ്മൂമ്മ അങ്ങിനെ വിചാരിച്ചിട്ടുംകൂടിയുണ്ടാവില്ലാ...അമ്മൂമ്മയാണെ സത്യം)&lt;br /&gt;&lt;br /&gt;രാവിലെയാണെങ്കില്‍  അപ്പൂപ്പനോടൊത്ത് ചായക്കടയില്‍ പോകാന്‍ എനിക്ക് വല്യതാല്പര്യമായിരുന്നു.... പട്ടിനാക്കിന്റെ കനത്തില്‍ കുട്ടിയമ്മ ചുട്ടെടുക്കുന്ന ഒന്നാന്തരം വെള്ളയപ്പം...ചമ്മന്തിയൊക്കെ ഒഴിച്ച് കഴിക്കാം.  വൈകിട്ട് വെറും ചായമാത്രം എനിക്ക് ചായയോട് താല്പര്യം തീരെകുറവാണുതാനും....  എങ്കിലും ഞാന്‍ പോകും...കാരണം ചായക്കടകളിലെ പെര്‍ഫട്ബ്ലെന്‍ഡ് ചായ മുന്നില്‍ വരുമ്പോഴാണ് കുടിയേറ്റക്കിളവന്മാര്‍ ഇതുവരെ കേള്‍ക്കാത്ത പല ചരിത്രത്തിന്റെം കെട്ടുകളഴിക്കുന്നത്.&lt;br /&gt;&lt;br /&gt;ചായക്കടയിലിരുന്നാല്‍ ക്ലബിന്റെ പിന്‍ഭാഗം കാണാം...&lt;br /&gt;&lt;br /&gt;ചിമ്മാരുമറിയംമെമ്മോറിയല്‍ ക്ലബ് സ്ഥാപിതമായിട്ട് വര്‍ഷം ഒന്നാകാന്‍ പോകുന്നു. ഇതുവരെ അതിനൊരു രജിസ്ട്രേഷനുവേണ്ടകാര്യം ആരും ചെയ്തിട്ടില്ലാ.&lt;br /&gt;&lt;br /&gt;പഞ്ചായത്ത് ഇലക്ഷ്ന്‍‌കഴിഞ്ഞതിനുശേഷം ഇടതനോ വലതനോ ക്ലബിന്റെകാര്യത്തില്‍ ഒരു താല്പര്യവുമില്ല. രണ്ടുപക്ഷവും സീറ്റുകള്‍ ഒപ്പത്തിനൊപ്പം പിടിച്ചതിനാലും കാലുകള്‍ മാറി മാറി എല്ലാ മെമ്പറുമാരുടെയും കാലുകള്‍ പണ്ടേ കുഴഞ്ഞതിനാലും ആവര്‍ഷം ഇരുപാര്‍ട്ടിയും  ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ മാറി മാറി ഭരിക്കുകയായിരുന്നു.  &lt;br /&gt;&lt;br /&gt;എന്തൊക്കെ മേളമാരുന്നു കഴിഞ്ഞവര്‍ഷം... മറിയത്തിന്റെ പ്രതിമ സ്ഥാപിക്കും...കെട്ടിടം വെട്ടുകല്ലിനുകെട്ടിവാര്‍ക്കും. സ്വന്തമായ് മൈക്കുസെറ്റുവാങ്ങും. പ്ലെഗ്രൗണ്ടുണ്ടാക്കും....&lt;br /&gt;&lt;br /&gt;&lt;br /&gt;മാളിയെക്കക്കാരുടെ വീടിനു പെയിന്റടിച്ചിട്ടു പോണവഴിക്ക്  പെയിന്റ്പാട്ടേടെമൂട്ടില്‍ ടര്‍പ്പനൊഴിച്ചിളക്കി  പാവം വേലന്‍ നാരായണന്‍ -'ചിമ്മാരുമറിയം ആഴ്സ് &amp;amp; പോഴ്സ് ക്ലബ്' - എന്ന് ക്ലബിന്റെ ഭിത്തിയില്‍ എഴുതി വച്ചസംഭവമൊഴികെ...പറയത്തക്ക പരിഷ്കാരമൊന്നും കഴിഞ്ഞ ഒരുവര്‍ഷമായിട്ട് അവിടെ നടന്നിട്ടില്ല.&lt;br /&gt;&lt;br /&gt;'ക്ലബുള്ളതിനാല്‍ പോലീസിനെ പേടിക്കാതെ ഇരുന്നു ശീട്ട്‌കളിക്കാലോ....' ഷീണം പാപ്പന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;'തേ ...അപ്പറഞ്ഞത് കാര്യം...'&lt;br /&gt;മന്നാത്തച്ചന്റെവക സപ്പോര്‍ട്ട്.    സപ്പോര്‍ട്ട്ചെയ്തില്ലങ്കിലെ അതിശയമൊള്ളു കാരണം ഈ പ്രായത്തില്‍ പോലീസല്ലാ പട്ടാളം ഫുള്‍ബറ്റാലിന്‍ വന്നാലും ഓടാനുള്ള ശേഷി മന്നാത്തച്ചനില്ലാ...അതുതന്നെ.&lt;br /&gt;&lt;br /&gt;ഞാനിന്നും ഓര്‍ക്കുന്നു... കളിയും കാര്യവും പറഞ്ഞിരുന്നു കവലമൂപ്പന്മാര്‍ ചായകുടിച്ചുകൊണ്ടിരുന്ന ആ വൈകുന്നേരം... അന്നാണ് പട്ടാളമപ്പൂപ്പന്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തപറഞ്ഞത്...&lt;br /&gt;&lt;br /&gt;&lt;br /&gt;'ചിമ്മാരുമറിയത്തിന്റെ മൃതദേഹം  ഈ ക്ലബ് പണിയണേനുമുമ്പെ ഇവിടുണ്ടായിരുന്ന ചതുപ്പില്ലെ  ...അതിലാണ് അടക്കം ചെയ്തിരുന്നത്.... അടക്കംചെയ്തെന്നുപറഞ്ഞാല്‍ ശരിയാവൂല്ലാ...കൊണ്ടുവന്നു ചവിട്ടിത്താഴ്ത്തിയത്...'&lt;br /&gt;......&lt;br /&gt;......&lt;br /&gt;&lt;br /&gt;'അപ്പോള്‍ ഇടവകപ്പള്ളീലെ സെമിത്തേരീലോട്ട് കെട്ടിപ്പൊതിഞ്ഞുകൊണ്ടുപോയന്നാണല്ലോ കേട്ടുകേള്‍‌വി...'&lt;br /&gt;&lt;br /&gt;'കേട്ടുകേള്വി... നല്ല ഉറപ്പുള്ള അസ്ഥിയാ മറിയപ്പെങ്ങടെ... ഇപ്പോള്‍ മാന്തിനോക്കിയാലും അത് ജീര്‍ണ്ണിക്കാതെ ഇവിടെത്തന്നെകാണും....കാലങ്ങളോളം...'&lt;br /&gt;&lt;br /&gt;പട്ടാളം അപ്പൂപ്പന്‍ വെറും കാലിച്ചായേടെപുറത്ത് തള്ളിയ വെറും‌വാക്കായിരുന്നില്ലാ അത്.  &lt;br /&gt;&lt;br /&gt;അതുപറഞ്ഞപ്പോള്‍ യുദ്ധഭൂമിയില്‍നിന്നും ശത്രുക്കള്‍ക്കെതിരെ  'പോയിന്റ്ത്രിനോട്ട്‌ത്രി' റൈഫിളില്‍ ഉന്നം‌പിടിക്കുന്ന പടയാളിയുടെ  രൗദ്രഭാവമായിരുന്നു ആമുഖത്ത്. &lt;br /&gt;&lt;br /&gt;വായിലേക്ക് ഒഴിച്ച ചൂടുചായ ഇറക്കാന്‍പോലും മറന്ന് ഇരുന്നുപോയ് പലരും. &lt;br /&gt;&lt;br /&gt;ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും പടുകുഴിയില്‍നിന്നും ഒരു സമൂഹത്തിനെമൊത്തം സമൃദ്ധിയുടെ പച്ചപ്പിലേക്കു കൈപിടിച്ചുനടത്തിയ ചിമ്മാരുമറിയം ഒരു ചെളിക്കുണ്ടില്‍ അന്ത്യവിശ്രമംകൊള്ളുന്നു...&lt;br /&gt;&lt;br /&gt;അവസാനമായ് ഹൈറേഞ്ചില്‍ പെയ്ത ഒരുമാസം നീണ്ടുനിന്ന നൂല്‍മഴയെയും....&lt;br /&gt;ചിമ്മാരുമറിയത്തിന്റെ  അവസാന നാളുകളെയും കുറിച്ചുള്ള കഥ പട്ടാളമപ്പൂപ്പന്‍ പറഞ്ഞുതുടങ്ങി... &lt;br /&gt;&lt;br /&gt;&lt;br /&gt;(അവസാനിക്കാനായ് ഒരിക്കല്‍കൂടി തുടരും...)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-8052430789449804326?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/8052430789449804326/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=8052430789449804326' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/8052430789449804326'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/8052430789449804326'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2007/12/26.html' title='ചിമ്മാരുമറിയം - 26'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-7469995858738920982</id><published>2007-10-26T14:08:00.000-07:00</published><updated>2008-12-11T22:50:49.185-08:00</updated><title type='text'>പട്ടാളം‌അപ്പൂപ്പന്‍ ഇനി ഓര്‍മ്മകളില്‍</title><content type='html'>&lt;a href="http://3.bp.blogspot.com/_UM71ETzHIPU/RyJbNDiSx0I/AAAAAAAAAGw/YpozHwEGK20/s1600-h/lastscan.jpg"&gt;&lt;img id="BLOGGER_PHOTO_ID_5125759605746616130" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_UM71ETzHIPU/RyJbNDiSx0I/AAAAAAAAAGw/YpozHwEGK20/s320/lastscan.jpg" border="0" /&gt;&lt;/a&gt;                              കുപ്പികള്‍ തേടി കുപ്പികള്‍ തേടികുതിച്ചുപായുന്നപ്പാപ്പാ...&lt;br /&gt;                                                റിട്ട് പട്ടാളക്കാരാ...റിട്ട് പട്ടാളക്കാരാ...&lt;br /&gt;                                         നിന്നോട് ഞാനൊരു കിന്നാരം പറഞ്ഞോട്ടെ...&lt;br /&gt;&lt;br /&gt;(നാട്ടുകവലയില്‍നിന്നും വല്യബാഗും തോളില്‍തൂക്കി കൊച്ചിനേവല്‍ബേസ് ക്യാന്റീനില്‍നിന്നും മിലട്ടറി ക്വാട്ടാവാങ്ങാനായ്പോകുന്ന അപ്പൂപ്പനു യാത്രാ‌മംഗളമായ് കൊച്ചുമക്കള്‍ പാടിയിരുന്ന പാട്ട്....ഇനി ഈ പാട്ട് പാടി ഞങ്ങള്‍ ആരെ യാത്രയാക്കും.......)&lt;br /&gt;&lt;br /&gt;&lt;br /&gt;പട്ടാളമപ്പൂപ്പന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30 (24.10.2007)നു ഞങ്ങളെ വിട്ടുപിരിഞ്ഞു... ആറടിമണ്ണില്‍ മരണമൊരുക്കിയ ഡ്രഞ്ചില്‍ ആ വിമുക്തഭടന്‍ തന്റെ ഭൗതീകശരീരം ഒളിപ്പിച്ചു...ഒരിക്കലും തിരിച്ചുകയറാനാവാത്തവിധം... !!!...&lt;br /&gt;&lt;br /&gt;&lt;br /&gt;കുറ്റിത്താടിമുഖത്തുരച്ച്...'അപ്പച്ചന്റെ മോനെ....' എന്നുവിളിക്കുന്ന ആ വിളിയിലാണ് എന്റെ ഓര്‍മ്മകള്‍ ആരംഭിക്കുന്നത്..&lt;br /&gt;കാതിരുമാപ്ലയുടെ കടയില്‍നിന്നും രാവിലെചായകുടിച്ചുമടങ്ങിവരും‌വഴി വാഴയിലയില്പൊതിഞ്ഞുകൊണ്ടുവരുന്ന - കയ്യാത്തായുടെ സ്പെഷ്യല്‍ മെയ്ഡ്-പട്ടിനാക്കിന്റെപോലും  കനമില്ലാത്ത വെള്ളേപ്പം...&lt;br /&gt;എല്‍.പി സ്കൂളില്‍ പഠിക്കാന്‍ പോയിരുന്ന കാലത്ത് വഴിസൈഡില്‍ നിന്നു കുട്ടികളെ തെറിവിളിച്ചിരുന്ന അച്ചന്‍‌കുഞ്ഞിനെ പട്ടാളസ്റ്റൈലില്‍ വിരട്ടിയോടിച്ചത്...&lt;br /&gt;പത്താംക്ലാസില്‍ ക്ലാസുവാങ്ങിപാസായാല്‍ വാങ്ങിത്തരാന്നുപറഞ്ഞ (ഇതുവരെ വാങ്ങിത്തരാത്ത) അറ്റ്ലസ് സൈക്കിള്‍&lt;br /&gt;പിന്നെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുടെ ഭണ്‍ഢാരം ഞങ്ങള്‍ക്കായ് തുറന്നത്...&lt;br /&gt;ഓര്‍മ്മകള്‍ അവസാനിക്കില്ലാ.......&lt;br /&gt;&lt;br /&gt;ചിമ്മാരുമറിയത്തെയും എന്നെയും നാട്ടുകവല ബ്ലോഗിനെയും പെരുവഴിയിലാക്കിപട്ടാളം അപ്പൂപ്പന്‍ യാത്രയായ്.... നീണ്ട തൊണ്ണൂറ്റഞ്ച് വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിനു തിരശീലയിട്ടുകൊണ്ട്.... മറ്റേതോ ലോകത്തെയ്ക്ക് ...&lt;br /&gt;&lt;br /&gt;പാരലല്‍ യൂണിവേഴ്സ് എന്നൊന്ന് ഉണ്ടെങ്കില്‍ ഇനിതിരിച്ചറിയാം.... എവിടെനിന്നു പൊട്ടിച്ചിരി കേള്‍ക്കുന്നു എന്നുമാത്രം നോക്കിയാല്‍മതി.... ഡ്രൈഹ്യൂമറിനു ബ്രിട്ടീഷുകാര്‍പോലും വാഴച്ചാലി വര്‍ഗ്ഗീസെന്ന എന്റെ അപ്പൂപ്പനെ കണ്ട്പഠിക്കണം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-7469995858738920982?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/7469995858738920982/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=7469995858738920982' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/7469995858738920982'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/7469995858738920982'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2007/10/blog-post.html' title='പട്ടാളം‌അപ്പൂപ്പന്‍ ഇനി ഓര്‍മ്മകളില്‍'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_UM71ETzHIPU/RyJbNDiSx0I/AAAAAAAAAGw/YpozHwEGK20/s72-c/lastscan.jpg' height='72' width='72'/><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-5941291846012741257</id><published>2007-10-18T14:46:00.000-07:00</published><updated>2007-10-18T14:59:23.532-07:00</updated><title type='text'>ചിമ്മാരുമറിയം - 25</title><content type='html'>&lt;strong&gt;കുറവന്‍‌മല കുറത്തിമല&lt;/strong&gt; ( ചിമ്മാരുമറിയം - 25)&lt;br /&gt;&lt;br /&gt;പാലരുവി പതഞ്ഞൊഴുകുന്ന സുന്ദരമായ മലയോരം... പണ്ട് പണ്ട് അവിടെ ഒരു കുറവനും കുറത്തിയും കുടിലുകെട്ടിതാമസിച്ചിരുന്നു...&lt;br /&gt;&lt;br /&gt;പരസ്പരം പ്രണയിക്കുന്നതില്‍ മത്സരമായിരുന്നു കുറവനും കുറത്തിയും. രാവിനോ പകലിനോ ഊണിനോ ഉറക്കത്തിനൊ ഒരുനിമിഷം‌പോലും അവരെ വേര്‍തിരിക്കാനായിരുന്നില്ലാ.....&lt;br /&gt;&lt;br /&gt;ചന്ദ്രന്‍ ഇവരുടെ മാനത്തുവരുമ്പോഴെല്ലാം പതിവിലധികം തേന്‍പൊഴിക്കുക പതിവാണ്...... അതില്‍ അതിസ്വോഭാവികത ഇല്ലതാനും... എന്നാല്‍ സൂര്യന്‍...തനിക്ക് തേന്‍പൊഴിച്ചു ശീലമില്ലങ്കില്‍കൂടി ഈ കുറവന്റെം കുറത്തീടെം അനിര്‍വ്വചനീയ സ്നേഹത്തിനുമുമ്പില്‍  തേനല്ലാതെ മറ്റെന്തുപൊഴിക്കും എന്നുകരുതിമാത്രം തേന്‍പൊഴിച്ചിരുന്നു...&lt;br /&gt;.&lt;br /&gt;പിന്നെ മാനത്തൂന്ന് തേന്മഴ....&lt;br /&gt;&lt;br /&gt;മരക്കൊമ്പുകളില്‍എല്ലാം വലിയതേനീച്ചയുടെ വന്‍‌തേന്‍സംഭരണികള്‍&lt;br /&gt;&lt;br /&gt;മണ്ണിലെ പൊത്തുകളിലും കല്ലിടുക്കുകളിലും കുറ്റിപ്പല്ലീ എന്ന കുഞ്ഞന്‍തേനീച്ചയുടെ തേന്‍സംഭരണികള്‍...&lt;br /&gt;&lt;br /&gt;എന്തിനുപറയുന്നു.... കുറവനും കുറത്തിയും ജീവിച്ചിരുന്ന മേഘലയിലെ കുളവിക്കൂടുകളില്പോലും അക്കാലത്ത് നിറയെ തേനായിരുന്നു എന്നാണ് പഴമക്കാര്‍ പറഞ്ഞുനടക്കുന്നത്...&lt;br /&gt;&lt;br /&gt;&lt;br /&gt;ദേവന്മാര്‍ക്ക് മൊത്തത്തില്‍ പ്രത്യേകിച്ച് പരമശിവന് കുറവനോടും കുറത്തിയോടും വല്ലാത്ത മതിപ്പായിത്തീര്‍ന്നപ്പോള്‍ ശ്രീപാര്‍വ്വതീദേവിയടക്കമുള്ള സകലമാന സ്വര്‍ലോകവാസികളായ സ്ത്രീരത്നങ്ങളും കടുത്ത അസൂയ‌യോടെയാണ് കുറവകുടുമ്പത്തെ നോക്കിക്കണ്ടത്.&lt;br /&gt;&lt;br /&gt;അവസാനം  പാര്‍വ്വതീദേവി കടുത്ത ഒരു തീരുമാനമെടുത്തു. കുറവനെയും കുറത്തിയേയും പരസ്പരം ചേരാനാവാത്തവണ്ണം അകറ്റുക....&lt;br /&gt;&lt;br /&gt;&lt;br /&gt;പാലരുവിയില്‍ പതിവുള്ളനീരാട്ടിനു കുറവനും കുറത്തിയും രാവിലെവന്നപ്പോള്‍ അരുവിയില്‍ തേനൊഴുകാന്‍ തുടങ്ങി... കുളിച്ചും കുളിപ്പിച്ചും രണ്ടാളും കരയ്ക്ക് കയറിയപ്പോള്‍ അതി ത്വേജസിയായ ഒരു സ്ത്രീ അവരുടെമുമ്പില്‍ പ്രത്യക്ഷപ്പെട്ടു.... ശ്രീപാര്‍വ്വതിയല്ലാതെ മറ്റാരുമായിരുന്നില്ലാ അത്....&lt;br /&gt;&lt;br /&gt;കുറവനും കുറത്തിയും ദേവിയെ സാഷ്ടാംഗം‌പ്രണമിച്ചു....&lt;br /&gt;&lt;br /&gt;'എനിക്ക് വല്ലാതെ വിശക്കുന്നു....നിങ്ങളുടെ കൂരയില്‍ എന്താണ് എനിക്ക് കഴിക്കാനായിട്ടുള്ളത്...' ദേവി ചോദിച്ചു....&lt;br /&gt;&lt;br /&gt;'തേനട...'  കുറവനും കുറത്തിയും ഒന്നിച്ചുമറുപടി പറഞ്ഞു....&lt;br /&gt;&lt;br /&gt;'മൊത്തം തേന്മയമാണല്ലോ... എതായാലും ഞാനൊന്നു നീന്തിക്കുളിച്ചുവരട്ടെ...ഞാന്‍ വരുന്നതുവരെ നിങ്ങള്‍ രണ്ടാളും ഈ അരുവിയുടെ ഇരുകരയിലുമായ് എന്നെ കാത്തുനില്‍ക്കണം.. ഞാന്‍ വരാതെ നില്‍ക്കുന്നിടത്തുനിന്ന് അനങ്ങരുത്...'&lt;br /&gt;&lt;br /&gt;ഇത്രയും പറഞ്ഞ് ദേവി അരുവിയിലിറങ്ങി... ഒഴുക്കിനെതിരെ നീന്തിപ്പോയ്.... പിന്നെ തിരികെ വന്നിട്ടില്ലാ ഇന്നുവരെ....&lt;br /&gt;&lt;br /&gt;&lt;br /&gt;കുറവനും കുറത്തിയും അരുവിയുടെ ഇരുപുറത്തും കാത്തുനിന്നു....കാലങ്ങളോളം... &lt;br /&gt;&lt;br /&gt;അവസാനം അവര്‍ വന്മലകളായ് രൂപാന്തരപ്പെട്ടു...വഴിക്കണ്ണുമായ് ദേവിയെ കാത്തുനില്‍ക്കുന്നു....  ദേവിക്കെന്തുപറ്റി എന്ന ആകുലതയോടെ.... പരസ്പരം ചേരാനാവാതെ നിസംഗതയോടെ....&lt;br /&gt;&lt;br /&gt;ദേവി എവിടെതിരിച്ചുവരാന്‍...ഇടുക്കിയില്‍നിന്നു നീന്തിയ ദേവി കുളമാവുവഴി ദേവലോകത്തോട്ട് എന്നെപോയിരുന്നു....&lt;br /&gt;&lt;br /&gt;കാലങ്ങള്‍ ഏറെചെന്നപ്പോള്‍ കുറവന്‍ മലയുടെ പ്രതീക്ഷ നശിച്ചു...എന്നാല്‍ കുറത്തിമല ദേവിയെ ഇപ്പോഴും പ്രതീക്ഷിക്കുന്നതായ് പരിസരവാസികള്‍ വിശ്വസിക്കുന്നു... അതിനാലാണത്രെ കുറത്തിമല കുറവന്മലയേക്കാളും ഉയരത്തില്‍ വളര്‍ന്നതും ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നതും...!!!&lt;br /&gt;&lt;br /&gt;പരമശിവന്‍ ഈ സംഭവങ്ങള്‍ അറിഞ്ഞപ്പോള്‍ വളരെ താമസിച്ചിരുന്നു...അപ്പോള്‍തന്നെ പരിഹാരത്തിനായ് ശ്രമിക്കുകയുണ്ടായി.  കുറവനെയും കുറത്തിയെയും  എങ്ങിനെയെങ്കിലും പഴയതുപോലെ യോചിപ്പിക്കാനുള്ള ദൗത്യവും ഏല്പിച്ചു തന്റെ ഭൂതഗണത്തില്‍നിന്നും മിടുക്കനായ ഒരാളെ ഭൂമിയിലോട്ട് അയക്കാന്‍ തീരുമാനിച്ചു...&lt;br /&gt;&lt;br /&gt;&lt;br /&gt;പക്ഷേ ഇങ്ങനെ ഒരു ചതിചെയ്തുവച്ചിരിക്കുന്നിടത്തോട്ട് പോകാന്‍ ആരും തയ്യാറല്ലായിരുന്നു...  അതും തനികാടന്‍ സ്വഭാവക്കാരായ ഇടുക്കിക്കാരുടെ അടുത്തെയ്ക്ക് (പണ്ട്...ഇപ്പോള്‍ ഒത്തിരി നന്നായി).&lt;br /&gt;&lt;br /&gt;&lt;br /&gt;അവസാനം ഭഗവാന്‍ ഹെഡ്‌ലൈറ്റടിക്കും എന്നസ്ഥിതിവന്നപ്പോള്‍ ഭൂതഗണത്തിലൊന്ന് മനസില്ലാമനസോടെ ഇടുക്കിയിലെക്ക് പുറപ്പെട്ടു.... നേരെ വന്ന് ലാന്‍ഡ്ചെയ്യുന്നതു ബുദ്ധിമോശമാണെന്നറിയാവുന്നതുകൊണ്ട് ഒരു വളഞ്ഞവഴി സ്വീകരിച്ചു...&lt;br /&gt;&lt;br /&gt;ഇടുക്കിയില്‍ അക്കാലത്ത് വസിച്ചിരുന്നത് മലയരയന്മാരായിരുന്നു.  അരയന്മാരുടെ രാജാവിന്റെ വീട്ടില്‍ ഒരു കുഞ്ഞ്‌വാവയായ്  പരമശിവ ദൗത്യവാഹകന്‍ പിറവിയെടുത്തു.....അരയരാജാവിനു വളരെ വര്‍ഷങ്ങളുടെ ശ്രമഫലമായ് കിട്ടിയ മിടുമിടുക്കനൊരാണ്‍കുട്ടി...&lt;br /&gt;&lt;br /&gt;ഇതു ശിവന്റെ പാളയത്തില്‍നിന്നും വന്നതാണെന്നറിയാതെ തന്റെ മിടുക്കില്‍ അഭിമാനിച്ചുകൊണ്ട് രാജാവ്.&lt;br /&gt;&lt;br /&gt;'നമ്മ രാശാവ് ബയങ്കരമാനയാള്....'&lt;br /&gt;അരയപ്രജകള്‍ ശിശുവിന് ഒന്നാന്തരം ഒരു പേരുവിളിച്ചു....&lt;br /&gt;&lt;br /&gt;കൊലുമ്പന്‍...&lt;br /&gt;&lt;br /&gt;ആ കുഞ്ഞുവാവയാണ് പില്‍ക്കാലത്ത് ചരിത്രപ്രസിദ്ധനായ ശ്രീ. കരുവേലയന്‍ കൊലുമ്പന്‍... കുറവന്‍ മലയെയും കുറത്തിമലയേയും തമ്മില്‍ യോചിപ്പിച്ച ഇടുക്കി ഡാമിന്റെ ഉത്ഭവത്തിനു കാരണക്കാരനും അയാള്‍തന്നെ.&lt;br /&gt;&lt;br /&gt;സംഭവം നടക്കുന്നത് ആയിരത്തിത്തൊള്ളായിരത്തി പത്തൊമ്പതിലാണ്. ബ്രിട്ടീഷുകാരായ അനേകം പ്ലാന്റര്‍മാര്‍ ഹൈറെയ്ച് മേഘലകളില്‍ വെട്ടും കിളയുമായ് നടക്കുന്ന കാലം.&lt;br /&gt;&lt;br /&gt;പീരിമേട് മലങ്കര എസ്റ്റെറ്റ് സൂപ്രണ്ട് ജോണ്‍സായ്‌വും മാനേജര്‍ മാത്യൂസായ്‌വും എസ്റ്റേറ്റില്‍ ജോലിയില്ലാതിരിന്നിട്ടാവില്ലാ തോക്കുമെടുത്ത് കാടുകയറിയത്...ഒക്കെ മുകളിലിരിക്കുന്നവന്റെ തീരുമാനം..&lt;br /&gt;വേട്ടയ്ക്ക് എന്നപേരില്‍ വെറുതെ കാട്ടില്‍ ചുറ്റിത്തിരിഞ്ഞ് അവസാനം അണ്ണന്മാര്‍ക്ക് വഴിതെറ്റി... അതുപ്രത്യേകം പറയേണ്ടകാര്യമില്ലാലൊ...മഹാരാജാക്കന്മാര്‍ക്കും  സായിപ്പുമാര്‍ക്കും കാട്ടിലായാലുംശരി നാട്ടിലായാലും ശരി  വേട്ടയ്ക്ക്‌പോകുമ്പോള്‍ വഴിതെറ്റുന്നത് അക്കാലത്ത് ഒരു പതിവായിരുന്നു....ഇവര്‍ വഴിതെറ്റാന്‍‌വേണ്ടിമാത്രമാണോ വേട്ടയ്ക്ക് പോകുന്നതെന്നുപോലും സംശയിക്കേണ്ടിയിരുന്നു അക്കാലത്ത്.&lt;br /&gt;&lt;br /&gt;വഴിതെറ്റി കരുവേലയന്‍ കൊലുംബന്റെ അരയ സാമ്രാജ്യത്തിലാണ് സായിപ്പുമാര്‍ വന്നെത്തിയത്.... കൊലുമ്പനാകട്ടേ കുറവന്‍ മലയെയും കുറത്തിമലയേയും ഒന്നുകൂട്ടിമുട്ടിക്കാന്‍ കെല്പ്പുള്ളവരെയും കാത്തിരിക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായിരുന്നു.&lt;br /&gt;&lt;br /&gt;സായിപ്പുമാര്‍ക്ക് തിരികെ പോകാന്‍ വഴികാട്ടുന്നതിനിടയില്‍  കരുവേലയന്‍ കൊലുമ്പന്‍ കുറവന്റെയും കുറത്തിയുടെയും കഥകള്‍മുഴുവന്‍ അവര്‍ക്ക് വിവരിച്ചുകൊടുത്തു.    കഥകള്‍ കേട്ടപ്പോള്‍ ... മലകള്‍ നേരില്‍കണ്ടപ്പോള്‍.. അതിനിടയിലൂടെയുള്ളനീരൊഴുക്കുകണ്ടപ്പോള്‍ ജോണ്‍സായ്പ്പിന്റെ മനസിലും  മലകളെത്തമ്മില്‍ കെട്ടിച്ചാല്‍വളരെ നന്നായിരിക്കും എന്ന ആശയം വളരെ ശക്തമായ് ഉത്ഭവിച്ചു.... &lt;br /&gt;&lt;br /&gt;തിരികെ എസ്റ്റേറ്റിലെത്തിയ സായിപ്പ് മനസില്‍ വരച്ചത് കടലാസില്‍ പകര്‍ത്തി...വീണ്ടും  കുറവന്മലയും കുറത്തിമലയും കൊലുമ്പനോടൊപ്പം സന്ദര്‍ശിച്ചു.....വീണ്ടും വീണ്ടും പുതിയതായ് വരച്ചു... അവസാനം ആയിരത്തി തൊള്ളായിരത്തി മുപ്പത്തിരണ്ടില്‍ തിരുവിതാംകൂര്‍ മഹാരാജാവിനു കുറവന്മലയേയും കുറത്തിമലയേയും ഒരു അണക്കെട്ടിനാല്‍ ബന്ധിപ്പിക്കുന്നതിനേക്കുറിച്ച് ഒരു റിപ്പോര്‍ട്ട്‌സമര്‍പ്പിക്കുകയാണ്....&lt;br /&gt;&lt;br /&gt;&lt;br /&gt;ആയിരത്തി തൊള്ളായിരത്തി നാല്പത്തിഏഴില്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ധേശപ്രകാരം രാജ്യത്തെ പ്രധാന ഇലക്ട്രിസിറ്റി എഞ്ചിനീയര്‍ സായ്പിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിച്ച്  ഭേതഗതികള്‍‌വരുത്തി. അമ്പത്തിആറില്‍ കേന്ദ്രഗവണ്മെന്റിന്റെ പരിഗണനയ്ക്കായ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അറുപത്തിയൊന്നില്‍ പ്ലാനിംഗ്കമ്മീഷന്‍ സന്തോഷത്തോടെ  ഇടുക്കി ആര്ച്ച്ഡാമിനു നിര്‍മ്മാണാനുമതി കൊടുക്കുകയും ചെയ്തു...&lt;br /&gt;&lt;br /&gt;&lt;br /&gt;ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നില്‍ പദ്ധതിയുമായ് ബന്ധപ്പെട്ട നിര്‍മ്മാണ‌പ്രവൃത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും  അനേകകാലമായ് പരസ്പരം പുണരാന്‍ കാത്തിരുന്ന കുറവനെയും കുറത്തിയേയും  കൂട്ടിക്കെട്ടിയ ആര്‍ച്ച്ഡാമിന്റെ നിര്‍മ്മാണം തുടങ്ങിയത് ആയിരത്തിതൊള്ളായിരത്തി അറുപത്തിയൊമ്പതിലാണ്. &lt;br /&gt;&lt;br /&gt;എഴുപത്തിമൂന്നില്‍ പണിപൂര്‍ത്തിയായപ്പോള്‍ കുറവന്റെയും കുറത്തിയുടെയും നീണ്ടകാത്തിരുപ്പവസാനിച്ചു....&lt;br /&gt;&lt;br /&gt;പക്ഷേ ഇപ്പോള്‍ തേനല്ലാഇടുക്കിയിലൊഴുകുന്നത് ...അടുത്തോടെപോയാല്തന്നെ  കരിച്ച് ഭസ്മമാക്കാന്‍ പോന്നത്ര ശക്തിയുള്ള ഹൈവോള്‍ട്ടേജ് കരണ്ടാണ്. ഇനി ഒരു ദേവിയും അവിടെക്കിടന്നു നീന്താന്‍  കുറവനും കുറത്തിയും സമ്മതിക്കുമെന്ന് തോന്നുന്നില്ലാ....&lt;br /&gt;&lt;br /&gt;എന്തായാലും നമുക്ക് ഏഷ്യയിലെതന്നെ ഏറ്റവും‌വലിയ ആര്ച്ച‌ഡാം കിട്ടിയല്ലോ...അതിനു ശ്രീപാര്‍വ്വതി പരമശിവായ  ഭൂതഗണായ  കൊലുംബായ സായ്പ്പായ കാനഡയാ പഞ്ചവത്സര പദ്ധതിയായ നമഹ:&lt;br /&gt;&lt;br /&gt;.................................&lt;br /&gt;&lt;br /&gt;ഇടുക്കിയില്‍ നിര്‍മ്മാണപ്രവൃത്തനങ്ങള്‍ ആരംഭിച്ച് ഏകദേശം ഒരുവര്‍ഷംകൂടികഴിഞ്ഞാണ് പന്നിയാര്‍ ജലവൈദ്ധ്യുതപദ്ധതിയുടെ പണിപൂര്‍ത്തിയാകുന്നത്.  പന്നിയാര്‍ പവ്വര്‍ഹൗസിന്റെ ആസ്ഥാനമായ വെള്ളത്തൂവലില്‍നിന്നും നിര്‍മ്മാണ സാമഗ്രികളും തൊഴിലാളികളും ഇടുക്കിയിലോട്ട് ഇതിനോടകം നീങ്ങിത്തുടങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;മണല്‍മാഫിയ തലവനായിരുന്ന ചിമ്മാരു ഔസേപ്പും തോമായും പുതിയ പദ്ധതിപ്രദേശത്തെയ്ക്ക് തങ്ങളുടെ സേവനം നീക്കുന്നതിന്റെ ഭാഗമായ് ചിലകരാറുകള്‍ സംസാരിച്ച് ഉറപ്പിക്കാന്‍ ചീഫ് എക്സികൂട്ടിവ് എഞ്ചിനീയറേയും പ്രതീക്ഷിച്ച് വെള്ളത്തൂവലില്‍ തന്നെയുള്ള പഴയ പവ്വര്‍ഹൗസിന്റെ (ചെങ്കുളം - 1954) വാതുക്കല്‍ നില്‍ക്കുന്നനേരത്താണ് കാക്കിപാന്റൊക്കെയിട്ട് ഒരു പാവത്താന്‍ കൂനിക്കൂടിയിരിക്കുന്നത്കാണുന്നത്.&lt;br /&gt;&lt;br /&gt;'ചേട്ടായീ...ലതു നമ്മടെ പെങ്ങടെകെട്ടിയോനെപ്പോലുണ്ടല്ലൊ..  '  ചിമ്മാരുതോമാ ഔസേപ്പിനോട്പറഞ്ഞു.&lt;br /&gt;&lt;br /&gt;'ശരിയാണല്ലോടാ തോമാച്ചാ....'&lt;br /&gt;&lt;br /&gt;അത്...ചിമ്മാരുമറിയത്തിന്റെ കെട്ടിയവന്‍ പൈലോതന്നെ സാക്ഷാല്‍ കടുത്തുരുത്തിക്കാരന്‍ പൈലോ... ചെങ്കുളം പവ്വര്‍ഹൗസിലെ കരുത്തനായ ഒരു പോരാളി!!.&lt;br /&gt;&lt;br /&gt;&lt;br /&gt;നാട്ടുകവലയില്‍  പെങ്ങളുടെ ഔദാര്യം യാചിച്ച് തെണ്ടിത്തിരിഞ്ഞു വന്നുകയറിയിട്ട് വര്‍ഷം കുറേയായെങ്കിലും  ചേട്ടനും അനിയനും പെങ്ങളെ കെട്ടിയവനെക്കുറിച്ച് ഓര്‍ക്കുന്നതുതന്നെ ഇപ്പോഴാണ്....&lt;br /&gt;&lt;br /&gt;അളിയാ....&lt;br /&gt;അളിയാ....&lt;br /&gt;&lt;br /&gt;രണ്ടളിയന്മ്മാരും പൈലോയ്ക്ക് നേരെ ഓടിയടുത്തു...&lt;br /&gt;&lt;br /&gt;പൗലോ പകച്ചുപോയ്. എഴുന്നേറ്റോടാന്‍ മടിയായതുകൊണ്ട് ഒന്നുകൂടി ചുരുണ്ടുകൂടിയിരുന്നു...&lt;br /&gt;&lt;br /&gt;&lt;br /&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-5941291846012741257?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/5941291846012741257/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=5941291846012741257' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/5941291846012741257'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/5941291846012741257'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2007/10/25.html' title='ചിമ്മാരുമറിയം - 25'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-1687600539412980383</id><published>2007-10-17T15:25:00.000-07:00</published><updated>2007-10-17T15:36:05.933-07:00</updated><title type='text'>ചിമ്മാരുമറിയം - 24</title><content type='html'>&lt;strong&gt;ഇടുക്കിയില്‍ ഡാം ഉണ്ടായതെങ്ങിനെ&lt;/strong&gt;  (ചിമ്മാരുമറിയം - 24)&lt;br /&gt;&lt;br /&gt;&lt;br /&gt;പൈലോ കവലയില്‍ വന്നിറങ്ങിയത് ഔദ്ധ്യേഗികവേഷത്തിലാണ്.&lt;br /&gt;പണ്ട് ആസ്യാത്താത്തായുടെ കൂടെ മലയിറങ്ങിപോയപ്പോള്‍ മുണ്ട് സ്വന്തമായ് മടക്കിക്കുത്താന്‍ പോലുമറിയാത്ത മനുഷ്യനായിരുന്നു. ഇപ്പോള്‍ വന്നിരിക്കുന്നതോ കാല്‍സ്രായിലിറങ്ങി. വിധിയുടെ ഓരോരോ മറിമായങ്ങളെ.&lt;br /&gt;&lt;br /&gt;പള്ളിവാസന്‍ പവ്വര്‍ഹൗസില്‍ ഒരു വര്‍ക്കറായ് പൗലോ ജോലിക്കുകയറിയപ്പോള്‍ ആരും കരുതിയില്ലാ അയാള്‍ക്ക് അവിടെ സ്ഥിരമായ് നിയമനം കിട്ടുമെന്നു. &lt;br /&gt;&lt;br /&gt;പൗലോയെ ജോലിയില്‍ ചേര്‍ക്കാന്‍ മൂന്നാറിലേക്ക് കൂട്ടികൊണ്ടുവന്ന ആസ്യത്താത്തയ്ക്ക് മറിയത്തെ എങ്ങിനെയെങ്കിലും കാട്ടില്‍നിന്നും പുറത്തുകൊണ്ടുവരണം എന്ന ഒറ്റ ലക്ഷ്യമെ ഉണ്ടായിരുന്നൊള്ളു.  പൗലോയെ തിരക്കി മറിയം എന്തായാലും വരാതിരിക്കില്ലാ എന്നു അവര്‍ കരുതിയിരുന്നിരിക്കണം....&lt;br /&gt;&lt;br /&gt;&lt;br /&gt;പലര്‍ക്കുമെന്നപോലെ ആസ്യത്താത്തയ്ക്കും കണക്കുകൂട്ടലുകള്‍ പിഴച്ചു.  മറിയത്തിനു മുമ്പില്‍ ഒരു ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നൊള്ളു...നാട്ടുകവല,  ആലക്ഷ്യത്തിലെക്ക് വച്ചകാല്‍ പിന്നോട്ട് എടുക്കാന്‍ മറിയം ഒരിക്കലും തയ്യാറല്ലായിരുന്നു.... ബന്ധങ്ങളും കടപ്പാടുകളും ആ ലക്ഷ്യത്തിനുമുമ്പില്‍ അവള്‍ പാടെ വിസ്മരിച്ചതാവാം  അല്ലെങ്കില്‍ കടുത്ത പനിബാധയില്‍ ചിത്തഭ്രമം ഉണ്ടായിരിക്കാം...&lt;br /&gt;&lt;br /&gt;&lt;br /&gt;പൗലോയുടെ നല്ലകാലത്തിനാണ് കരണ്ടുണ്ടാക്കുന്ന കമ്പനിയില്‍ ജോലികിട്ടിയത്. സര്‍‌‌‌‌‌‌‌‌‌വ്വീസ് ബുക്കില്‍ ഒരിക്കലും പൗലൊയെപറ്റി മോശമായ റിമാര്‍ക്സ് ഒന്നും വന്നതുമില്ല. അവിടെയുള്ള മറ്റുസ്റ്റാഫുകളെ അപേക്ഷിച്ച് പൗലോ ഒട്ടും മോശക്കാരനായിരുന്നില്ല എന്നുവേണം കരുതാന്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;പൗലോയും സംഘവും എങ്ങിനെയാണുജോലിചെയ്യുന്നത് എന്ന്‌നോക്കാം.  ഒരു വിളക്കുമരം കവലയില്‍ സ്ഥാപിക്കാന്‍ കരണ്ടുകമ്പനിയിലെ പത്തുപേരടങ്ങുന്ന ഒരു സംഘം പുറപ്പെടുകയാണ് രാവിലെ.  ഒരു ഉന്തുവണ്ടിയില്‍ നെടുനീളത്തില്‍ വച്ചുകെട്ടിയിരിക്കുന്നു തേക്കുമരത്തിന്റെ പോസ്റ്റ്. മുന്നൂറുമീറ്റര്‍ അകലം താണ്ടാന്‍ ഒന്നരമണിക്കൂര്‍. പിന്നെ കവലയിലെ ചായക്കടയില്‍ ചെറിയ ഒരു വിശ്രമം ചായയും പലഹാരങ്ങളോടും കൂടി.  പോസ്റ്റ് കുഴിച്ചിടേണ്ട സ്ഥലത്തുവന്ന് എങ്ങിനെ കുഴിയെടുക്കണം എന്നതിനെപ്പറ്റി നീണ്ട ചര്‍ച്ച...അപ്പോഴേയ്ക്കും ഉച്ചയൂണിനു സമയമാവും...  ഊണ് പിന്നെ നീണ്ടവിശ്രമം. നാലുമണിക്ക് ചായകുടിക്കാന്‍ പോകുന്നതിനുമുമ്പെ പത്തുപേരുകൂടി കുഴികുത്തി പത്തുചിരട്ട മണ്ണെങ്കിലും മാറ്റിയിരിക്കും.  നാലുമണിക്ക് ചായക്കടയില്‍ നിന്നും കിട്ടുന്ന അതിചൂടന്‍ മൂന്നാര്‍ ഫിന്‍ലേ തെയ്‌ലവെള്ളം ഊതിയാറ്റി കുടിച്ച് തീര്‍ക്കുമ്പോഴേയ്ക്കും പവ്വര്‍ഹൗസില്‍നിന്നും അഞ്ചുമണിയുടെ സൈറണ്‍ മുഴങ്ങിയിരിക്കും. പണിയായുധങ്ങള്‍ തിരികെവയ്ക്കാന്‍ വരുന്നത് ഓവര്‍ടൈം ഡ്യൂട്ടി..&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ ജാതി മല്ലന്‍പണി മൂന്നുനാലു ദിവസം ചെയ്യുമ്പോള്‍ നാലടിആഴത്തില്‍ കുഴികുത്തി ഒരു പോസ്റ്റ് ഉയര്ത്തിയിരിക്കും.... തൊട്ടടുത്തുള്ള ഉറുമ്പിന്‍പുറ്റില്‍ പത്തുറുമ്പുകള്‍ ആസമയംകൊണ്ട് നാല്പതടിയോളം കുഴികുത്തിയിട്ടുണ്ടാവും.&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ മലയാളത്താന്മാരുടെ പണിയോടുള്ള ഉത്സാഹം കണ്ട് മനസുനിറഞ്ഞതുകൊണ്ടാണ് ടോബിസായിപ്പ് തേയിലക്കമ്പനിക്കുള്ള പണിക്കാരെ തമിഴ്നാട്ടില്‍നിന്നും ഇറക്കുമതിചെയ്തത്.&lt;br /&gt;കരണ്ടുകമ്പനി ഒന്നിനൊന്നു നഷ്ടത്തിലേയ്ക്കും തേയ്‌ലകമ്പനി ഒന്നിനൊന്നു ലാഭത്തിലേയ്ക്കും പോയത് ഈ തൊഴിലാളികളുടെ മിടുക്കല്ലാതെ മറ്റൊന്നുമായിരിക്കില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;ആദ്യകാലങ്ങളില്‍ കരണ്ടുകമ്പനി മാനേജുമെന്റിനെ വലച്ചിരുന്ന വലിയൊരു പ്രതിസന്ധിയായിരുന്നു ‍തൊഴിലാളികള്‍ക്ക്  ട്രാന്‍സ്ഫര്‍കൊടുക്കാന്‍ സാധിക്കുന്നില്ലായെന്നുള്ളത്.  മലയാളക്കരയ്ക്ക് ആകെ ഒരു പവ്വര്‍ഹൗസല്ലെയൊള്ളു... കുറച്ചുനേരം വാല്‍‌വുഹൗസിലോട്ട് വിടാം...കുറച്ചുനേരം ഡാംസൈറ്റില്‍ വിടാം... ഇതൊന്നുമല്ലാതെ നേരെചൊവ്വെഒരു ട്രാന്‍സ്ഫര്‍ കൊടുക്കാന്‍ കഴിഞ്ഞത് ചെങ്കുളം പവ്വര്‍ഹൗസ് കമ്മീഷന്‍ ചെയ്തതിനു ശേഷമാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;ആദ്യബാച്ചില്‍ പൗലോയ്ക്കും നറുക്കുവീണു. ചിത്തിരപുരം പവ്വര്‍ഹൗസില്‍നിന്നും തങ്ങളുടെ വിലയേറിയ സേവനം ചെങ്കുളം പവ്വര്‍ഹൗസിലേക്ക് കൊണ്ടുവന്ന തൊഴിലാളികളുടെ കൂടെയാണു ചന്നം‌പിന്നം മഴചാറുന്ന ഒരു സായാഹ്നത്തില്‍ പൈലോ നാട്ടുകവലതാണ്ടിയത്.  നേരെ കമ്പനിവക താല്‍കാലിക കോളനിയിലേക്കായിരുന്നു അയാള്‍ പോയത്.  താന്‍ വന്നിറങ്ങിയ നാട്ടുകവലയുടെ സൃഷ്ടാവ് തന്റെ ഭാര്യ ചിമ്മാരുമറിയമാണെന്നു പാവത്താന്‍ അപ്പോഴൊന്നും അറിഞ്ഞിരുന്നില്ല. &lt;br /&gt;&lt;br /&gt;&lt;br /&gt;മനപ്പൂര്‍വ്വമല്ലെങ്കിലും, പൈലോയുടെ നാട്ടുകവലയിലേക്കുള്ള പ്രവേശനം പ്രതിസന്ധികളുടെ ഒരു പ്രളയംതന്നെ നാട്ടുകവലയില്‍ ഉയര്‍ത്തുമെന്ന് ആദിവസങ്ങളില്‍ ആരും കരുതിയിരുന്നില്ലാ. എല്ലാവരും തിരക്കിലായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അക്കാലത്ത് നാട്ടുകവലയിലും പരിസരങ്ങളിലുമായ് പവ്വര്‍ പ്രൊജറ്റുകളുടെ പ്രളയമായിരുന്നു...തലവേദനയങ്ങുതീരുംമുമ്പെ പേറ്റുനോവുതുടങ്ങീന്നുപറയണപോലെ...  ചെങ്കുളം പദ്ധതി കഴിഞ്ഞപ്പോ പന്നിയാര്‍ പദ്ധതി ആരംഭിച്ചു...അതിനിടയില്‍ നേര്യമംഗലം പദ്ധതിയുടെ ഭാഗമായ് കല്ലാര്‍കൂട്ടിയില്‍ ഡാം പനംകൂട്ടിയില്‍ പവ്വര്‍ ഹൗസ്.  വെളിച്ചത്തിന്റെ നാടാകുവാന്‍ തിരഞ്ഞെടുക്കപ്പെട്ട നാട്ടുകവലയും പരിസരപ്രദേശങ്ങളും  പകലെന്നപോലെ രാത്രിയും ഉണര്‍ന്നിരുന്നു...നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായ്.&lt;br /&gt;&lt;br /&gt;&lt;br /&gt;ചിമ്മാരുമറിയത്തിന്റെ വില്ലിക്സ് മഞ്ഞക്കിളി തമിഴ്നാട്ബോഡറില്‍കൊണ്ടുപോയ് മറിച്ചതിന്റെയും ഒരു സഹജീവി മരിച്ചതിന്റെയും ഷോക്കില്‍നിന്നു പൂര്‍ണ്ണമായ് മോചിതനാകാതിരുന്ന വാഴച്ചാലി വര്‍ഗ്ഗീസ് ഒഴികെ അക്കാലത്ത് നാട്ടുകവലയില്‍ ആരും ജോലിചെയ്യാതെ നടന്നിരുന്നില്ല. കുറ്റബോധവും സ്വതസിദ്ധമായ മടിയും  വര്‍ഗ്ഗീസിനെ ഒരുജോലിയും ചെയ്യാന്‍ അനുവദിച്ചില്ലാന്നുപറയുന്നതായിരിക്കും കൂടുതല്‍ ശരി.&lt;br /&gt;&lt;br /&gt;&lt;br /&gt;' സഡണ്‍ ബ്രേയ്ക്കിട്ടാല്‍ മതിയായിരുന്നു...''സഡണ്‍ ബ്രേയ്ക്കിട്ടാല്‍ മതിയായിരുന്നു...'&lt;br /&gt;&lt;br /&gt;ആരോടെന്നില്ലാതെ വര്‍ഗ്ഗീസ് സഡണ്‍ബ്രേയ്ക്കിന്റെകാര്യം പറഞ്ഞുനടക്കുന്നതെന്താണെന്നു ആദ്യംകാലങ്ങളില്‍ പലര്‍ക്കും മനസിലായിരുന്നില്ലാ.   ചാരായം തലയ്ക്കുപിടിച്ച കാട്ടുമത്തായ് കയറ്റംകയറിവരുകയായിരുന്ന ജീപ്പിന്റെ ക്ലച്ച് അറിയാതെ ചവുട്ടിപ്പിടിച്ചപ്പോള്‍ തനിക്ക് പെട്ടെന്ന് ബ്രേയ്ക്ക് ചവിട്ടാന്‍ തോന്നാതിരുന്നതല്ലെ അപകടത്തിന്റെ കാരണം എന്നതാണ് വര്‍ഗ്ഗീസിന്റെ മനസുനീറ്റിക്കൊണ്ടിരുന്ന സംഗതി.&lt;br /&gt;&lt;br /&gt;&lt;br /&gt;വെള്ളച്ചാമിക്ക് എന്നിട്ടും കാര്യങ്ങള്‍ മനസിലായില്ലാ.... 'വറുകീസ്   ക്ലച്ചിറുന്താച്ച്, ബ്രായ്ക്ക് ഇരുന്താച്ച്, ആക്സിലേറ്ററിരുന്താച്ച്...ചടണ്‍‌ബ്രാക്ക് എങ്കെയിറുന്താച്....ഒന്നുമേപുരിയിലെ..'&lt;br /&gt;&lt;br /&gt;&lt;br /&gt;കാര്യങ്ങള്‍ വല്യകുഴപ്പമില്ലാതെ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍...വര്‍ഗ്ഗീസിനെ സ്വൈര്യമായ് വിരഹിച്ചിരിക്കാന്‍ നാട്ടുകവലയിലെ സ്ത്രീജനങ്ങള് സമ്മതിച്ചിട്ടുവേണ്ടെ.&lt;br /&gt;&lt;br /&gt;&lt;br /&gt;"വര്‍ഗ്ഗീസുചേട്ടാ ...ചേട്ടന്‍ ഒന്നുവീട്ടിലോളം വരുമോ...അവിടെ ആണുങ്ങളാരുമില്ലാ..."&lt;br /&gt;&lt;br /&gt;''വര്‍ഗ്ഗീസേട്ടാ...നാളെ എന്റെവീട്ടില്‍ ...ഞാന്‍ കാത്തിരിക്കും...''&lt;br /&gt;&lt;br /&gt;"മറ്റന്നാള് എന്റെവീട്ടില്‍...''&lt;br /&gt;&lt;br /&gt;"ആദ്യം എന്റെവീട്ടില്‍ വാചേട്ടാ...  അതുകഴിഞ്ഞുമതി ലവളുമാരുടെയടുത്ത്...."    പലപ്രായത്തിലും തരത്തിലും‌പെട്ട സ്ത്രീജനങ്ങള്‍ യുവകോമളനായ വര്‍ഗ്ഗീസിന്റെ വീട്ടുവളപ്പില്‍ ചുറ്റിത്തിരിഞ്ഞപ്പോള്‍ ഹൈറേഞ്ചില്‍ ആദ്യമായ് പുരുഷപീഢനത്തിന്റെ കാലം ആരംഭിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;വീട്ടിലെ ആണുങ്ങള്‍ എല്ലാം പവ്വര്‍ഹൗസ് ഡാം പൈപ്പ്‌ലൈന്‍  കരണ്ട് എന്നൊക്കെപറഞ്ഞ് വീട്‌വിട്ടിറങ്ങിയപ്പോള്‍ നാട്ടുകവലയിലെ വീട്ടമ്മമാര്‍ക്ക് ഗാര്‍ഹീകാവശ്യത്തിനുള്ള കപ്പ, ചേമ്പ്, ചേന, കാച്ചില്‍ എന്നിവയൊന്നും സമയാസമയങ്ങളില്‍  കൃഷിചെയ്യാനുള്ള ആവതില്ലാതായി. സ്റ്റാമിനകൂടിയ ജനുസില്പെട്ടസ്ത്രീകള്‍ വെട്ടാനും കിളയ്ക്കാനും തയ്യാറായിരുന്നെങ്കിലും എല്ലാര്‍ക്കുംതന്നെ മുലകുടിമാറാത്ത ഒന്നും അതിലധികവും കുട്ടികളുള്ളകാലവും. ഈ ദുരവസ്തയിലാണ്  വെറുതെകുത്തിയിരുന്നു സമയംകളയുന്ന വര്‍ഗ്ഗീസിനെ ശല്യംചെയ്യാന്‍ പെണ്ണുങ്ങള്‍ നിര്‍ബന്ധിതരായത്.&lt;br /&gt;&lt;br /&gt;&lt;br /&gt;പട്ടംകോളനിയില്‍ പട്ടയത്തോടെ താണുപിള്ളസര്‍ പതിച്ചുകൊടുത്ത ഒന്നാംന്തരംഭൂമിയില്‍ ഒരു തൂമ്പപോലും കിളയ്ക്കാതെ ...പെടുവിലയ്ക്ക് വിറ്റുകളഞ്ഞിട്ടുവന്നിരിക്കുന്ന ആളിനെയാണ് കൂലിപ്പണിക്ക് പെണ്ണുങ്ങള്‍ പ്രലോഭിപ്പിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;ശല്യം സഹിക്കവയ്യാതായ ഒരുദിവസമാണ് പ്രാക്കുംനേര്‍ച്ചയുമായ് വര്‍ഗ്ഗീസ് ഓമനേട്ടത്തിയുടെ വീട്ടുവളപ്പില്‍ ചേനകൃഷിചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടത്.&lt;br /&gt;&lt;br /&gt;&lt;br /&gt;വീടിന്റെ ചേരിനുമുകളില്‍ അടുക്കിവച്ചിരുന്ന ചേനയുടെ മുളകള്‍ കുട്ടിയാനയുടെ കൊമ്പിനോളം നീണ്ടിരുന്നു....&lt;br /&gt;&lt;br /&gt;'കണ്ടോ വര്‍ഗ്ഗീസെ....ഇതൊക്കെകണ്ടിട്ട് സഹിക്കാന്‍പറ്റണില്ലാ..'&lt;br /&gt;&lt;br /&gt;'ശരിയാ... ചേരിന്റെപൊക്കത്തായ്പോയ് ല്ലങ്കില്‍ ഇബടെത്തന്നെവച്ച് മണ്ണിട്ട്‌മൂടിയാമതിയാരുന്നു...അടുത്ത ആഴ്ച പറിച്ച് കറിയും‌വെയ്ക്കാം..'    &lt;br /&gt;&lt;br /&gt;&lt;br /&gt;ചേനകള്‍ താഴെയിറക്കി നടനായ് കൊണ്ടുപോകുന്നവര്‍ഗ്ഗീസിനോട് ഓമനേട്ടത്തി വിളിച്ചുപറഞ്ഞു...&lt;br /&gt;&lt;br /&gt;'മുളയൊടിയാതെ സൂക്ഷിച്ച് മുറിച്ച് നടണം....'&lt;br /&gt;&lt;br /&gt;.... വര്‍ഗ്ഗീസ് വളപ്പില്‍ അവിടിവിടെയായ് മുട്ടന്‍‌കുഴികള്‍കുത്തി...&lt;br /&gt;&lt;br /&gt;മുറിച്ചില്ലാ...മറിച്ചു...&lt;br /&gt;മുള അടിയിലേക്ക്-&lt;br /&gt;&lt;br /&gt;ചേനകള്‍ എല്ലാം തലതിരിച്ചുവച്ച് മണ്ണിട്ടുമൂടി പണിക്കൂലിപോലും ചോദിക്കാതെ ആള് സ്ഥലം‌വിട്ടു.ഈ ചേനകളെല്ലാം നേരെചൊവ്വെകുഴിച്ചുവച്ചാല്‍ പിന്നെ അതുപ‌റിക്കാനും വര്‍ഗ്ഗീസ്തന്നെ മെനക്കെടെണ്ടിവരും...&lt;br /&gt;&lt;br /&gt;&lt;br /&gt;പന്നിയാര്‍ പവ്വര്‍ഹൗസിന്റെ പണികഴിഞ്ഞാലും നാട്ടുകവലയില്‍ ആണുങ്ങള്‍ക്ക് ചേനയോ കപ്പയോ നടാന്‍ സമയം കിട്ടാന്‍പോകുന്നില്ലാ... ഇടുക്കിയില്‍ വമ്പനൊരു  ഡാം കെട്ടാനുള്ള പ്ലാനെല്ലാം അണിയറയില്‍ തയ്യാറായ്ക്കൊണ്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;നാട്ടുകവലയില്‍ കുടിയേറിയ പല അത്താഴ പഷ്ണിക്കാരും പ്രമാണിമാരായ്  വളര്‍ന്നുവരാന്‍‌തുടങ്ങിയകാലമായിരുന്നു അത്.&lt;br /&gt;നാട്ടുകവല വളരുന്നതിനനുസരിച്ച്... അവിടുത്തെ പ്രചകള്‍ വളരുന്നതിനനുസരിച്ച്  ചിമ്മാരുമറിയം ചെറുതാവുകയായിരുന്നോ?&lt;br /&gt;&lt;br /&gt;&lt;br /&gt;കടപൂട്ടിയതിനുശേഷം മറിയത്തിനെ കൂടുതലൊന്നും കവലയില്‍ കാണാറേയില്ലാ... ഒരുചരിത്രത്തിന്റെ സ്മാരകം‌പോലെ മറിയത്തിന്റെ ഏറുമാടം. സമയാസമയങ്ങളില്‍ കെട്ടിമേയാത്തതിനാല്‍ മഴയത്ത് അത് ചോര്‍ന്നൊലിക്കുകയും സൂക്ഷിച്ച് നടന്നില്ലങ്കില്‍ താഴെവീഴുന്നപരുവത്തില്‍ അടിവാരികള്‍ ദ്രവിച്ചുംതുടങ്ങുകയും ചെയ്തിരുന്നു.  എങ്കിലും മറിയം താഴെയിറങ്ങിയില്ലാ.... ഉയരത്തില്‍ ഇരിക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന രാജാവായല്ലാ മറിയം അവിടെ വസിച്ചിരുന്നത്.... വീക്ഷാഗോപുരത്തില്‍ കണ്ണുചിമ്മാതെ കാത്തിരിക്കുന്ന കാവല്‍ക്കാരനെപ്പോലെയാണ്. &lt;br /&gt;&lt;br /&gt;തന്റെ ആവശ്യം വരുമ്പോള്‍ ചാടിവീഴാന്‍ തയ്യാറായിരിക്കുന്ന കാവല്‍ക്കാരി.&lt;br /&gt;&lt;br /&gt;തല്‍ക്കാലം മറിയത്തിനെ ആവശ്യമില്ലാത്തവണ്ണം വളര്‍ന്ന നാട്ടുകവയ്ക്ക്  പില്‍കാലം മറിയമൊരനാവശ്യമായ് മാറുമെന്ന് ആരെങ്കിലും കരുതിയോ?....&lt;br /&gt;&lt;br /&gt; മറിയത്തിന്റെ ആങ്ങളമാരായ ചിമ്മാരുഔസേപ്പ്, ചിമ്മാരുതോമസൂട്ടി പിന്നെ കപ്യാരുകുഞ്ഞവിരാ...ഇവരായിരുന്നു നാട്ടുകവലയിലെ പുതുമടിശീലക്കാരില്‍ പ്രമുഖര്‍...ജലവൈദ്ധ്യുതപദ്ധതികളുടെ നിര്‍മ്മാണത്തിനു വേണ്ടുന്ന  മണല്‍ എത്തിച്ചുകൊടുക്കാന്‍ കരാറെടുത്തിരുന്നത്  ഇവര്‍ മൂവരും ചേര്‍ന്നായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;മുതിരപ്പുഴയും പെരിയാറും സംഗമിക്കുന്ന പനംകൂട്ടി...അവിടെ പുഴയുടെ ആഴങ്ങളില്‍ വല്യ മണല്ക്കെട്ടുകള്‍ ഉണ്ടായിരുന്നു. പെരിയാറ് ഭാര്യ മുതിരപ്പുഴയുമായ് ചുറ്റിപ്പിണയുന്ന വമ്പന്‍ മണല്‍ക്കിടക്കകള്‍ ...&lt;br /&gt;പുഴകള്‍ ക്ഷീണിച്ചു പതിയെ ഒഴുകുന്നനേരത്ത് കൂലിക്കാരെനിര്‍ത്തി ഈ മണലുമുഴുവന്‍ വാരിവിറ്റാണ് ഇവമ്മാരു പണം‌വാരിയത്. പണംകുന്നുകൂടിയപ്പോള്‍ അഭിമാനവും അതിന് അകമ്പടിയായ് അഹങ്കാരവും കുന്നുകൂടി.&lt;br /&gt;&lt;br /&gt;&lt;br /&gt;ആയിരത്തിതൊള്ളായിരത്തി അറുപത്തിയൊന്നില്‍ കേന്ദ്ര ഗവണ്മെന്റിന്റെ പ്ലാനിംഗ് കമ്മീഷന്‍ ഇടുക്കി പദ്ധതിക്കു പച്ചക്കൊടിവീശിയപ്പോള്‍ കല്ലാറുകൂട്ടി സെന്റ് ജോസഫ് ദേവാലയത്തിന്റെ കല്‍ക്കുരിശുതറയില്‍ കിന്‍ഡലുകണക്കുനു മെഴുകുതിരിയാണ്  ഔസേപ്പ്, തോമാസ്, കുഞ്ഞവിരാ മണല്‍ത്രയം  കത്തിച്ചുതീര്‍ത്തത്.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇടുക്കിയില്‍ ആര്‍ച്ച്ഡാം‌ വരാനുണ്ടായ സാഹചര്യം  മൂന്നാര്‍ തേയിലത്തോട്ടംപള്ളിയിലെ ഇംഗ്ലീഷുകാരന്‍ പാതിരി ഫ്രാങ്ക്ലിനുമായ് ദൈവംതമ്പുരാന്‍ സ്വപനത്തില്‍ പ്രത്യക്ഷപ്പെട്ട് ഉണ്ടാക്കിയ കരാറിന്റെ പിന്‍ബലത്തിലാണെന്ന് ക്രിസ്ത്യാനികള്‍ നാട്ടുകവലയില്‍ പറഞ്ഞുനടക്കുന്നു... (ഉടമ്പടി പഴയലക്കങ്ങളില്‍).&lt;br /&gt;അതല്ലാ....കൈലാസനാഥനായ സാക്ഷാല്‍ ശ്രീ പരമേശരന്‍, തന്റെ ഭാര്യകാണിച്ച  തോന്ന്യാസത്തിന്റെ ഫലമായ് പരസ്പരം ചേരാനാകാതെ നിന്നുപോയ  ഒരുപാവം 'കുറവനും' 'കുറത്തിക്കും' അനുവദിച്ച വിവാഹബന്ധമാണ് ഇടുക്കിഡാം എന്ന് ഹിന്ദുക്കള്‍....   ഏതാണാവോ ശരി....&lt;br /&gt;&lt;br /&gt;...............................&lt;br /&gt;&lt;br /&gt;ഒരിക്കല്‍ കൈലാസനാഥന്‍ ഭാര്യ പാര്‍വ്വതീദേവിയുടെ പരിചരണങ്ങള്‍ ഏറ്റുവാങ്ങി മഞ്ഞിന്റെപുറത്ത് സുഖമായ് ഇരിക്കുന്നനേരത്ത് ദേവി ചോദിച്ചു...&lt;br /&gt;&lt;br /&gt;'പ്രിയപ്പെട്ടവനേ... ഈരേഴുപതിനാലുലോകങ്ങളില്‍ പരതിയാലും എന്നെക്കാള്‍ സ്നേഹവതിയായ ഒരു ഭാര്യയെ കണ്ടെത്താനാവുമോ?...'&lt;br /&gt;&lt;br /&gt;'പ്രിയേ.... ഞാനും നൂറ്റാണ്ടുകളായ് ഈ അന്വേഷണത്തിലായിരുന്നു...അല്പം പ്രയാസപ്പെട്ടാണെങ്കിലും ഒരു ജോടിയെ കണ്ടുപിടിച്ചു.... ...ദാ നോക്കു..'&lt;br /&gt;&lt;br /&gt;പരമശിവന്‍ കൈചൂണ്ടിയപ്പോള് അന്തരീക്ഷത്തില്‍ പ്ലാസ്മാദ്രവം നാല്പത്തിരണ്ടിച്ചുനീളത്തില്‍ വ്യാപിക്കുകയും...കിസ്റ്റല്‍ ക്ലിയറായ് അവിടെ വിദൂര ചിത്രങ്ങള്‍ തെളിയുകയും ചെയ്തു....&lt;br /&gt;&lt;br /&gt;&lt;br /&gt;ഭൂമി...ഏഷ്യാഭൂഗണ്ഡം...ഭാരതമഹാരാജ്യം...അതിന്റെ തെക്കെയറ്റം കുന്നും പാറക്കെട്ടും നിറഞ്ഞവനം...&lt;br /&gt;&lt;br /&gt;&lt;br /&gt;ശ്രീപാര്‍വ്വതിദേവി നെറ്റിചുളിച്ച് കണവനെ നോക്കുന്നനേരത്ത് പ്ലാസ്മയില്‍ ഒരു കുറവന്റെയും  അവന്റെ പതിവൃതയും സ്നേഹസമ്പന്നയുമായ ഭാര്യ കുറത്തിയുടേയും ചിത്രം തെളിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;(ഇടുക്കി ഡാംചരിത്രവുമായ് തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-1687600539412980383?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/1687600539412980383/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=1687600539412980383' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/1687600539412980383'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/1687600539412980383'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2007/10/24.html' title='ചിമ്മാരുമറിയം - 24'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-7897746691572070199</id><published>2007-09-23T15:55:00.000-07:00</published><updated>2007-09-23T16:06:41.612-07:00</updated><title type='text'>ചിമ്മാരുമറിയം - 23</title><content type='html'>&lt;strong&gt;ചെങ്കുളം - പന്നിയാര്‍ പവ്വര്‍ഹൗസുകള്‍&lt;/strong&gt; (ചിമ്മാരുമറിയം - 23)&lt;br /&gt;&lt;br /&gt;&lt;br /&gt;മുതിരപ്പുഴ പണ്ടുതൊട്ടേ ഒഴുകുന്നതിങ്ങനെയായിരുന്നു;  സഹ്യാദ്രിയില്‍ജനനം, വനത്തിലൂടെ കുളിരും പുതച്ച് സ്വതന്ത്രമായ ഒഴുക്ക്. മലമുകളിലെ നൂല്‍മഴയുടെ സമൃദ്ധിയും സുലഭമായ ഉറവക്കണ്ണുകളും കരുത്തുചോരാതെ അവളെ  വര്‍ഷത്തിലെന്നപോലെ വേനലിലും കാത്തിരുന്നു.  അവളുടെ കൗമാരത്തില്‍ കളിചിരിയുമായ് കൂട്ടുകൂടാന്‍ പന്നിയാറും പിന്നെ കല്ലാറും വന്നെത്തും..... യൗവ്വനത്തില്‍ പെരിയാറിന്റെ മാറിലേയ്ക്ക് അവള്‍ പടര്‍ന്നുകയറും.&lt;br /&gt;അവിടെ അവള്‍ക്ക് സ്വന്തം പേരുനഷടമാവും.  താമസിയാതെ  ഉപ്പുവെള്ളത്തില്‍ മുങ്ങി മരണവും സംഭവിക്കും.&lt;br /&gt;&lt;br /&gt;ഉയരങ്ങളില്‍നിന്നും തെളിനീരുമായ് ഒഴുകുന്നവഴിയില്‍ അവള്‍ ജലപാത‌മാവും....അവളില്‍ ചുഴികള്‍ വിരിയും... അടിയൊഴുക്കുകള്‍ ഉണ്ടാവും....  ഈ ജലപാതത്തിന്റെ കരുത്തോ, ചുഴികളുടെയും അടിയൊഴുക്കിന്റേയും വേഗമോ പ്ണ്ട് ആരും അറിഞ്ഞിരുന്നില്ല, അവള്‍പോലും. യഥാര്‍ദ്ധത്തില്‍ അവളുടെ കരുത്തെന്താണെന്ന് ലോകം അറിഞ്ഞതും അളന്നതും അവളുടെ ഒഴുക്കിനും സ്വാതന്ത്യത്തിനുമെതിരെ അണക്കെട്ടുകള്‍ ഉയര്‍ന്നപ്പോഴാണ്.  മനുഷ്യന്‍ വരച്ച വരകളിലൂടെ ഒഴുകി കൂറ്റന്‍ യന്ത്രങ്ങള്‍ കടഞ്ഞ് അവള്‍ നാടിനു വെളിച്ചമായ്, ദാഹിക്കുന്നവനു കുടിനീരായ്.&lt;br /&gt;&lt;br /&gt;&lt;br /&gt;ഒന്നോര്‍ത്താല്‍ ചിമ്മാരുമറിയവും മുതിരപ്പുഴയും നേര്‍സോദരിമാരാണ്.&lt;br /&gt;&lt;br /&gt;ചിമ്മാരുമറിയം ജനിച്ചത് സമൃദ്ധിയുടെ നടുവില്‍... മാതാപിതാക്കളും പന്ത്രണ്ട് സഹോദരന്മാരും അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഉറ്റുനോക്കി ചുറ്റിനും...കളിചിരിയുമായ് കൗമാരം. യൗവ്വനാരംഭത്തിനുമുമ്പെ വിവാഹം.&lt;br /&gt;&lt;br /&gt;അവിടെ അവള്‍ക്ക് പേരുനഷ്ടമായേനെ..താലികെട്ടിയവന്‍ കാട്ടുന്ന ചാലിലൂടെ ഒഴുകി ആ ജീവിതം ഒരിക്കല്‍ അവസാനിച്ചേനെ...സമൃദ്ധിയുടെ നടുവിലായിരുന്നെങ്കില്‍ എന്തായിരുന്നു തന്റെകരുത്തന്നും നിയോഗമെന്നും അറിയാതെ ആജീവിതവും അധികമാരാലും അറിയപ്പെടാതെ മണ്ണിലലിഞ്ഞേനെ....&lt;br /&gt;പ്രതിസന്ധികളുടെ തടയണകള്‍ ജീവിതത്തിന്റെ സമൃദ്ധിക്കും ഒഴുക്കിനുമെതിരെ ഉയര്‍ന്നപ്പോഴാണ് ചിമ്മാരുമറിയത്തിന്റെ കരുത്ത് തിരിച്ചറിയപ്പെട്ടത്...ആ കരുത്താണ് അനേകര്‍ക്ക് വെളിച്ചവും ജീവിതമാര്‍ഗ്ഗവുമായ് മാറിയത്..... മുതിരപ്പുഴയെപ്പോലെ.&lt;br /&gt;&lt;br /&gt;സ്വതന്ത ഭാരതത്തിന്റെ ഒന്നാം പഞ്ചവത്സരപദ്ധതിയില്‍തന്നെ നാട്ടുകവലയും സ്ഥാനം‌പിടിച്ചിരുന്നു. അതിനു കാരണമായതോ നിറഞ്ഞൊഴുകുന്ന ഈ പുഴതന്നെ.&lt;br /&gt;&lt;br /&gt;തിരുവിതാംകൂറിലെ ആദ്യത്തെ ജലവൈദ്ധ്യുതപദ്ധതിയായ മൂന്നാര്‍ പള്ളിവാസല്‍ പവ്വര്‍ഹൗസിലെ ജര്‍മ്മന്‍ നിര്‍മ്മിത ജനറേറ്ററുകളോട് മല്ലടിച്ച് ക്ഷീണിച്ചുപുറത്തുചാടുന്ന മുതിരപ്പുഴയ്ക്ക് ഒഴുകാനുള്ള ശേഷിപോലും നഷ്ടപ്പെട്ടിരിക്കും!..... ക്ഷീണിച്ച പുഴയെ പമ്പുചെയ്ത് ചെങ്കുളം തടാകത്തിലെത്തിക്കുന്നിടത്തുനിന്നും കേരളത്തിലെ രണ്ടാമത്തെ ഹൈഡ്രോ ഇലക്ട്രിക് പവ്വര്‍ പ്രോജക്റ്റ് ആരംഭിക്കുകയാണ്. &lt;br /&gt;&lt;br /&gt;ചെങ്കുളം തടാകത്തില് ‍വിശ്രമിച്ച് കരുത്ത് വീണ്ടെടുക്കുന്ന പുഴ മനുഷ്യരുടെ ഇഷ്ടത്തിനു ഒഴുകുകയാണ്....തുരങ്കത്തിലൂടെ.  നാട്ടുകവലമലയുടെ തൊട്ടടുത്ത മലയായ എലിക്കുന്നിന്റെ നെറുകയില്‍ ഉയര്‍ത്തിയ കൂറ്റന്‍സംഭരണിയില്‍ പിന്നെ തടവുശിക്ഷ.&lt;br /&gt;&lt;br /&gt;തടവറയില്‍നിന്നും മോചിതയാകുന്ന പുഴ കീഴ്ക്കാംതൂക്കായമലഞ്ചെരുവിലൂടെ വിതാനിച്ച ഭീമന്‍ പെന്‍‌സ്റ്റോക്ക് പൈപ്പുകളിലൂടെ അന്തം‌വിട്ടൊരു പാച്ചിലാണ് വെളിച്ചംകാണാതെയുള്ള മരണപ്പാച്ചില്‍.... നാട്ടുകവലയുടെ താഴ്വാരത്തിലെ പവ്വര്‍ഹൗസില്‍ ഒരുക്കിയ നാലു ജലച്ചക്രങ്ങളുടെമേല്‍ കരുത്തും കലിയുമടക്കി പുഴ വെളിച്ചത്തിന്റെ ലോകത്തിലേയ്ക്ക് കടക്കും.... അവിടെ ചോരുന്ന പുഴയുടെ ഒഴുക്കിനെ ലോഹനിര്‍മ്മിത ചാലകങ്ങളില്‍ ആവാഹിച്ചെടുക്കുമ്പോള്‍ അത് നാടിനു വെളിച്ചമാക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;വെള്ളം തൂവിത്തെറിക്കുന്ന ആ താഴ്വര വെള്ളത്തൂവല്‍ എന്നറിയപ്പെടാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;ചെങ്കുളം ജലവൈദ്ധ്യുതപദ്ധതിയുടെ ഭാഗമായ് ഒട്ടനവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. തൊഴിലന്വേഷകരുടെ കുടിയേറ്റം വീണ്ടും ശക്തിപ്രാപിച്ചു. വനത്തില്‍ പദ്ധതിയുടെ സിരാകേന്ദ്രമായ വെള്ളത്തൂവലിനോട് എറ്റവും അടുത്തുകിടക്കുന്ന ജനവാസകേന്ദ്രമെന്നനിലയില്‍ നാട്ടുകവലയിലായിരുന്നു ഏറ്റവും വലിയതിരക്കായത്. &lt;br /&gt;&lt;br /&gt;നാട്ടുകവലമലയുടെ കിഴക്കേചരിവുമുഴുവനും മറിയം  ടെമ്പററികോളനിക്കായ് വിട്ടുകൊടുത്തു. ആയിരക്കണക്കിനു തൊഴിലാളികളും കച്ചവടക്കാരും കരാറുകാരും, വിദേശികളും സ്വദേശികളുമായ മേലുദ്ധ്യോഗസ്ഥന്മാരുമായ് നാട്ടുകവല വനത്തിനു നടുവില്‍ ഒരുകൊച്ചുപട്ടണം‌പോലെ ഉയരുകയായിരുന്നു.&lt;br /&gt;&lt;br /&gt;പീരുമുഹമ്മദുസേട്ടു ചിമ്മാരുമറിയത്തിനായ് നിര്‍മ്മിച്ചുനല്‍കിയ മണ്‍പാത വീതികൂട്ടി ടാറിട്ടു. എക്സ്മിലട്ടറി വാഴച്ചാലിവര്‍ഗ്ഗീസ് ചിമ്മാരുമറിയത്തിന്റെ നാച്ചക്ക്രമഞ്ഞക്കിളിയെ മാത്രം തെളിച്ചിരുന്ന വഴിയിലൂടെ അസംഖ്യം നാച്ചക്ക്രവാഹനങ്ങളും അവയെകൂടാതെ  ആറും എട്ടും പത്തും ....ചിലപ്പോള്‍ അതിലധികവും ചക്ക്രങ്ങളുള്ള കൂറ്റന്‍ ട്രക്കുകളും ഓടിത്തുടങ്ങി.&lt;br /&gt;&lt;br /&gt;&lt;br /&gt;കവലയിലെ  ഒട്ടുമിക്കആണുങ്ങളും തല്‍ക്കാലത്തേക്ക് കൃഷിപ്പണിക്ക് അവധികൊടുത്തിട്ട് പവ്വര്‍ ഹൗസിന്റെയും അനുബന്ധ പദ്ധതികളുടെയും നിര്‍‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ്.&lt;br /&gt;&lt;br /&gt;&lt;br /&gt;മറിയത്തിന്റെ പലചരക്കുപീടികയില്‍ തിരക്കിട്ടകച്ചവട‌മായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍. ആഴ്ചയില്‍ ഒരു പ്രാവശ്യം തമിഴ്നാട്ടില്‍നിന്നും പലചരക്കെടുക്കാന്‍ ഓട്ടം‌പോയിരുന്ന മഞ്ഞക്കിളിക്ക് ദിവസം രണ്ടു ട്രിപ്പൊക്കെ എടുക്കേണ്ടിവന്നു. വെള്ളച്ചാമിക്കും വര്‍ഗ്ഗീസിനും  ലോഡിംഗും അണ്‍ലോഡിംഗുമായ് നടുവൊടിയാത്തദിവസങ്ങള്‍ പിന്നീടുണ്ടായിട്ടില്ലായെന്നുവേണം പറയാന്‍. &lt;br /&gt;&lt;br /&gt;ഈ അവസരത്തിലാണ്  കാട്ടുമത്തായി എന്ന കരുത്തനായ പുലയ യുവാവിനെ പര്‍ച്ചെയ്സിംഗ് അസിസ്റ്റന്റായ് ഇരുവരും കൂടെകൂട്ടിയത്.  ചിമ്മാരുമറിയത്തിന്റെ കച്ചവടം പൂട്ടാനുള്ള ഒരു മുടിഞ്ഞ നിയമനമായ് അത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പരിണമിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;അന്നൊരുദിവസം തമിഴ്നാട്ടിലെ കമ്പം‌മെട്ടില്‍നിന്നും വണ്ടിനിറയെ സാധനങ്ങളുമായ് മൂവര്‍സംഘം ചുരംകയറിവരുന്നതിനിടയിലാണ് തികച്ചും അനാവശ്യമായ ഒരു ചോദനം എക്സ്മിലിട്ടറിക്കാരനുണ്ടായത്. കാട്ടുമരത്തിന്റെ വേരും തൊലിയിമിട്ട് ആദിവാസികള്‍ വാറ്റിയെടുക്കുന്ന ഒരു തരം ചാരായമുണ്ട് അത് അല്പം കഴിക്കണം.  യാത്രക്കിടയില്‍ ഇത്തരം ഔഷധസേവ വര്‍ഗ്ഗീസിനു പതിവാണ്. ഒരു കമ്പനിക്ക് ചിലപ്പോള്‍ വെള്ളച്ചാമിയും കൂടും.&lt;br /&gt;&lt;br /&gt;മലകയറ്റം പൂര്‍ത്തിയായിട്ടില്ലാ. ഒരു പ്രത്യേക പോയന്റില്‍ മഞ്ഞക്കിളിയെ ഒതുക്കിയിട്ട് വര്‍ഗ്ഗീസ് ചാടിയിറങ്ങി.  വഴിയുടെ ഓരംചേര്‍ന്നുനിന്ന് ആനച്ചൂരുണ്ടോ എന്ന് മണം‌പിടിച്ചുനോക്കി.....ചുറ്റും കാടാണ്.&lt;br /&gt;&lt;br /&gt;കാട്ടുമത്തായി ആദ്യമായിട്ടാണീവഴിക്ക് അവനൊന്നും മനസിലായില്ല.&lt;br /&gt;&lt;br /&gt;"കൂയ്....കൂയ്....  "&lt;br /&gt;&lt;br /&gt; വര്‍ഗ്ഗീസിന്റെ കൂക്കുവിളി കാടുകയറി. അതുവെറുമൊരു വനരോദനമായില്ലാ..&lt;br /&gt;&lt;br /&gt;"ഓയ്...ഓയ്.... "&lt;br /&gt;&lt;br /&gt; വനത്തില്‍നിന്ന് മറുപടിയും കിട്ടി.&lt;br /&gt;&lt;br /&gt;താമസിയാതെ ഒരു മുതുവാന്‍ മുളംകുറ്റികളില്‍ വീര്യമുള്ള റാക്കുമായ് വന്നു. വര്‍ഗീസ് ആവശ്യത്തിനുകുടിച്ചു വെള്ളച്ചാമിയും കുടിച്ചു ബാക്കിവന്നത് കാട്ടുമത്തായിക്കുംകൊടുത്തു. &lt;br /&gt;&lt;br /&gt;'ഉള്ള്കത്തണല്ലോ തമ്പ്രാ... '  തീക്കട്ടവിഴുങ്ങിയിട്ടെന്നപോലെ കാട്ടുമത്തായി വായ്‌പിളര്‍ന്നുനിന്നു.അവന്‍ ആദ്യമായിട്ടാണ് മദ്യപിക്കുന്നത്....(അവസാനമായിട്ടും.)&lt;br /&gt;&lt;br /&gt;വണ്ടിയില്‍നിന്നും കുറച്ച് പുകയിലയും ചക്കരയും എടുത്തുകൊടുത്ത് മുതുവാനെ തിരിച്ചയച്ചു. ഹാപ്പിയായ് അവന്‍ കാട്ടിലേയ്ക്ക് ഊളിയിട്ടപ്പോള്‍ മൂവര്‍സംഘം വെരിവെരി ഹാപ്പിയായ് യാത്രതുടര്‍ന്നു.  പട്ടാളത്തില്‍ വച്ച് കുതിരയ്ക്ക് മൈലേജുകൂട്ടാല്‍ ഉപയോഗിക്കുന്ന റം ഉപയോഗിച്ച് ശീലമുള്ളതിനാല്‍ വര്‍ഗ്ഗീസിനു ഇതൊന്നും പുത്തരിയല്ലായിരിക്കാം. കാട്ടുമത്തായിക്ക് റാക്ക് തലയ്ക്ക്‌പിടിച്ചു...അവനുമത്തായി.&lt;br /&gt;&lt;br /&gt;വണ്ടി ചുരം കയറിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടന്ന് വണ്ടിയുടെ മുന്നോട്ടുള്ള ചലനം നിലച്ചു.... പിന്നിലേക്ക് ഉരുളാനാരംഭിച്ചു. വര്‍ഗീസ്സ് ആക്സിലേറ്ററില്‍ കാലുമൊത്തമായ്ഊന്നിയിട്ടും രക്ഷയുണ്ടായില്ലാ.  ബ്രേയ്ക്ക് ചെയ്യാനുള്ള സമയം പോലും കിട്ടിയില്ല...&lt;br /&gt;&lt;br /&gt;'അയ്യോ....ചാടിക്കോ'&lt;br /&gt;&lt;br /&gt;അസാമാന്യമെയ് വഴക്കമുണ്ടായിരുന്ന വെള്ളച്ചാമി ഇടതുവശത്തേയ്ക്കും പട്ടാളത്തില്‍ ഡൈവിംങ്ങിനു പ്രത്യേക പരിശീലനം ലഭിച്ചിരുന്ന വര്‍ഗ്ഗീസ് വലതുവശത്തേയ്ക്കും ചാടി രക്ഷപെട്ടപ്പോള്‍ ഈ രണ്ടു മഹാന്മാരുടെയും നടുവിലായിരുന്ന- മെയ്‌വഴക്കമോ മിലട്ടറി പരിശീലനമോ ലഭിച്ചിട്ടില്ലാത്ത കാട്ടുമത്തായിയെയുംകൊണ്ട് മഞ്ഞക്കിളി അഗാധമായ ഗര്‍ദ്ധത്തിലേക്ക് പറന്നിറങ്ങി. അപ്പോഴും ആ യുവാവിന്റെ വലതുകാല്‍ വണ്ടിയുടെ ക്ലച്ചില്‍ അമര്‍ന്നുതന്നെയിരുന്നു. അതുതന്നെയായിരുന്നു അപകടകാരണവും.&lt;br /&gt;&lt;br /&gt;&lt;br /&gt;വര്‍ഗ്ഗീസ് പിന്നീട് കുറേനാളത്തെക്ക് ഷോക്കിലായിരുന്നു.  ചിമ്മാരുമറിയത്തിനെ അഭിമുഖീകരിക്കാനുള്ള പേടികൊണ്ട് നാട്ടുകവലയിലേക്ക് വരാന്‍പോലും അയാള്‍ മടിച്ചു.  പട്ടംകോളനിയില്‍ തനിക്കു സര്‍ക്കാരനുവദിച്ചുതന്ന ഭൂമിവിറ്റ് ആ കാശുമായാണ് ഏതാനും മാസങ്ങള്‍ക്ക് ശേഷം അയാള്‍ നാട്ടുകവലയില്‍ മറിയത്തിനുമുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.&lt;br /&gt;&lt;br /&gt;മറിയം ആ കാശുവാങ്ങിയില്ല വര്‍ഗ്ഗീസിനെ ശകാരിച്ചുമില്ലാ. കാട്ടുമത്തായിയുടെ കുടുമ്പത്തിനു കഴിയുന്ന സഹായം ചെയ്യാന്‍ പറഞ്ഞു അത്രമാത്രം.&lt;br /&gt;&lt;br /&gt;&lt;br /&gt;മറിയം പിന്നീട് വണ്ടിവാങ്ങിയില്ലാ. പലചരക്ക് പീടിക തുടര്‍ന്ന് നടത്തിയുമില്ല.  മറിയം നാട്ടുകവലയില്‍ പീടിക തുറന്നത് തനിക്കുവേണ്ടിയല്ലാ അവിടുത്തെ പാവങ്ങള്‍ക്കുവേണ്ടിയാണ്....വണ്ടിവാങ്ങിയത് തനിക്കുവേണ്ടിയല്ലാ പീടികയുടെ നടത്തിപ്പിനുവേണ്ടിയാണ്.  ഇപ്പോള്‍ നാട്ടുകവല സ്വയം പര്യാപ്തതയിലെത്തിയിരിക്കുന്നു...ഇനി ചിമ്മാരുമറിയത്തിന്റെ പീടികയോ, മഞ്ഞക്കിളിയോ അവിടെ ആവശ്യമില്ലാ.&lt;br /&gt;&lt;br /&gt;&lt;br /&gt;ചെങ്കുളം ജലവൈദ്യുതപദ്ധതിയുടെ പണിപൂര്‍ത്തിയായ മുറയ്ക്ക്  വെള്ളത്തൂവല്‍ വീണ്ടുമൊരു വന്‍ പദ്ധതിക്കു വേദിയാവുകയായ്....&lt;br /&gt;&lt;br /&gt;പന്നിയാര്‍ ജലവൈദ്യുതപദ്ധതി.  &lt;br /&gt;&lt;br /&gt;മുതിരപ്പുഴയിലെ വെള്ളം വെറുതെ ഒഴുകിപോയതുകൊണ്ട് ആര്‍ക്ക്‌ഗുണം,  വെള്ളത്തൂവലില്‍ നിന്നും ആറുകിലോമീറ്റര്‍ കിഴക്ക് പൊന്മുടിയില്  വലിയ അണക്കെട്ടും അതിനോടനുബന്ധിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായ്  പന്നിയാര്‍ പദ്ധതി പുരോഗമിക്കുന്നു....&lt;br /&gt;&lt;br /&gt;ആദിവസങ്ങളിലാണ് പൈലോ നാട്ടുകവലയില്‍ വന്നിറങ്ങിയത്.&lt;br /&gt;&lt;br /&gt;&lt;br /&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-7897746691572070199?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/7897746691572070199/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=7897746691572070199' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/7897746691572070199'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/7897746691572070199'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2007/09/23.html' title='ചിമ്മാരുമറിയം - 23'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-5688439873440527619</id><published>2007-09-11T16:58:00.000-07:00</published><updated>2007-09-11T17:52:28.558-07:00</updated><title type='text'>ചിമ്മാരുമറിയം - 22</title><content type='html'>&lt;strong&gt;കേരളപ്പിറവി &lt;/strong&gt;(ചിമ്മാരുമറിയം - 22)&lt;br /&gt;&lt;br /&gt;തന്നെ ഏല്പ്പിച്ച ദൗത്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയ നെടുങ്ങാടിയച്ചന്‍ നാട്ടുകവലയില്‍ പള്ളിപണി ആരംഭിക്കാനുള്ള അവസാനവട്ടചര്‍ച്ചയ്ക്ക് ചിമ്മാരുമറിയത്തിനടുത്തിരുന്നു.  കടുപ്പമുള്ള വട്ടമേശപോലെ നാട്ടുകവലപാറപ്പുറം അവര്‍ക്കുമുമ്പില്‍.&lt;br /&gt;&lt;br /&gt;നാട്ടുകവലയില്‍ കുടിയേറിയിരിക്കുന്നവരില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളുമുണ്ട്... അവരെല്ലാം ഒരുകുടുമ്പത്തിലെ അംഗങ്ങളെപ്പോലെയാണ്  കഴിഞ്ഞുവരുന്നത്. അവരുടെ ഇടയില്‍ ഒരു പള്ളി  പണിതുയര്‍ത്തിയാല്‍ അതു മനുഷ്യനെ തമ്മിലടുപ്പിക്കുകയല്ല പകരം തമ്മിലടിപ്പിക്കുകയെയുള്ളുവെന്നും  ഇല്ലാത്ത അതിരുകള്‍ തീര്‍ത്ത് ഓരോരുത്തരും തന്നിലെക്കുതന്നെതിരിയാനും അതു കാരണമാകുമെന്നുമായിരുന്നു ചിമ്മാരുമറിയത്തിന്റെ അഭിപ്രായം.&lt;br /&gt;&lt;br /&gt;ചുരുക്കത്തില്‍ നാട്ടുകവലയെന്ന വാഗ്ദാനഭൂമിയില്‍ തല്‍കാലം പള്ളിയോ അമ്പലമോ മോസ്കോ ഒന്നും മറിയം അനുവദിക്കാന്‍ തയ്യാറല്ലായിരുന്നു.  എന്നാല്‍ താന്‍ എല്ലുമുറിയെ പണിയെടുത്ത് ആദ്യമായ് സ്വന്തമാക്കിയ മണ്ണ്... കല്ലാറുകുട്ടിപ്പുഴയുടെ തീരത്തുള്ള അഞ്ചേക്കര്‍ ഭൂമി, അത് ഇഷ്ടദാനമായ് മറിയം പള്ളിക്കുനല്‍കി.&lt;br /&gt;&lt;br /&gt;"ഞാന്‍ അവിടെപ്പോയ് പള്ളിവച്ചോളാം...പക്ഷേ നിങ്ങളൊന്നോര്‍ക്കണം മറിയാമ്മോ. മരിച്ചുകഴിയുമ്പോള്‍ നിങ്ങളുടെ ശരീരം അവിടെവരെ എടുത്തുകൊണ്ടുവരേണ്ടിവരും തിരുകര്‍മ്മങ്ങളുചെയ്ത് മറവുചെയ്യാന്‍... ഇവിടെ ഒരു പള്ളിവച്ചാല്‍ വെറുതെ ആളുകളെ കഷ്ടപ്പെടുത്തണോ...." നെടുങ്ങാടിയച്ചന്‍ അവസാനത്തെ അമ്പയച്ചുനോക്കുകയാണ്.&lt;br /&gt;&lt;br /&gt;"മനുഷ്യാ നീ മണ്ണാകുന്നു...നീ മണ്ണിലേക്ക് മടങ്ങും എന്നാ തമ്പുരാന്‍പറഞ്ഞിരിക്കുന്നതച്ചോ...ഞാന്‍ ഈ മണ്ണിലേക്ക് മടങ്ങിക്കോളാം... എന്നെ ആരും പള്ളിയിലേക്കെടുക്കേണ്ടാ...."&lt;br /&gt;&lt;br /&gt;മറിയം ചര്‍ച്ച അവസാനിപ്പിച്ചു.&lt;br /&gt;&lt;br /&gt;അഞ്ചേക്കര്‍ ഭൂമിയുടെ ആധാരവുമായ് നെടുങ്ങാടിയച്ചന്‍ മലയിറങ്ങിയപ്പോള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.... സുഹൃദജപമായിരിക്കില്ലാന്ന് നിശ്ചയം.&lt;br /&gt;&lt;br /&gt;'ഇതൊരുമാതിരി മറ്റേപരിപാടിയായിപ്പോയ്' എന്നായിരിന്നിരിക്കുമോ...ആവോ.&lt;br /&gt;&lt;br /&gt;മറിയത്തിന്റെ വിയര്‍പ്പ് ആദ്യം‌വീണമണ്ണില്‍ താമസിയാതെ ഒരു ദേവാലയം സ്ഥാപിതമായ്...&lt;br /&gt;(കാലക്രമത്തില്‍ അല്പം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറിയെങ്കിലും ആ ദേവാലയം ഇന്നും നിലനില്‍ക്കുന്നു.)&lt;br /&gt;&lt;br /&gt;നാട്ടുകവല വളരുകയായിരുന്നു....&lt;br /&gt;&lt;br /&gt;ചിമ്മാരുമറിയം ദാനമായ് നല്‍കിയ ഭൂമിയെ  കുടിയേറ്റ കര്‍ഷകര്‍ കീഴ്മേല്‍ മറിച്ചു. വന്മരങ്ങളുടെ കുറ്റിയും വേരും പിഴുതും, കല്ലുടച്ച് കയ്യാലകള്‍ തീര്‍ത്തും പുതുമണ്ണിനെ അവര്‍ പരുവപ്പെടുത്തി. അവരുടെ വിയര്‍പ്പുമണികള്‍ മണ്ണിനീര്‍പ്പം കൂട്ടിയപ്പോള്‍ മണ്ണിലെറിഞ്ഞ വിത്തുകളെല്ലാം കരുത്തോടെ മുളച്ചുപൊന്തി.&lt;br /&gt;&lt;br /&gt;ആണും പെണ്ണും തോളോടു തോള്‍ചേര്‍ന്നു മുന്നേറിയപ്പോള്‍ അതിരുകളും അവകാശികളുമില്ലാതെ കിടന്ന കാട് അവരുടെ കരുത്തിനുമുമ്പില്‍ പിന്നെയും വഴിമാറിക്കൊടുത്തു, കൃഷിയിടങ്ങള്‍ വളര്‍ന്നു. അവര്‍ മണ്ണില്‍ വിതച്ചവിത്തുകള്‍പോലെതന്നെ മാംസത്തില്‍ വിതച്ചവിത്തുകളും കുരുത്തപ്പോള്‍ നാട്ടുകവലയ്ക്ക് കൂടുതല്‍ അവകാശികളുമുണ്ടായ്.&lt;br /&gt;&lt;br /&gt;&lt;br /&gt;എല്ലാം നോക്കിക്കണ്ട്കൊണ്ട് ചിമ്മാരുമറിയം എന്നും കുറേനേരം മലമുകളിലിരിക്കും.  താഴ്വരയിലാകെ ചെറിയ ചെറിയ വീടുകള്‍. വീടുകള്‍ക്ക് ചുറ്റും പച്ചപ്പിന്റെ സമൃദ്ധി. വീട്ടുമുറ്റത്ത് കുട്ടികളുടെ കളിചിരികള്‍....&lt;br /&gt;&lt;br /&gt;ഇനി ഏറെകാലം  ഈ കാഴ്ചകള്‍  കണ്ടിരിക്കാനാവില്ലാ...  മുള്ളുമുരിക്കിലൂടെ കുരുമുളകുവള്ളികള്‍ വളരുകയല്ലാ....ഒഴുകുകയാണ്, മേലോട്ട്. മാവും പ്ലാവും കാപ്പിയും അടയ്ക്കാമരവും തെങ്ങുമെല്ലാം ചേര്‍ന്ന് മറിയത്തിനുമുമ്പില്‍ പച്ചപ്പിന്റെ മതില്‍കെട്ട് തീര്‍ക്കുകയാണ്. കാഴ്ചകളെ കണ്ണില്‍നിന്നും മറച്ചാലും ആ മതില്‍കെട്ടിനുള്ളില്‍ നിന്നും സമൃദ്ധിക്ക് പുറത്തേക്കിറങ്ങാന്‍‍ പഴുതുകളുണ്ടാവില്ല.  അതായിരുന്നു മറിയം ആഗ്രഹിച്ചതും.&lt;br /&gt;&lt;br /&gt;&lt;br /&gt;തിരുക്കൊച്ചിയുടെ ചരിത്രത്തിലാദ്യമായ് ന്യായവിലഷോപ്പ് തുടങ്ങിയത് ചിമ്മാരുമറിയം ആയിരിക്കണം. ഒരു പൈസപോലും ലാഭമെടുക്കാതയാണ് മറിയം നാട്ടുകവലയില്‍ നിത്യോപയോഗസാധനങ്ങള്‍ വിറ്റഴിച്ചിരുന്നത്.&lt;br /&gt;കച്ചവടകാര്യങ്ങളുടെ മേല്‍നോട്ടം വെള്ളച്ചാമിക്കായിരുന്നു. മഞ്ഞക്കിളിയെ പറപ്പിച്ചു ഒപ്പം വര്‍ഗ്ഗീസുമുണ്ടാവും. മൂന്നാറില്‍നിന്നും കോതമംഗലത്തുനിന്നും തമിഴ്നാട്ടിലെ ബോഡി, കംപം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം മുടക്കം കൂടാതെ പലചരക്കുകള്‍  നാട്ടുകവലയിലെത്തിയിരുന്നതിന്റെ മിടുക്ക് ഇവര്‍ക്കു രണ്ടാള്‍ക്കുമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;മറിയത്തോടുള്ള സഹവാസം വെള്ളച്ചാമിയില് ഏറെ മാറ്റങ്ങള്‍ വരുത്തി. കാട്ടുമൃഗങ്ങളുടെ പുറകെയുള്ള അന്തം‌വിട്ട ഓട്ടമെല്ലാം നിറുത്തി ഒരു വിശ്വസ്തനായ സഹചാരിയായ് അയാള്‍ മറിയത്തോടൊപ്പം നിന്നു.&lt;br /&gt;വാഴച്ചാലി വര്‍ഗ്ഗീസ്സ്  മാത്രമായിരുന്നു മറിയത്തിന്റെ പ്രതീക്ഷയ്ക്ക് ഒപ്പംവളരാന്‍ കൂട്ടാക്കാതെനിന്ന ഒരേയൊരു വ്യക്തി. &lt;br /&gt;&lt;br /&gt;ഒരു ഡ്രൈവര്‍ എന്നനിലയില്‍ മിടുമിടുക്കന്‍...പക്ഷെ ഒഴിവുസമയങ്ങളില്‍ തനിക്കുകിട്ടിയ ഭൂമിയില്‍ ഒരു തൂമ്പയെടുത്ത് കൊത്താന്‍പോലും അയാള്‍ കൂട്ടാക്കിയില്ലാ.  അബദ്ധ‌വശാലെങ്ങാനും ഒരു തൂമ്പകയ്യിലെടുത്താല്‍ വണ്ടിയുടെ ഗിയര്‍ മാറുന്നതുപോലെ അത് അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ട് നിന്ന് പട്ടാളക്കഥകള്‍ പറഞ്ഞുതുടങ്ങും. ചുരുക്കത്തില്‍ വര്‍ഗ്ഗീസ് പണിക്കിറങ്ങിയാല്‍ പണിയെടുക്കുന്നവര്‍ പോലും പണിനിര്ത്തി കഥയും കേട്ടുനില്‌പാകും.&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരിക്കല്‍ രണ്ടാംലോകമയായുദ്ധത്തിന്റെ ചരിത്രവും പറഞ്ഞ് കുറേആളുകളുടെ ജോലിയും തടസപ്പെടുത്തി നില്‍ക്കുന്ന നേരത്ത് അപ്രതീക്ഷിതമായ് ചിമ്മാരുമറിയം ശകാരത്തിന്റെ ആറ്റം‌ബോമ്പുകള്‍ വര്‍ഷിച്ചുകൊണ്ട് വര്‍ഗ്ഗീസിനുമുമ്പില്‍ ചാടിവീണു.  ചരിത്രം മുഴുവനും കേട്ടില്ലായെങ്കിലും എങ്ങിനെയാണ് സഖ്യകക്ഷികളുടെ മുമ്പില്‍ ജര്‍മ്മിനി തോറ്റോടിയെതെന്ന് ചുറ്റും നിന്നവര്‍ അന്നു കണ്ടുമനസിലാക്കി.&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു കര്‍ഷകപുത്രനായ് ജനിച്ച് കര്‍ഷകനായ് വളര്‍ന്ന മനുഷ്യനെ മണ്ണിനോട് അലര്‍ജിയുള്ളവനാക്കിയതിനു ഉത്തരവാധികള്‍ ആരാണ്... ബ്രിട്ടീഷ് പട്ടാളമേതാവികളോ...ഇന്ത്യന്‍ പട്ടാളമേതാവികളോ... ഉത്തരമില്ലാത്ത ചോദ്യമായ് അതിന്നും അവശേഷിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;നാട്ടുകവല ഉണ്ടായ് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഭാഷയുടെഅടിസ്ഥാനത്തിലുള്ള ഉടച്ച്‌വാര്‍ക്കല്‍ ഇന്ത്യയൊട്ടാകെ നടന്നത്. തിരുവിതാംകൂറും കൊച്ചിയും മലബാറും എല്ലാം ചരിത്രത്തിന്റെ താളുകളിലേക്കൊതുങ്ങിയപ്പോള്‍ കേരളം പിറക്കുകയായ്. മലയാള ഭാഷ സംസാരിക്കുകയും തേങ്ങയും വെളിച്ചെണ്ണയും ഒരുപാടുപയോഗിക്കുകയും ചെയ്യുന്നവര്‍ക്കായുള്ള  സംസ്ഥാനം.&lt;br /&gt;&lt;br /&gt;മൂന്നാറിലെയും പരിസരങ്ങളിലേയും ‍തേയിലത്തോട്ടങ്ങളിലും, ഏലത്തോട്ടങ്ങളിലും ജോലിക്കായ് എത്തിയിരുന്നവരില്‍ ഏറിയ ഭാഗവും തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു. തോട്ടം മേഘലയിലെ തമിഴരുടെ ഈ ഭൂരിപക്ഷം മൂന്നാറുള്‍പ്പെടെയുള്ള ഹൈറേഞ്ചിന്റെ വലിയൊരു ഭാഗം തമിഴ്നാട്ടില്‍ ലയിക്കുന്നതിനുള്ള വഴിമരുന്നിട്ടു. &lt;br /&gt;&lt;br /&gt;&lt;br /&gt;കന്യാകുമാരി തമിഴ്നാട്ടില്‍ ചേര്‍ക്കപ്പെട്ടപ്പോള്‍പോലും മലയാളിക്ക് ഇത്ര നഷ്ടമോ ദു:ഖമോ തോന്നിയില്ലാ... കേരളം ഒരു ഭ്രാന്താലയമാണെന്നു പരസ്യമായ് വിളിച്ച സ്വാമിയുടെ ഇരിപ്പിടമല്ലെ ....അതു തമിഴ്നാടെടുത്തോട്ടെ എന്നായിരുന്നിരിക്കാം ശരാശരിമലയാളിയുടെ കാഴ്ചപ്പാട്...പക്ഷെ മൂന്നാറെങ്ങിനെ വിട്ടുകൊടുക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;തമിഴരും മലയാളികളും ഏറ്റുമുട്ടലുകള്‍ ആരംഭിച്ചപ്പോള്‍ അവസാന വിധിപറയാനായ് അധികാരികള്‍ തലയെണ്ണം നോക്കാന്‍ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;നിലവിലുള്ള കണക്കിന്‍പ്രകാരം തമിഴുപേശുന്നവര്‍ മലയാളം പറയുന്നവരെക്കാള്‍ അല്പം കൂടുതലായ് കണ്ടെത്തി.  ഇതു തമിഴ്നാടെന്നും പറഞ്ഞ് സഹ്യന്റെ വിരിമാറിലൂടെ ചെമപ്പുമഷിക്ക് അതിരുവരച്ചുതുടങ്ങിയതായിരുന്നു മേലാളന്മാര്‍........&lt;br /&gt;&lt;br /&gt;&lt;br /&gt;അപ്പോഴാണ് ഇതുവരെ കണക്കില്‍ പെടാതെകിടക്കുന്ന ഒരു കുടിയേറ്റഗ്രാമത്തിന്റെ വാര്‍ത്ത ജനശ്രദ്ധ ആകര്‍ഷിച്ചത്.  അത് ചിമ്മാരുമറിയത്തിന്റെ നാട്ടുകവലയല്ലാതെ മറ്റൊന്നുമായിരുന്നില്ലാ... അവിടെ നിന്നും തമിഴ്സംസാരിക്കുന്ന ഒരാളെപ്പോലും കിട്ടിയില്ലാ....വെള്ളച്ചാമിപോലും അവിടെ  മലയാളം സംസാരിച്ചുതുടങ്ങിയിരുന്നു...... ഫലമോ തോട്ടം മേഘലയില്‍ മലയാളികള്‍ ഭൂരിപക്ഷംനേടുകയും മൂന്നാര്‍ കേരളത്തില്‍ ചേര്‍ക്കപ്പെടുകയുംചെയ്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;ചിമ്മാരുമറിയമോ നാട്ടുകവലയിലെ കുടിയേറ്റക്കാരോ മലയാളക്കരയ്ക്കായ് തങ്ങള്‍ നേടിയെടുത്തതെന്താണെന്ന് അന്നൊന്നും അറിഞ്ഞിട്ടുണ്ടാവില്ലാ.&lt;br /&gt;തിരുവിതാംകൂറായാലും തിരുക്കൊച്ചിയായാലും കേരളമായാലും തമിഴ്നാടായാലും അവര്‍ക്കെന്താ....പട്ടിണികൂടാതെ ജീവിക്കാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചെ അവര്‍ചിന്തിക്കുന്നൊള്ളു.... സ്വന്തം കൃഷിഭൂമിയുടെ അതിരിനെപ്പറ്റിയോ അളവിനെപ്പറ്റിയോപോലും അവര്‍ക്ക് നിശ്ചയമില്ലാ. പിന്നെ എങ്ങിനെയാണവര്‍ നാടിന്റെ അതിരിനെക്കുറിച്ച ആകുലപ്പെടുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-5688439873440527619?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/5688439873440527619/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=5688439873440527619' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/5688439873440527619'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/5688439873440527619'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2007/09/22.html' title='ചിമ്മാരുമറിയം - 22'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-1625481147108741503</id><published>2007-09-06T16:38:00.000-07:00</published><updated>2007-09-06T16:47:25.834-07:00</updated><title type='text'>ചിമ്മാരുമറിയം - 21</title><content type='html'>&lt;strong&gt;ചിമ്മാരുമറിയത്തിന്റെ മഞ്ഞക്കിളി &lt;/strong&gt;(ചിമ്മാരുമറിയം - 21)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;നാ&lt;/strong&gt;ട്ടുകവലയില്‍ ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ ആഹാരാവശ്യങ്ങള്‍ക്കുവേണ്ടുന്ന സാധനങ്ങളുടെ ദൗര്‍ലഭ്യമായിരുന്നു ആദ്യകാല പ്രതിസന്ധികളില്‍ മുഖ്യം.&lt;br /&gt;&lt;br /&gt;അരിയും മറ്റുപലവ്യഞ്ചനങ്ങളും വാങ്ങാന്‍ ദിവസങ്ങളോളം നീണ്ടയാത്രതന്നെ വേണ്ടിയിരുന്നതിനാല്‍ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. തമിഴ്നാട്ടില്‍നിന്നും ഇത്യാതി വ്സ്തുക്കള്‍ തലച്ചുമടായ് കൊണ്ടുവന്ന് കുടിയേറ്റഗ്രാമങ്ങളില്‍ കഴുത്തറപ്പന്‍ വിലയ്ക്കു വില്‍ക്കുന്ന അണ്ണാച്ചിമാരെ ആശ്രയിച്ചു കൂടുതല്‍ കാലം മുന്നോട്ടുപോകാനാവില്ലാ എന്ന ഘട്ടമായ്.&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രശ്നത്തിനു ശാശ്വതമായ ഒരു പരിഹാരംകാണാന്‍ ചിമ്മാരുമറിയം തലപുകഞ്ഞ് നടക്കുന്ന നേരത്താണ്  നെടുങ്ങാടിയച്ചന്‍ മലകയറി എത്തുന്നത്.&lt;br /&gt;&lt;br /&gt;ഹൈറെഞ്ചിലെ കുടിയേറ്റമേഘലകളില്‍ പള്ളികള്‍ സ്ഥാപിച്ച് ജനങ്ങളെ വിശ്വാസജീവിതത്തില്‍ നിന്നും അകന്നുപോകാതെ പിടിച്ചുനിര്‍ത്തുക എന്ന ഭാരിച്ച് ദൗത്യമാകുന്ന കുരിശ് പാവം കൊച്ചച്ചന്മാരുടെ ചുമലില്‍ വച്ചുകൊടുത്തിട്ട് മെത്രാനച്ചന്‍ അരമനയിലിരുന്ന് കൈചൂണ്ടും;  ഗാഗുല്‍ത്താമലയിലും മുന്തിയ ഇനം മലകളിലേക്ക്. അവിടെയാകട്ടെ കുടിയേറിയിരിക്കുന്നതില്‍ ഭൂരിഭാഗവും യൂദാസ്,പീലാത്തോസ്, കയ്യാഫാസ് പിന്മുറയില്പെട്ടവരും. ചിമ്മാരുമറിയത്തെ സ്വാധീനിച്ച് നാട്ടുകവലയില്‍ ഒരു പള്ളി സ്ഥാപിക്കാം എന്ന ശുഭപ്രതീക്ഷയുംകൊണ്ടാണ് നെടുങ്ങാടിയച്ചന്‍ കഷ്ടപ്പെട്ടു മലകയറിവന്നതുതന്നെ.&lt;br /&gt;&lt;br /&gt;&lt;br /&gt;"ആദ്യം വിശക്കുന്നവനു ആഹാരംകൊടുക്കണമച്ചോ..... വയറെരിയണ മനുഷേന്മാര് വേദം കേള്‍ക്കാന്‍ നിന്നുതരൂല്ലാ..." &lt;br /&gt;&lt;br /&gt;ചിമ്മാരുമറിയത്തെ അനുഭവം പഠിപ്പിച്ച ദൈവശാസ്ത്രവും നെടുങ്ങാടിയച്ചന്‍ സെമിനാരിയില്‍ പഠിച്ച ദൈവശാസ്ത്രവും തമ്മില്‍  നാട്ടുകവല പാറപ്പുറത്തിരുന്നേറ്റുമുട്ടി.&lt;br /&gt;&lt;br /&gt;അവസാനം അച്ചന്‍ തോറ്റു....ആദ്യം കവലയില്‍ ഒരു പലവ്യജ്ഞനക്കട...അതിനു ശേഷം പള്ളി പണിയുടെ കാര്യം ആലോചിക്കാം. മറിയം വിധികല്പ്പിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;നാട്ടുകവലയില് കടയുടെ നിര്‍മ്മാണമെല്ലാം കഴിഞ്ഞപ്പോള്‍ പുതിയ പ്രതിസന്ധി തലപൊക്കി. ഏറ്റവും അടുത്ത ചന്ത മൂന്നാറിലാണുള്ളത്. അവിടെനിന്നും മൊത്തമായ് വാങ്ങുന്ന സാധനങ്ങള്‍ കവലയിലെത്തിക്കുമ്പോള്‍ ചുമട്ടുകൂലിയും വണ്ടിക്കൂലിയും എല്ലാംകൂടി വലിയ തുക അതികച്ചെലവുവരുന്നു. പരിഹാരമാര്‍ഗ്ഗം മറിയത്തിനു ഉപദേശിച്ചുകൊടുത്തത് നെടുങ്ങാടിയച്ചനായിരുന്നു... ഒരു വാഹനം വാങ്ങുക.&lt;br /&gt;&lt;br /&gt;&lt;br /&gt;വണ്ടിവാങ്ങുകയാണെങ്കില്‍ കാളവണ്ടി ഒഴികെ മറ്റേതെങ്കിലും വണ്ടി വാങ്ങിയാല്‍ മതിയെന്നു  കപ്യാരുകുഞ്ഞവിരാ അഭിപ്രായപ്പെട്ടു. ഒരു കാളവണ്ടിയും മൂന്നുകാളകളും (ഒന്ന് മരുമകന്‍) തന്റെ ജീവിതത്തില്‍ വരുത്തിയ നാശനഷടത്തിന്റെ കഥ അയാള്‍ പുനസം‌പ്രേഷണവും ആരംഭിച്ചു.&lt;br /&gt;&lt;br /&gt;നാട്ടുകവലയുടെ ഭൂമിശാസ്ത്രപരമായ കിടപ്പുവച്ചുനോക്കുമ്പോള്‍ ഒരു പതിനഞ്ചു  ആരോഗ്യ ദൃഢഗാത്രന്മാരായ കാളകളെങ്കിലും വേണ്ടിവരും ഒരു ഇടത്തരം വണ്ടി വലിച്ചു മലമുകളിലെത്തിക്കാന്‍. അതൊന്നും പ്രായോഗികമല്ലാത്തതിനാലാണ് ഒരു ജീപ്പുവാങ്ങുന്നതിനെക്കുറിച്ച് മറിയവും അച്ചനും ചിന്തിച്ചുതുടങ്ങിയത്.&lt;br /&gt;&lt;br /&gt;&lt;br /&gt;പിന്നീടുള്ള ദിവസങ്ങളില്‍ മനുഷ്യരെപ്പിടിക്കാന്‍ ഇറങ്ങിത്തിരിച്ച അച്ചനു മറിയത്തിനുവേണ്ടി ഒരു വണ്ടിബ്രോക്കറെപ്പോലെ അലയേണ്ടിവന്നു. കുറേ ദിവസങ്ങള്‍ അലഞ്ഞുതിരിഞ്ഞിട്ടും കാര്യങ്ങള്‍ക്കു തീരുമാനമായില്ല. മെത്രാനച്ചനെങ്ങാനും ഇതറിഞ്ഞിരുന്നെങ്കില്‍  പെട്ടന്നുതീരുമാനമായേനെ.... അച്ചന്റെകാര്യത്തില്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ബൈബിള്‍ വാക്യം എത്ര ശരിയാണെന്നു സ്വന്തം ജീവിതാനുഭവം ഉദ്ധരിച്ച് പ്രസംഗിക്കാന്‍ അച്ചനു താമസിയാതെ അവസരമുണ്ടായ്.  നെല്ലിമറ്റംകാരന്‍ മാട്ടേല്‍ കുഞ്ഞേട്ടനെന്ന ജന്മിയുടെ മഞ്ഞക്കിളിക്ക് ചിമ്മാരുമറിയത്തിനുവേണ്ടി അച്ചന്‍ അച്ചാരം കൊടുത്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഏതോ പട്ടാള‌ക്യാമ്പില്‍നിന്നും പടിയടച്ചു പിണ്ഢം‌വച്ച പച്ച‌ച്ചാണകത്തിന്റെ കളറുള്ള 'അമേരിക്കന്‍ വില്ലിക്സ്' നാച്ചക്രവാഹനം- അതു ലേലത്തില്‍ പിടിച്ച് തേച്ചുകഴുകി മഞ്ഞക്കളറടിച്ച് തന്റെ അഭിമാനത്തിന്റെ അടയാളമാക്കിമാറ്റിയെടുത്തതിന്റെ മുഴുവന്‍ ക്രഡിറ്റും മാട്ടേകുഞ്ഞേട്ടനവകാശപ്പെട്ടതാണ്. പൊടിയും കരിപ്പുകയും പറപ്പിച്ചു മുതലാളി തന്റെ വാഹനത്തില്‍ പായുന്നത് വഴിയരുകില്‍ കൗതുകത്തോടെ നോക്കിനിന്നിരുന്ന നാട്ടുകാരാണ് ആദ്യം വിളിച്ചത്....മാട്ടേകുഞ്ഞേട്ടന്റെ മഞ്ഞക്കിളി.&lt;br /&gt;&lt;br /&gt;&lt;br /&gt;സന്തോഷവാര്‍ത്തയുമായ് നാട്ടുകവലയില് തിരിച്ചെത്തിയ അച്ചനു ഗംഭീര വരവേല്പ്പാണുലഭിച്ചത്. നാട്ടുകവലയുടെ പുരോഗതിയില്‍ നാഴികക്കല്ലായ ഒരു സംഭവമായിരുന്നു പ്രസ്തുത വണ്ടിക്കച്ചവടം.  ചിമ്മാരുമറിയത്തിന്റെ മഞ്ഞക്കിളി നാട്ടുകവലയില്‍ പാറാന്‍പോകുന്നതിന്റെ സന്തോഷം എല്ലാവര്‍ക്കും. അവസരം മുതലാക്കി അച്ചന്‍ മറിയത്തോടു ചോദിച്ചു...&lt;br /&gt;&lt;br /&gt;"അപ്പോള്‍ പള്ളിക്കുള്ള സ്ഥലമിങ്ങു കാണിച്ചുതന്നാല്‍ കുരിശങ്ങുവച്ചേക്കാരുന്നു..."&lt;br /&gt;&lt;br /&gt;കുരിശു തല്‍ക്കാലം അച്ചന്റെ തോളില്‍ തന്നെയിരുന്നതെയൊള്ളു. കാരണം ഒരു വണ്ടിക്ക് അഡ്വാന്‍സുകൊടുത്തതുകൊണ്ട് മാത്രം പ്രശ്നങ്ങള്‍ അവസാനിച്ചില്ലല്ലോ. വണ്ടി ആരാണ് ഓടിക്കുക എന്നതായ് പുതിയപ്രശ്നം.  ചിമ്മാരുമറിയത്തിന്റെ മഞ്ഞക്കിളിയെ പറപ്പിക്കാന്‍ ഒരു ഡ്രൈവറെ കണ്ടുപിടിക്കുക എന്നദൗത്യമാകുന്ന കുരിശും അച്ചന്‍ തന്നെ തോളിലേറ്റി....  എങ്ങിനെയെങ്കിലും പള്ളിപണിയാനുള്ള സ്ഥലം വാങ്ങിച്ചെടുക്കേണ്ടെ.&lt;br /&gt;&lt;br /&gt;&lt;br /&gt;തിരുക്കൊച്ചിം മലബാറും കൂട്ടി മൊത്തത്തില്‍ അരിച്ചുപെറുക്കിയാലും കൈയുടെയും കാലിന്റെയും വിരലുകള്‍തികച്ചെണ്ണാനുള്ള  ഡ്രൈവര്‍മാരെപ്പോലും കിട്ടാനില്ലാത്ത സമയം.  ഒരു ജീപ്പ് ഡ്രൈവറെ അന്യേഷിച്ചുകണ്ടെത്തുന്നതാണ് യഥാര്‍ത്തപീഡാനുഭവമെന്ന് തന്റെ പ്രസംഗങ്ങളില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് നെടുങ്ങാടിയച്ചന്‍ ചിന്തിച്ചുതുടങ്ങി.&lt;br /&gt;&lt;br /&gt;കപ്യാരുകുഞ്ഞവിരായുടെ മകളും മരുമകനും നാട്ടുകവലയിലെത്തിയത് ഈ ദിവസങ്ങളിലാണ്. ഓനച്ചനു ജീപ്പോടിക്കാന്‍ അറിയാമെന്ന് ആളുകള്‍ പറഞ്ഞതുകേട്ടാണ് നെടുങ്ങാടിയച്ചന്‍ ഓടിക്കിതച്ച് ഓനച്ചനെകാണാനെത്തിയത്.&lt;br /&gt;&lt;br /&gt;"ജീപ്പുഞാനോടിച്ചോളാം.... പക്ഷേ വേറെ ഒരു ഡ്രൈവറേംകൂടി അടുത്തിരുത്തണം..." ഓനച്ചന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"ഓ! ജീസസ്സ്... ഇതെന്തൊരു പരീക്ഷണം... ഒരു ജീപ്പോടിക്കാന്‍ രണ്ടു&lt;br /&gt;ഡ്രൈവര്‍മാര്‍ ..... ഇവനെന്താണുപറയുന്നതെന്ന് ഇവനറിയുന്നില്ല, ഇവനോട് പൊറുക്കേണമെ."&lt;br /&gt;&lt;br /&gt;"ഒന്നെങ്കി ബ്രെയിക്ക് അല്ലെങ്കി ക്ലച്ച്.....ഏതുഞാന്‍ ചവിട്ടണോന്ന് അച്ചന്‍പറഞ്ഞോ, രണ്ടുംകൂടി എനിക്കുമേലാ"&lt;br /&gt;&lt;br /&gt;പാവം ഓനച്ചന്‍; അവന്റെ ഒരുകാലു കാളവണ്ടിക്ക് ഊടുവച്ചവകയില്‍ ഒരുപ്പോക്കായ് പോയില്ലെ.  ഒരു മുടന്തനെ സൗഖ്യമാക്കാന്‍പോലും തന്നെക്കൊണ്ടിതുവരെ കഴിഞ്ഞിട്ടില്ലാ പിന്നല്ലെ ഒരു കാലുമൊത്തത്തില്‍ പോയവന്റെകാര്യം...അച്ചനാകേസുവിട്ടു.&lt;br /&gt;&lt;br /&gt;നാട്ടുകവലയില്‍ പള്ളിപണിയാനുള്ള ശ്രമം അവസാനിപ്പിക്കാന്‍ തന്നെ നെടുങ്ങാടിയച്ചന്‍ തീര്‍ച്ചപ്പെടുത്തി. ചിമ്മാരുമറിയത്തോടു യാത്രപോലും പറയാതെ അച്ചന്‍ മലയിറങ്ങാന്‍ തുടങ്ങി. യാത്രപറയാന്‍ ചെന്നാല്‍  ചിലപ്പോള്‍ പോകാന്‍ അനുവദിച്ചെന്നുവരില്ലാ.... മറിയത്തിന്റെ സമ്പ്യാദ്യത്തില്‍നിന്നും നല്ലൊരുതുക താനായിട്ടു കൊണ്ടുപോയ് മഞ്ഞക്കിളിക്ക് അച്ചാരം കൊടുത്തിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;പാതിവഴിയില്‍ എതിരെ വന്ന ഒരു അപരിചിതന്‍ അച്ചനോടു ചോദിച്ചു.&lt;br /&gt;&lt;br /&gt;"ചിമ്മാരുമറിയത്തിന്റെ നാട്ടുകവലയിലേക്ക് ഇനിയും ഒരുപാടു ദൂരമുണ്ടോ...."&lt;br /&gt;&lt;br /&gt;" ഈ മലയങ്ങു കയറിച്ചെന്നാല്‍ നാട്ടുകവലയായ്...... ഇവിടെ പരിചയമില്ലാത്ത ആളാന്നുമനസിലായ്... എവിടെന്നാ?... "  അച്ചന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"ഞാന്‍ പട്ടം കോളനിയില്‍നിന്നും വരുവാ... കിഴക്കമ്പലമാണ് സ്വദേശം.  ഇവിടെ ഒരു ഡ്രൈവറെ അന്വേഷിക്കുന്നെന്ന് കേട്ട് വന്നതാ...ഞാനൊരു വിമുക്തഭടനാണെ..."&lt;br /&gt;&lt;br /&gt;കൊടിയവേനലില്‍ ദാഹിച്ചുവലങ്ങിരിക്കുന്ന വേഴാമ്പലിന്റെ തലയിലോട്ട്  അപ്രതീക്ഷിതമായ് ശക്തമായ മഴപെയ്യുന്നു....വെറും‌മഴയല്ലാ  ആലിപ്പഴത്തോടുകൂടിയത്. അതേ അനുഭവമാണ് നെടുങ്ങാടിയച്ചനുണ്ടായത്.&lt;br /&gt;&lt;br /&gt;"വരു ഞാന്‍ വഴികാട്ടിത്തരാം..." അച്ചന്‍ വീണ്ടും നാട്ടുകവലയില്‍ പണിയാന്‍പോകുന്ന പള്ളിയുടെ മടക്കിവച്ച പ്ലാന്‍ മനസില്‍ നിവര്‍ത്തിയിട്ടു.&lt;br /&gt;&lt;br /&gt;"അച്ചനു ബുദ്ധിമുട്ടാവില്ലേ?....വഴിപറഞ്ഞുതന്നാല്‍മതി ഞാന്‍ തനിച്ചുപോക്കോളാം..."&lt;br /&gt;&lt;br /&gt;"എന്തുബുദ്ധിമുട്ട് സഹോദരാ... നിങ്ങള്‍ ദീര്‍ഘദൂരം നടന്നതിനാല്‍  വളരെ ക്ഷീണിതനാണെന്നുതോന്നുന്നു....എന്റെ തോളത്തോട്ട് കയറിക്കോളു ഞാന്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം" &lt;br /&gt;&lt;br /&gt;എങ്ങിനെയെങ്കിലും ഈ മുതലിനെ എത്രയും പെട്ടന്നു മറിയച്ചേടത്തിയുടെ മുമ്പില്‍ ഹാജരാക്കുക എന്നതുമാത്രമായിരുന്നു അച്ചന്റെ ആവശ്യം.&lt;br /&gt;&lt;br /&gt;വാഴച്ചാലി വര്‍ഗ്ഗീസ് നാട്ടുകവലയില്‍ കാലുകുത്തി. അതുവരെ  നാട്ടുകവലയില്‍  വന്നുചേര്‍ന്ന ആരെയും‌പോലല്ലാ വര്‍ഗ്ഗീസിന്റെ വരവു. നാട്ടുകവല വര്‍ഗ്ഗീസിനെ കാത്തിരിക്കുകയായിരുന്നു...അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു വര്‍ഗ്ഗീസിന്റെ സേവനം കൂടിയേ കഴിയുമായിരുന്നോള്ളു.&lt;br /&gt;&lt;br /&gt;മറിയം പാറപ്പുറത്ത് ഉയര്‍ന്ന സ്ഥലത്തിരുന്നു....&lt;br /&gt;&lt;br /&gt;വര്‍ഗ്ഗീസിനു അത് അത്രയങ്ങ് ഇഷ്ടപ്പെട്ടില്ലാ. പട്ടാളത്തില്‍ വച്ചുതന്നെ മേംസാബുമാര്‍ കമാന്‍ഡുചെയ്യാന്‍ തുടങ്ങിയപ്പോഴാണ് വര്‍ഗ്ഗീസ് ഇടയാന്‍ തുടങ്ങിയത്. പിടക്കോഴി കൂവുന്ന വീടും പെണ്ണുഭരിക്കുന്ന നാടും മുടിയും എന്നതാണ് വര്‍ഗ്ഗീസിന്റെ ഫിലോസഫി.&lt;br /&gt;&lt;br /&gt;ഇന്റര്‌വ്യൂ ആരംഭിച്ചു. ചിമ്മാരുമറിയത്തിനുവേണ്ടി അച്ചനാണു ചോദ്യങ്ങള്‍ ആരംഭിച്ചത്...&lt;br /&gt;&lt;br /&gt;"നിങ്ങള്‍ക്ക് ജീപ്പോടിക്കാനറിയുമോ?.."&lt;br /&gt;&lt;br /&gt;"അറിയാമോന്നോ....അതെന്തു ചോദ്യം, തെര്‍ട്ടി സിക്സിലാണെന്നുതോന്നുന്നു... ഞാന്‍ നാസിക്കില്‍നിന്നും രണ്ടുമാസത്തെ അവധിക്കായ് നാട്ടിലോട്ട് പോരുന്ന സമയം. കോയമ്പത്തൂരുവന്നപ്പോള്‍ ഡ്രൈവര്‍ക്ക് ഒരു നെഞ്ചുവേദന...യാത്ര അവിടെ മുടങ്ങേണ്ടതായിരുന്നു....ഞാന്‍ ഡ്രൈവര്‍സീറ്റേലോട്ടങ്ങുകയറീട്ട് പിന്നെ  ആലുവയില്‍വന്നിട്ടാ വണ്ടിനിറുത്തണെ....അതും കല്‍ക്കരി തീര്‍ന്നിട്ട് അല്ലെങ്കില്‍ എറണാകുളത്തേ നിര്‍ത്തുവാരുന്നൊള്ളു..." വര്‍ഗ്ഗീസ് വാചാലനായ്. അയാള്‍ ഒരു റിട്ട്. പട്ടാളക്കാരനാണെന്നോര്‍ക്കണം.&lt;br /&gt;&lt;br /&gt;"ജീസസ്സ് കല്‍ക്കരിയിലോടിക്കുന്ന ജീപ്പോ .... ആദ്യമായിട്ടുകേള്‍ക്കുന്നു. " അച്ചനു അത്ഭുതമായ്.&lt;br /&gt;&lt;br /&gt;"ജീപ്പാണന്നാരുപറഞ്ഞു ...തീവണ്ടിയാണുഞാന്‍ ഓടിച്ചത്....." &lt;br /&gt;&lt;br /&gt;"ആളുമോശമല്ലാലോ.... ..."&lt;br /&gt;&lt;br /&gt;"അതുശരി...അപ്പോള്‍ നയണ്ടീന്‍ ഫോര്‍ട്ടിവണ്ണിലു ഞാന്‍ ബാംബെ ഹാര്‍ബറില്‍ ഒരു കപ്പല്‍ തിരിച്ചിട്ടകാര്യം കേട്ടാലോ.... ഞങ്ങള്‍ യുദ്ധത്തിനുള്ള........" &lt;br /&gt;വര്‍ഗ്ഗീസ് പറഞ്ഞുതുടങ്ങിയതേയൊള്ളു പൂര്‍ത്തിയാക്കാനൊത്തില്ലാ....&lt;br /&gt;&lt;br /&gt;"ഫാ.......ഇവിടാരും കപ്പലും തീവണ്ടീം വാങ്ങീട്ടില്ലാ...നിനക്ക് ജീപ്പോടിക്കാനറിയാമോന്നാ ചോദിച്ചെ...അറിയാമെങ്കി ഇവിടെനിന്നോ...ഇല്ലങ്കില്‍ വന്നപോലെ തിരിച്ചുവിട്ടോ.." &lt;br /&gt;പട്ടാളബഡായികള്‍കേട്ട് മറിയത്തിനു ചെകിടിച്ചു. അവര്‍ കലിതുള്ളി എഴുന്നേറ്റുപോയ്.&lt;br /&gt;&lt;br /&gt;മറിയത്തിന്റെ ഭാവപകര്‍ച്ചകണ്ട് വര്‍ഗ്ഗീസ് നടുങ്ങിപ്പോയ്. അയാള്‍ ഇന്നുവരെ കണ്ടിരുന്ന സ്ത്രീകള്‍ കയര്‍ത്തുസംസാരിക്കുമ്പോള്‍പോലും   ബന്ധനത്തിലായ മാന്‍പേട രക്ഷപെടാനായ് കുതറുമ്പോള്‍ കാട്ടുന്ന ചേഷ്ടകളാണ് അവരില്‍ ദൃശ്യമായിരുന്നത്.  ആ ദൈന്യത കാണുവാനായ്തന്നെ അയാള്‍ പട്ടാള മേലധികാരികളുടെ ഭാര്യമാരെ പ്രകോപിപ്പിക്കാറുണ്ടായിരുന്നു..... എന്നാല്‍ നാട്ടുകവലയില്‍ പെട്ടുപോയ്, ഒരു ഈറ്റപ്പുലിയുടെ ശൗര്യമാണ് ചിമ്മാരുമറിയത്തിന്റെ കണ്ണുകളില്‍ വര്‍ഗ്ഗീസിനു  കാണാന്‍ കഴിഞ്ഞത്.&lt;br /&gt;&lt;br /&gt;കൂടുതലു കഥകളൊന്നും പറയാന്‍ നില്‍ക്കാതെ വര്‍ഗ്ഗീസ് മലയിറങ്ങി. കൂടെ അച്ചനുമുണ്ടായിരുന്നു. നേരെ നെല്ലിമറ്റത്തിനു. &lt;br /&gt;&lt;br /&gt;പിറ്റേന്നു ഉച്ചയാകുന്നതിനുമുമ്പെ നാട്ടുകവലയില്‍ ഇരമ്പംകേട്ടു... ആളുകളെല്ലാം കാഴ്ചകാണാന്‍ ഓടിക്കൂടി പൊടിയും കരിപ്പുകയും പറത്തി നാട്ടുകവലയുടെ വിരിമാറിലേക്ക് ആദ്യമായ് ഒരു വാഹനം കയറിവന്നു. വാഴച്ചാലി ഉലഹന്നാന്‍ വര്‍ഗ്ഗീസ് ഓടിച്ച് കയറ്റി എന്നു പറയുന്നതാണ് കൂടുതല്‍ ശരി.&lt;br /&gt;&lt;br /&gt;മഞ്ഞക്കിളി....&lt;br /&gt;ചിമ്മാരുമറിയത്തിന്റെ മഞ്ഞക്കിളി.....&lt;br /&gt;&lt;br /&gt;ആളുകള്‍ ആര്‍ത്തുവിളിച്ചു.&lt;br /&gt;&lt;br /&gt;(തുടരാം..)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-1625481147108741503?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/1625481147108741503/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=1625481147108741503' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/1625481147108741503'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/1625481147108741503'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2007/09/21.html' title='ചിമ്മാരുമറിയം - 21'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-5830162256511676512</id><published>2007-08-30T12:48:00.000-07:00</published><updated>2007-08-30T13:04:03.978-07:00</updated><title type='text'>ചിമ്മാരുമറിയം - 20</title><content type='html'>&lt;strong&gt;എന്റെ പട്ടാളമപ്പൂപ്പന്‍&lt;/strong&gt; (ചിമ്മാരുമറിയം - 20)&lt;br /&gt;&lt;br /&gt;വാഴച്ചാലില്‍ ഉലഹന്നാന്‍ വര്‍ഗ്ഗീസ്....&lt;br /&gt;തിരുവിതാംകൂറിലെ കിഴക്കമ്പലം എന്ന കര്‍ഷക ഗ്രാമത്തിലെ തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള   കര്‍ഷകകുടുമ്പത്തില്‍ ജനനം... &lt;br /&gt;&lt;br /&gt;നാട്ടുനടപ്പുപോലെ നടന്ന് നാലാംക്ലാസുവരെ പഠിച്ചു, പിന്നെ കൃഷിയില്‍ അപ്പനെ സഹായിക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുത്ത് ഒരു കൃഷിക്കാരനായ്. കുറച്ചുകൂടി പ്രായവും പക്വതയുമായപ്പോള്‍ കാര്‍ഷികോല്പന്നങ്ങളുടെ വിപണനം  സന്തോഷപൂര്‍വ്വം ഏറ്റെടുക്കുന്നു, എല്ലാആഴ്ചയും കച്ചവടത്തിനായ് അയല്‍‌രാജ്യമായ കൊച്ചിയില്‍ പോകാം എന്നതിലായിരുന്നു വര്‍ഗ്ഗീസിനു കൂടുതല്‍ സന്തോഷം.&lt;br /&gt;&lt;br /&gt;കളിയും ചിരിയും സന്തോഷവും നിറഞ്ഞ കൗമാരത്തില്‍ ഒരു ദുസ്വപ്നത്തില്പോലും പട്ടാളക്കാരനാകുന്നതിനെപ്പറ്റി വര്‍ഗ്ഗീസ് ചിന്തിച്ചിട്ടില്ലായിരുന്നു. പക്ഷേ അവസാനം എത്തപ്പെട്ടതോ ബ്രിട്ടീഷ് പട്ടാളത്തില്‍, അതും സാതന്ത്ര്യസമരം നടക്കണകാലത്ത്.&lt;br /&gt;&lt;br /&gt;പതിവുപോലെ അന്നും കായ്ക്കുലയും കറിവേപ്പിലയും നാളീകേരവുമൊക്കെയായ് കാളവണ്ടിയില്‍ ഏറണാകുളം മാര്‍ക്കറ്റില്‍ കച്ചവടത്തിനു പോയതാണ് വര്‍ഗ്ഗീസ്... നേരമന്തിയായിട്ടും മടങ്ങിയെത്തിയില്ലാ, എത്ര സ്ലോമോഷനില്‍ വണ്ടിവിട്ടാലും തിരിച്ചുവരേണ്ട സമയം കഴിഞ്ഞു...&lt;br /&gt;&lt;br /&gt;"എന്റെ പുണ്യാള...ഞങ്ങടെ കാളകളെ കാത്തുകൊള്ളണേ...." എന്ന പ്രാര്‍ത്ഥന വാഴച്ചാലിക്കുടുമ്പത്തില്‍ ഉയര്‍ന്നുതുടങ്ങി... അക്കാലത്ത് കര്‍ഷകകുടുമ്പങ്ങളില്‍ കാളകള്‍ കഴിഞ്ഞിട്ടാണ് മക്കള്‍ക്ക് സ്ഥാനം. പോരാത്തതിനു കാക്കനാടിനും പുക്കാട്ടുപടിക്കും ഇടയിലുള്ള വിജനപ്രദേശങ്ങളിന്‍ 'വാലങ്കിരി' എന്നപേരില്‍ അറിയപ്പെടുന്ന ഒരു ചെകുത്താനുണ്ടെന്നും, അസമയത്ത് ആവഴിയിലൂടെ സഞ്ചരിക്കുന്ന കാളകളെ (ഒരു ചെയ്ഞ്ചിനു ചിലപ്പോള്‍ മനുഷ്യരെയും) പിടിച്ച് ആഹരിക്കലാണ് മൂപ്പരുടെ ഹോബിയെന്നും അക്കാലത്ത് ബലമായ ഒരു വിശ്വാസം നിലവിലുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;വര്‍ഗ്ഗീസിനെ വാലങ്കിരി പിടിച്ചതാണോ?&lt;br /&gt;മൂപ്പുകുറഞ്ഞ വാഴക്കുല മാര്‍ക്കറ്റില്‍ വിറ്റത്തിനു കൊച്ചിരാജാവുപിടിച്ച് തുറങ്കിലടച്ചോ... നാട്ടുകാര്‍ പലരീതിയില്‍ ചിന്തിച്ചു. പലവഴിയിലും അന്യേഷിച്ചു.&lt;br /&gt;&lt;br /&gt;നേര്‍ച്ചകളും കാഴ്ചകളും ഒരുപാടു നടത്തിയതിനു ഫലം കിട്ടാതിരിക്കുമോ...&lt;br /&gt;വര്‍ഗ്ഗീസ് തിരിച്ചെത്തി...&lt;br /&gt;അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം,  പട്ടാളയൂണിഫോമില്‍.&lt;br /&gt;&lt;br /&gt;"മോനെ നമ്മടെ കാളേമ്മാര്?... "  വന്നപാടെ  അമ്മചോദിച്ചു&lt;br /&gt;&lt;br /&gt;കാളേന്മാരെപ്പറ്റി അപ്പോഴാണ് വര്‍ഗ്ഗീസും ചിന്തിക്കുന്നത്. കാളേന്മാര്‍ക്ക് എന്തുപറ്റിയാവോ?ചിലപ്പോള്‍ എറണാകുളം പരിസരങ്ങളിലെവിടെയെങ്കിലുമുള്ള അമ്പങ്ങളില്‍ അമ്പലക്കാളയായ് പ്രമോഷന്‍ കിട്ടിയിരിക്കും... അല്ലെങ്കില്‍ പരിസരത്തെവിടെയെങ്കിലുമുള്ള ഭക്ഷണശാലകളില്‍ ഫ്രൈയായ് മോക്ഷപ്രാപ്തിനേടിയിരിക്കും.&lt;br /&gt;&lt;br /&gt;വര്‍ഗ്ഗീസിനെന്തുപറ്റി എന്നുചിലരെങ്കിലും ചോദിച്ചു.....&lt;br /&gt;&lt;br /&gt;കാര്‍ഷികോല്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വിറ്റതിനു ശേഷം തിരിച്ചുവരുന്ന വഴിക്കാണ് വഴിസൈഡില്‍ ഒരാള്‍ക്കൂട്ടം കണ്ടത്. തമിഴന്മാരുടെ തെരുവു സര്‍ക്കസാവും, അല്ലെങ്കില്‍ മരുന്നുവില്‍ക്കുന്ന ലാടഗുരുക്കള്‍... രണ്ടായാലും വര്‍ഗ്ഗീസിനു താല്പര്യമുള്ള വിഷയമാണ്.  വഴിസൈഡില്‍ കാളവണ്ടി പാര്‍ക്കുചെയ്തിട്ട് ചെന്ന് ഒന്ന് എത്തിനോക്കിയതേയൊള്ളു.... ആരൊക്കെയോ ചേര്‍ന്നു പുറകില്‍നിന്നും വട്ടം പിടിച്ചു,  ബലമായ് വണ്ടിയില്‍ കയറ്റി. വണ്ടിക്കുള്ളില്‍ പരിഭ്രാന്തരായ് മറ്റുപലയുവാക്കളുമുണ്ടായിരുന്നു. എപ്പോഴോ വണ്ടി നീങ്ങാന്‍‌തുടങ്ങി.&lt;br /&gt;&lt;br /&gt;നേരം വെളുക്കുന്നതിനുമുമ്പെ കോയമ്പത്തൂരിലെ ഒരു പട്ടാളക്യാമ്പില്‍ യാത്ര അവസാനിച്ചു.  പട്ടാളത്തിലേയ്ക്ക് ആളെയെടുക്കുന്ന റിക്രൂട്ട്‌മെന്റിനിടയിലേക്കാണല്ലോ സര്‍ക്കസുകാണാന്‍ താന്‍ പോയ് എത്തിനോക്കിയത് എന്നു വര്‍ഗ്ഗീസ് മനസിലാക്കിയപ്പോഴേയ്ക്കും വളരെ താമസിച്ചുപോയിരുന്നു.&lt;br /&gt;&lt;br /&gt;ബ്രിട്ടീഷ് പട്ടാളക്യാമ്പിലെ ട്രെയ്നിംഗ് പിരീഡ് വളരെ ക്ലേശകരമായിരുന്നു. അതിനാല്‍ തന്നെയാണ് പട്ടാളത്തില്‍ ചേരാന്‍ അക്കാലത്ത് ആളുകള്‍ തയ്യാറാകാതിരുന്നതും.  ജീവിക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതെ വരുമ്പോള്‍ ആത്മഹത്യചെയ്യുന്നതിനു തൊട്ടുമുമ്പുള്ള ഒരു പരീക്ഷണം എന്നനിലയില്‍ പട്ടാളത്തില്‍ ചേര്‍ന്നവരും, ബലാല്‍ക്കാരമായ് പിടിച്ചുകൊണ്ടുവന്നവരുമായ ഇന്ത്യാക്കാരെകൂടാതെ  ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശങ്ങളിലെ പട്ടിണിപ്പാവങ്ങളായ സായിപ്പുയുവാക്കളും വര്‍ഗ്ഗീസിനൊപ്പം പട്ടാളക്യാമ്പില്‍ പരിശീലനത്തിനുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;മനസില്ലാമനസോടെയാണെങ്കിലും വിജയകരമായ് പരിശീലനം പൂര്‍ത്തിയാക്കിയ വര്‍ഗ്ഗീസിനു നാസിക്കിലായിരുന്നു ആദ്യ നിയമനം. പിന്നെ പ്രൊമോഷന്‍ ശമ്പളവര്‍ദ്ധനവു, കുടിക്കാന്‍ ഇഷ്ടമ്പോലെ ലഹരി, ഇടയ്ക്കിടയ്ക്ക് ഇന്ത്യയിലെ പലപല സ്ഥലങ്ങളിലേയ്ക്കും യാത്ര...പുതിയ പുതിയ കാഴ്ചകള്‍.... വര്‍ഗ്ഗീസ് പട്ടാള ജീവിതം ആസ്വദിച്ചുതുടങ്ങി.&lt;br /&gt;&lt;br /&gt;ബ്രിട്ടീഷുകാരായാ പട്ടാള മേലധികാരികള്‍ ഡ്യൂട്ടിസമയത്ത് കണിശക്കാരും ഡ്യൂട്ടികഴിഞ്ഞാല് റാങ്കുനോക്കാതെ സഹപ്രവര്‍ത്തകരുടെ തോളില്‍ കൈയിടാന്മടിക്കാത്തവരുമായിരുന്നു.  റിക്രിയേഷന്‍ ക്ലബില്‍  ബില്യാട്സ് കളിക്കുന്നതിനിടയില്‍ കമ്പുവച്ച് വര്‍ഗ്ഗീസ് പലപ്പോഴും ഉയര്‍ന്ന മേലുദ്യോഗസ്ഥന്മാരുടെ പള്ളക്കിട്ടു കളിയായ് കുത്തുകപോലും ചെയ്തിട്ടുണ്ട്..... 'യൂ ആര്‍ നോട്ടി... ഹാന്‍സം ഗൈ'...എന്നുപറഞ്ഞ് തോളത്തുതട്ടുകയല്ലാതെ ചെവിയില്‍ പിടിച്ച് ഒന്നുതിരിക്കുകപോലും അവര്‍ചെയ്തിട്ടില്ലാ.&lt;br /&gt;&lt;br /&gt;പറമ്പിലും പാടത്തും കൊത്തിക്കിളച്ചുനടന്നു യൗവ്വനത്തിന്റെ ആദ്യനാളുകള്‍ പാഴാക്കിയതില്‍ വര്‍ഗ്ഗീസിനു നിരാശതോന്നിയിരുന്നു.... കാശ്മീരിലെ മഞ്ഞുറഞ്ഞ സായാഹ്നങ്ങളില്‍ കല്‍ക്കരിയിട്ടു കത്തിക്കുന്ന നെരിപ്പോടിനരികിലിരുന്നു ലഹരി നുണങ്ങിറക്കുമ്പോള്‍, ത്ന്റെ അനുവാദം കൂടാതെ തന്നെപ്പിടിച്ചു പട്ടാള ട്രക്കില്‍ തള്ളിയ അഞ്ജാതനായ ആ ബലിഷ്ടകരങ്ങളുടെ ഉടമയെ മനസിലോര്‍ത്ത് ഒരു ചിയേഴ്സ് പറയാന്‍ വര്‍ഗ്ഗീസ് മറക്കാറില്ലായിരുന്നു.&lt;br /&gt;&lt;br /&gt;ചുമലില്‍ പലപല അധികാരങ്ങളും അധികാരങ്ങളുടെ അടയാളങ്ങളും കയറിയ പത്തുവര്‍ഷങ്ങള്‍ പെട്ടെന്നു കടന്നുപോയ്. അന്നൊരിക്കല്‍ ഓഫീസില്‍വച്ച് വര്‍ഗ്ഗീസിനോട് മേലധികാരി പറഞ്ഞു..&lt;br /&gt;&lt;br /&gt;" നിങ്ങളുമായുള്ള  കരാറിന്‍ പ്രകാരം പത്തുവര്‍ഷത്തെ സര്‍വ്വീസ് വിജയകരമായ് പൂര്‍ത്തിയായിരിക്കുന്നു...ആനുകൂല്യങ്ങളെല്ലാം പറ്റി ഇനി നിങ്ങള്‍ക്കുമടങ്ങാം, താല്പര്യമെങ്കില്‍ ഇനിയും പുതിയ എഗ്രിമെന്റെ സൈന്‍‌ചെയ്ത് സര്‌വ്വീസില്‍ തുടരാം.."&lt;br /&gt;&lt;br /&gt;ഞാന്‍ എങ്ങോട്ടും പോണില്ലാ ഒരു ആജീവനാന്ത എഗ്രിമെന്റിങ്ങ് എഴുതിക്കോ.... എന്നുപറയാന്‍ വര്‍ഗ്ഗീസിനു ഒരു പ്രാവശ്യം‌പോലും ആലോചിക്കേണ്ടിവന്നില്ലാ. വീണ്ടും പത്തുവര്‍ഷസര്‌വ്വീസിനു കരാറെഴുതി. &lt;br /&gt;രണ്ടുവര്‍ഷം കൂടി ആഘോഷമായ് കടന്നുപോയ്. അപ്പോഴാണ് ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയതും ബ്രിട്ടീഷുകാര്‍ കെട്ടുകെട്ടിയതും.&lt;br /&gt;&lt;br /&gt;ഇന്ത്യന്‍പട്ടാളമേലധികാരികള്‍ ഭരണംകയ്യടക്കിയപ്പോള്‍ മറ്റുപലരേപ്പോലെ വര്‍ഗ്ഗീസും ഹാപ്പിയായിരുന്നു.  &lt;br /&gt;ഹാപ്പിയായിരുന്ന വര്‍ഗ്ഗീസ് ആപ്പിലായത് പെട്ടന്നാണ്... ബ്രിട്ടീഷുകാരുടെ ഹൃദയവിശാലതയൊന്നും ഇന്ത്യന്‍ ആപ്പിസര്‍മാര്‍ക്കില്ലായിരുന്നു. വര്‍ഗ്ഗീസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അല്പനു കുടകിട്ടിയതുപോലെ....ഉറങ്ങുമ്പോഴും തലയ്ക്കുമുകളില്‍ കെട്ടിത്തൂക്കിയിടും. സബോര്‍ഡിനേറ്റ്സിനോട് എങ്ങിനെ കൂടുതല്‍ മോശമായ് പെരുമാറാം എന്നതില്‍ അക്കാലത്ത് മേലാളന്മാരുടെയിടയില്‍ ഒരു മത്സരം തന്നെ നടന്നിരുന്നു. എല്ലാത്തിലും കഷ്ടം മേംസാബുമാരുടെ പീഡനങ്ങളാണ്.&lt;br /&gt;&lt;br /&gt;മേലുദ്ധ്യോഗസ്തന്മാര്‍ക്കുകൊടുക്കുന്ന  അതേ റെസ്പെക്ട അവരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും കൊടുക്കാന്‍ കീഴ്ജീവനക്കാര്‍ നിര്‍ബന്ധിതരായപ്പോല്‍ അറിയാതെ അവര്‍ പറഞ്ഞുപോയ്....അയ്യോ ഇതായിരുന്നു സ്വാതന്ത്ര്യമെങ്കില്‍ ഇതു ഞങ്ങള്‍ക്ക് വേണ്ടായിരുന്നൂട്ടോ.&lt;br /&gt;&lt;br /&gt;വാഴച്ചാലി വര്‍ഗ്ഗീസ് വഴക്കാളി വര്‍ഗ്ഗീസാകാന്‍ പിന്നെ കാലതാമസംമുണ്ടായില്ല.  ആരോപണങ്ങള്‍ പലതും വാങ്ങിച്ച് സ്വന്തം ക്രഡിറ്റില്‍ വച്ചു. സായിപ്പായിട്ടു തോളിം ചാര്‍ത്തിക്കൊടുത്ത പല റാങ്കുകളും നാടപ്പന്മാരു തിരികെമേടിച്ചു....എന്നാലും പട്ടാള ക്യാമ്പിലെ റിബല്‍ ഗ്രൂപ്പിലെ സുബാഷ്ചന്ദ്രബോസായിരുന്നു വര്‍ഗ്ഗീസ്.&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരുദിവസം മേയറുടെ ഭാര്യ കടന്നുവന്നപ്പോള്‍ എഴുന്നേറ്റുനില്‍ക്കാന്‍വര്‍ഗ്ഗീസ് കൂട്ടാക്കിയില്ലാന്നുമാത്രമല്ലാ തറയില്‍ വയ്ക്കേണ്ട കാലെടുത്ത് മേശപ്പുറത്ത് വച്ച് വിശാലമായ് ഇരിക്കുകയും ചെയ്തു.  മേംസാബു കോപിച്ചു, അതു വല്യ ഇഷ്യൂവായ്...  എനിക്കു നിങ്ങളുടെ ജോലിവേണ്ടാടാ പുല്ലന്മാരെ എന്നുപറഞ്ഞ് ഏഴരവര്‍ഷ സര്‍വ്വീസ് ബാക്കിവച്ച് വര്‍ഗ്ഗീസ് പട്ടാളജീവിതത്തോടു വിടപറഞ്ഞു.   &lt;br /&gt;&lt;br /&gt;1948 ഫെബ്രുവരിമാസം എട്ടാം തിയതി അച്ചിക്കോന്തനായ മേയറെ ഇംഗ്ലീഷ്,മലയാളം, തമിഴ്,തെലുംഗ്,ഹിന്ദി എന്നീ തനിക്കറിയാവുന്ന എല്ലാ ഭാഷകളിലെയും നിലവാരമുള്ള തെറിവിളിച്ചിട്ട് വര്‍ഗ്ഗീസ്  ക്യാമ്പിന്റെ പടിയിറങ്ങി. സര്‍വ്വീസ് പൂര്‍ത്തിയാക്കാതെപോകുന്നവരെ പിടിക്കാന്‍ പുറകെ ആളെവിടുന്ന പതിവുണ്ടെങ്കിലും വര്‍ഗ്ഗീസിന്റെ പുറകെ ആരെയും അയച്ചില്ല...പകരം സ്വാതന്ത്യദിനം ആഗസ്റ്റ് പതിനഞ്ചില്‍നിന്നും ഫെബ്രുവരി എട്ടിനാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഒരു  രഹസ്യയോഗം ചേര്‍ന്നോന്നു സംശയം.&lt;br /&gt;&lt;br /&gt;............................&lt;br /&gt;&lt;br /&gt;സ്വതന്ത്ര ഭാരതത്തിലെ  തിരുക്കൊച്ചിയില്‍ പ്രധാനമന്ത്രിയായിരുന്ന പട്ടം താണുപിള്ള വിമുക്തഭടന്മാരെ പുനരതിവസിപ്പിക്കാന്‍ ഒരു പദ്ധതി ആവിഷ്കരിച്ചു. കേരളത്തില്‍ പലയിടങ്ങളിലായ് വിമുക്തഭടന്മാര്‍ക്ക് ഭൂമി സൗജന്യമായ് കൊടുക്കാനായിരുന്നു പ്ലാന്‍. &lt;br /&gt;&lt;br /&gt;സര്‍വ്വീസില്‍നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ പോലും കൈപ്പറ്റാതെ ഇറങ്ങിപ്പോന്ന വാഴച്ചാലി വര്‍ഗ്ഗീസും ഒരു അപേക്ഷസമര്‍പ്പിച്ചു. മൂന്നാറിനടുത്ത് വിമുക്തഭടന്മാര്‍ക്കായ് തിരുക്കൊച്ചി സര്‍ക്കാര്‍ പതിച്ചുകൊടുത്ത വനഭൂമിയില്‍ വര്‍ഗ്ഗീസിനും കിട്ടി ഒരുതുണ്ട് ഭൂമി. പട്ടംതാണുപിള്ളയോടു ബന്ധപ്പെടുത്തി ആ ഭൂപ്രദേശം പട്ടംകോളനി എന്നുവിളിക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;br /&gt;മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീയായ് എന്ന പഴംചൊല്ലുപോലെ വര്‍ഗ്ഗീസ് വീണ്ടും ഒരു കൃഷിക്കാരനായ്...പക്ഷേ പൊരുത്തപ്പെടാനായില്ല.  ആയിടക്ക് എക്സ്മിലിട്ടറിക്കാരനായ  ഒരു കൂട്ടുകാരനാണ് വര്‍ഗ്ഗീസിനോട് ഒരു പുതിയ ജോലിയുടെ കാര്യം പറഞ്ഞത്, ഒരു ഡ്രൈവര്‍ പോസ്റ്റ്.&lt;br /&gt;പോകേണ്ടവഴിയും ചെന്നെത്തേണ്ട സ്ഥലവും കാണേണ്ട ആളുടെ പേരും എല്ലാം എഴുതിവാങ്ങി പോക്കറ്റിലിട്ട് പട്ടംകോളനിയില്‍നിന്നും വര്‍ഗ്ഗീസ് യാത്രതിരിച്ചു....&lt;br /&gt;&lt;br /&gt;പോകേണ്ടവഴി അടിമാലി കല്ലാര്‍കൂട്ടി ....ചെന്നെത്തേണ്ടസ്ഥലം നാട്ടുകവല... കാണേണ്ടയാളുടെപേരു ചിമ്മാരുമറിയം... ഓടിക്കേണ്ടവാഹനം ജീപ്പ്.  ഇതൊക്കെയായിരുന്നു പോക്കറ്റിലെ കടലാസിലെഴുതിയിരുന്നത്.&lt;br /&gt;&lt;br /&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-5830162256511676512?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/5830162256511676512/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=5830162256511676512' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/5830162256511676512'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/5830162256511676512'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2007/08/20.html' title='ചിമ്മാരുമറിയം - 20'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-406244014539444807</id><published>2007-08-29T17:10:00.000-07:00</published><updated>2007-08-29T17:21:40.514-07:00</updated><title type='text'>ചിമ്മാരുമറിയം - 19</title><content type='html'>&lt;strong&gt;നാട്ടുകവല പിറക്കുന്നു&lt;/strong&gt; (ചിമ്മാരുമറിയം - 19)&lt;br /&gt;&lt;br /&gt;&lt;br /&gt;വനത്തിലൂടെയുള്ളകുറുക്കുവഴികള്‍ പീരുമുഹമ്മദ് സേട്ടിനു മറ്റാരേക്കാളും പരിചിതമാണ്. നല്ലയിനം തടികള്‍തേടി കുറേയേറെ വര്‍ഷങ്ങള്‍ സേട്ടു ഹൈറേഞ്ചിലെ കാടുകളില്‍ അലഞ്ഞിട്ടുണ്ട്. വെറും പീരുമുഹമ്മദില്‍ നിന്നും പീരുമുഹമ്മദ് സേട്ടുവിലേയ്ക്കുള്ള വളര്‍ച്ചയില്‍ ആനച്ചൂരടിക്കുന്ന കാടുകളിലെ കടിനാദ്വാനത്തിന്റെ കഥകള്‍ ഒരുപാടു പറയാനുണ്ടാവും സേട്ടുവിനു...പിന്നീട്  പണവും പ്രതാപവും ആവശ്യത്തിലധികം വന്നുകൂടിയപ്പോല്‍ അയാളും ദേഹമനങ്ങാതെ പണംസമ്പാദിക്കാനുള്ള വഴികള്‍ തേടുകയായിരുന്നു.&lt;br /&gt;&lt;br /&gt;സേട്ടുവിന്  മറിയം കുടിയേറിയ വനഭൂമിയിലേക്ക് നടന്നെത്താന്‍ മുതിരപ്പുഴമുറിച്ചുകടക്കുകയോ അതിസാഹസികമായരീതിയില്‍ പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ചുകയറുകയോ ആവശ്യമായ് വന്നില്ലാ. വനത്തിന്റെ ഇരുളിലൂടെ ദിശമാറാതെ അയാള്‍ ലക്ഷ്യത്തിലേയ്ക്ക് നടന്നു കൂടെ നിഴലുപോലെ കൊച്ചാപ്പയും.&lt;br /&gt;&lt;br /&gt;മറിയത്തിന്റെ സാമ്രാജ്യത്തിലെത്തിയ സേട്ടു അലകെനിന്നെ പരിസരം വീക്ഷിച്ചു. മറിയം ഒരുവന്മരം മറിക്കാനായ് മടയിരുത്തിനില്‍ക്കുന്ന നേരമാണ്.&lt;br /&gt;&lt;br /&gt;" ഇതൊരു ശാതാരണ പെണ്ണാണല്ലാ കൊച്ചാപ്പാ...അബമ്മാരു പറഞ്ഞപ്പ നമ്മളുകരുതി ബല്ല ജിന്നുമാരിക്കൂന്ന്.."&lt;br /&gt;&lt;br /&gt;"ഐഎന്‍‌എ... ഉം..ഉം..ഉം... ഞമ്മളും അതുതന്നെ കരുതീരുന്ന്...  പച്ചേങ്കില് ബേറൊരു കൊയപ്പമുണ്ട്. തോക്കുകൊണ്ട് ഒരു ബലാല് ഓളുടെകൂടെ കൂടീട്ടൊണ്ടെന്നാ അബൂട്ടി പറ്ഞ്ഞെ...ഒളിഞ്ഞുനിന്നു ബെടിബെക്കാനും‌മതി"&lt;br /&gt;&lt;br /&gt;"അങ്ങിനെ ബയിക്ക്‌ബാ... ഇപ്പ കാര്യം പുടികിട്ടി....തോക്കുകണ്ടാണ് പഹയന്മാരോടിത്, ന്നിട്ട് ഇത്തിരിപ്പോന്ന ഈപെണ്ണൊരു ജിന്നാണെന്നും ചുള്ളിക്കമ്പെടുത്ത് തച്ചപ്പ പേടിച്ചോടീന്നുപറഞ്ഞാ ബിശ്വസിക്കാനെക്കൊണ്ട് ഞമ്മക്ക് തലക്ക് പുരാന്തൊന്നുമില്ലാ..."&lt;br /&gt;&lt;br /&gt;മറിയം മഴുവീശിവെട്ടുകയാണ്. സേട്ടുവിന്റെ അന്നോളമുള്ള കാഴ്ചപ്പാടില്‍ സ്ത്രീകള്‍ വീടിനുവെളിയില്‍ ഇറങ്ങാത്തവരാണ്. കുട്ടികളെ പ്രസവിക്കുക ആഹാരം കാലാക്കി വിളമ്പുക ഇതില്‍ കവിഞ്ഞ ഒരു ജോലിക്കും സ്ത്രീകള് പര്യാപ്തരല്ലാ എന്ന ചിന്താഗതിക്കാരനായിരുന്ന അയാള്‍ക്ക് മറിയം വേറിട്ട ഒരു കാഴ്ചയായ്. കൗതുകത്തോടെ അയാളിലെ മരക്കച്ചവടക്കാരന്‍ മരം‌വെട്ടുകാരിയെ വിലയിരുത്തി...  മഴുവിലെ പിടുത്തം, മരത്തിന്റെ ചായ്‌വിനനുസൃതമായ് മടയിരുത്തിയത്, വെട്ടിന്റെ ഏക്കം....  ഒന്നിലും യാതൊരു കുറ്റവും പറയാനില്ല.&lt;br /&gt;&lt;br /&gt;"കൊച്ചിക്കാ ഇബരു ശാതാരണ പെണ്ണല്ലാട്ടാ..."&lt;br /&gt;&lt;br /&gt;"ഐഎന്‍‌എ... ഉം..ഉം..ഉം... "&lt;br /&gt;&lt;br /&gt;പാറക്കെട്ടും ചതുപ്പും നിറഞ്ഞ, വനാന്തര്‍ഭാഗത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെകിടന്ന ഒരുപ്രദേശം ചുരുങ്ങിയ കാലംകൊണ്ട്  ജനവാസയോഗ്യമാക്കിമാറ്റിയ മറിയത്തിന്റെ കഴിവിനെ അംഗീകരിച്ചുകൊടുക്കാതിരിക്കാന്‍  സേട്ടുവിനായില്ല. ഉള്ളിലിരിപ്പു കൊച്ചിക്കയോടു തല്‍ക്കാലം വെളിപ്പെടുത്താതെയാണ് സേട്ടു ചിമ്മാരുമറിയത്തിന്റെ അടുത്തേയ്ക്ക് ചെന്നത്.&lt;br /&gt;&lt;br /&gt;'ഞമ്മളാണ് പീരുമുഹമ്മദ് ശേട്ട്...'&lt;br /&gt;...&lt;br /&gt;മറിയം മറുപടി ഒന്നും പറഞ്ഞില്ല... ചോദ്യഭാവത്തില്‍ സേട്ടുവിനെ നോക്കുകമാത്രം ചെയ്തു.&lt;br /&gt;&lt;br /&gt;"യീ ശേട്ടൂന്റെയാ  ഇക്കാണണകാടെല്ലാം..."  കൊച്ചിക്കായുടെ  സേട്ടുവിനെ കൂടുതല്‍ പരിചയപ്പെടുത്തുകയാണ്.. അതിനും മറിയം മറുപടിപറഞ്ഞില്ലാ...&lt;br /&gt;&lt;br /&gt;"  ശേട്ടൂന്റെ കുണ്ടന്മാരെ തച്ചോടിക്കാന് ജ്ജാരാ  അറയ്ക്കബീബിയാ.... അനക്കറിയാബാടില്ലാ ശേട്ടൂനെ, ശൊന്തം വീടരെ ഒറ്റത്തൊയിക്ക് മയ്യത്താക്കിയ ആളാണ്‍ .... "  കുഞ്ഞിക്ക സേട്ടുവിന്റെ വീരകഥകള്‍ വിളമ്പി...അതാണ് അയാളുടെ പ്രധാന ദൗത്യവും.&lt;br /&gt;&lt;br /&gt;"ഇനിയും തൊഴിക്കണത് സ്വന്തം‌വീട്ടിലുമതിയെ.  ഇവടെയെങ്ങാനും തൊഴിക്കാന്‍ വന്നാ... ആരായാലും കൊള്ളാം ആ കാലുഞാന്‍ വെട്ടിയെടുക്കും....." മറിയം മഴു ഉയര്‍ത്തികാണിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;"മുണ്ടാണ്ടിരി കൊച്ചിക്കാ... ഓളോട് ഞമ്മളു ചോതിക്കട്ടെ.....  "   ....&lt;br /&gt;&lt;br /&gt;"ഈ ബൂമി അന്റെയാണെന്നതിനെക്കൊണ്ട് ബല്ലരേകയും കയ്യിലൊണ്ടാ?"&lt;br /&gt;&lt;br /&gt;മുഹമ്മദ് സേട്ടിന്റെ ചോദ്യത്തിനുമുമ്പില്‍ ഒരു വേള മറിയം മൗനമായ് നിന്നു....മറിയത്തിനു ഉത്തരം മുട്ടിയെന്നു കരുതി സേട്ടുവും കൊച്ചിക്കായും പരസ്പരം നോക്കി കണ്ണിറുക്കി ചിരിച്ചു.&lt;br /&gt;&lt;br /&gt;"ഈ മണ്ണ് എന്റേതാണെന്നതിനു എന്റെ കൈയ്യിലുള്ള രേഗ ഇതാണ്..."&lt;br /&gt;മറിയം മുഷിഞ്ഞ കൈത്തലങ്ങള്‍ മലര്‍ക്കെപ്പിടിച്ചു.... മണ്ണിനോടും മരത്തിനോടും കല്ലിനോടും കാട്ടുമൃഗങ്ങളോടും എതിരിട്ട കൈത്തലങ്ങള്‍. &lt;br /&gt;&lt;br /&gt;വടവൃക്ഷത്തിന്റെ വേരുകള്‍പോലെ തഴമ്പുകള്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന  കൈത്തലത്തില്‍ നോക്കി സേട്ട് തരിച്ചുനിന്നുപോയ്... അയാള്‍ അന്നുവരെ നെയ്പ്പത്തിരിയുടെ മാര്‍ദവ്മുള്ള കരതലങ്ങളേ സ്ത്രീകള്‍ക്കു കണ്ടിരുന്നൊള്ളു...&lt;br /&gt;&lt;br /&gt;ആ മണ്ണുമുഴുവന്‍ മറിയത്തിനു സ്വന്തമാണെന്നതിനു അതില്‍കവിഞ്ഞ ഒരു രേഗയും ആവശ്യമായിരുന്നില്ല. മണ്ണില്‍ അദ്വാനിക്കുന്നവനു മണ്ണുതന്നെ കയ്യില്‍ പതിച്ചുനല്‍കുന്ന ഉടമസ്ഥാവകാശമാണത്.  അതിനെതിരെ തന്റെ കയ്യിലെ കടലാസുപ്രമാണങ്ങള്‍ എടുത്തുകാട്ടാന്‍ സേട്ടുവിന്റെ മനസനുവദിച്ചില്ലാ. &lt;br /&gt;&lt;br /&gt;മറിയത്തിന്റെ ചരിത്രം മുഴുവന്‍ ചോദിച്ചറിഞ്ഞിട്ടേ സേട്ടു അവിടെനിന്നും മടങ്ങിയൊള്ളു.&lt;br /&gt;&lt;br /&gt;അഷ്ടിക്ക്‌വകയില്ലാത്തവരെ പുനരതിവസിപ്പിക്കാനായ്  മറിയം അനുഭവിക്കുന്ന ത്യാഗങ്ങള്‍ സേട്ടുവിന്റെ ചിന്താഗതി മാറ്റിമറിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;ജീവിതത്തില്‍ വിജയങ്ങള്‍ മാത്രം കണ്ടുമടങ്ങാറുള്ള സേട്ടുവിനു മറിയത്തോട് പരാജയപ്പെട്ടു... എങ്കിലും  വീരോജ്വലമായ ഒരു പ്രഖ്യാപനത്തിലൂടെ  തന്റെ പരാജയം വിജയമാക്കിമാറ്റുകയാണ് കീരിക്കാടന്‍ മുഹമ്മദ് സേട്ട് ചെയ്തത്.&lt;br /&gt;&lt;br /&gt;"കല്ലാറൂട്ടിപ്പുയേടെ തീരത്തൂന്ന്  ദേ ഇബടബരെ ഞമ്മളു ശൊന്തംകായ്മൊടക്കി ഒരു ബയിബെട്ടിത്തരും ...അന്നേക്കൊണ്ട് ശാതിക്കാത്ത ഒരുകാര്യം ഞമ്മളായിട്ട് ശെയ്തുതരണൂന്ന് കൂട്ടിക്കോളിന്‍"&lt;br /&gt;&lt;br /&gt;ഇപ്പോള്‍ ആരുജയിച്ചു...&lt;br /&gt;&lt;br /&gt;തല ഉയര്‍ത്തിപ്പിടിച്ചുതന്നെയാണ് സേട്ടു മലയിറങ്ങിയത്.  'മടക്ക'വടിയുടെ അടിവീണ് ദേഹത്ത് പാടുകള്‍ വീഴാതെ...എന്നാല്‍ മനസ്സില്‍ ഒരുപാടു വിങ്ങലുകള്‍ ഉണ്ടാവുകയും ചെയ്തു, ചെയ്തുകൂട്ടിയ തെറ്റുകളെക്കുറിച്ചുള്ള മനസ്താപമായിരിക്കാം.&lt;br /&gt;&lt;br /&gt;ഐഎന്‍‌എ ഉം..ഉം..ഉം..പറയാതെ കൊച്ചിക്ക ജീവിതത്തിലാദ്യമായ് സേട്ടുവിനു പിറകെ വച്ചുപിടിച്ചു.  ഇതെന്തുകൂടോത്രമാ തന്റെ മൊതലാളിക്കിട്ട് മറിയാമവെച്ചതെന്നാവും അയാള്‍ ചിന്തിച്ചിരുന്നത്.  തന്റെ കഷ്ടകാലം തുടങ്ങീയെന്ന് അയാള്‍ അറിഞ്ഞോ ആവോ?&lt;br /&gt;&lt;br /&gt;പിറ്റേന്നുതന്നെ സേട്ടു തന്റെ വാക്കിന്റെ വിലകാത്തു....മല്ലന്മാരും കളരിഅഭ്യാസികളും വീട്ടുപണിക്കാരും  മരം‌വെട്ടുകാരും എല്ലാം കൈക്കോട്ടും കട്ടപ്പാരയും ഒക്കെയായ് വഴിപണിയാരംഭിച്ചു. മറിയത്തിന്റെ സാമ്രാജ്യത്തിലേയ്ക്ക് നീളുന്ന രാജവീഥി. എല്ലാം നോക്കിനടത്താന്‍ സേട്ടു മുമ്പില്‍ തന്നെഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;വഴിപണി പൂര്‍ത്തിയാകുന്നതിനു മുമ്പേതന്നെ മറിയത്തിന്റെ സാമ്രാജ്യത്തിലേയ്ക്ക് കുടിയേറ്റം ആരംഭിച്ചുകഴിഞ്ഞിരുന്നു. കുറവിലങ്ങാട്ടുനിന്നും മറിയത്തിന്റെ പന്ത്രണ്ട് ആങ്ങളമാരില്‍ എട്ടുപേരും കപ്യാരു കുഞ്ഞവിരായോടൊപ്പം പുറപ്പെട്ടുപോന്നു, അതുകൂടാതെ ജീവിതം വഴിമുട്ടിനിന്നിരുന്ന ഏതാനും കര്‍ഷകരും അവരോടൊപ്പം കൂടി.  &lt;br /&gt;&lt;br /&gt;സേട്ടുവിന്റെ വഴിപണി പൂര്‍ത്തിയായപ്പോള്‍, പലദേശത്തുനിന്നും പല ജാതിയിലും തരത്തിലും പെട്ടവര്‍ ബന്ധമോ പരിചയമോ നോക്കാതെ മറിയത്തിനെത്തേടിയെത്തി.  ... അവരില്‍ പൊതുവായുണ്ടായിരുന്ന ഘടകം പട്ടിണിമാത്രമായിരുന്നു.&lt;br /&gt;&lt;br /&gt;മുഖംനോക്കാതെ മറിയം എല്ലാവര്‍ക്കും വീടുവയ്ക്കാനിടവും കൃഷിചെയ്യാനുള്ള മണ്ണും തിരിച്ചുകൊടുത്തു. ചിമ്മാരുമറിയത്തിന്റെ നേതൃത്വപാടവവും, മുഹമ്മദുസേട്ടിന്റെ സമ്പത്തും, വെള്ളച്ചാമിയുടെ നിര്‍മ്മാണപാടവവും മലയില്‍ ചെറിയ ചെറിയ വീടുകളായ്  ഉയര്‍ന്നുവന്നു.&lt;br /&gt;&lt;br /&gt;ഏടുമാടത്തില്‍നിന്ന്  തിരയടങ്ങിയ മനസോടെ മറിയം  ജനജീവിതം നോക്കിക്കണ്ടു.... വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ പുഞ്ചിരിച്ചു....വെള്ളച്ചാമിയുടെ അരികില്‍ ചേര്ന്നുനിന്ന് അവള്‍ പറഞ്ഞു....&lt;br /&gt;&lt;br /&gt;'ചാമീ ഇതാണെന്റെ നാട്ടുകവല....' &lt;br /&gt;&lt;br /&gt;നാട്ടുകവലയുടെ ഏറ്റവും ആകര്‍ഷകമായ കുറച്ചേറെ ഭൂമി  ആര്‍ക്കും കൊടുക്കാതെ മറിയം കാത്തുസൂക്ഷിച്ചിരുന്നു...അതില്‍ വെള്ളച്ചാമിക്കായ് ഒരു വീട്തീര്‍ക്കാന്‍ അവള്‍ ആഗ്രഹിച്ചു... വെള്ളച്ചാമി അവിടെ മറിയത്തിനായ് വീടുവയ്ക്കാന്‍ വാശിപിടിച്ചു. അവസാനം രണ്ടുപേരും വീടുവയ്ക്കുന്നില്ലാഎന്നുതീരുമാനിക്കുകയും നാട്ടുകവലയുടെ ഏറ്റവും വലിയ ഉപകാരിയായ്നിലകൊള്ളുന്ന മുഹമ്മദ് സേട്ടിനു ആ സ്ഥലം സമ്മാനമായ് നല്‍കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;അവിടേയാണു നാട്ടുകവലയുടെ ചരിത്രത്തില്‍ ആദ്യമായ് മനോഹരമായ ഒരു രണ്ടുനിലമാളിക* ഉയര്‍ന്നത്. തേക്കിന്റെയും ഈട്ടിയുടെയും കാതല്‍ മാത്രമുപയോഗിച്ചാണ് ആ വീടിന്റെ എറിയകൂറും നിര്മ്മിച്ചിരുന്നത്.&lt;br /&gt;&lt;br /&gt;ഈ കാലയളവിലാണ് ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിക്കുന്നത്. തിരുക്കൊച്ചിയുടെ പ്രധാനമന്ത്രിയായ് പട്ടംതണുപിള്ള അധികാരമേറ്റു. പിന്നീടുള്ള വര്‍ഷങ്ങളില്‍  നാട്ടുകവലയും ചരിത്രത്തിലേക്ക്  വളരുകയായിരുന്നു.&lt;br /&gt;&lt;br /&gt;( തുടരും )&lt;br /&gt;&lt;br /&gt;&lt;br /&gt;* (സേട്ടു മരണം‌വരെ ആവീട്ടിലായിരുന്നു ജീവിച്ചിരുന്നത്. എഴുപതുകളുടെ അവസാനത്തില്‍ കടംകേറിമൂടി സേട്ടുവിന്റെ കുടുംമ്പം ഒരു പുതുമടിശീലക്കാരനു ആ വീട് വിറ്റിട്ട് വേറെ ഏതോ ദേശത്തെയ്ക്ക് പോവുകയുണ്ടായ്. പുതിയ ഉടമ എമ്പത്തിഅഞ്ചു വരെ ആ മാളിക നിലനിര്‍ത്തിയിരുന്നു...പിന്നീട് ഇടിച്ചുപൊളിച്ചു കോണ്‍ക്രീറ്റിന്റെ വീടുപണികഴിച്ചു.  സേട്ടുവിനു ശേഷം മറ്റാരും നാട്ടുകവലയില്‍ രണ്ടുനില വീട് പണികഴിപ്പിച്ചിട്ടില്ലാ....ഇന്നുവരെ)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-406244014539444807?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/406244014539444807/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=406244014539444807' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/406244014539444807'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/406244014539444807'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2007/08/19.html' title='ചിമ്മാരുമറിയം - 19'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-3163001092581844306</id><published>2007-08-27T16:00:00.000-07:00</published><updated>2007-08-27T16:16:54.987-07:00</updated><title type='text'>ചിമ്മാരുമറിയം -18</title><content type='html'>&lt;strong&gt;കീരിക്കാട്ട് പീരുമുഹമ്മദ് സേട്ട്&lt;/strong&gt; (ചിമ്മാരുമറിയം -18)&lt;br /&gt;&lt;br /&gt;&lt;br /&gt;"ആരടാവിടെ...   നിങ്ങക്കിപ്പം എന്താവേണ്ടെ?"&lt;br /&gt;&lt;br /&gt;മസിലും പിടപ്പിച്ചു ചന്ദ്രഹാസം മുഴക്കിനില്‍ക്കുന്ന കരിമുട്ടിപോലുള്ള മല്ലന്മാരെ കണ്ടിട്ടും ചിമ്മാരുമറിയത്തിനു തെല്ലും പരിഭ്രാന്തിയുണ്ടായില്ലാ.&lt;br /&gt;&lt;br /&gt;കീരിക്കാടന്‍ പീരുമുഹമ്മദ് സേട്ട് വടക്കെമലബാറില്‍ നിന്നും ഇറക്കുമതിചെയ്ത് ചെല്ലും ചെലവും കൊടുത്തുവളര്‍ത്തുന്ന അതിഭീകരന്മാരായ ഗുണ്ടകളാണിവരെന്ന് മറിയത്തിനുണ്ടോ മനസിലാവുന്നു.&lt;br /&gt;&lt;br /&gt;മല്ലന്മാര്‍ക്ക് കലിയിരട്ടിച്ചു. മീശമുളച്ചതിനു ശേഷം ആദ്യമായാണ് കൂസലില്ലാതെ ഒരാളു തങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്കാണുന്നത്... അതും ഒരു സ്ത്രീ. വീതിയേറിയ തുകല്‍‌ബെല്‍റ്റ് ഒരാവശ്യവുമില്ലാതെ അഴിച്ചുകെട്ടി ഒരുവന്‍, അരയില്‍  ഉയര്‍ന്നുനില്‍ക്കുന്ന മലപ്പുറം കത്തിയുടെ പിടി  മറിയത്തിനെ കാണിക്കാനായിരിക്കും...&lt;br /&gt;&lt;br /&gt;"ആരുപറഞ്ഞിട്ടാടീ ഈ അറാമ്പിറപ്പിന്റെ പണികാട്ടണെ.... ഈ കാട് ഞമ്മടെ മൊയലാളീന്റയാണ്.. മൊഹമ്മദുസേട്ടൂന്നു പറഞ്ഞാ ഇബടെ ഒറ്റയാന്‍പോലും മൂത്ര്യൊയിക്കും  അറിയാമോ അനക്ക്!!!.."&lt;br /&gt;&lt;br /&gt;"ഞാനിപ്പം മൊഹമ്മദുസേട്ടൂന്ന് കേട്ടു.... ഇനി മൂത്രമൊഴിക്കണം എന്നാണോ നിങ്ങളു പറയണെ..?" മറിയത്തിനു കൂസലില്ലാ.&lt;br /&gt;&lt;br /&gt;"കളിയാക്കുന്നോടി ഹിമാറെ..."   ഗുണ്ടാത്തലവന്റെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്നു....പരാക്രമം സ്ത്രീകളോട് പാടില്ലാന്നാ കളരിയാശാന്‍ പഠിപ്പിച്ചത്. പക്ഷേ അഭിമാനത്തിന്മേല്‍ ഈ രീതിയിലൊരു ചൊറിച്ചിലു ചൊറിഞ്ഞാല്‍ എന്തുചെയ്യും...&lt;br /&gt;&lt;br /&gt;ഒരുവന്‍ മിന്നല്‍ വേഗത്തില്‍ ചാടി മറിയത്തിന്റെ തലമുടിയില്‍ ചുറ്റിപ്പിടിച്ച് കുനിച്ച് പുറത്ത് കൈചുരുട്ടി ഒരിടികൊടുത്തു. മറിയം നിലത്തുവീണുപോയ്.&lt;br /&gt;&lt;br /&gt;'ബ്ധീം...'  എന്ന ഇടിശബ്ധം കേട്ടപ്പോഴാണ് വെള്ളച്ചാമി മയക്കം‌വിട്ടുണര്‍ന്നത്...അമ്മ ദാ തറയില്‍ക്കിടക്കുന്നു... ഇടികൊണ്ടത് മറിയത്തിന്റെ പുറത്താണെങ്കിലും കലങ്ങിയത് വെള്ളച്ചാമിയുടെ നെഞ്ചാണ്. അവന്‍ ശരവേഗത്തില്‍ ഏറുമാടം ലക്ഷ്യമാക്കി ഓടി.  പേടിച്ചോടിയതല്ലാ...തോക്കെടുക്കാന്‍ ഓടിയതാ. വെള്ളച്ചാമി ഏറുമാടത്തില്‍ കയറി നിറതോക്കെടുത്തു. മറിയത്തെ ഇടിച്ചുവീഴ്ത്തിയ കാപാലികന്റെ തിരുനെറ്റിക്ക് പുള്ളികുത്തി....&lt;br /&gt;&lt;br /&gt;കാഞ്ചിവലിച്ചില്ല...&lt;br /&gt;&lt;br /&gt;അപ്പോഴേയ്ക്കും മറിയം ചാടിയെഴുന്നെറ്റു... കൈയില്‍ പാറയിടുക്കില്‍ തഴച്ചുവളരുന്ന മടക്കയെന്ന കാട്ടുചെടിയുടെ ചുളുചുളുപ്പന്‍ കമ്പ്... വീണുകിടന്നിടത്തുനിന്ന് കൈയെത്തിച്ച് ഒടിച്ചെടുത്തതാണ്. തന്നെ ഇടിച്ചുവീഴ്ത്തിയവന്റെ ചന്തിക്കിട്ട് കൊടുത്തു പുളപ്പന്‍ അടിയൊരണ്ണം.....&lt;br /&gt;&lt;br /&gt;'ഊഊഊഊഊഊഊഊഊഊ....' &lt;br /&gt;&lt;br /&gt;ഒന്നെയ്...രണ്ടെയ്....മൂന്നെയ്  ...വെള്ളച്ചാമിക്ക് മൂന്നിനുശേഷം എന്താണെന്ന് അറിയാത്തതുകൊണ്ട് പിന്നെ എണ്ണം‌പിടിക്കാനായില്ല.....&lt;br /&gt;&lt;br /&gt;തടസം‌പിടിക്കാന്‍ വന്ന കൂട്ടുകാരനിട്ടും കിട്ടി മറിയത്തിനെ മടക്കയടി പൊതിരെ... കടന്നല്‍കൂട്ടം ഇളകിവരുന്നതുപോലുള്ള സീല്‍ക്കാരവും ചിലമിന്നലുകളും മാത്രമേ അന്തരീക്ഷത്തില്‍ അവര്‍ക്ക് കാണായൊള്ളു. കണ്ണിലൂടെ പൊന്നീച്ചപാറിനടന്നാല്‍ എല്ലാവരുടെയും ഗതി ഇതൊക്കെത്തന്നെ.&lt;br /&gt;&lt;br /&gt;കളരിവീരന്മാര്‍ രണ്ടും പ്ഠിച്ച അഭ്യാസം മൊത്തമായ് മറന്ന നിമിഷങ്ങളായിരുന്നു... പിന്നെ ആകെ ഓര്‍മ്മയില്‍ ബാക്കിനിന്നിരുന്നത് അനുഭവത്തിന്റെ കളരിയില്‍നിന്നും പഠിച്ച അഭ്യാസമാണ്...&lt;br /&gt;&lt;br /&gt;മാപ്ലച്ചിക്ക് പുരാന്താണ്ടാ അബൂട്ടീ....ഓടിക്കോടാ എന്നും പറഞ്ഞ് ഒരുവന്‍ ഓടി ...അവന്റെ മുമ്പില്‍ കടന്നിട്ടേയൊള്ളൂ എന്നമട്ടില്‍  മറ്റവനും ഓടി. &lt;br /&gt;&lt;br /&gt;"തലേലാകെ അഞാറുമുടിയൊണ്ടാരുന്നത്  വലിച്ചുപറിച്ചു കാലമാടന്‍...." മറിയം പുലമ്പിക്കൊണ്ട് ഏറുമാടത്തിലേക്ക് തിരിച്ചുകയറി.&lt;br /&gt;&lt;br /&gt;&lt;br /&gt;വെള്ളച്ചാമി അപ്പോഴും തോക്കും ചൂണ്ടി നിന്നനില്പുതന്നെ....അവന്‍ തന്റെ വിശ്വാസം വീണ്ടും അടിവരയിട്ടുറപ്പിക്കുകയായിരുന്നു... ഇവര്‍ മനുഷ്യ സ്ത്രീയല്ലാ!!!&lt;br /&gt;&lt;br /&gt;.................................&lt;br /&gt;&lt;br /&gt;കീരിക്കാടന്‍ പീരുമുഹമ്മദ് സേട്ടുവിന്റെ ബംഗ്ലാവില്‍ ആകെ പ്രശ്നം.   ആദ്യമായാണ് സേട്ടുവിന്റെ അംഗരക്ഷകന്മാര്‍ തോറ്റുമടങ്ങിയിരിക്കുന്നത്,  അതും തന്ത്രപ്രധാനഭാഗങ്ങളിലെല്ലാം  അടയാളത്തോടെ. &lt;br /&gt;സേട്ടുകലിതുള്ളുകയാണ്....&lt;br /&gt;&lt;br /&gt;"ഈ ഹിമാറുകളുക്കു തീനുകൊടുക്കന കായ്ണ്ടല്ലാ....കൊച്ചിക്കാ,  ബല്ല പൊയേലും ഒയുക്കി കളേന്നതാര്‍ന്നു ബേതം..." തന്റെ മനസാക്ഷിസൂക്ഷിപ്പുകാരനും സന്തതസഹചാരിയുമായ 'കൊച്ചിക്കാ' എന്നു എല്ലാവരും വിളിക്കുന്ന കുഞ്ഞാലിയോട് അമര്‍ഷം മറച്ചുവയ്ക്കാതെ സേട്ടുപറഞ്ഞു.&lt;br /&gt;&lt;br /&gt;"ഐ‌എന്‍എ....ഉം..ഉം..ഉം..." (അതുതന്നെ... ) സേട്ട് എന്തുപറഞ്ഞാലും കൊച്ചിക്കായുടെ റഡിമെയ്ഡ് ഉത്തരമാണിത്.&lt;br /&gt;&lt;br /&gt;"ബല്യ കളരി അബ്യാശികളു... ചന്തിക്ക് അടീംബാങ്ങിഓടീരിക്കണ്....ഫൂ...."&lt;br /&gt;&lt;br /&gt;"ഐ‌എന്‍എ....ഉം..ഉം..ഉം..."&lt;br /&gt;&lt;br /&gt;സേട്ടുവിനുവേണ്ടി അനേകം മല്ലന്മാരെ ഇടിച്ചു തരിപ്പണമാക്കിയ കളരിയഭ്യാസികള്‍ അടികൊണ്ടു ചോരപൊടിയുന്ന തിണര്‍പ്പുകളില്‍ വെളിച്ചെണ്ണതേച്ച് ഭാര്യമാരെക്കൊണ്ട് വീശിച്ചുകൊണ്ടിരുന്നപ്പോഴാണ് സേട്ടുവിന്റെ വക പരിഹാസവും കൊച്ചിക്കയുടെ ഐ‌എന്‍‌എ‌യും...&lt;br /&gt;&lt;br /&gt;&lt;br /&gt;"മൊയലാളി....കഡാര, ഉറുമി, ചുരിക, വടി, കുറുവടി.... ഇതുമ്മെ ഏതെടുത്താലും പ്രയോകിക്കാനും പ്രതിരോതിക്കാനും ഞമ്മക്കറിയാം...  ഈ ചുള്ളിക്കമ്പിനുതച്ചാ ഞമ്മക്കുന്നല്ലാ ഒരുകളരി അബ്യാശിക്കും ഓടോല്ലാതെ ബേറേ ബയീല്ലാ... ബേറൊരു പ്രതിരോതോം ഒരു കളരിയാശാനും ഞമ്മക്കു പടിപ്പിച്ചുതന്നിട്ടുമില്ലാ..." &lt;br /&gt;&lt;br /&gt;"ചുള്ളിക്കമ്പിനു അടീം അയിന്റെ പ്രതിരോതവും പടിപ്പിക്കണ ബേറൊരു കളരിയൊണ്ട്...എയുത്താശാന്റെ കളരി....യ്‌ന്നും അയിന്റെ പടികാണാത്തതിനെ കൊയപ്പ്മാ .... തലേമ്മെ മൂളയില്ലാ...."  സേട്ടു പറഞ്ഞതാണ്കാര്യം....&lt;br /&gt;&lt;br /&gt;"ഐ‌എന്‍എ....ഉം..ഉം..ഉം..."&lt;br /&gt;സേട്ടുപറയണത് പൊട്ടത്തരമായാലും കൊച്ചിക്കാ ഐ‌എന്‍‌എ എന്നെപറയു, അതാണ് അയാളുടെ വിജയരഹസ്യം.&lt;br /&gt;&lt;br /&gt;"മ്മക്കൊന്നു കാണണമല്ലാ ആ ബമ്പത്തിയെ കൊച്ചിക്കാ.... അവളെ കച്ചേരികേറ്റിട്ടേ ഈ പീരുമൊഹമ്മതിനു ബിശ്രമമൊള്ളു..."&lt;br /&gt;&lt;br /&gt;ഐ‌എന്‍എ....ഉം..ഉം..ഉം...&lt;br /&gt;&lt;br /&gt;സേട്ടുവും കൊച്ചിക്കയും ചിമ്മാരുസംഹാരത്തിനു ഇറങ്ങിപ്പുറപ്പെട്ടു. രണ്ടാളും പിന്‍ഭാഗത്ത് വരകളോടുകൂടി തിരിച്ചുവരുന്നത് ഭാവനയില്‍ കണ്ട് അബൂട്ടി വേദനയിലും ചിരിച്ചു.&lt;br /&gt;&lt;br /&gt;.........&lt;br /&gt;&lt;br /&gt;ഹൈറേഞ്ചിലെ വനഭൂമി കൃഷിആവശ്യങ്ങള്‍ക്കായ് പാട്ടത്തിനു കൊടുത്തക്കാന്‍ തുടങ്ങിയ കാലത്ത് ആയിരമേക്കര്‍ ഭൂമി ഏലപ്പാട്ടത്തിനെടുത്തതാണ് കല്ലായിക്കാരന്‍ കീരിക്കാട്ട് പീരുമുഹമ്മദ് സേട്ടു.  മൂന്നാറില്‍ സായിപ്പു കൃഷിക്കായ് പാട്ടത്തിനു വനഭൂമി എടുത്ത കാലത്തുതന്നെ  സേട്ടുവും ഹൈറേഞ്ചില്‍ കയറിയിരുന്നു. അടിമാലിക്കും കല്ലാര്‍കൂട്ടിക്കും ഇടയിലായിരുന്നു സേട്ടുപാട്ടത്തിനെടുത്ത ആയിരമേക്കര്‍ വനഭൂമി (ഈ  സ്ഥലത്തിനു  പില്‍ക്കാലത്ത് ആയിരമേക്കര്‍ എന്നപേരു വീഴുകയുണ്ടായ്... ഇന്നും അങ്ങിനെതന്നെ അറിയപ്പെടുന്നു).&lt;br /&gt;&lt;br /&gt;സേട്ടു ഏലപ്പാട്ടത്തിനു വനഭൂമിയെടുത്തെങ്കിലും ഏലകൃഷി ചെയ്തില്ലാ. വനത്തിലെ നല്ലയിനം തടികള്‍ മുറിച്ച് കച്ചവടം ചെയ്യുക എന്നതായിരുന്നു സേട്ടുവിന്റെ ലക്ഷയ്ം.  അതുകൂടാതെ പരിസരത്തുള്ള കാടുകളില്‍  എവിടെയെങ്കിലും പാവപ്പെട്ട ഒരു കുടിയേറ്റക്കാരന്‍ കുറച്ച് ഭൂമിവെട്ടിയെടുത്താല്‍ അവിടെയെത്തും സേട്ടുവിന്റെ ഗുണ്ടകള്‍. ആയിരമേക്കര്‍ ഭൂമിയുടെ എഗ്രിമെന്റ് കൈയിലുള്ളതുകാണിച്ച് വനമെല്ലാം തന്റെ സ്വന്തമാണെന്ന് പറഞ്ഞു സേട്ടു ആളുകളെ കബളിപ്പിച്ചിരുന്നു.  അവസാനം സേട്ടുവിനു വിലകൊടുത്ത് വേണം പാവം കര്‍ഷകനു അവന്‍ കുടിയേറിയ പുറമ്പോക്ക് സ്വന്തമാക്കാന്‍.&lt;br /&gt;&lt;br /&gt;ചിമ്മാരുമറിയത്തിനോടും സേട്ടുപയറ്റാന്‍ പോകുന്നത് ഈ ആയിരമേക്കര്‍ തന്ത്രംതന്നെയാണ്.&lt;br /&gt;&lt;br /&gt;ഇതുവരെ ആരുടെയടുത്തും തോറ്റചരിത്രം പീരുമുഹമ്മദ്സേട്ടുവിനില്ലാ.&lt;br /&gt;ചിമ്മാരുമറിയമാകട്ടെ തോല്‌വിയുടേ  കയ്പ്പ്‌ ഒരുപാട് കുടിച്ചവളാണ്...&lt;br /&gt;&lt;br /&gt;പക്ഷേ ഇനി ഒരുത്തന്റെം മുമ്പില്‍ തോല്‍ക്കാന്‍ അവള്‍ക്ക് തീരെ മനസില്ലാ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;(തുടരും....)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;പ്രത്യേക അറിയിപ്പ്.&lt;br /&gt;&lt;/strong&gt;കീരിക്കാടന്‍ സേട്ടുവിന്റെ  ഫാമിലിയുമായ് ബന്ധപ്പെട്ട ആരെങ്കിലും ഈ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വായിക്കാനിടയായാല്‍, എന്തെങ്കിലും പരിഭവമുണ്ടെങ്കില്‍ ദയവായ് അറിയിക്കണം (സേട്ടു നാട്ടുകവലയുടെ ഉപകാരിയായ് മാറിയകഥയാണ് തുടരാന്‍പോകുന്നത്...). മറ്റുകഥാപാത്രങ്ങളുടെ കാര്യത്തില്‍ ചെയ്തതുപോലെ ബന്ധപ്പെട്ടവരോട് അനുവാദം ചോദിക്കാന്‍ ഞാന്‍ ഒരുപാടു ശ്രമിക്കുകയുണ്ടായ്....നാട്ടുകവലഉപേഷിച്ചു   നിങ്ങളുടെ കുടുമ്പത്തിന്റെ എല്ലാക്കണ്ണികളും ഒരുപാടുവര്‍ഷങ്ങള്‍ക്കുമുമ്പേ പോയതിനാലും....ഞാന്‍ ജീവിതസമരം നയിക്കുന്നത് നിങ്ങളില്‍നിന്നും ഒരുപാട് അകലെയായതിനാലും ...നാട്ടുകവലയുടെ ചരിത്രം സേട്ടുവിനെ പരാമര്‍ശിക്കാതെ തുടരാന്‍ കഴിയാത്തതിനാലും ...... ഞാന്‍ എഴുതുന്നു.&lt;br /&gt;(&lt;a href="mailto:benny_xavior@yahoo.co.in"&gt;benny_xavior@yahoo.co.in&lt;/a&gt;)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-3163001092581844306?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/3163001092581844306/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=3163001092581844306' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/3163001092581844306'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/3163001092581844306'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2007/08/18.html' title='ചിമ്മാരുമറിയം -18'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-5775797368619299000</id><published>2007-08-25T16:41:00.000-07:00</published><updated>2007-08-25T17:01:09.256-07:00</updated><title type='text'>ചിമ്മാരുമറിയം -17</title><content type='html'>&lt;strong&gt;കപ്യാരു കുഞ്ഞവിരായുടെ ദുര്‌വിധി&lt;/strong&gt; (ചിമ്മാരുമറിയം -17)&lt;br /&gt;&lt;br /&gt;&lt;br /&gt;കപ്യാരു കുഞ്ഞവിരാ...നാട്ടില്‍ നല്ലനിലയില്‍ കഴിഞ്ഞിരുന്ന ആളാണ്. ഇപ്പോള്‍ കണ്ടാല്‍ അറിയാത്തവണ്ണം മാറിപ്പോയ്. ക്ഷീണിച്ച് എല്ലുംതോലുമായിരിക്കുന്നു.&lt;br /&gt;&lt;br /&gt;"യുദ്ധോം ക്ഷാമോന്നുമല്ലാ എന്നെ തളര്‍ത്തിയത് മറിയാമോ..." അയാള്‍ കഥപറയാനാരംഭിച്ചു.&lt;br /&gt;&lt;br /&gt;മറിയം പാറപ്പുറത്ത് ഉയര്‍ന്നഭാഗത്ത് കുത്തിയിരിക്കുകയാണ്, ഒരു ‍സിംഹം ഇരിക്കുന്നതുപോലെ. തോളില്‍കിടന്ന തോര്‍ത്തുമുണ്ടെടുത്ത് കുടഞ്ഞുവിരിച്ച് അവളുടെ അരികത്തായ് കുഞ്ഞവിരായുമിരുന്നു.&lt;br /&gt;&lt;br /&gt;"റാഹേലിന്റെ കെട്ട്യോന്‍ കാണിച്ച പുത്തിമോശമാ എന്നെ ഈ നെലേലെത്തിച്ചത്.... കെടപ്പാടം നഷ്ടമായിമോളെ....നാളെ ഞാന്‍ സുകോല്ലാത്തപെണ്ണുമ്പിള്ളേനെം മക്കളേംകൊണ്ട് തെരുവിലേക്കിറങ്ങേണ്ടിവരും..." കുഞ്ഞവിരാവിതുമ്പിപ്പോയ്...&lt;br /&gt;&lt;br /&gt;അറുത്തകൈക്ക് ഉപ്പുതേയ്ക്കാത്തവനായിരുന്നു കുഞ്ഞവിരാച്ചന്‍. തലമുറയായ് കൈമാറിക്കിട്ടിയ സ്വത്ത് കൂടാതെ കപ്യാരുദ്യോഗംചെയ്തും കുറച്ചൊക്കെ സമ്പാദിച്ചിരുന്നു. ധര്‍മ്മംചോദിച്ചുവരുന്നവനുപോലും ഒരണ നെറ്റിയേ‌ല്‍ പോറാന്‍ കൊടുക്കാത്ത മനുഷ്യന്‍... ആ മനുഷ്യനെ ചതിച്ചത് ദുര്‍വിധിയായിരുന്നു... ആ വിധികടന്നുവന്നതാവട്ടെ മരുമകന്റെ കാലില്‍ പിടിച്ചും...&lt;br /&gt;&lt;br /&gt;ബ്രിട്ടീഷ്ഭരണത്തിനെതിരെയുള്ള അതൃപ്തിയും മുറുമുറുപ്പും നിലനില്‍ക്കെതന്നെ ഇന്ത്യ എന്തിനാണു സഖ്യകക്ഷികളോടുചേര്‍ന്ന് യുദ്ധമുഖത്തോട്ട് പോയതെന്നും, അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം ഇങ്ങിനെ തുടര്‍ന്നാല്‍ നാട്ടിലെല്ലാം പട്ടിണിമരണമായിരിക്കും അനന്തരഫലമെന്നും കവലയില്‍ ആളുകള്‍ കൂടിനിന്നു ചര്‍ച്ചചെയ്യുന്നിടത്തൊന്നും കുഞ്ഞവിരാച്ചനെ ആരും കണ്ടിട്ടില്ലാ. ജര്‍മ്മനായാലും ബ്രിട്ടനായാലും യുദ്ധമായാലും സമാധാനമായാലും അയാള്‍ക്ക് ഒരുപോലെയായിരുന്നു....കാരണം അയാളുടെ പത്തായത്തില്‍ നിറയെ നെല്ലുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;യുദ്ധകെടുതികള്‍ക്കൊപ്പം 'ബോണസായ്' പ്രകൃതിയൊരുക്കിയ വരള്‍ച്ചയും കൃഷിനാശവും വേണ്ടിവന്നു കുഞ്ഞവിരാച്ചനെ മറിച്ച് ചിന്തിപ്പിക്കുവാന്‍. കതിരുവിളഞ്ഞ് പവന്‍‌നിറമായ്കിടക്കേണ്ട ഇരുപ്പൂനിലങ്ങളില്‍നിന്നും ‍ഉഷ്ണക്കാറ്റ് പൊടിപറത്തുന്ന ഉച്ചനേരത്താണ് പാടത്തിനുനടുവിലൂടെയുള്ള നടവഴിയിലൂടെ കുഞ്ഞവിരാച്ചനെ കുത്തുപാളയെടുപ്പിക്കാനുള്ള ഐഡിയായുമായ് മരുമകന്‍ അന്നൊരുദിവസം നടന്നുവന്നത്.&lt;br /&gt;&lt;br /&gt;കുഞ്ഞവിരായുടെ മൂത്തമകള്‍ റാഹേലിന്റെ കെട്ടിയവനും ഓനാച്ചന്‍ എന്ന് എല്ലാവരാലും ഓമനിച്ചു വിളിക്കപ്പെടുന്നവനുമായ ജോണ്‍ സാമുവല്‍, വെട്ടുകല്ല് ബിസിനസ്സ്മാന്‍. ഒരു പണിക്കാരനെ മാത്രമേ ഓനാച്ചന്റെ മടയില്‍ കാണാന്‍പറ്റു, ഒന്നില്‍കൂടുതലാളുകള്‍ വെട്ടിയാല്‍ കല്ലിന്റെ വലിപ്പത്തിനു വ്യത്യാസം വരുമെന്നൊരു മുടന്തന്‍ ന്യായവും, സംസാരിച്ചുനിന്നു സമയം കളയുമെന്നൊരു മുടന്താത്ത ന്യായവും ഇതിനേക്കുറിച്ച് ഓനാച്ചനു പറയാനുണ്ടായിരുന്നു. വൈകുന്നേരമാകുമ്പോഴേയ്ക്കും എണ്ണിച്ചുട്ട അപ്പം‌പോലെ ഒരുവണ്ടിക്കുള്ള കല്ലു തയ്യാറാകും. സ്ലോമോഷനില്‍ കാളകളെ നടത്തി വര്‍ക്ക്‌സൈറ്റില്‍ എത്തിക്കുന്നത് ഓനാച്ചന്‍‌തന്നെ.&lt;br /&gt;&lt;br /&gt;സാധാരണഗതിയില്‍ വീടുപണിതുടങ്ങാന്‍ പ്ലാനിടുന്നതിനും ഒരുവര്‍ഷം മുമ്പെങ്കിലും ഓനാച്ചനെകൊണ്ട് കല്ലിറക്കിച്ചുതുടങ്ങാന്‍ അനുശാസിക്കുന്നതായിരുന്നു ആനാട്ടിലെ തച്ചുശാസ്ത്രം. ഗുണമേന്മയുള്ള വെട്ടുകല്ലുകള്‍ ആ പരിസരത്ത് ഓനാച്ചന്റെ വളപ്പില്‍മാത്രം അലോട്ടുചെയ്ത ദൈവമാണ് നാട്ടുകാരെ വെട്ടിലാക്കിയത്.&lt;br /&gt;&lt;br /&gt;ഈ എക്സ്പീരിയന്‍സുവെച്ചാണ് ഓനാച്ചന്‍ കോട്ടയത്ത് ജസ്യൂട്ട്‌പാതിരിമാരുപണിയുന്ന സെമിനാരിക്ക് വെട്ടുകല്ലിറക്കികൊടുക്കാനുള്ള കരാറുചാടിപ്പിടിച്ചത്. പതിവു സ്റ്റൈലില്‍ കല്ലിറക്കാന്‍ തുടങ്ങിയ ഓനാച്ചനുമുമ്പില്‍ വെള്ളക്കാരന്‍ എഞ്ചിനീയര്‍ വെള്ളംകുടിച്ചുപോയ്.&lt;br /&gt;&lt;br /&gt;"ഗെറ്റ് മി മോര്‍ ‍ബ്രിക്സ് ഓര്‍ ഗെറ്റ്ലോസ്റ്റ് ഫൂള്‍... " എന്ന് സായിപ്പലറിയപ്പോള്‍ മുഖഭാവത്തില്‍നിന്നും ഓനച്ചന്‍ കാര്യം മനസിലാക്കിയെടുത്തു.&lt;br /&gt;&lt;br /&gt;കൂടുതല്‍ പണിക്കാരെയിറക്കി കല്ലുവെട്ട് ഉഷാറാക്കിയില്ലായെങ്കില്‍ ബിസിനസ് പൂട്ടേണ്ടിവരും എന്ന അവസ്ഥയിലായി ഓനാച്ചന്‍. മൂലധനമാണ് പ്രശ്നം. പത്തുകാശ് കൈയ്യിലുള്ളപ്പോള്‍ അമ്മായിഅപ്പനെ തെറിവിളിക്കുകയും പത്തുകാശിനു ആവശ്യം‌വരുമ്പോള്‍ അമ്മായി‌അപ്പന്റടുത്തോട്ട് ഓടിവരുകയും ചെയ്യുന്ന ആചാരമര്യാദതെറ്റിക്കാതെ ഓനാച്ചനും പൊരിവെയിലത്ത് നടവരമ്പിലൂടെ ഭാര്യവീട്ടിലേക്ക് വലിച്ചുവിട്ടു.&lt;br /&gt;&lt;br /&gt;കൈവച്ചാല്‍ തെന്നുന്ന ഫിഗറായിരുന്ന തന്റെ വണ്ടിക്കാളകളുടെ മുതുക് തേങ്ങാപൊതിക്കാവുന്ന പരുവമായതിന്റെ വിഷമത്തില്‍ പച്ചപ്പിന്റെ നാമ്പുപോലുമില്ലാത്ത പാടത്ത് കാളേമ്മാര്‍ക്ക് ഒരു മിത്തിക്കല്‍ ഫീഡിംഗിനു ശ്രമിക്കുകയായിരുന്ന കുഞ്ഞവിരാച്ചന്‍ മരുമോന്റെ വരവ് അകലേന്നെകണ്ടു.&lt;br /&gt;&lt;br /&gt;പണമിടപാടില്‍ ദൈവത്തിനെപോലും വിശ്വസിക്കാന്‍ ഒരുക്കമല്ലാത്ത ആളായിരുന്നു കുഞ്ഞവിര, നാളിതുവരെ ആരുമായും യാതോരുവിധത്തിലുമുള്ള കൂട്ടുകച്ചവടവും അയാള്‍ നടത്തിയിട്ടുമില്ലാ,അതിനാല്‍തന്നെ ഒന്നും നഷ്ടമായിട്ടുമില്ലാ. എന്നാല്‍ ഇക്കുറിപെട്ടുപോയ്...&lt;br /&gt;&lt;br /&gt;ലാഭം‌മുഴുവന്‍ അപ്പച്ചനെടുത്തോ എന്ന് മരുമോന്‍ പറഞ്ഞതുകൊണ്ടോ...&lt;br /&gt;ഷാമം‌മൂലം മറ്റ് വരുമാനമാര്‍ഗ്ഗങ്ങളില്ലാതായതുകൊണ്ടോ...എന്താണെന്നറിയില്ലാ വെട്ടുകല്ലുമടയിലേക്ക് പണമിറക്കാന്‍ കുഞ്ഞവിരാ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;പിറ്റേന്നുമുതല്‍ കല്ലുവെട്ട്‌മടയില്‍ ആളനക്കമായ്. വര്‍ക്ക് സൈറ്റിലേക്ക് കല്ലെത്തിക്കാന്‍ ഒരു വണ്ടിയൊന്നും പോരാതെവന്നപ്പോല്‍ പരിചയക്കാരുടെയടുത്തുനിന്നും ഓനാച്ചന്‍ ഏതാനും വണ്ടികള്‍കൂടി വാടകയ്ക്കെടുത്തു കാളേന്മാര്‍ സഹിതം.&lt;br /&gt;&lt;br /&gt;കൂടുതല്‍ ദിവസം തുടരാനായില്ല, അതിനിടയില്‍ ദുരന്തം സംഭവിച്ചു. പതിവിലധികം കട്ടകള്‍ കയറ്റിയ ഒരു വണ്ടി മടയില്‍നിന്നും പ്രധാന നിരത്തിലേയ്ക്ക് കയറുന്ന ഇടവഴിയില്‍ വച്ച് പിന്നോട്ട് ഉരുളാനാരംഭിച്ചു. ക്ഷാമകാലമായതിനാല്‍ പോഷകാഹാരക്കുറവുണ്ടായിരുന്ന കാളേന്മാര്‍ ആഞ്ഞുപിടിച്ചിട്ടും വണ്ടിയുടെ റിവേഴ്സ് ഗിയര്‍ മാറ്റാനായില്ലാ. കാളേന്മാരുടെ ഗ്രിപ്പ് പോയതക്കത്തിനു ഡ്രൈവിംഗിന്റെ അടിസ്ഥാന മര്യാദപോലും മറന്ന് വണ്ടിക്കാരന്‍ വണ്ടിയില്നിന്നും എടുത്തുചാടി.&lt;br /&gt;&lt;br /&gt;പിന്നോട്ടുരുളുന്ന വണ്ടി കണ്ട് ഓനാച്ചന്‍ ആദ്യമൊന്നു പകച്ചു. ഒരു പഴഞ്ചന്‍ കാളവണ്ടിം എല്ലുപൊടിക്കാന്‍ പരുവമായ രണ്ടു കാളേന്മാരും പോയാല്‍ പോകട്ടേന്നു കരുതിയാല്‍ മതിയായിരുന്നു. ഇരുമ്പിന്റെ പട്ടയടിച്ച കാളവണ്ടിചക്രത്തിനടിയില്‍ സ്വന്തം കാലുകൊണ്ട് ഊട്‌വച്ചതെന്തിനാണെന്ന് ഓനച്ചനു അന്നുമറിയില്ലാ ഇന്നുമറിയില്ലാ.&lt;br /&gt;&lt;br /&gt;കപ്പത്തണ്ടൊടിയണപോലെ കാലൊടിഞ്ഞുകിടന്ന ഓനച്ചന്റെ ബിസിനസെല്ലാം പൊളിഞ്ഞു. സ്വന്തമായ് ഉണ്ടായിരുന്നതെല്ലാം ചികിത്സയുടെ പേരും പറഞ്ഞ് പലവൈദ്യന്മാരും കൊണ്ടുപോയ്. കാലിന്റെ മുറിവു പഴുത്ത് ആള് ഇഹലോകവാസം വെടിയുന്ന പരുവമായപ്പോള്‍ കുഞ്ഞവിരായ്ക്ക് വീണ്ടും പണമിറക്കേണ്ടിവന്നു. മകള്‍ വിധവയാകുമെന്നതിലും പ്രധാനമായ് കല്ലുമടയില്‍ താനിറക്കിയ കാശ് തിരികെ ചോദിക്കാനെങ്കിലും മരുമകന്റെ ജീവന്‍ നിലനിര്‍ത്തേണ്ടത് അയാളുടെ മാത്രം ആവശ്യമായ് മാറുകയായിരുന്നു.&lt;br /&gt;&lt;br /&gt;അവസാനവിജയം കുഞ്ഞവിരായ്ക്കും മരുമകനുമായിരുന്നു. ഒരുകാലിന്റെ നീളം കുറഞ്ഞെങ്കിലും ഓനച്ചനു ജീവിതത്തിന്റെ നീളംകൂട്ടിക്കിട്ടി. അപ്പോഴേയ്ക്കും രണ്ടാളുടെയും സ്വത്ത് മുഴുവന്‍ തിരുവിതാംകൂറിലേയും കൊച്ചിയിലേയും വൈദ്യന്മാര്‍ കൊണ്ടുപോയിരുന്നു.&lt;br /&gt;&lt;br /&gt;ഈ സംഭവത്തിനു ശേഷമാണ് മലയാളക്കരയില്‍ വിനാശകാലെ വിവരീതബുദ്ധിയെന്നുപറയുന്ന പഴംചൊല്ല് ഉണ്ടായത്.&lt;br /&gt;&lt;br /&gt;കഥകേട്ടുകഴിഞ്ഞപ്പോള്‍ ചിമ്മാരുമറിയം വിധിപറഞ്ഞു.&lt;br /&gt;&lt;br /&gt;"കഴിഞ്ഞതൊന്നുമോര്‍ത്ത് സങ്കടപ്പെട്ടതുകൊണ്ട് ഇനികാര്യമില്ലാ. നാടുവിട്ട് കാടുകയറാന്‍ തലയിലെഴുത്തുണ്ടെങ്കില്‍ അതുതന്നെ നടക്കും.... ഇതാ ഈ കാണുന്നതാണ് എന്റെ ലോകം. തെരുവിലേക്കിറങ്ങുന്നതിലും ഭേതമാണെന്നു തോന്നുന്നെങ്കില്‍ ഇവിടെ എവിടെയെങ്കിലും കൂടിക്കോളു ...."&lt;br /&gt;&lt;br /&gt;"വല്യ ഒപകാരം മോളെ..." കപ്യാരു അള്‍ത്താരയില്‍ തിരുസ്വരൂപത്തെ&lt;br /&gt;സാഷ്ടാംഗം‌വീണുനമസ്കരിക്കുന്നതുപോലെ മറിയത്തെ നമസ്കരിച്ചു.&lt;br /&gt;&lt;br /&gt;"പിന്നെ ഇതു കാടാണെന്നും അതിജീവനത്തിനു കരുത്താണാവശ്യമെന്നും മറക്കരുത്. നാട്ടിലേക്ക് മടങ്ങി കൂടുതല്‍ ആളുകളെയും കൂട്ടിവാ... പട്ടിണിയും പരിവട്ടവും കൊണ്ട് കഷ്ടപ്പെടുന്ന നമ്മുടെ ആളുകളോടെല്ലാം പോരാന്‍ പറയൂ..."&lt;br /&gt;&lt;br /&gt;മറിയം പണിയായുധങ്ങള്‍ കയ്യിലെടുത്ത് എഴുന്നേറ്റപ്പോള്‍ കുഞ്ഞവിരായും എഴുന്നേറ്റു. തോര്‍ത്തുമുണ്ട് തട്ടിക്കുടഞ്ഞ് തോളത്തിട്ട് വീണ്ടും തൊഴുതുനിന്ന അയാളെ നോക്കി ഒരു നിമിഷം മറിയം നിന്നു.&lt;br /&gt;&lt;br /&gt;"മണ്ണിലിരിക്കാനും കിടക്കാനുമൊക്കെ മനസുള്ളവര്‍ മാത്രം ഇങ്ങോട്ട് വന്നാല്‍മതി....ദേഹത്ത് പൊടിയും മണ്ണുമൊക്കെ പറ്റാതെ ജീവിക്കണോന്നുള്ളോര്‍ വേറെ വഴിനോക്കണം..." മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ മറിയം തന്റെ ജോലിയിലേക്ക് തിരിഞ്ഞു. തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസത്തോടെ കുഞ്ഞവിരാച്ചന്‍ മലയിറങ്ങിയപ്പോള്‍ ചിമ്മാരുമറിയത്തിന്റെ കാനന സാമ്രാജ്യത്തില്‍ ആദ്യപ്രജ ചേര്‍ക്കപ്പെട്ടുകഴിഞ്ഞു.&lt;br /&gt;&lt;br /&gt;....................................&lt;br /&gt;&lt;br /&gt;ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മറിയവും വെള്ളച്ചാമിയും അടിക്കാടുവെട്ടിത്തെളിച്ച് കുറേയേറെ ഭൂമി കൈവശമാക്കി. കാറ്റ് അനുകൂലമായിരുന്ന സമയംനോക്കി ചപ്പുചവറുകള്‍ക്ക് തീയും കൊളുത്തി. പാഴ്മരങ്ങളും മുഴ്പ്പടര്‍പ്പുകളും വിഴുങ്ങി മുന്നേറിയ തീയ് ചിലപ്പോള്‍ വന്മരങ്ങളെയും തഴുകി. മാനം‌മുട്ടെ ഉയരുന്ന പുകയും തീനാളങ്ങളും വെള്ളച്ചാമിയില്‍ ഭയാശങ്കകള്‍ ഉയര്‍ത്തിയെങ്കിലും മറിയം തെല്ലും പതറിയില്ലാ. പഞ്ചഭൂതങ്ങള്‍ മറിയവുമായ് ധാരണയിലായിരുന്നു.&lt;br /&gt;&lt;br /&gt;കനലെരിഞ്ഞടങ്ങാന്‍ പിന്നേയും കുറേദിവസങ്ങളെടുത്തു. ആ ദിവസങ്ങളില്‍ മറിയം പാറക്കെട്ടിന്റെ ചരിവില്‍ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന മരത്തില്‍ ഏറുമാടം കെട്ടാനുള്ള ശ്രമത്തിലായിരുന്നു. കാട്ടിലെ ജീവിതാരംഭകാലങ്ങളില്‍ റപ്പേലാശാനില്‍ നിന്നും പടിച്ച വിദ്യകളെല്ലാം ഉറപ്പുള്ള ഒരു ഏറുമാടം തീര്‍ക്കാന്‍ മറിയത്തിനെ സഹായിച്ചു. എല്ലാനേരത്തും നിഴല്പോലെ കൂടെയുള്ള വെള്ളച്ചാമിയുടെ കരുത്തും ഏറുമാടത്തിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി.&lt;br /&gt;&lt;br /&gt;കുറച്ചുനാള്‍ മുമ്പുവരെ മറിയത്തിന്റെ ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു കല്ലുകൊണ്ടു കെട്ടിയ ഉറപ്പുള്ള ഒരു വീട്. വെള്ളച്ചാമിക്ക് മറ്റാരെക്കാളും നന്നായ് ഈ കാര്യം അറിയാമായിരുന്നതിനാല്‍ അവന്‍ തന്നെ മുന്നിട്ടിറങ്ങി കല്ലുപൊട്ടിക്കാന്‍ ആരംഭിച്ചതുമാണ്. എന്നാല്‍ മറിയം അവനെ നിരുല്‍സാഹപ്പെടുത്തുകയാണുണ്ടായത്.&lt;br /&gt;&lt;br /&gt;"ഇവിടെയെല്ലാം കൊച്ചുകൊച്ചുവീടുകള്‍ കൊണ്ട് നിറയുന്ന കാലം അകലെയല്ലാ ചാമി... ഈ മണ്ണില്‍ മനുഷ്യര്‍ പെരുകുന്നതുകണ്ട് മുകളിലിരിക്കാനാണെനിക്കിഷ്ടം....."&lt;br /&gt;&lt;br /&gt;താന്‍ ഏറുമാടത്തില്‍ കഴിഞ്ഞോളാം എന്നാണ് മറിയം അര്‍ത്ഥമാക്കിയതെങ്കിലും ദൈവങ്ങള്‍ ഉയരത്തിലിരുന്ന് മനുഷ്യരെ വീക്ഷിക്കുന്നവരാണല്ലോ എന്ന രീതിയിലാണ് വെള്ളച്ചാമി മറിയം പറഞ്ഞതിനെ സ്വയം വ്യാഖ്യാനിച്ചെടുത്തത്.&lt;br /&gt;&lt;br /&gt;അന്നൊരിക്കല്‍ ഒരു ഉച്ചനേരത്ത് അപരിചിതരായ രണ്ടാളുകള്‍ മറിയത്തിന്റെ വീടിനടുത്തെത്തി. താന്‍ വേട്ടയാടി പിടിച്ച ‌മ്ലാവിന്റെ ഇറച്ചി ഉണങ്ങിയെടുക്കാനായ് പാറയില്‍ പതിച്ചുവച്ചിട്ട് അതിനടുത്ത് ഒരു മരത്തിന്റെ തണലില്‍ വിശ്രമിക്കുകയായിരുന്നു വെള്ളച്ചാമി. മറിയം ഏറുമാടത്തി എന്തോ ആഹാരം തയ്യാറാക്കുന്ന തിരക്കിലും.&lt;br /&gt;&lt;br /&gt;" ഏതു ഇബിലീസിന്റെ മോനാടാ... കീരിക്കാടന്‍ മൊയലാളീടെ കാട്ടിലു കേറി ബീട് ബച്ചെ @*....."വന്നപാടെ അവരിലൊരാള്‍ അലറി.&lt;br /&gt;&lt;br /&gt;എറച്ചിക്ക് കാവലിരുന്നു വെള്ളച്ചാമി മയങ്ങിപ്പോയിരുന്നു. ബഹളം കേട്ട് ചാടിയെഴുന്നേറ്റവന്‍ പേടിച്ചലറിക്കരഞ്ഞു....&lt;br /&gt;&lt;br /&gt;"അയ്യോ പാമ്പ്....." ഈയിടെയായ് വെള്ളച്ചാമി എപ്പോഴും പാമ്പുകളെയാണ് സ്വപ്നം കാണുന്നത്.&lt;br /&gt;&lt;br /&gt;"പാമ്പ് ...ചേംബ്... ഹറാമ്പിറന്നോനെ ആരോടു ചോയിച്ചിട്ടാടാ ഇബടെക്കേറി താമസിക്കണത്...." വന്ന ആളുകള്‍ വല്യ അധികാരഭാവത്തിലാണ്.&lt;br /&gt;&lt;br /&gt;വെള്ളച്ചാമി പരിസരബോധം വീണ്ടെടുക്കുന്നതിനുമുമ്പെ മറിയം ബഹളം കേട്ട് ഏറുമാടത്തില്‍നിന്നും താഴേക്കുനോക്കി.&lt;br /&gt;&lt;br /&gt;" തായെ എറങ്ങിബാടീ മൊട്ടേച്ചി.... നിനക്ക് കീരിക്കാടന്‍ മൊയലാളീടെ കാട്ടിലുകേറി തീയുംകത്തിച്ചു കളിക്കാനെ ആരാണ്‍‌ടി ലൈശന്‍സു തന്നത്..."&lt;br /&gt;&lt;br /&gt;മല്ലന്മാര്‍ വെല്ലുവിളിനടത്തുന്നു.... മറിയം പതിയെ ഗോഥായിലോട്ടിറങ്ങിവന്നു....ഇനിയവിടെ എന്തും സംഭവിക്കാം...&lt;br /&gt;&lt;br /&gt;&lt;br /&gt;(താമസം കൂടാതെ തുടരും...)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7641190658141536923-5775797368619299000?l=naattukavala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://naattukavala.blogspot.com/feeds/5775797368619299000/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7641190658141536923&amp;postID=5775797368619299000' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/5775797368619299000'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7641190658141536923/posts/default/5775797368619299000'/><link rel='alternate' type='text/html' href='http://naattukavala.blogspot.com/2007/08/17_25.html' title='ചിമ്മാരുമറിയം -17'/><author><name>സുന്ദരന്‍</name><uri>http://www.blogger.com/profile/16476379789217254923</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-7641190658141536923.post-1127980103218241901</id><published>2007-08-11T15:33:00.001-07:00</published><updated>2007-08-12T15:24:15.474-07:00</updated><title type='text'>ചിമ്മാരുമറിയം - 16</title><content type='html'>&lt;strong&gt;ആദ്യ തലൈവന്‍, ആദ്യപ്രജ&lt;/strong&gt; (ചിമ്മാരുമറിയം ഭാഗം-16)&lt;br /&gt;&lt;br /&gt;&lt;br /&gt;പണ്ട്കാലംതൊട്ടേ മനുഷ്യനു ഒരു വിശ്വാസമായിരുന്നു മലമുകളിലെ ദൈവസാന്നിദ്യം. അതുകൊണ്ടായിരിക്കാം സഹല പ്രവാചകന്മാരും ദൈവവുമായുള്ള ചാറ്റിംഗിനു മലമുകളിലോട്ട് കയറിപ്പോയിരുന്നത്. കൊടുംങ്കാട്ടിലെ മലയാകുമ്പോള്‍ ദൈവസാന്നിദ്യം വളരെകൂടുതലായിരിക്കും...പാറക്കെട്ടുകള്‍ നിറഞ്ഞമലകൂടിയാണെങ്കില്‍ പിന്നെ പറയാനുമില്ലാ.&lt;br /&gt;&lt;br /&gt;&lt;br /&gt;മലമുകളില്‍നഗരം‌പണിയുന്നവരും പാറപ്പുറത്ത് വീടുവയ്ക്കുന്നവരും ബുദ്ധിമാന്മാരാണെന്ന് ബൈബിള്‍ വ്യാഖ്യാനിച്ച് കുറവിലങ്ങാട്ടുപള്ളീലെ വല്യച്ചന്‍ പ്രസംഗിക്കുന്നത് ചിമ്മാരുമറിയം പലപ്പോഴും കേട്ടിട്ടുണ്ടാവണം. അത് അവളുടെ അവബോധമനസ്സില്‍ പതിഞ്ഞുകിടപ്പുമുണ്ടാവാം...അതായിരിക്കുമോ ഈ മലയും പാറയും കയറി ഇവിടെവരെ വന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;നേരം പരപരാവെള
